Showing posts with label കേട്ടതും കണ്ടതും. Show all posts
Showing posts with label കേട്ടതും കണ്ടതും. Show all posts

Friday, 26 February 2010

അഴീക്കോടും മോഹന്‍ലാലും.



ആ വിഷയത്തിലേക്ക്‌ കടക്കും മുന്‍പ്‌ ഈ നിര്‍വചനം വായിക്കുന്നത്‌ നല്ലതായിരിക്കും!

സാംസ്ക്കാരിക നായകര്‍ = വിവാദങ്ങളില്‍ തല വച്ച്‌, വിവരക്കേടുകള്‍ ബുദ്ധിജീവിയുടെ ജാടയോടെ എഴുന്നള്ളിച്ച്‌, പത്രങ്ങളില്‍ തങ്ങളുടെ പേര്‌ എത്ര തവണ വന്നിട്ടുണ്ടെന്ന് കണക്കെടുത്ത്‌ അഭിമാനത്തോടെ ജീവിക്കുന്ന അപൂര്‍വ്വം ചിലര്‍!

കേരളത്തിലെ അറിയപ്പെടുന്ന ഒരു സാംസ്ക്കാരികനായകനാണ്‌ ശ്രീ.സുകുമാര്‍ അഴീക്കോട്‌. നിര്‍വചനത്തില്‍ നിന്നും ഒരു വ്യത്യാസമേ ഉള്ളൂ. അഴീക്കോട്‌ ബുദ്ധിജീവിയാണ്‌, അതിണ്റ്റെ ജാട അദ്ദേഹം പ്രകടിപ്പിക്കാറുണ്ടോ എന്ന്‌ ചോദിച്ചാല്‍ ഉത്തരം നിങ്ങള്‍ തന്നെ കണ്ടെത്തുക.

പ്രശസ്തിയിലിരിക്കുന്നവരെപറ്റി എന്തെങ്കിലും പറഞ്ഞാല്‍ ഇരയെ തേടിയിരിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ ഏറെ സന്തോഷമായി. പത്രമാധ്യമങ്ങളില്‍ താന്‍ നിറഞ്ഞ്‌ നില്‍ക്കണമെന്ന്‌ വളരെയധികം ആഗ്രഹിക്കുന്ന ഒരു നിഷ്കളങ്ക മനസ്സിണ്റ്റെ ഉടമയായിപ്പോയത്‌ അഴീക്കോടിണ്റ്റെ കുറ്റമല്ല.

പിന്നെ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യമുണ്ട്‌. ആദ്ദേഹത്തിണ്റ്റെ വിമര്‍ശനത്തിണ്റ്റെ കൂരമ്പേറ്റ ഒരു പ്രശസ്തനും ഇതുവരെയും രക്ഷപെട്ടിട്ടില്ല!. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഏതോ ഒരു മത്സരത്തില്‍ സച്ചിന്‍ നന്നായി കളിക്കാതിരുന്നതിന്‌ അദ്ദേഹം ക്രിക്കറ്റ്‌ മതിയാക്കി വീട്ടിലിരിക്കണമെന്ന്‌ പറഞ്ഞിട്ടുണ്ട്‌ ഈ മഹാനുഭാവന്‍. അന്നത്‌ സച്ചിന്‍ അനുസരിച്ചിരുന്നെങ്കില്‍ ഇന്ന്‌ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി അടിക്കേണ്ട ഗതികേട്‌ സച്ചിനുണ്ടാവുമായിരുന്നോ ?


കുറച്ച്‌ ദിവസമായി അഴീക്കോട്‌ വളരെ അസ്വസ്ഥനായിരുന്നു. വി. എസുമായുള്ള വഴക്കിനുശേഷം മാധ്യമങ്ങള്‍ ഒന്നും തന്നെ ഗൌനിക്കാറേയില്ല!. അപ്പോഴല്ലെ തിലകന്‍ പ്രശ്നം കൊടുമ്പിരിക്കൊണ്ടത്‌. എന്നാല്‍ പിന്നെ രണ്ട്‌ സൂപ്പര്‍സ്റ്റാറിനെയും ചീത്ത വിളിച്ചാല്‍ മാധ്യമങ്ങളില്‍ തണ്റ്റെ പേര്‌ മിന്നി മറയുന്നത്‌ കാണാമല്ലോ?

