Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Saturday, 6 November 2010

ഒരാള്‍ക്ക്‌ മൂന്ന് വോട്ട്‌!



ഇലക്ഷന്‍ തകൃതിയായി നടക്കുകയാണ്‌. തിരക്ക്‌ കൂടുന്നത്‌ കണ്ടപ്പോള്‍ ഈ ഗ്രാമത്തിലെ ഭൂരിപക്ഷവും ജനാധിപത്യ വ്യവസ്ഥിതിയുടെ കടുത്ത ആരാധകരാണോ എന്നു പോലും ഞാന്‍ സംശയിച്ചു. ഭൂരിപക്ഷം സര്‍ക്കാരുദ്യോഗസ്ഥരും ആത്മാര്‍ത്ഥമായി ജോലിയെടുക്കുന്ന ഒരേ ഒരു ദിവസമായതിനാലാവും പോളിംഗ്‌ ഓഫീസേഴ്സായ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും 'തുമ്പിയെ കൊണ്ട്‌ കല്ലെടുപ്പിക്കുന്നത്‌' പോലെ തോന്നി പോളിംഗ്‌ ഡ്യൂട്ടി.

കന്നിവോട്ട്‌ ചെയ്യാനെത്തുന്നവരുടെ അങ്കലാപ്പും വോട്ട്‌ ചെയ്യാന്‍ നീണ്ട ക്യൂ നിന്നിട്ട്‌ വോട്ടേഴ്സ്‌ ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ മടങ്ങുന്നവരുടെ രോഷപ്രകടനവുമൊക്കെയായി വോട്ടിംഗ്‌ പൊടിപൊടിക്കുന്നു.
ഗ്രാമപഞ്ചായത്തിലേക്കും ബ്ളോക്ക്‌ പഞ്ചായത്തിലേക്കും മൂന്നു സ്ഥാനാര്‍ത്ഥികളും ജില്ലാ പഞ്ചായത്തിലേക്ക്‌ അഞ്ച്‌ പേരുമായിരുന്നു മത്സരിക്കാനുള്ളത്‌

അപ്പോഴാണ്‌ ടിപ്പ്ടോപ്‌ സ്റ്റയിലില്‍ ഒരു ചെറുപ്പക്കാരന്‍ വോട്ട്‌ ചെയ്യാനെത്തിയത്‌. അദ്ദേഹത്തിണ്റ്റെ ഊഴം എത്തിയപ്പോള്‍ ഞങ്ങളോട്‌ പുള്ളിക്കാരന്‍റെ ഒരു ഉപദേശം

“Excuse ME Sir, I am an IT professional. Time is very important to us. എത്ര സമയമാണ്‌ ക്യൂവില്‍ നിന്ന് വേസ്റ്റ്‌ ആയത്‌. ആദ്യമായി വോട്ട്‌ ചെയ്യാനെത്തിയതുകൊണ്ടാണ്‌ ക്യൂവില്‍ നിന്നത്‌. ഇല്ലെങ്കില്‍ എപ്പോഴെ തിരിച്ചു പോയേനെ! "
“വോട്ട്‌ ഓരോ പൌരന്‍റെയും അവകാശമാണ്‌! അതിനായി സ്വല്‍പ നേരമൊക്കെ ക്യൂ നില്‍ക്കേണ്ടി വരും"
പയ്യണ്റ്റെ കമണ്റ്റ്‌ തീരെ ഇഷ്ടപ്പെടാതെ ഫസ്റ്റ്‌ പോളിംഗ്‌ ഓഫീസര്‍ മറുപടി പറഞ്ഞു.
പുച്ഛ ഭാവത്തോടെ പയ്യന്‍ ബാലറ്റുമായി വോട്ട്‌ ചെയ്യാന്‍ കയറി.
“ഒരാള്‍ക്ക്‌ മൂന്ന് വോട്ടല്ലേ!”
പയ്യന്‌ വീണ്ടും സംശയം.
“അതെ.”പ്രിസൈഡിംഗ്‌ ഓഫീസര്‍ മറുപടി പറഞ്ഞു.

ഗ്രാമ പഞ്ചായത്തിന്‍റെയും ബ്ളോക്ക്‌ പഞ്ചായത്തിന്‍റെയും ബാലറ്റ്‌ കാണിച്ചുകൊണ്ട്‌ പയ്യന്‍ ചോദിച്ചു.
"ഒരാള്‍ക്ക്‌ മൂന്ന് വോട്ട്‌. ഇതില്‍ രണ്ടിലും മൂന്ന് വോട്ട്‌ ചെയ്തു!"
അഞ്ച്‌ സ്ഥാനാര്‍ത്ഥികളുള്ള ജില്ലാ പഞ്ചായത്തിന്‍റെ ബാലറ്റ്‌ കാണിച്ചിട്ട്‌ പയ്യണ്റ്റെ ചോദ്യം.
"ഇതില്‍ അഞ്ച്‌ പേരുണ്ടല്ലോ? മൂന്ന് വോട്ട്‌ ചെയ്താല്‍ ബാക്കി രണ്ട്‌ വോട്ട്‌ എന്ത്‌ ചെയ്യും?"
ബൂത്തില്‍ കൂട്ട ചിരി ഉയര്‍ന്നു.
“എന്തു ചെയ്യും” അതായിരുന്നു ഞങ്ങളുടെ മനസ്സിലും!

Wednesday, 28 October 2009

സിദ്ദിക്കിണ്റ്റെ സ്വന്തം ടൈപ്പിസ്റ്റ്‌


ഊണ്‌ കഴിച്ചതിനുശേഷമുള്ള വിശാലമായ കത്തിയടിക്കിടയിലേക്കാണ്‌ പോസ്റ്റുമാന്‍ കത്തുകളുമായി എത്തിച്ചേര്‍ന്നത്‌. കത്തെല്ലാം കൈക്കലാക്കിയ സിദ്ദിക്ക്‌ ആകാംക്ഷയോടെയിരുന്ന ഞങ്ങളുടെ ഇടയിലേക്ക്‌ ഓഫീസ്‌ സംബന്ധമായ കത്തുകള്‍ താല്‍പര്യമില്ലാതെ വലിച്ചെറിഞ്ഞു. രജിസ്റ്റേഡ്‌ ആയി വന്ന തപാലെടുത്ത്‌ പൊട്ടിച്ചുനോക്കിയ ഉടന്‍ തന്നെ സിദ്ദിക്ക്‌ അവണ്റ്റെ മേശപ്പുറം മുഴുവന്‍ വൃത്തിയാക്കുവാന്‍ തുടങ്ങി.. അലക്ഷ്യമായി ഇരുന്ന ഫയലുകള്‍ എല്ലാമെടുത്ത്‌ അലമാരയിലേക്ക്‌ വച്ച ശേഷം കസേരയില്‍ ഇരുന്ന് അധികാരഭാവത്തോടെ ആടുവാന്‍ തുടങ്ങി.

ഒന്നും മനസ്സിലാവാതെ ഇരുന്ന ഞങ്ങളുടെ മുന്‍പിലേക്കായി പൊടിപിടിച്ചിരുന്ന ടൈപ്പ്‌ റൈറ്റിംഗ്‌ മഷീന്‍ കൊണ്ടുവന്ന് വച്ച്‌ തുടച്ചുകൊണ്ട്‌ പറഞ്ഞു.
"നാളെ മുതല്‍ ഒരുത്തനും എണ്റ്റെ മേശയുടെ അടുത്ത്‌ വന്ന് ശല്യപ്പെടുത്തിയേക്കരുത്‌"
ഞങ്ങള്‍ "ഇവനിതെന്തു പറ്റി" എന്ന ഭാവത്തില്‍ പരസ്പരം നോക്കി.
"ജാസ്മിന്‍ എന്ന ടൈപ്പിസ്റ്റ്‌ നാളെ ഇവിടെ ജോയിന്‍ ചെയ്യാന്‍ വരുന്നു. മറ്റാരും അവളുടെ രക്ഷകര്‍ത്താവ്‌ ചമയാന്‍ മെനക്കെടേണ്ട. എണ്റ്റെ സമീപം കസേരയിട്ട്‌ അവള്‍ ഇവിടിരുന്നു ടൈപ്പ്‌ ചെയ്യും. എല്ലാ കുറുക്കന്‍മാര്‍ക്കും ഗുഡ്ബൈ!"

ബാച്ചിലേഴ്സ്‌ ആയ ഞങ്ങള്‍ക്കു മൂന്നുപേര്‍ക്കും ആ ഭാഗ്യവാനായ ബാച്ചിലറിനോട്‌ അസൂയ തോന്നി.

"പിന്നെ വേറൊരു കാര്യം. ഞമ്മണ്റ്റെ തന്നെ ജാതി ആയതിനാല്‍ മറ്റാരും വലിയ പ്രതീക്ഷകള്‍ വച്ച്‌ പുലര്‍ത്തേണ്ട. ജാസ്മിണ്റ്റെ കാര്യം സിദ്ധിക്കു നോക്കികൊള്ളാം"

അതുംകൂടി കേട്ടപ്പോള്‍ പെണ്‍വിഷയത്തില്‍ expert ആയ സ്റ്റീഫണ്റ്റെ മുഃഖം ഇരുണ്ടു. പിറ്റെ ദിവസം പതിവിലും നേരത്തെ സിദ്ദിക്ക്‌ ഓഫീസിലെത്തി. അവണ്റ്റെ മുഃഖത്തെ തിളക്കത്തില്‍ നിന്നു തന്നെ തലേ ദിവസം ബ്യുട്ടി പാര്‍ലറില്‍ കയറിയെന്ന സത്യം ഞങ്ങള്‍ കണ്ടെത്തി. പത്തുമണിക്കു മുന്‍പ്‌ തന്നെ കറണ്ടിണ്റ്റെ പരാതികള്യ്മായി ആളുകളെത്തിതുടങ്ങിയിരുന്നു. വനിതകളുടെ പരാതികള്‍ക്ക്‌ പരിഗണന നല്‍കിയിരുന്ന് സ്റ്റീഫന്‍ ആകപ്പാടെ മൂഡ്‌ ഓഫിലായിരുന്നു.