അഭിനയ രാജാവായ ലാലില്‍ അദ്ദേഹം കണ്ടെത്തിയ കുറ്റം അദ്ദേഹം കൊച്ചുപെണ്‍കുട്ടികളുമായി ആടിത്തിമിര്‍ക്കുന്നു എന്നതാണ്‌. അപ്പോഴല്ലെ നമുക്ക്‌ മനസ്സിലായത്‌ ലോക സിനിമയില്‍ മോഹന്‍ലാല്‍ എന്ന ഒരൊറ്റ നടന്‍ മാത്രമാണ്‌ ഇങ്ങനെ അഭിനയിച്ചിട്ടുള്ളതെന്ന്‌. നിത്യഹരിതനായകനായ പ്രേംനസീറുപോലും ഇങ്ങനെ അഭിനയിച്ചിട്ടില്ലെന്ന് നമുക്ക്‌ അറിയാം. കമലാഹാസണ്റ്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ!

അറുപത്‌ കഴിഞ്ഞ രജനികാന്തിണ്റ്റെ പുതിയ സിനിമയിലെ നായിക ഐശ്വര്യ റായ്‌ ആണെന്ന കാര്യം മൂപ്പര്‍ക്കറിയില്ലായിരിക്കും. അല്ലെങ്കില്‍ രജനീകാന്ത്‌ അഴീക്കോടിനെ ഫോണില്‍ വിളിച്ച്‌ താന്‍ ചെയ്ത കുറ്റം ഏറ്റു പറഞ്ഞു കാണും.

എല്ലാവരെയും ഉപദേശിച്ച്‌ നന്നാക്കാന്‍ അഹോരാത്രം പണിയെടുത്തുകൊണ്ടിരിക്കുന്ന അഴിക്കോടിനോട്‌ ഒരു അപേക്ഷ.

താങ്കള്‍ ഒരു മലയാള സിനിമയെടുക്കുക. അതില്‍ നായകനായി തിലകന്‍ ചേട്ടനെയും തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അങ്ങും അഭിനയിക്കുക. ഒരു വിനയന്‍ ചിത്രം ആയിരിക്കുകയും വേണം.(പുള്ളിക്കാരന്‍ ആകുമ്പോള്‍ വൈകല്യമുള്ളവരുടെ ചിത്രം എടുക്കാം, വേണമെങ്കില്‍ ഹൊറര്‍ ചിത്രവുമാവാം!). ഹൊറര്‍ ചിത്രമാണെങ്കില്‍ നായകവേഷത്തിണ്റ്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവരുത്‌!.
അതുവഴി അഭിനയത്തിണ്റ്റെ കെമിസ്ട്രി തിലകന്‍ ചേട്ടന്‌ അറിയാനും പറ്റും.

വാല്‍കഷണം.
Azhikode Proposes Everybody Disposes!

Monday, 23 February 2009

റസൂല്‍ പൂക്കുട്ടി പറഞ്ഞത്‌ സത്യം

“ചിത്രാജ്ഞലി സ്റ്റുഡിയോയുടെ ഇന്നത്തെ അവസ്ഥ സാംസ്കാരിക അധപതനത്തിന്റെ എറ്റവും വലിയ ഉദാഹരണമാണ്‌. സ്‌ലം ഡോഗ് മില്യനയറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്‌. മീരാനായര്‍ സലാം ബോംബെയിലൂടെ കാണിച്ചത് യഥാര്‍ത്ഥ മുംബൈയാണോ? മീരാ നായര് എടുത്താല്‍ കുഴപ്പമില്ല, സായ്പ് എടുത്താലാണോ പ്രശ്നം? “കഭീ ഖുശി കഭീ ഗം” ആണോ യഥാര്‍ത്ഥ ഇന്ത്യന്‍ സിനിമ? “

ഓസ്ക്കാര്‍ ജേതാവ്‌ -റസൂല്‍ പൂക്കുട്ടി



ഹോളിവൂഡിലെ സിനിമകള്‍ പലതും പകര്‍ത്തി നയനമനോഹരമായ ഗാനങ്ങള്‍ ചിത്രീകരിച്ച്‌ നിര്‍വൃതിയടയുന്ന പ്രിയദര്‍ശനെപോലൂള്ള തുക്കട സംവിധായകര്‍ക്ക്‌ ബോംബെയുടെ മനോഹാരിത ചിത്രീകരിക്കാത്തതിലാണ്‌ വിഷമം . അതിനാലാണ്‌ സ്‌ലം ഡോഗ്‌ മില്ലിയണറിണ്റ്റെ വിജയം അവര്‍ക്ക്‌ ഉള്‍ക്കൊള്ളാനാവാത്തത്‌. ഇവിടെ സിനിമയെന്നാല്‍ ലോബികളുടെ വിളയാട്ടമാണെന്ന് പലരും വെളിപ്പെടുത്തിയിട്ടുണ്ടല്ലോ. വേണുഗോപാലിനെപ്പോലെ മനോഹരമായി ഗാനമാലപിക്കുന്ന ഒരു ഗായകന്‌ പാട്ടുകള്‍ വളരെ കുറയുന്നതും , ഉണ്ണിമേനോന്‍ എന്ന ഗായകന്‌ റഹ്മാണ്റ്റെ അനുഗ്രഹത്താല്‍ മാത്രംനിരവധി ഹിറ്റ്‌ ഗാനങ്ങളുടേ ഭാഗമാകാന്‍ കഴിഞ്ഞതും ഇതിണ്റ്റെ തെളിവല്ലേ.!

റസൂല്‍ പൂക്കുട്ടിയെന്ന നൂറു ശതമാനം മലയാളിയെ അറിയുവാന്‍ ഒരു ഹോളിവുഡ്‌ സിനിമ തന്നെ വേണ്ടിവന്നതു തന്നെ ഒരു വൈചിത്ര്യമല്ലേ. ഇവിടെ പഴത്തൊലിയില്‍ തെന്നി വീഴുന്നതും , റ്റോം ആന്‍ഡ്‌ ജെറി കോമഡികളുമായി ഒരു വിഭാഗവും, അതിമാനുഷവേഷങ്ങള്‍ മാത്രം ചെയ്ത്‌ സ്വയം അവതാരപുരുഷന്‍മാരാവുന്ന സൂപ്പര്‍സ്റ്റാറുകളും മതിയല്ലോ ? അണിയറയില്‍ പ്രവര്‍ത്തിരിക്കുന്ന ഇത്തരം കലാകാരന്‍മാരെ ശ്രദ്ധിക്കാന്‍ എവിടെ സമയം ? പ്രതിഭകളെ കണ്ടെത്താന്‍ എവിടെ സമയം ?

Monday, 29 September 2008

സാഹിത്യവാരഫലത്തെ എതിര്‍ക്കുന്നവര്‍

"സാഹിത്യവാരഫലം എഴുതി മലയാള ഭാവുകത്വത്തെ മലീമസപ്പെടുത്തിയ എം. കൃഷ്ണന്‍ നായരാണ് ആനുകാലികങ്ങളും പുസ്തകങ്ങളും ഓടിച്ചുനോക്കിയും ആധികാരികമായി അഭിപ്രായം പറയാം എന്ന അയഞ്ഞ മൂല്യബോധം നാല് ദശാബ്ദത്തെ സേവനകാലം കൊണ്ടുണ്ടാക്കിയത്. "

കെ.പി.നിര്‍മ്മല്‍കുമാര്‍


സാഹിത്യനിരൂപണം ജനകീയമാക്കുന്നതിനും , ആര്‍ക്കും മനസ്സിലാവാത്തവിധത്തില്‍ കഥയും കവിതയും എഴുതിപടച്ചുവിട്ടുകൊണ്ടിരുന്ന ബുദ്ധിജീവികോമരങ്ങളുടെ എഴുത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനും ധൈര്യം കാട്ടിയ എം. കൃഷ്ണന്‍ നായര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അദ്ദേഹം മരിച്ചിട്ടും തുടരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിര്‍മ്മല്‍ കുമാറിനെ പോലെയുള്ള "ജനപ്രിയ എഴുത്തുകാരുടെ " ഇത്തരം ജല്‍പ്പനങ്ങള്‍.