ഏകദേശം അന്‍പത്‌ വയസ്സിനോടടുത്ത്‌ പ്രായമുള്ള ഒരു സ്ത്രീ സ്റ്റീഫനോട്‌ സംസാരിച്ചതും സ്റ്റീഫന്‍ അടക്കിപ്പിടിച്ച ചിരിയുമായി അകത്തേക്ക്‌ പോകുന്നതും കണ്ട്‌ അന്ധാളിച്ചിരുന്ന ഞങ്ങളുടെ അടുത്തേക്ക്‌ അവര്‍ വന്നു ചോദിച്ചു.
"ഞാന്‍ ജാസ്മിന്‍. പുതുതായി വന്ന ടൈപ്പിസ്റ്റ്‌. ആരാ സിദ്ദിക്ക്‌? എണ്റ്റെ ഇരിപ്പിടം സിദ്ദിക്കിണ്റ്റെ മേശയുടെ അടുത്താണെന്ന് പറഞ്ഞു".
മേശയുടെ മുന്‍പില്‍നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങിയ സിദ്ദിക്കിനോട്‌ രഹസ്യമായി സ്റ്റീഫന്‍ പറഞ്ഞു!
"നിങ്ങള്‍ രണ്ടും ഒരു ജാതിക്കാര്‍. ഭാവിയില്‍ ബന്ധുക്കാരുമായേക്കാം. ഞങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്താന്‍ ഒരിക്കലും വരില്ല. അതിനാല്‍ കിട്ടിയ അവസരം നന്നായി മുതലാക്കുക!"

വാല്‍ക്കഷണം: ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിദ്ദിക്കിണ്റ്റെ മേശ ടൈപ്പിസ്റ്റിണ്റ്റെ മേശയായി മാറിക്കഴിഞ്ഞിരുന്നു. സിദ്ദിക്ക്‌ അവിടെ വല്ലപ്പോഴുമെത്തുന്ന അതിഥിയും!

Monday, 20 July 2009

സ്റ്റഡിടൂറുംതിരിപോയ സാറും



സാറിണ്റ്റെ പൊങ്ങച്ചങ്ങള്‍ പലപ്പോഴും അസഹനീയമായിരുന്നു എങ്കിലും വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ അതൊക്കെ സഹിച്ച്‌ പൊങ്ങച്ചങ്ങള്‍ പ്രോത്സാഹിപ്പിച്ച്‌ സാറിനെ വശത്താക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എന്തിനാണെന്നല്ലെ ഇണ്റ്റേര്‍ണല്‍ മാര്‍ക്കിനുവേണ്ടി. അങ്ങനെയിരിക്കെ സ്റ്റഡി റ്റൂറ്‍ വന്നു. പേരങ്ങനെയാണെങ്കിലും ഗണിത വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്കെന്ത്‌ പഠിത്തം. എല്ലാവരുംകൂടിയടിച്ചുപൊളിക്കാന്‍ തീരുമാനിച്ചിരിക്കെയാണ്‌ ടൂര്‍ ടീമില്‍ പ്രതാപന്‍ സാറുമുണ്ടെന്ന് ഞങ്ങള്‍ ഞെട്ടലോടെ അറിഞ്ഞത്‌. ഒന്നാമതായി ആള്‍ സ്വല്‍പം Strict ആണ്‌. അതുകൂടാതെ സാറിണ്റ്റെ പൊങ്ങച്ചം സഹിക്കുകയും വേണം. പക്ഷെ ടൂര്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം വളരെ അടുത്തിടപെഴുകുന്നത്‌ കണ്ട്‌ ഞങ്ങളേവരും ശരിക്കും അത്ഭുതപ്പെട്ടു. പാട്ടിനും ഡാന്‍സിനുമെല്ലാം അദ്ദേഹം പ്രോത്സാഹനം നല്‍കുന്നതുകണ്ട്‌ വിരണ്ടിരുന്ന ഞങ്ങളോട്‌ ടൂറ്‍കഴിയുമ്പോള്‍ ഇതെല്ലാം മറന്നേക്കണമെന്നും ക്ളാസ്സിലാരും ഈ സ്വാതന്ത്ര്യം കാട്ടരുതെന്നും സാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഓരോ പുതിയ സ്ഥലങ്ങള്‍ കാണുമ്പോഴും താന്‍ ഇവിടെ അഞ്ചാമത്തെ തവണയാണ്‌ വരുന്നത്‌ ഇവിടെ ആറാമത്തെ തവണയാണ്‌ വരുന്നത്‌ എന്ന് സാര്‍ വിളിച്ചോതിക്കൊണ്ടിരുന്നത്‌ ഞങ്ങള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിക്കൊണ്ടിരുന്നു. ടൂറിനിടയില്‍ എന്തെകിലുമൊക്കെ വാങ്ങിച്ചുകൂട്ടാന്‍ ഞങ്ങള്‍ പ്ളാന്‍ ചെയ്തുകൊണ്ടിരുന്നപ്പോഴാണ്‌ സാറിണ്റ്റെ അടുത്ത കമണ്റ്റ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത്‌.

"നമ്മള്‍ ഇപ്പോള്‍ കോയമ്പത്തൂരിലെ ഒരു പ്രധാന വ്യാപാര കേന്ദ്രത്തിലേക്കാണ്‌ പോകാന്‍ പോകുന്നത്‌. എന്തെങ്കിലും വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ കടക്കാര്‍ ചോദിക്കുന്ന വിലയുടെ പകുതിയെ പറയാവുള്ളൂ. എല്ലാവരും എന്നോട്‌ ചോദിച്ചതിനുശേഷം മാത്രം പര്‍ച്ചേസ്‌ നടത്തിയാല്‍ പണം, കുറെ ലാഭിക്കാം , കാരണം ഞാന്‍ ഇവിടെ ആറാമത്തെ തവണയാണ്‌ വരുന്നത്‌. "

സാറിണ്റ്റെ പൊങ്ങച്ചം മറന്ന് അദ്ദേഹത്തിണ്റ്റെ വാക്കുകള്‍ വേദവാക്യമാക്കി ഞാനും കുറെ കൂട്ടുകാരുമായി കുറെ കാശ്മിരികളുടെ കടയില്‍ കയറി. കാശ്മീരികള്‍ കമ്പിളിക്ക്‌ 500 രൂപ പറഞ്ഞപ്പോള്‍ സാറിനെ മനസ്സില്‍ ധ്യാനിച്ച്‌ ഞങ്ങള്‍ 250രൂപ കാച്ചി.

ആര്‍ യൂ മലയാളീസ്‌, ജാ !ജാ! വീ വില്‍ നോട്ട്‌ സെല്‍ തിസ്‌ ടു യൂ ഡര്‍ട്ടി പ്യുപിള്‍സ്‌.

കേട്ടപാതി കേള്‍ക്കാത്ത പാതി ഞങ്ങള്‍ കട വിട്ടിറങ്ങി. അപ്പോഴാണ്‌ നല്ല മണമുള്ള ചന്ദനത്തിരിയുമായി ഒരാള്‍ നില്‍ക്കുന്നതു കണ്ടത്‌. ഒരു കെട്ടില്‍ നൂറുതിരിയോളമെങ്കിലും കണ്ടേക്കും. വില തിരക്കിയപ്പോള്‍ എന്‍പത്‌ രൂപയെന്ന് പറഞ്ഞു. ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട്‌ ഞങ്ങളിലൊരുവന്‍ 20 രൂപ വില പറഞ്ഞു. ആയാള്‍ തരില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഞങ്ങള്‍ തിരികെ നടന്നപ്പോള്‍ അയാള്‍ ഞങ്ങളെ വിളിച്ചു. ഞങ്ങള്‍ എല്ലാവരും വാങ്ങിച്ചാല്‍ ഇരുപത്തഞ്ച്‌ രൂപക്ക്‌ തരാമെന്ന് അയാള്‍ സമ്മതിച്ചു. അതുകേട്ടതോടെ ഞങ്ങള്‍ എല്ലാവരും ഹാപ്പിയായി . എല്ലാവരും തിരിയും വാങ്ങിച്ച്‌ കുറെ പര്‍ച്ചേസുകൂടി നടത്തിയശേഷം വണ്ടിയില്‍ കയറിയിരിപ്പായി.

അപ്പോഴായിരുന്നു പ്രതാപന്‍സാറിണ്റ്റെ വരവ്‌കയ്യിലൊരു 5കെട്ട്‌ ചന്ദനത്തിരി. ഞങ്ങള്‍ വാങ്ങിച്ച അതെ ഉരുപ്പടി തന്നെ. എന്നിട്ട്‌ തിരിയും പൊക്കിപ്പിടിച്ച്‌ സാറിണ്റ്റെ ഉഗ്രന്‍ പ്രസംഗം.

"നിങ്ങള്‍ ഈ ചന്ദനത്തിരികള്‍ കണ്ടോ? അവന്‍ എന്നോട്‌ 100 രൂപയാ ചോദിച്ചത്‌? ഞാന്‍ വെറും അന്‍പത്‌ രൂപക്ക്‌ ഈ സാധനം വസൂലാക്കി. ഇതാണ്‌ ഞാന്‍ പറഞ്ഞത്‌ സാധനം വാങ്ങിക്കുമ്പോള്‍ എണ്റ്റെ കൂട്ട്‌ വിലപേശിവാങ്ങിക്കണമെന്ന്"

സാറിണ്റ്റെ വാക്കുകള്‍ കേട്ട്‌ പൊട്ടിച്ചിരിച്ച്‌ സാറിനോട്‌ ഞങ്ങള്‍ കാര്യം പറഞ്ഞപ്പോള്‍ പ്രതാപകാലം കഴിഞ്ഞ രാജാവിണ്റ്റെ കൂട്ടായി പ്രതാപന്‍ സാറിണ്റ്റെ മുഃഖം.

പണം നഷ്ടപ്പെട്ടതുകൊണ്ടാണോ എന്തോ സാറ്‍ തുടര്‍ന്നുള്ള യാത്രയിലിങ്ങോളംവളരെ സ്ട്രിക്റ്റ്‌ ആയിരുന്നു.

പൊങ്ങച്ചങ്ങള്‍ കേള്‍ക്കാതെ ഒരു സുഃഖയാത്ര ഞങ്ങള്‍ക്കും.