മുകളില്‍ സൂചിപ്പിച്ച ജനപ്രിയ എഴുത്തുകാരന്റെ ഏതെങ്കിലും പുസ്തകങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നവര്‍ വായിച്ചിട്ടുണ്ടാകും അല്ലേ. എന്നാല്‍ ഞാന്‍ ധൈര്യ പൂര്‍വ്വം പറയട്ടെ, ഒരു തവണയെങ്കിലും സാഹിത്യവാരഫലം വായിച്ചിട്ടുള്ളവര്‍ നിര്‍മ്മലിന്റെ ഇത്തരം അറുബോറന്‍ കണ്ടുപിടുത്തങ്ങളെ
പുച്ഛത്തോടെയേ വീക്ഷിക്കൂ.

വിദേശ സാഹിത്യത്തെയും അവിടിറങ്ങുന്ന ഓരോ പുതിയ പുസ്തകങ്ങളെ പറ്റിയും രസകരമായ ശൈലിയില്‍ വായനക്കാരോട് സംവദിച്ചിരുന്ന സാഹിത്യ വാരഫലം കലാകൌമുദിക്കും മലയാളം വാരികക്കും നേടിക്കൊടുത്ത പ്രചാരവും നമ്മള്‍ നേരിട്ടു കണ്ടതാണല്ലോ. സാഹിത്യവാരഫലം കലാകൌമുദിയില്‍നിന്നും മാറി മലയാളം വാരികയിലേക്ക് വന്നപ്പോള്‍സര്‍ക്കുലേഷന്റെ കാര്യത്തില്‍ മലയാളം കലാകൌമുദിയെ കടത്തിവെട്ടിയതും ചരിത്രം.


ഇതൊന്നും സ്വപ്നത്തില്‍പോലും നേടിയെടുക്കാന്‍ കഴിയാത്ത ഇന്നത്തെ എഴുത്തുകാര്‍ ആശയപരമായ ദാരിദ്ര്യം കാരണം ചിരകാലപ്രശസ്തി നേടിയ മറ്റ് എഴുത്തുകാരുടെ മേല്‍ കുതിര കയറി പ്രശസ്തി നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഇനിയും ഇതുപോലെയുള്ള കണ്ടെത്തലുകള്‍ നടത്താന്‍ ശ്രമിക്കുന്നവര്‍ ബഷീറിനെയും എം.ടിയെയും ഒന്നും വെറുതെ വിടരുത്. അവരുടെയും കുറ്റങ്ങളും കുറവുകളും കണ്ടെത്തി മലയാള സാഹിത്യത്തിനു നവജീവന്‍ നല്‍കാന്‍ശ്രമിക്കുന്ന ഇത്തരം നിര്‍മ്മല ഹൃദയന്മാര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
കൊതുകുകള്‍ക്കുംജീവിക്കണ്ടേ, അന്യന്റെ ചോര കുടിച്ചാണെങ്കിലും!

Wednesday, 5 March 2008

ഗണേശ്കുമാറും നാപ്കിനും

“Hostel Fees പോലും നല്‍കാതെ N.S.Sണ്റ്റെ സൌജന്യം പറ്റി പഠിച്ച മന്ത്രി സുധാകരണ്റ്റെ നന്ദികേട്‌ പറയുന്ന വായ ഉപയോഗം കഴിഞ്ഞ നാപ്കിന്‍ തിരുകിയാണ്‌ അടയ്ക്കേണ്ടത്‌. “
Ganesh Kumar.Former Transport Minister


മന്ത്രി സുധാകരണ്റ്റെ വിവാദ പ്രസ്താവനകളും വ്യക്തികളെ വിമര്‍ശിക്കാന്‍ അദ്ദേഹം ഉപയോഗിക്കുന്ന കോഞ്ഞാണ്ട പ്രയോഗങ്ങളും നമുക്കേവര്‍ക്കുംസുപരിചിതമാണ്‌. ഓരോ തവണയും ഇത്തരം പ്രസ്താവനകള്‍ അദ്ദേഹത്തിണ്റ്റെ നിലവാരതകര്‍ച്ചയെ സൂചിപ്പിക്കുന്നതായും ചിലപ്പൊഴൊക്കെ നമുക്കു തോന്നാറുണ്ട്‌. പക്ഷേ ഇപ്പൊള്‍ സുധാകരനെപ്പോലെ സംസാരിക്കാന്‍ പലനേതാക്കളും ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം അല്ലെങ്കില്‍ തീപ്പൊരി പ്രസംഗങ്ങളിലൂടെ ജനങ്ങളെ കയ്യിലെടുക്കുന്ന ബാലകൃഷ്ണപിള്ളയുടെ മകന്‍
ഇങ്ങനെ ഒരു നിലവാരം കുറഞ്ഞ പ്രസ്താവന നടത്തുമായിരുന്നോ ?


എന്തായാലും ഒരു കാര്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്‌. രാഷ്ട്രീയക്കാര്‍ പണ്ടൊക്കെ വളരെ മാന്യമായ ഭാഷ വിമര്‍ശനങ്ങള്‍ക്കുപയോഗിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ നികൃഷ്ടമായ പദങ്ങള്‍ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്നതില്‍ ഒരു പാര്‍ട്ടിയുടെ നേതാവു പോലും മടി കാട്ടുന്നില്ല എന്നതാണു വാസ്തവം.

Sunday, 2 March 2008

മോഹന്‍ലാല്‍ പറഞ്ഞത്‌ സത്യം

“ചാനലുകളില്‍ നൃത്ത, ഗാന മത്സരത്തിനെത്തുന്ന കുട്ടികളുടെ കൈകള്‍ ശ്രദ്ധിച്ചാല്‍ കാണാം ധാരാളം ചരടുകള്‍, പലതരം മോതിരങ്ങള്‍..യുവജനോത്സവത്തിന്‌ കുട്ടികളെ കൊണ്ടുപോകുന്ന ഒരധ്യാപിക പറഞ്ഞത്‌ പലരും വരുന്നത്‌ മന്ത്രവാദിയെ കണ്ട ശേഷമാണെന്നാണ്‌. കുട്ടി കളിക്കുമ്പോള്‍ ബന്ധു ഒരു മുട്ടയുമായി സദസ്സിലിരിക്കും. എതിരാളികളുടെ കുതന്ത്രം തടയാനാണിത്‌. നല്ല കലാകാരനെ തടയാന്‍ ഏതു മുട്ടയ്ക്കാണ്‌ കഴിയുക.”

Mohan Lal


മോഹന്‍ലാല്‍ പറഞ്ഞതല്ലേ സത്യം. ഇപ്പോള്‍ എല്ലാവരും അന്ധവിശ്വാസങ്ങള്‍ക്കു പുറകെ പായുകയാണ്‌. രത്നം പതിച്ച അത്ഭുതമോതിരങ്ങളും ഏലസ്സുകളും വിപണിയില്‍ സജീവം.

പണ്ടൊക്കെ നമ്മുടെ അമ്പലങ്ങളില്ലാത്ത എന്തൊക്കെ പൂജകളാണിന്നുള്ളത്‌. അതില്‍ ഏടുത്തുപറയത്തക്ക ഒരു പൂജയാണ്‌ കാര്യസിദ്ധിപൂജ. ഇപ്പോള്‍ പണം സമ്പാദിക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണല്ലോ ഭക്തി.

മതത്തിണ്റ്റെയും ഭക്തിയുടെയും കാര്യത്തില്‍ പ്രാകൃതമായിക്കൊണ്ടിരിക്കുകയാണ്‌ ആധുനിക കാലത്തെ മനുഷ്യന്‍. വിശ്വാസങ്ങള്‍ ചിലപ്പോള്‍ പല പ്രതിബന്ധങ്ങളെയും നേരിടാന്‍ ചിലര്‍കെങ്കിലും കരുത്തേകും. പക്ഷെ ലാല്‍ സൂചിപ്പിച്ചതുപോലെ ജപിച്ചുകൊണ്ടുവന്ന ഒരു മുട്ട കൊണ്ട്‌ കലാകാരന്‍മാരും കലാകാരികളുമാവാന്‍ ശ്രമിക്കുന്നവരെ പറ്റി എന്ത്‌ പറയാന്‍. കണ്ണടച്ച്‌ ഇരുട്ടാക്കുന്നവര്‍ അല്ലേ !