Sunday, 17 May 2009

പേഴ്സും പേഴ്സണാലിറ്റിയും

പേഴ്സും പേഴ്സണാലിറ്റിയും

ഭാഗ്യം എതൊക്കെ രൂപത്തിലാണ്‌ വന്നെത്തുന്നത്‌. റെയില്‍വെ പ്ളാറ്റ്ഫോമില്‍ നിന്നുംകളഞ്ഞുകിട്ടിയ പേഴ്സ്‌ എടുത്ത്‌ തുറന്ന് നോക്കിയ പൂവാല വീരന്‍ മനോജിനാദ്യം അങ്ങനെയാണ്‌ തോന്നിയത്‌. രാവിലെ മലബാര്‍ എക്സ്പ്രസ്സില്‍ ഇരയെത്തേടി വേട്ടക്കിറങ്ങുന്ന തന്‍റെ ദിനചര്യക്ക്‌ മാറ്റമുണ്ടാവാന്‍ പോകുന്നു. കയ്യില്‍ കിട്ടിയ ഇരയുടെ പേഴ്സില്‍ മുന്നൂറ്‌ രൂപയും ഉണ്ടായിരുന്നു. അതില്‍ വച്ചിരുന്ന സുചിത്ര എന്ന കുട്ടിയുടെ അഡ്രസ്സ്കൂടി കണ്ടപ്പോള്‍ പൂവാല ഹൃദയം വരാന്‍ പോകുന്ന നല്ല നാളുകളെ കുറിച്ചോര്‍ത്ത്‌ കോള്‍മയിര്‍ കൊണ്ടു. സന്തോഷം സഹപൂവാലന്‍മാരെ അറിയിക്കാന്‍ സ്നേഹിക്കാന്‍ വിതുമ്പുന്ന ആ ഹൃദയം വെമ്പി. കൂട്ടുകാരെ കണ്ട ഉടനെ പേഴ്സ്‌ ഉയര്‍ത്തിക്കാട്ടി മനോജ്‌ കെട്ടുപൊട്ടിച്ചു.

"അളിയാ, ഇതുകണ്ടോ? ഇതു സുചിത്ര എന്ന കുട്ടിയുടെ പേഴ്സാണ്‌. പ്ളാറ്റ്ഫോമില്‍നിന്നും കിട്ടിയ ഈ പേഴ്സ്‌ വച്ച്‌ ഞാന്‍ ഒരു കളി കളിക്കും. ഇതിലെ ********** എന്ന നമ്പറിലേക്ക്‌ ഞാന്‍ ഇന്നു തന്നെ വിളിക്കും. നാളെ സുചിത്രക്ക്‌ ഇതിലുള്ള മുന്നൂറ്‌ രൂപയോടെ തന്നെ ഈ പേഴ്സ്‌ സമ്മാനിക്കുമ്പോള്‍ എണ്റ്റെ പേഴ്സണാലിറ്റിയില്‍ അവള്‍ വീഴും, അല്ലെങ്കില്‍ വീഴ്ത്തും! അതുകൊണ്ട്‌ നാളെ പതിവു വേട്ടക്ക്‌ എന്നെ വിളിക്കരുതെ"

കൂട്ടുകാരില്‍ ചിലര്‍ അവണ്റ്റെ കയ്യിലിരുന്ന കോഹിന്നൂര്‍ രത്നത്തിനുവേണ്ടി വില പേശലുകള്‍ വരെ നടത്തി. അറുന്നൂറ്‌ രൂപ വരെ പറഞ്ഞു നോക്കിയെങ്കിലും മനോജ്‌ തണ്റ്റെ ഭാഗ്യദേവതയെ കൈവിടാന്‍ ഒരുക്കമല്ലായിരുന്നു.

പിറ്റെദിവസം അതിരാവിലെ അച്ചന്‍ വന്ന്‌ കുലുക്കിയുണര്‍ത്തി ആരോ നിന്നെ തിരക്കി വന്നിരിക്കുന്നുവെന്ന്‌ പറഞ്ഞപ്പോള്‍ മനോജ്‌ അന്ധാളിച്ചു.
നോക്കിയപ്പോള്‍ ഒരു അന്‍പതിനടുത്ത്‌ പ്രായമുള്ള ഒരാള്‍!

"മനോജല്ലെ! ഞാന്‍ സുചിത്രയുടെ അച്ഛനാ! എണ്റ്റെ മോളുടെ പേഴ്സ്‌ മോണ്റ്റെ കയ്യിലുണ്ടെന്ന്‌ കൂട്ടുകാരന്‍ വിളിച്ചുപറഞ്ഞു. അതു വാങ്ങിക്കാന്‍ വന്നതാ"

അതു കേട്ട്‌ കണ്ണ്‌ തള്ളിപ്പോയ മനോജ്‌ അകത്തേക്ക്‌ നടന്നു.

മേശപ്പുറത്തുണ്ടായിരുന്നു മനോജിണ്റ്റെ പേഴ്സണാലിറ്റിക്കൊരു വെല്ലുവിളിയായി കൂട്ടുകാരന്‍ വച്ച പാരയുടെ രൂപത്തില്‍ ആ പേഴ്സ്‌

Wednesday, 15 October 2008

"വല്ലഭന്‌ പുല്ലും ആയുധം" (നര്‍മ്മം)


ഇംഗ്ളീഷ്‌ സാര്‍ സ്മാര്‍ട്ടായി , വളരെ Fluent ആയി സാറിണ്റ്റെ നര്‍മ്മരസം കലര്‍ന്ന ശൈലിയിലൂടെ അരങ്ങു തകര്‍ക്കുകയാണ്‌. ഞങ്ങള്‍ക്കേവര്‍ക്കും ഇഷ്ടപ്പെട്ട ക്ളാസ്സായതിനാല്‍ ഒരാള്‍ പോലും മുടങ്ങിയിട്ടില്ല. ഫുള്‍ കോറം. ഇടക്കിടെ സാര്‍ ചില വളിപ്പ്‌ നമ്പരുകളടിക്കാറുണ്ടെങ്കിലും എന്തുകേട്ടാലും ആര്‍ത്ത്‌ ചിരിക്കാനിരിക്കുന്ന തരുണീമണി സംഘങ്ങള്‍ സാറിന്‌ പ്രചോദനമേകിക്കൊണ്ടിരുന്നു. പിന്നെയുള്ള ഒരേ ഒരു കുഴപ്പം , പറഞ്ഞ തമാശകള്‍ ഒരേക്ളാസ്സില്‍ തന്നെ നിരവധി തവണ പറയാറുണ്ട്‌ എന്നതാണ്‌. അത്തരം തമാശകള്‍ വരുമ്പോള്‍ ഞങ്ങള്‍ "വിജയകരമായ രണ്ടാം വാരം, മൂന്നാം വാരം" എന്നൊക്കെ രഹസ്യമായി പറഞ്ഞ്‌ ചിരിക്കാറുണ്ട്‌.


ഞങ്ങള്‍ക്ക്‌ പത്ത്‌ മിനിട്ട്‌ ഇടവേള നല്‍കി ക്ളാസ്സ്‌ വീണ്ടുമാരംഭിച്ചപ്പോള്‍ സാറിണ്റ്റെ ചെറിയ നമ്പരുകള്‍ക്ക്‌ വരെ വലിയ ചിരി ഉയരുന്നത്‌ കണ്ട്‌ ഞാന്‍ ചുറ്റും നോക്കി. സാധാരണ എത്ര നല്ല തമാശകള്‍ കേട്ടാലും വാ പൊളക്കാത്ത സുധീര്‍ വരെ ആസ്വദിച്ച്‌ ചിരിക്കുന്നത്‌ കണ്ട്‌ ഞാന്‍ അമ്പരന്നു. അപ്പോഴാണ്‌ നിരവധി കൈകള്‍ മറിഞ്ഞ്‌ ആ കുറിപ്പ്‌ എണ്റ്റെ കയ്യിലെത്തിയത്‌.


സാറിണ്റ്റെ "ഭാര്‍ഗവി നിലയം " തുറന്ന്‌ കിടക്കുന്നു”.

കുറിപ്പ്‌ വായിച്ച്‌ ഞെട്ടിയ ഞാന്‍ സാറിനെ നോക്കി. പാവം ഇതൊന്നും അറിയാതെ സ്മാര്‍ട്ടായി ടിപ്ടോപ്പില്‍ സ്റ്റയിലന്‍ ഇംഗ്ളീഷില്‍ ക്ളാസ്സ്‌ തുടരുകയാണ്‌. ഇതിനിടയില്‍ എരിതീയില്‍ എണ്ണ ഒഴിച്ച്‌ കൊണ്ട്‌ സാര്‍ മേശപ്പുറത്തിരുന്നു ക്ളാസ്സെടുക്കുവാന്‍ തുടങ്ങി. സാറിണ്റ്റെ ക്രീം കളര്‍ പാന്‍സിണ്റ്റെ സിബ്ബിനിടയിലൂടെ ചുവന്ന ജെട്ടിയുടെ ചില ഭാഗങ്ങള്‍ കാണുവാന്‍ തുടങ്ങി.

മുന്‍പിലിരുന്ന പെണ്‍കുട്ടികള്‍ ടെക്സ്റ്റിലേക്ക്‌ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. സ്ഥിതി വഷളാകുന്നത്‌ കണ്ട്‌, കൂട്ടത്തിലെ ധൈര്യശാലിയായ സന്തോഷ്‌ എഴുന്നേറ്റ്‌ കൈ പൊക്കി.

"എനിക്ക്‌ സാറിനോട്‌ Personal ആയി ഒരു കാര്യം പറയാനുണ്ട്‌"


"ക്ളാസ്സ്‌ കഴിഞ്ഞു പറഞ്ഞാല്‍ മതി സന്തോഷെ"
ഉടനെ വന്ന സാറിണ്റ്റെ ഉത്തരം കേട്ട്‌ നാണം കെടാന്‍ നേര്‍ച്ചവല്ലതും കെട്ടിയിറങ്ങിയതാണോ ഇങ്ങേര്‍ എന്ന് വരെ ഞങ്ങള്‍ ശങ്കിച്ചു.
"സാര്‍ ഇപ്പോള്‍ തന്നെ പറഞ്ഞേ തീരൂ"
സന്തോഷ്‌ വീണ്ടും പറഞ്ഞു.
"ഏന്താ തനിക്ക്‌ വല്ല വയറുവേദനയും ഉണ്ടോ ?"
സാറിണ്റ്റെ സ്ഥിരം കളിയാക്കിയുള്ള നമ്പര്‍ കേട്ട്‌ ക്ളാസ്സില്‍ കൂട്ട ചിരി മുഴങ്ങി.
“ പ്ളീസ്‌ സര്‍ ”

സന്തോഷ്‌ വീണ്ടും സാറിനോട്‌ കെഞ്ചി.
സാര്‍ സന്തോഷിനേയും കൂട്ടി വെളിയിലേക്കിറങ്ങിപ്പോയി. സാറിണ്റ്റെ വളിച്ച മുഃഖത്തിന്‌ വേണ്ടി കാത്തിരുന്ന ഞങ്ങള്‍ക്കിടയിലേക്ക്‌ഏതാനും മിനിട്ടുകള്‍ക്ക്‌ ശേഷം പൊട്ടിച്ചിരിയോടെ

സാറ്‍വന്ന് പറഞ്ഞു
"ഇത്രേയുള്ളോ കാര്യം. സന്തോഷ്‌ ക്ളാസ്സ്‌ തീരുമ്പോള്‍ എന്നെ ഒന്ന് വന്ന് കണ്ടാല്‍ മതി. നമുക്ക്‌ പരിഹാരമുണ്ടാക്കാം. "

സാറിണ്റ്റെ മറുപടി കേട്ട്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു
"വല്ലഭന്‌ പുല്ലും ആയുധം"
പക്ഷെ ഭാര്‍ഗവിനിലയം മണിചിത്രത്താഴിട്ട്‌ പൂട്ടി ഭദ്രമാക്കിയിരുന്നു.

Monday, 21 July 2008

ഒരുഗ്രന്‍ പാരവെപ്പിണ്റ്റെ കഥ (A college story)

ഓരോരുത്തര്‍ക്കും ജന്‍മസിദ്ധമായ എന്തെങ്കിലും കഴിവുകള്‍ ഉണ്ടായിരിക്കുമല്ലോ? ഷിബുവിണ്റ്റെ കഴിവ്‌ എല്ലാവര്‍ക്കും അനുയോജ്യമായ ഇരട്ടപ്പേര്‌ കണ്ടെത്തുന്നതിലായിരുന്നു. അധ്യാപകര്‍ക്കുംകൂടെയുള്ള കൂട്ടുകാര്‍ക്കും ഇരട്ടപ്പേരുകളിട്ട്‌ കോളേജ്‌ ജീവിതം ആസ്വദിച്ച്‌, ഇരട്ടപ്പേരുള്ളവരുടെ ശത്രുതയും സമ്പാദിച്ച്‌ , പുള്ളിക്കാരന്‍ വിലസി നടക്കുകയായിരുന്നു.




നാലാള്‍ കൂടുന്നിടത്ത്‌ നിന്നുകൊണ്ട്‌ മറ്റുള്ളവരുടെ ഇരട്ടപ്പേര്‌ ചൊല്ലി ചിരിച്ചുകൂവുന്ന ഷിബുവിണ്റ്റെ വിനോദം ഞങ്ങള്‍ കൂട്ടുകാര്‍ക്ക്‌ സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. രണ്ട്‌ തല്ലുകൊടുത്താല്‍ നേരെയാക്കാമെന്ന ഞങ്ങളുടെ ആഗ്രഹം അവണ്റ്റെ കായികഷമതയ്ക്കും ശാരീരികവലിപ്പത്തിനും മുന്നില്‍ ഒരു സ്വപ്നമായി അവശേഷിച്ചു. ഇതൊക്കെയാണെങ്കിലും അവണ്റ്റെ പല തമാശകളും ഞങ്ങള്‍ ആസ്വദിക്കാറുണ്ടായിരുന്നു. കറുത്തിരുണ്ടിരുന്ന ഒരു ജൂനിയര്‍ പയ്യനെ "പവര്‍കട്ട്‌" എന്ന തിലകപ്പേരിട്ടു വിളിച്ചതും, എപ്പോഴും സാരിയുടെ ഞൊറിവുകളില്‍ പിടിച്ചുകൊണ്ട്‌ ക്ളാസ്സിലേക്ക്‌ നടന്ന് വരുന്ന ഞങ്ങളുടെയെല്ലാം പേടിസ്വപ്നമായ സൂസിടീച്ചറെ "വെള്ളപ്പൊക്കം " എന്നു വിളിച്ചതും അതില്‍ ചിലതു മാത്രം.



ഷിബുവിന്‌ പലപേരുകളും ശത്രുപക്ഷം ഇട്ടുനോക്കിയെങ്കിലും അവണ്റ്റെ തടിമിടുക്കിണ്റ്റെ മുന്‍പിലും ഇരട്ടപേരുകളുടെ നിലവാരതകര്‍ച്ച മൂലവും ഒന്നും ശോഭിച്ചില്ല.
അങ്ങനെയിരിക്കെ നമ്മുടെ പവര്‍കട്ടിണ്റ്റെ ഒരു പാരവെപ്പില്‍ ഷിബുവിണ്റ്റെ പവര്‍ പോയി. അന്ന് ഞങ്ങള്‍ക്ക്‌ ഒരു IT ഫെസ്റ്റിണ്റ്റെ ക്ഷണം ഉണ്ടായിരുന്നു കോട്ടയത്തെ ഒരു പ്രശസ്തമായ കോളേജില്‍. സെമിനാറും പ്രദര്‍ശനവും ഉള്ള ആ പരിപാടിയില്‍ എല്ലാ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്നയിരുന്നു പ്രിന്‍സിപ്പളിണ്റ്റെ ഉത്തരവ്‌. രാവിലത്തെ പരിപാടികള്‍ ഗംഭീരമായി സമാപിച്ചു, ഉച്ചക്ക്‌ ലഞ്ച്‌ ബ്രേക്കിനായി എല്ലാവരും പിരിഞ്ഞു. ചിലര്‍ ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രദര്‍ശനം കാണാന്‍ ഇറങ്ങി. സംഭവം നടക്കുമ്പോള്‍ ഷിബു പ്രദര്‍ശനം കണ്ടുകൊണ്ടിരിക്കുകയായിരുന്നു.


ഇംഗ്ളീഷ്‌ വളരെ fluent ആയി സംസാരിക്കുന്ന, അതായത്‌ സായിപ്പിണ്റ്റെ ചുവയില്‍ തന്നെ സംസാരിക്കുന്ന ഒരു പെണ്‍കൊടിയായിരുന്നു information Counter ല്‍ പരിപാടിയുടെ വിശദവിവരങ്ങള്‍ അനൌണ്‍സ്‌ ചെയ്തുകൊണ്ടിരുന്നത്‌. അവിടെ “പവര്‍കട്ട്‌” കുറേ നേരം ചെന്നു നില്‍ക്കുന്നതു കണ്ടവരുണ്ട്.
‌എന്തായാലും എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഉഗ്രന്‍ സ്റ്റൈലില്‍ അവിടമാകെ ഒരുതവണയല്ല, രണ്ട്‌ തവണ ഇങ്ങനെമുഴങ്ങിക്കേട്ടു.

“Students of various colleges, your kind attention please, one Mr.Shibu, other wise known as "UNNAKKAN SHIBU("ഉണ്ണാക്കന്‍ ഷിബു”) ,third semester student from ------college is anywhere near in the seminar hall/exhibition centre just contact the information centre immediately . Your friend is waiting here ”

അവതാരികയായ പെണ്‍കുട്ടിക്ക്‌ മലയാളം തീരെ അറിയാതിരുന്നത്‌ പവര്‍കട്ടിണ്റ്റെ ഭാഗ്യവും ഷിബുവിണ്റ്റെ ദൌര്‍ഭാഗ്യവും. എന്തായാലും ഷിബു ഈ സംഭവത്തിനുശേഷം ആരെയും ഇരട്ടപ്പേരിട്ട്‌ വിളിക്കുന്നത്‌ ഞങ്ങള്‍ കേട്ടിട്ടില്ല.

Sunday, 29 June 2008

മിനിക്കുട്ടിയുടെ ബുദ്ധി

മിനിക്കുട്ടിയും അമ്മുവും ഒന്നാം ക്ളാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയല്‍പക്കകാരായ രണ്ടുപേരും വരുന്നതും പോകുന്നതും, ഊണുകഴിക്കുന്നതും എല്ലാം ഒരുമിച്ച്‌. ഒരിക്കല്‍പോലും വഴക്കിടാത്ത കൂട്ടുകാരായിരുന്ന അവര്‍ തമ്മില്‍ ഒരിക്കല്‍ പിണങ്ങി. മിനിക്കുട്ടിയേക്കാള്‍ നന്നായി പഠിക്കുന്നത്‌ അമ്മുവായിരുന്നു, ക്ളാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ കിട്ടി ഒന്നാം സ്ഥാനത്തെത്തിയിരുന്നത്‌ എന്നും അമ്മുവായിരുന്നു, മിനിയാവട്ടെ പുറകില്‍നിന്നും ഒന്നാമതും. വീട്ടില്‍നിന്നും കണക്കിന്‌ ശകാരം മിനിക്കുട്ടിക്ക്‌ ദിവസവും കിട്ടിക്കൊണ്ടിരുന്നു. ഒരു ദിവസമെങ്കിലും അമ്മുവിനേക്കാള്‍ മാര്‍ക്ക്‌ വാങ്ങിവരണമെന്നു പറഞ്ഞാണ്‌ എല്ലാ പരീക്ഷക്കും മിനിയുടെ അമ്മ മകളെ വിരട്ടി വിടുന്നത്‌. അങ്ങനെയൊരിക്കല്‍ പരീക്ഷക്കു പോകുന്ന ദിവസം അമ്മുവിനോട്‌ മിനിക്കുട്ടി പറഞ്ഞു.

"അമ്മു, എനിക്ക്‌ പരീക്ഷക്ക്‌ നല്ല മാര്‍ക്ക്‌ കിട്ടാത്തത്‌ ഈ ഭാഗ്യമില്ലാത്ത സ്ളേറ്റുംകൊണ്ട്‌ പോയിട്ടാ. ഇന്നത്തേക്ക്‌ നിണ്റ്റെ ആ ഭാഗ്യമുള്ള സ്ളേറ്റെനിക്കു തരുമോ ? "
സ്ളേറ്റ്‌ കൊടുക്കുന്നതില്‍ അമ്മുവിന്‌ ഒരെതിര്‍പ്പുമില്ലായിരുന്നു. ഒരു ദിവസമെങ്കിലും സ്ളേറ്റിണ്റ്റെ ഭാഗ്യത്താല്‍ അവള്‍ക്ക്‌ മാര്‍ക്ക്‌ കൂടുതല്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ! അമ്മു മനസ്സില്‍ വിചാരിച്ചു.

പരീക്ഷ കഴിഞ്ഞു . അമ്മുവിന്‌ അന്‍പതില്‍ 45 , മിനിക്കുട്ടിക്ക്‌ ഒരല്‍പ്പം മാര്‍ക്ക്‌ കൂടിയിട്ടുണ്ട്‌ എന്നത്തേക്കാളും അന്‍പതില്‍ 15. വിഷമത്തോടെ പുറത്ത്‌ വന്ന മിനിക്കുട്ടി അമ്മുവിനോട്‌ പറഞ്ഞു.
“ നിണ്റ്റെ സ്ളേറ്റ്‌ വച്ചെഴുതിയിട്ടും എനിക്ക്‌ കൂടുതല്‍ മാര്‍ ക്കൊന്നും കിട്ടിയില്ല. വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ എണ്റ്റെ സ്ളേറ്റ്‌ ചോദിക്കും . നീ എണ്റ്റെ സ്ളേറ്റിങ്ങു താ.”
അമ്മുഞെട്ടിപ്പോയി.
അന്‍പതില്‍ 45എന്ന് സ്ളേറ്റില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്‌.
.മിനിക്കുട്ടി ആ സ്ളേറ്റും വാങ്ങിച്ച്‌ സന്തോഷത്തോടെ വീട്ടിലേക്ക്‌ ഓടി.
അമ്മുസ്ളേറ്റിലെ 15 മാര്‍ക്കിനെ നോക്കി ,കരഞ്ഞുകൊണ്ട്‌ വീട്ടിലേക്ക്‌ നടന്നു.

Monday, 12 May 2008

ഇത്തവണ തോല്‍ക്കില്ല ,SSLC ക്ക്‌.

അപ്പുവും ചേട്ടനും മത്സരിച്ചാണ്‌ പരീക്ഷകളെഴുതാറ്‌ പ്രത്യേകിച്ചും SSLCപരീക്ഷ. ചേട്ടന്‍ അഞ്ചുവട്ടം എഴുതി എങ്ങനെയോ കഴിഞ്ഞ വര്‍ഷം തട്ടി വീണു. റിസള്‍ട്ട്‌ വന്നപ്പോള്‍ ജയിച്ചെന്നറിഞ്ഞ്‌ ബോധം കെട്ട ചേട്ടനെ അപ്പു ആശ്വസിപ്പിച്ച്‌ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്‌ 82ശതമാനം വിജയം മൊത്തത്തില്‍ ഉണ്ടെന്ന പത്ര വാര്‍ത്ത കേള്‍പ്പിച്ചായിരുന്നു. അതിനുശേഷം ബോധം തെളിഞ്ഞ ചേട്ടന്‍ ജയത്തിനു സഹായിച്ച കുറുക്കുവഴികള്‍ അപ്പോഴും പരീക്ഷയില്‍ തോറ്റമ്പി നില്‍ക്കുന്ന അനിയനോട്‌ പറഞ്ഞ്‌ കൊടുത്തു.

എല്ലാ ചോദ്യത്തിനും ഉത്തരം എഴുതണം ? ഇതായിരുന്നു ചേട്ടണ്റ്റെ ആവനാഴിയിലെ ആദ്യത്തെ അസ്ത്രം. അനിയനതിണ്റ്റെ ഗുട്ടന്‍സ്‌ മനസ്സിലായില്ല അപ്പു ചോദിച്ചു.

"അതെങ്ങനെ ? എല്ലാ ചോദ്യത്തിണ്റ്റെയും ഉത്തരം എഴുതാന്‍ കഴിയുമായിരുന്നെങ്കില്‍ ആദ്യം എഴുതുമ്പോള്‍ തന്നെ പാസ്സാവില്ലേ ?”
“അതല്ലട മണ്ടാ ഞാന്‍ ഉദ്ദേശിച്ചത്‌. എല്ലാ ചോദ്യവും ചോദ്യപേപ്പറിലുള്ളതുപോലെ പകര്‍ത്താന്‍ നോക്കുക. എന്തായാലും ഒരു നാലഞ്ച്‌ ചോദ്യം തെറ്റായിരിക്കും. ചോദ്യനമ്പരെഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കും തെറ്റായ ചോദ്യത്തിന്‌.”


ചേട്ടനിത്ര പെരുത്ത ബുദ്ധിയുണ്ടായിട്ടും SSLCപരീക്ഷാ ഇത്ര തവണ എഴുതേണ്ടി വന്നതെന്തുകൊണ്ടാണെന്നു മാത്രം അപ്പുവിനു മനസ്സിലായില്ല. പിന്നെ എല്ലാവര്‍ഷവും നിണ്റ്റെ വീട്ടില്‍ നിന്നാരെങ്കിലും പരീക്ഷ എഴുതാന്‍ കാണും എന്ന് കൂട്ടുകാരന്‍ കളിയാക്കിയതിണ്റ്റെ ക്ഷീണം അപ്പുവില്‍ വാശികേറ്റിയിട്ടുമുണ്ട്‌. ജേതാവായ ചേട്ടണ്റ്റെ ഉപദേശം സ്വീകരിച്ചും ശരീരത്തിണ്റ്റെ പല ഭാഗങ്ങളിലും അറിവ്‌ ഒളിപ്പിച്ച്‌ വച്ചും അപ്പു ഇത്തവണ പരീക്ഷ എഴുതിയിട്ടുണ്ട്‌. 92ശതമാനം വിജയിച്ചു എന്ന പത്രവാര്‍ത്തയില്‍ സന്തോഷിച്ച്‌ റിസള്‍ട്ടിനായി കാത്തിരിക്കുകയാണ്‌ അപ്പു. ഇത്തവണ പരീക്ഷാ ജയിച്ചിട്ടുവേണം കൂലിപ്പണിക്ക്‌ പോകുന്നത്‌ നിര്‍ത്താന്‍. അപ്പു മനസ്സിലോരോ കണക്കുകൂട്ടലുകളുമായി ഈ വര്‍ഷത്തെ റിസള്‍ട്ടിനായി കാത്തിരിക്കുകയാണ്‌. ചോദ്യ നമ്പര്‍ വൃത്തിയായി എഴുതിയിട്ടുള്ളഅപ്പു ജയിച്ചില്ലെങ്കില്‍ പിന്നെ ആര്‌ ജയിക്കാന്‍ അല്ലേ ?

Tuesday, 6 May 2008

മനസ്സറിയിക്കുന്ന റിമോട്ട്‌

ഒരു റിമോട്ട്‌ വിചാരിച്ചാല്‍ അച്ഛന്‌ മകനെ നന്നായി മനസ്സിലാക്കുവാന്‍ സാധിക്കുമോ ? എങ്ങനെ എന്നാണ്‌ ചോദ്യമെങ്കില്‍ നമ്മുടെ കഥാനായകനായ മനുവിന്‌ അതിനുത്തരമുണ്ട്‌. അല്ലെങ്കില്‍ ലോകത്താദ്യമായി റിമോട്ടിലൂടെ അച്ഛന്‍ മകനെ മനസ്സിലാക്കിയത്‌ തന്നിലൂടെയാണെന്ന കുറ്റബോധം കുറച്ചൊന്നുമല്ല മനുവിനെ അലട്ടുന്നത്‌.

ഒരവധി ദിവസം എല്ലാചാനലുകളും മാറ്റി മാറ്റി അടിച്ചുകൊണ്ട്‌ നയനമനോഹരമായ ഗാനങ്ങള്‍ക്കുവേണ്ടിയോ, ത്രില്ലടിപ്പിക്കുന്ന Cricket/Football മത്സരങ്ങള്‍ക്കുവേണ്ടിയോ വിരലുകള്‍ റിമോട്ടില്‍ പതിഞ്ഞുകൊണ്ടിരുന്നപ്പോഴാണ്‌ ഒരു ചാനല്‍ മനുവിണ്റ്റെ കണ്ണുകള്‍ക്ക്‌ കുളിരേകി കടന്ന് വന്നത്‌. നമ്മള്‍ വിചാരിക്കുന്നതുപോലെ Familyടെലിവിഷനായ എഫ്‌.ടി.വിയൊന്നുമല്ലായിരുന്നു അത്‌.. പക്ഷെ സംഗതിയുടെ പടപ്പുറപ്പാട്‌ കണ്ടപ്പോള്‍ ഇതൊക്കെ കണ്ട്‌ തയക്കവും പയക്കവും ഉള്ള മനുഹാളിലെ കര്‍ട്ടന്‍ മുഴുവനായി പിടിച്ച്‌ മറച്ചിട്ടു. പെട്ടെന്നാരു വന്നാലും സംഗതി സ്ളിപ്പാവരുതല്ലോ ! ഹാളിലിരുന്നുകൊണ്ട്‌ അടുക്കളയിലെ റേഞ്ച്‌ നോക്കി. അമ്മച്ചി മീന്‍ വെട്ടുന്ന തിരക്കിലാണ്‌. ജനലിലൂടെ വെളിയിലേക്ക്‌ നോക്കി, കേന്ദ്രം പറമ്പില്‍ അധ്വാനത്തിലാണ്‌. "ടൈം തന്നണ്ണാ ടൈം " എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഉത്സാഹത്തോടെ മനു തണ്റ്റെ ഹോട്ട്‌ ചാനല്‍ Tune ചെയ്തു.
സംഗതി തുടങ്ങിയതേ ഉള്ളൂ. ആ സിനിമയിലെ ചൂടന്‍ രംഗങ്ങള്‍ കണ്ട്‌ കണ്ണ്‌ രണ്ടും തള്ളി ടീ വിയെ ചൂഴ്ന്നെടുത്തുകൊണ്ടിരുന്നപ്പോഴാണ്‌ പെട്ടെന്നാരോ നടന്നു വരുന്നതായി മനുവിന്‌ തോന്നിയത്‌.വെപ്രാളത്തിന്‌ റിമോട്ടെടുത്ത്‌ അണ്ണന്‍ ഞെക്കടാ ഞെക്ക്‌. റിമോട്ട്‌ പിണങ്ങിയതാണെന്ന് മനുവിന്‌ മനസ്സിലായില്ല. അച്ഛന്‍ നടന്നുവന്നപ്പോള്‍ കണ്ട കാഴ്ച കോഴിപ്പോര്‌ പോലുള്ള ചുംബനയുദ്ധമാണ്‌. ഇതിനിടയില്‍ പാവം മനു ഒരു നൂറുവട്ടം റിമോട്ടില്‍ ഞെക്കിയിട്ടുണ്ടായിരിക്കണം. പക്ഷേ എന്തു ഫലം, റിമോട്ട്‌ ചതിയന്‍ ചന്തുവിനേക്കാള്‍ ക്രൂരനായി പെരുമാറുകയാണ്‌.

അച്ഛന്‍ ഒന്നും മിണ്ടാതെ മുറിയിലേക്ക്‌ കയറിപ്പോകുന്നത്‌ കണ്ട്‌ മനു അക്ഷമനായി ടി. വി യിലേക്കും റിമോട്ടിലേക്കും നോക്കി. ചുംബനരംഗം പര്യവസാനിച്ചിരിക്കുന്നു. അച്ഛണ്റ്റെ മുഃഖത്തെങ്ങനെ ഇനിനോക്കും എന്നാലോചിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ രണ്ട്‌ ബാറ്ററിയുമായി പിതാമഹന്‍ വീണ്ടും അവതരിച്ചത്‌.

"ദാ ഇതെടുത്ത്‌ റിമോട്ടിലിട്ടിട്ട്‌ പഴയതങ്ങ്‌ കളഞ്ഞേക്കൂ. ഇനി എനിക്കു പകരം നിണ്റ്റമ്മയെങ്ങാനും വന്നാലോ ? മോശമല്ലേ ?"

മനു വിളറി ചിരിക്കാന്‍ ശ്രമിച്ചു, പക്ഷെ എത്ര ശ്രമിച്ചിട്ടും അതിനു കഴിയുന്നില്ല.
Control പോയവണ്റ്റെ കയ്യിലിരുന്നു റിമോട്ട്‌,
കംട്രോളില്ലാതെ ചിരിക്കുന്നുണ്ടായിരുന്നു.

Saturday, 3 May 2008

ഉരുളക്കുപ്പേരി(നര്‍മ്മം)

ചില Interview കള്‍ ഉദ്യോഗാര്‍ത്ഥികളുടെ ഉരുളക്കുപ്പേരി പോലുള്ള മറുപടി കൊണ്ട്‌ തന്നെ ശ്രദ്ധേയമാണ്‌. ചില Interview പാനലുകളില്‍ വളരെ irritated ആയി, തനി മലയാളത്തില്‍ പറഞ്ഞാല്‍ ചൊറിയാന്‍ വേണ്ടി ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരാള്‍ ഉണ്ടാവും. മിക്കവാറും അയാല്‍ ഒരു Psychiatrist ആയിരിക്കും. ഇത്തരം irritated questions കേട്ട്‌ നമ്മളുടെ മനോവീര്യം തകരുന്നുണ്ടോ എന്നറിയാനാണ്‌ ഇക്കൂട്ടരുടെ ശ്രമം.

എണ്റ്റെ ഒരു കൂട്ടുകാരണ്റ്റെ Interviewവില്‍ കേട്ടാല്‍ നമ്മുടെ സമനില തെറ്റുന്ന ഒരു ചോദ്യം വന്നു. ചോദ്യം ഇതായിരുന്നു.

“If I will say your mother is a Prostitute, how will you react ?”

അവണ്റ്റെ ഉത്തരം കേട്ട്‌ പാനല്‍ മെമ്പേഴ്സും ചോദ്യകര്‍ത്താവും കൈയ്യടിച്ചു.

“Yes sir, surely I agree with you. My mother is a Prostitute, but her only CUSTOMER is MY DAD “


എങ്ങനെയുണ്ട്‌ മറുപടി ?

Thursday, 1 May 2008

ഹര്‍ത്താല്‍ പാരഡി(നര്‍മ്മം)

ദാ വീണ്ടും ഒരു ഹര്‍ത്താല്‍ കേരളത്തിലേക്ക്‌.
പണ്ടൊന്നു ബ്ളോഗിയ "ഹര്‍ത്താല്‍ പാരഡി" ഈ പ്രത്യേക ഹര്‍ത്താല്‍ ദിവസത്തിനു വീണ്ടും സമര്‍പ്പിക്കുന്നു.


"ഹര്‍ത്താല്‍ തന്നെ ജീവിതം

ഹര്‍ത്താല്‍ തന്നെ അമൃതം

ഹര്‍ത്താല്‍ പൂര്‍ണമായാല്‍

മൃതിയേക്കാള്‍ ഭയാനകം "



"കണ്ടു കണ്ടങ്ങിരിക്കും ദിനങ്ങളെ

ഹര്‍ത്താലാക്കി മാറ്റുന്നതും ചിലര്‍

രണ്ടുമൂന്നാലുഹര്‍ത്താലു കൊണ്ടിവര്‍

മണ്ടരാക്കുന്നുനമ്മളെയെപ്പോഴും"



"ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ഹര്‍ത്താല്‍ ഞരമ്പുകളില്‍"




"നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍

ഹര്‍ത്താല്‍ വാരിധി നടുവില്‍ ഞാന്‍

ഹര്‍ത്താലില്‍ നിന്നും കരകേറ്റീടണേ

തിരുകൊച്ചി വാഴും കോടതിയെ."

Sunday, 13 April 2008

ചില നേരമ്പോക്കുകള്‍

സാംസ്ക്കാരിക നായകര്‍ = വിവാദങ്ങളില്‍ തല വച്ച്‌, വിവരക്കേടുകള്‍ ബുദ്ധിജീവിയുടെ ജാടയോടെ എഴുന്നള്ളിച്ച്‌, പത്രങ്ങളില്‍ തങ്ങളുടെ പേര്‌ എത്ര തവണ വന്നിട്ടുണ്ടെന്ന് കണക്കെടുത്ത്‌ അഭിമാനത്തോടെ ജീവിക്കുന്ന അപൂര്‍വ്വം ചിലര്‍.



ചിക്കുന്‍ ഗുനിയ = ഇപ്പോള്‍ പടര്‍ന്ന് പിടിച്ച്‌ കൊണ്ടിരിക്കുന്ന എല്ലാ പനികള്‍ക്കും,സന്ധിവേദനകള്‍ക്കും കാരണമായി ഡോക്ടര്‍ക്ക്‌ പറയാനുള്ള ഏക മറുപടി.



കോപ്പിയടി = ഒരു പുസ്തകത്തില്‍ നിന്ന് വള്ളിപുള്ളിവിസര്‍ഗ്ഗം വിടാതെ പകര്‍ത്തുന്ന മോശം പണി.

ഗവേഷണം = നിരവധി പുസ്തകങ്ങളില്‍ നിന്ന് അരികും മൂലയും വള്ളിപുള്ളിവിസര്‍ഗ്ഗം വിടാതെ പകര്‍ത്തി മനോഹരമായി എഡിറ്റ്‌ ചെയ്യുന്ന മാന്യമായ പണി.




വിവാദങ്ങള്‍ = വികസന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാന്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പ്രയോഗിക്കുന്ന അവസാനത്തെ ആയുധം



നോബെല്‍ സമാധാന സമ്മാനം = ഗാന്ധിക്ക്‌ കൊടുക്കാത്തതും ഹിറ്റ്ലറിന്‌ കിട്ടാത്തതുമായ അമൂല്യ പുരസ്ക്കാരം

Tuesday, 8 April 2008

മൊബൈലുംകംഫര്‍ട്ട്‌ സ്റ്റേഷനും (നര്‍മ്മം)

അതിയായ വെപ്രാളത്തില്‍ ഒരാള്‍ Comfort Station ലേക്ക്‌ കയറുക എന്നാല്‍ അയാളുടെ വെപ്രാളത്തിണ്റ്റെ തീവ്രത നമുക്കെല്ലാവര്‍ക്കും മനസ്സിലാകും, കാരണം ജീവിതത്തിലൊരിക്കലെങ്കിലും നമ്മള്‍ അതനുഭവിച്ചിട്ടുണ്ടാകുമല്ലോ . എന്തായാലും നമ്മുടെ രതീഷ്‌ കംഫര്‍ട്ട്‌ സ്റ്റേഷനില്‍ കയറി മരണവെപ്രാളത്തോടെ സംഭവം ഏതാണ്ട്‌ തുടങ്ങിയപ്പോഴാണ്‌ അപ്പുറത്തെ റൂമില്‍ നിന്നൊരു ചോദ്യം

"ഹലോ ആശാനെ എങ്ങനെയുണ്ട്‌"

പരിചയമില്ലാത്ത ആളിനോട്‌ കക്കൂസിലെ കാര്യം പറയേണ്ട ആവശ്യമില്ലാത്തതിനാല്‍ രതീഷ്‌ ഒന്നും മിണ്ടാതെ ഇരുന്നു. വിണ്ടും ചോദ്യം.

"ഹലോ കേള്‍ക്കുന്നില്ലെ എങ്ങനെയുണ്ട്‌"

അടുത്ത റൂമില്‍ സാധിച്ചുകൊണ്ടിരിക്കുന്നവണ്റ്റെ ചോദ്യം വീണ്ടും.

"കുഴപ്പമില്ല" രതീഷ്‌ ആശ്വാസത്തോടെ പറഞ്ഞു.

"സംഭവം നന്നായി പോകുന്നുണ്ടോ ?

"എല്ലാം നന്നായി പോയി വയറൊഴിഞ്ഞു. , അവിടെയോ ?"

ഉടനെ വന്ന മറുപടി കേട്ട്‌ രതീഷിണ്റ്റെ വയറു നിറഞ്ഞു.

"എടേ മച്ചൂ ഞാന്‍ നിന്നെ പിന്നെ വിളിക്കാടെ. ഇവിടെ നിന്നോട്‌ ചോദിക്കുന്ന ഓരോ ചോദ്യത്തിനും അപ്പുറത്തെ റൂമിലിരുന്നു ഒരു കൂതറ മറുപടി പറയുന്നു. "

Saturday, 5 April 2008

കാള്‍ കണക്റ്റിംഗ്‌ !!!!!!!!!!!! (നര്‍മ്മം)

സ്കൂളിലെ പുതിയ ഓരോ നിയമങ്ങള്‍ ഉണ്ണിക്കുട്ടന്‌ തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടു കുറെനാളായി. കുറെ പ്രശ്നങ്ങളില്‍ നിന്നു ഒരുവിധം തലയൂരി വന്നുകൊണ്ടിരുന്നപ്പോഴാണ്‌ പുതിയൊരു പൂതിയുമായി ഹെഡ്മാഷ്‌ രംഗത്തെത്തുന്നത്‌. കുട്ടികളെല്ലാവരും വീട്ടിലെ നമ്പര്‍ അദ്ദേഹത്തിനു കൊടുക്കണമെന്ന അത്യുഗ്രന്‍ ആശയം എപ്പോഴാണോ എന്തോ ആ തലമണ്ടയിലുദിച്ചത്‌. എന്തായാലും കുറെ മണ്ടന്‍മാര്‍ കള്ളനമ്പര്‍ കൊണ്ടുക്കൊടുത്തതിണ്റ്റെ തെളിവായി ചൂരല്‍പാടുകള്‍ തുടയില്‍ പച്ച കുത്തിയതുപോലെ കൊണ്ട്നടക്കുന്നതു കണ്ടിട്ടാവാം ഉണ്ണിക്കുട്ടന്‍ മറ്റ്‌ മാര്‍ഗങ്ങളെപ്പറ്റി ഒരു ഗവേഷണം നടത്തിയത്‌. നമ്പര്‍ കൊണ്ട്കൊടുക്കേണ്ട ദിവസമായപ്പോഴേക്കും ഉണ്ണിക്കുട്ടന്‍ ഒരു ദയാഹര്‍ജിയുമായി മാഷിണ്റ്റെ അടുത്തെത്തി.


തല്‍ക്കാലം അടിയില്‍നിന്ന്‌ രക്ഷനേടാന്‍ വേണ്ടി, ചെന്ന്‌ ഐശ്വര്യമായി രണ്ട്‌ അടി ദാനമായി വാങ്ങിക്കാനായിരുന്നു അന്ന്‌ ഉണ്ണിക്കുട്ടണ്റ്റെ വിധി. അച്ഛന്‍ രാഷ്ട്രീയക്കാരനാണെന്നും വീട്ടില്‍ വിളിച്ചാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഉള്ള ഒരു കൂതറ ആശയം ദയാഹര്‍ജിയായി കൊണ്ടുവന്ന്‌ മാഷിണ്റ്റെ മുമ്പില്‍ സമര്‍പ്പിച്ചതും വരാനിരിക്കുന്ന അടിയുടെ ചൂട്‌ എത്രയുണ്ടെന്നു അറിയാനുള്ള സാമ്പിള്‍ വെടിക്കെട്ടായി മാഷിണ്റ്റെ ചൂരല്‍ തുടയില്‍ വീണതും ഉണ്ണിക്കുട്ടന്‍ മറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടക്ക്‌ അരിച്ചിറങ്ങുന്ന നീറ്റല്‍ ഒരു വില്ലനായി ഇപ്പോഴും അവനെ വേട്ടയാടുന്നുണ്ട്‌.

ആ നീറ്റലിണ്റ്റെ വേദനയില്‍ നിന്നാണ്‌ ആപുതിയ ആശയം അവണ്റ്റെ മനസ്സിലേക്കോടിയെത്തിയത്‌. പിറ്റേന്ന്‌ വളരെ ധൈര്യത്തോടെ ഹെഡ്മാഷിണ്റ്റെ റൂമിലേക്ക്‌ അവന്‍ കയറിച്ചെന്നു.

“എന്താടാ ഇന്നലെ കിട്ടിയതു പോരായോ? അതോ ബാക്കി വാങ്ങിക്കാനായിട്ടു വന്നതാണോ ?”
ഉണ്ണിക്കുട്ടന്‌ ചൊറിഞ്ഞുകേറിയതാണ്‌, പക്ഷെ ഇന്നലത്തെ അടിയെപറ്റി ഓര്‍ത്തപ്പോള്‍ അവന്‍ വിനയാന്വിതനായി.

"സര്‍ അച്ചന്‍ നമ്പര്‍ തന്നു. എപ്പഴും വിളിച്ചാല്‍ കിട്ടുകയൊന്നുമില്ലന്നു പറഞ്ഞേക്കാനും പറഞ്ഞു.

" ഓ നിണ്റ്റച്ചന്‍ മന്ത്രി വല്ലതുമാണോ ? വിളിച്ചാന്‍ കിട്ടാതിരിക്കാന്‍. നീ നമ്പര്‍ തന്നിട്ട്‌ പൊയ്ക്കോ ഞാന്‍ എപ്പോഴെങ്കിലും വിളിച്ചോളാം. പത്തില്‍ പഠിക്കുന്ന ഇവന്‍മാരുടെയൊക്കെ തന്തമാരുടെ നമ്പരുകളാ സഹിക്കാന്‍ വയ്യാത്തത്‌. "

“തന്തമാരില്ല, തന്തയെ ഉള്ളൂ ”എന്ന്‌ നാവില്‍ വന്നെങ്കിലും നമ്പര്‍ നല്‍കി ഉത്തമശിഷ്യനെ പോലെ ഉണ്ണിക്കുട്ടന്‍ നടന്നകന്നു.


ഒന്നു രണ്ടാഴ്ച്ചകഴിഞ്ഞപ്പോള്‍ ഹെഡ്മാഷ്‌ ഉണ്ണിക്കുട്ടണ്റ്റെ ക്ളാസ്സില്‍ വന്നു.
"എടാ നിണ്റ്റെ അച്ചന്‍ വീട്ടിലെങ്ങും ഇല്ലേടാ. നിണ്റ്റെ വീട്ടില്‍ ആരും ഫോണും ഏടുക്കുന്നുമില്ലല്ലോ ? എണ്റ്റെ പത്തിരുപതു കാളുപോയതു മാത്രം മിച്ചം"

“സാര്‍ ഞാന്‍ അന്ന്‌ സത്യം പറഞ്ഞപ്പോള്‍ സാറെന്നെ തല്ലി. അച്ചന്‍ പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി സെക്രട്ടറി ആയതിനാല്‍ വീട്ടില്‍ മിക്കവാറും കാണില്ല. അമ്മയാണെങ്കില്‍ പഞ്ചായത്തിലെ മെമ്പര്‍ ആയതിനാല്‍ വീട്ടില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല. അതാ സാറെ ഞാന്‍ നമ്പര്‍ തരാന്‍ മടിച്ചത്‌. "

"എന്നെങ്കിലും അവരെ എണ്റ്റെ കയ്യില്‍ കിട്ടും അന്ന് നിന്നെയൊക്കെ എന്തിനാ ഇങ്ങോട്ട്‌ പറഞ്ഞയക്കുന്നതെന്നു ചോദിക്കുന്നുണ്ട്‌?”

“അവിടെ തീരെ സഹിക്കാന്‍ പറ്റാത്തതുകൊണ്ടാ സാറെ ഇങ്ങോട്ട്‌ പറഞ്ഞു വിടുന്നത്‌”, അവന്‍ സ്വരം താഴ്ത്തി പറഞ്ഞു
ഹെഡ്മാഷിറങ്ങിപ്പോയപ്പോള്‍ കൂട്ടുകാര്‍ അവനെ പൊതിഞ്ഞു"അളിയാ നി എന്തു തരികിടയാ കാട്ടിയത്‌. നിണ്റ്റച്ചന്‍ ഗള്‍ഫിലല്ലേ? നിണ്റ്റെ അമ്മ വീട്ടിലും ഉണ്ടല്ലോ ? പിന്നെ എന്താ മാഷ്‌ വിളിച്ചിട്ട്‌ കിട്ടാതിരുന്നത്‌"

“ഞാന്‍ ASIANET JUKEBOX ണ്റ്റെ നമ്പരാ പുള്ളിക്കാരന്‌ കൊടുത്തത്‌, പാവം തകര്‍ത്തിരുന്നു വിളിച്ചു കാണും. അബദ്ധത്തില്‍ കാള്‍ കിട്ടിയാലും ആര്‌ ATTEND ചെയ്യാന്‍"”

സര്‍ദാര്‍ജിഫലിതം

ഒരു സര്‍ദാര്‍ജി ഫലിതം. മുന്‍പ്‌ കേട്ടിട്ടുള്ളവര്‍ ക്ഷമിക്കുക


ഒരു സര്‍ദാര്‍ജി‌ എങ്ങനെയും ലക്ഷപ്രഭു ആകണമെന്ന പെരുത്ത ആഗ്രഹത്തില്‍ നടക്കുകയായിരുന്നു. അപ്പോഴാണ്‌ കുട്ടികളെ തട്ടിക്കൊണ്ട്പോയി വിലപേശി കാശു സമ്പാദിക്കുന്നവരെ പറ്റി സര്‍ദാര്‍ജി അറിയാനിടയായത്‌. അങ്ങനെ സര്‍ദാജി തൊട്ടടുത്തുള്ള സ്ക്കൂള്‍ ഗ്രൌണ്ടിലെത്തി ഒരു കുട്ടിയെ കടന്നുപിടിച്ചുമരത്തിണ്റ്റെ പുറകിലേക്ക്‌ കൊണ്ട്പോയി.എന്നിട്ട്‌ അവനോടായി പറഞ്ഞു.

"ഞാന്‍ നിന്നെ തട്ടിക്കൊണ്ട്‌ പോകുകയാണ്‌"
സര്‍ദാര്‍ജി എന്നിട്ട്‌ ഒരു കത്ത്‌ എഴുതി കുട്ടിയുടെ പോക്കറ്റിലിട്ടു. എന്നിട്ട്‌ ആ കത്ത്‌ അവണ്റ്റെ അച്ച്ഛനെ ഏല്‍പ്പിക്കാനും പറഞ്ഞു

കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു
"ഞാന്‍ നിങ്ങളുടെ മകനെ തട്ടിയെടുത്തിരിക്കുകയാണ്‌. നാളെ രാവിലെ തന്നെ രണ്ട്‌ ലക്ഷം രൂപ കുട്ടിയുടെ ബാഗിലിട്ട്‌ കൊടുത്ത്‌ വിടണം. ഞാന്‍ സ്ക്കൂള്‍ ഗ്രൌണ്ടിണ്റ്റെ വടക്കുള്ള മരത്തിണ്റ്റെ പുറകില്‍ കാത്തു നില്‍ക്കും "
എന്ന്‌ സര്‍ദാര്‍ജി(ഒപ്പ്‌)

പിറ്റേദിവസം മരത്തിണ്റ്റെ പുറകില്‍ ബാഗുമായി കുട്ടി വന്നിരിക്കുന്നത്‌ കണ്ട സര്‍ദാര്‍ജി ഏറെ സന്തോഷിച്ചു. സര്‍ദാര്‍ജി ആവേശത്തോടെ ബാഗ്‌ തുറന്ന് നോക്കി, അതില്‍ ക്ര്യത്യം രണ്ടു ലക്ഷം രൂപയുണ്ടായിരുന്നു. രൂപയോടൊപ്പം ആ ബാഗിലും ഒരു കുറിപ്പുണ്ടായിരുന്നു.

"എങ്ങനെ ഒരു സര്‍ദാര്‍ജിക്ക്‌ മറ്റൊരു സര്‍ദാര്‍ജിയോട്‌ ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നുന്നു. നിങ്ങള്‍ പണമെടുത്തിട്ട്‌ ദയവായി എണ്റ്റെ കുട്ടിയെ വിട്ടയക്കുക "

Friday, 4 April 2008

ചില കോളേജ്‌ തമാശകള്‍

കോളേജില്‍ പഠിക്കുന്ന കാലത്ത്‌ ലൈബ്രറിയായിരുന്നു കാമുകികാമുകന്‍മാരുടെ സുരക്ഷാകേന്ദ്രം. പലരും പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നത്‌ ഇവിടെ വച്ചായിരുന്നു. ബുക്ക്‌ ഷെല്‍ഫുകള്‍ക്കിടയിലൂടെ കണ്ണുകള്‍ ഇടയുന്നത്‌ നമ്മളുടെ സ്ഥിരം പ്രേമചിത്രങ്ങളിലെ ഒരു കാഴ്ച്ചയാണല്ലോ !. നമ്മുടെ കഥാനായകന്‍ , തല്‍ക്കാലം അവനെ രാഹുല്‍ എന്ന് വിളിക്കാം, കാഴ്ചയില്‍ സുമുഖനായിരുന്നെങ്കിലും കക്ഷിക്ക്‌ പ്രേമത്തിലൊന്നും താല്‍പര്യമില്ലായിരുന്നു. എങ്കിലും പെണ്ണുങ്ങളുമായി ആള്‍ വളരെ ഫ്രീയായി സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു കക്ഷി.


അന്ന് ഞങ്ങളുടെ ക്ളാസ്സില്‍ ഒരു സുന്ദരിക്കുട്ടിയുണ്ടായിരുന്നു, അതി സുന്ദരിയൊന്നുമില്ലെങ്കിലും അവളുടെ കണ്ണുകള്‍ വളരെ തിളക്കമുള്ളതായിരുന്നു. രാഹുലിണ്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ മാന്‍പേടയുടെ കണ്ണുകള്‍. പക്ഷെ കുറച്ച്‌ പേരെങ്കിലും തന്നെ ശ്രദ്ധിക്കുന്നതിണ്റ്റെ ഒരു ചെറിയ അഹങ്കാരം ഈ മാന്‍പേടയ്ക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ ലൈബ്രറിയില്‍ വച്ചാണ്‌ ഈ സംഭവവും നടക്കുന്നത്‌.

നമ്മളുടെ രാഹുല്‍ ഞങ്ങള്‍ കുറെ കൂട്ടുകാരെയും വിളിച്ച്‌ തണ്റ്റെ ജീവിതത്തില്‍ ഒരു വലിയ സംഭവം നടക്കാന്‍ പോകുകയാണെന്ന്‌ പറഞ്ഞുകൊണ്ട്‌ ലൈബ്രറിയിലേക്ക്‌ ചെല്ലുന്നു. അവിടെ ഒരു ഒഴിഞ്ഞ മൂലക്കിരുന്ന്‌ ഏതൊ പുസ്തകം തപ്പുകയാണ്‌ മാന്‍പേട. രാഹുല്‍ ഞങ്ങളോട്‌ തൊട്ടടുത്തുള്ള കസേരകളില്‍ ഇരിക്കാന്‍ പറഞ്ഞിട്ട്‌ , പത്രം വായിക്കുന്നതായി അഭിനയിച്ച്കൊണ്ട്‌ അവിടെ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയൊടെ രഹസ്യമായി വീക്ഷിക്കാന്‍ പറഞ്ഞു.

രാഹുല്‍ ഒരു കര്‍ച്ചീഫെടുത്ത്‌ കൊണ്ട്‌ നെറ്റിയിലെ വിയര്‍പ്പൊക്കെ തുടച്ച്‌ കൊണ്ട്‌ അവളുടെ അടുത്തെത്തി.

"വീണേ എനിക്ക്‌ ഒരു പ്രധാനകാര്യം വീണയോട്‌ സംസാരിക്കാനുണ്ടായിരുന്നു. വളരെ നാളുകളായി മനസ്സിലിരുന്ന്‌ വിങ്ങുകയാണ്‌, ഇന്നെന്തായാലും എനിക്കത്‌ പറഞ്ഞേ തീരൂ!"

ഇവനെന്ത്‌ പരിപാടിയാണ്‌ കാട്ടുന്നതെന്നറിയാതെ പത്രങ്ങളില്‍ മുഖം ഒളിപ്പിച്ച്‌ വച്ച്‌ കൊണ്ട്‌ ഞങ്ങള്‍ പരസ്പരം നോക്കി !

ചിരിയോടെ രാഹുലിനെ എതിരേറ്റ വീണയുടെ മുഖത്ത്‌ കാര്‍മേഖങ്ങള്‍ പെട്ടെന്ന്‌ ഇരുണ്ട്‌ കയറുകയായിരുന്നു.
സ്വല്‍പ്പം ഇടറിയ ശബ്ദത്തോടെ , ഞങ്ങള്‍പ്രതീക്ഷിച്ച മറുപടി മാന്‍പേടയില്‍ നിന്നും വന്നൂ.
"രാഹുല്‍ പറഞ്ഞോളൂ"
“ഞാനിതുവരെ ഒരു പെണ്‍കുട്ടിയോടും ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല. അതുകൊണ്ട്‌ എങ്ങനെ ഇത്‌ തുടങ്ങണമെന്നും എനിക്കറിയില്ല.”

രാഹുല്‍ ഇങ്ങനെ പറഞ്ഞിട്ട്‌, തൂവാല പോക്കറ്റില്‍നിന്നുമെടുത്ത്‌ വീണ്ടും മുഖമൊന്നു തുടച്ചു. വീണയുടെയും ഞങ്ങളുടെയും മുഖത്ത്‌ ടെന്‍ഷന്‍ ഇരട്ടിച്ചു.

"രാഹുല്‍ എന്തായലും പറഞ്ഞോളൂന്നെ"

"തനിക്ക്‌ ഞാന്‍ പറയുന്നത്‌ ഇഷ്ടപ്പെട്ടില്ലെങ്കില്‍ വെറുതെ ഇത്‌ മറ്റാരോടും പറഞ്ഞ്‌ എന്നെ നാണം കെടുത്തരുത്‌. ഇങ്ങനെ ഒരു കാര്യം ചോദിച്ചിട്ടില്ലെന്ന്‌ തന്നെ കരുതിയേക്കണം. കോളേജില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത്‌. "

ഞങ്ങളും വീണയും ക്ഷമയുടെ നെല്ലിപ്പലക കാണുകയായിരുന്നു.

അപ്പോള്‍ ഇടിമിന്നല്‍ പോലെ വന്നു രാഹുലിണ്റ്റെ ക്ളൈമാക്സ്‌.

"എനിക്കൊരു അന്‍പത്‌ രൂപ കടം തരണം, തരില്ലെന്ന്‌ പറഞ്ഞെന്നെ നാറ്റിക്കരുത്‌ "

കൂട്ടച്ചിരിയുടെ ശബ്ദത്തില്‍ വീണയുടെ ചിരിയും ഞങ്ങള്‍ക്ക്‌ കേള്‍ക്കാമായിരുന്നു.

Sunday, 23 March 2008

ക്രിക്കറ്റിലെ ചില തമാശകള്‍.(Cricket Jokes)

നരേന്ദ്ര ഹിര്‍വാനി എന്നൊരു സ്പിന്‍ ബൌളര്‍ നമുക്കുണ്ടായിരുന്നു. കക്ഷി ബൌളിങ്ങില്‍ നല്ല പ്രകടനം കാഴ്ച്ചവച്ചിരുന്നെങ്കിലും ബാറ്റിംഗില്‍ നമ്മുടെ "മാടപ്രാവാ" യ മക്ഗ്രാത്തിനു തുല്യനായിരുന്നു. ഒന്നോ രണ്ടൊ ബാളുകള്‍ നേരിടുക, ബൌളര്‍ക്ക്‌ വിക്കറ്റ്‌ ദാനമായി നല്‍കുക ഇതായിരുന്നു പുള്ളിയുടെ ഹോബി. പതിനൊന്നാമനായി ഹിര്‍വാനി ബാറ്റ്‌ ചെയ്യാന്‍ ഇറങ്ങുമ്പോഴെക്കും ഏറെക്കുറെ എതിര്‍ ടീം ആഹ്ളാദപ്രകടനം നടത്താനുള്ള തിടുക്കത്തിലായിരിക്കും. ഹിര്‍വാനിയുടെ ഇത്തരത്തിലുള്ള പ്രകടനം കണ്ടിട്ടാവാം, ഒരു പ്രശസ്ത്‌ ക്രിക്കറ്റ്‌ കമണ്റ്റേറ്ററോട്‌ മറ്റൊരു കമണ്റ്റേറ്റര്‍ ചോദിച്ചു.
" എങ്ങനെ നിങ്ങള്‍ ഹിര്‍വാനിയുടെ ബാറ്റിംഗ്‌ പ്രകടനത്തെ വിലയിരുത്തുന്നു?"

“ലോകക്രിക്കറ്റില്‍ പതിനൊന്നാമനായിറങ്ങുന്ന എല്ലാവരെയും വച്ച്‌ ഒരു ടീം ഉണ്ടാക്കുകയാണെങ്കില്‍ അതില്‍ പതിനൊന്നാമന്‍ "ഹിര്‍വാനി" ആയിരിക്കും. “


വളരെ പണ്ട്‌ ക്രിക്കറ്റില്‍ ഇന്ത്യ അരങ്ങേറ്റം കുറിച്ച നാളുകളില്‍, അന്ന്‌ ഏകദിനമത്സരങ്ങള്‍, അറുപത്‌ ഓവര്‍ മത്സരങ്ങള്‍ ആയിരുന്നു. അന്നും, ഇന്നത്തെപ്പോലെ ഇന്ത്യക്കാര്‍ക്ക്‌ ബുദ്ധിമുട്ടുള്ള ഒരു മേഖല ഫീല്‍ഡിംഗ്‌ ആയിരുന്നു. അന്ന്‌ വളരെ ബുദ്ധിപരമായി ഒരു ഇന്ത്യന്‍ ഫീല്‍ഡര്‍ ഒരു റണ്‍സ്‌ സേവ്‌ ചെയ്തത്‌ ഇന്നും ഒരു വിസ്മയമാണ്‌. ബാറ്റ്സ്മാന്‍ അടിച്ച ഒരു ബൌണ്ടറി , വളരെ ദൂരത്തിലുള്ളതായിരുന്നു. ബാളിണ്റ്റെ പുറകെ നമ്മുടെ ഫീല്‍ഡര്‍ സര്‍വ്വശക്തിയുമെടുത്ത്‌ ഓടുകയാണ്‌. ഓടുന്നതിനിടയില്‍ ഇടക്കിടക്ക്‌, ഫീല്‍ഡര്‍ പുറകിലേക്ക്‌ തിരിഞ്ഞുനോക്കുന്നുമുണ്ട്‌. ബൌണ്ടറി ലൈനിനരികില്‍ എത്തി

തിരിഞ്ഞുനോക്കിയപ്പോള്‍ നമ്മുടെ ഫീല്‍ഡര്‍ ഞെട്ടി, കാരണം