Wednesday, 20 February 2008

വിനീത്‌ മോശം ഗായകനോ ?

“പലരും അനാവശ്യമായ പ്രാധാന്യം കൊടുത്തതുകൊണ്ട്‌ മാത്രം കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന ഗായകനാണ്‌ വിനീത്‌ ശ്രീനിവാസന്‍. ഒരു ഗായകനുവേണ്ട ഗുണങ്ങളെല്ലാം ഉണ്ടെന്ന് പറയുക വയ്യ. പ്രധാനമായും പാടുന്നതില്‍ ഒരു ഭാവവുമില്ല. ഗാനഭാഗം വ്യക്തമായിരിക്കണമെന്ന നിഷ്ക്കര്‍ഷ‌ അദ്ദേഹത്തിന്‌ ഇല്ലേയില്ല. അപ്പോള്‍ ഇത്തരത്തിലുള്ള ഒരു ഗായകനെ മുന്‍ നിരയില്‍ പ്രതിഷ്ഠിക്കുന്നതിണ്റ്റെ ഉദ്ദേശ്യമെന്താവാം "

ടി.പി.ശാസ്തമംഗലം.

“എണ്റ്റെ മാഷെ നിങ്ങളീപറയൂന്നതെല്ലാം വിനീത്‌ തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്‌. പുതിയ സിനിമകളേതൊക്കെ എന്നു ചോദിച്ചപ്പോള്‍ എതോ ഒരു സിനിമയുടെ പേരുപറയുകയും എന്നിട്ട്‌ ആ സിനിമയിലെ പാട്ട്‌ താന്‍ കുളമായി പാടിയതിനാല്‍ ചിലപ്പോള്‍ തന്നെ മാറ്റാനും ഇടയുണ്ടെന്നും വിനീത്‌ അഭിമുഖത്തില്‍ പറഞ്ഞതോര്‍ക്കുന്നു. ശബ്ദസൌകുമാര്യമൊന്നുമില്ലാതെ, ഭാവമൊന്നുമില്ലാതെ വിദ്യാസാഗറിനെ പോലുള്ള ഒരു സംഗീത സംവിധായകണ്റ്റെ കീഴില്‍ പാടാന്‍ കഴിഞ്ഞതു “ശ്രീനിവാസണ്റ്റെ മകന്‍” എന്ന പേരിലാണെന്നു വിശ്വസിക്കുന്നത്‌ മൂഢത്വമാണ്‌. ആദ്യനാളുകളില്‍ അതിമനോഹരമായി പാടിയിരുന്ന എം. ജിയണ്ണന്‍ ശബ്ദസൌകുമാര്യം നഷ്ടപ്പെട്ടിട്ടും ഇപ്പോഴും പാടുന്നില്ലേ ? എല്ലാം മറന്നേക്കൂ, മനോഹരമായ ശബ്ദത്തിണ്റ്റെ ഉടമയായ വേണുഗോപാലിനെതിരെ എം. ജിയണ്ണന്‍ ഉള്‍പ്പടെയുള്ള ലോബി കളിച്ചിട്ടായിരിക്കുമല്ലോ പാവം ഇപ്പോഴും ചില അനശ്വര ഗാനങ്ങളുടെ ഗായകനായി മാത്രം ഒതുങ്ങിനില്‍ക്കുന്നത്‌.


വിനീതിന്‌ ശാസ്ത്രീയമായ അടിത്തറ സംഗീതത്തില്‍ ഉണ്ടോ എന്നറിയില്ല, എങ്കിലും അദ്ദേഹത്തിണ്റ്റെ ശബ്ദമാധുര്യത്തിന്‌ തെളിവാണല്ലോ അയാളുടെ പാട്ടുകളുടെ പോപ്പുലാരിറ്റി. കര്‍ണ്ണാടക സംഗീതം അഭ്യസിക്കാത്ത S.P. Balasubrahmanyam ശങ്കരാഭരണത്തിലെ പാട്ടുകള്‍ അതിമനോഹരമായി പാടിയില്ലേ !"

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS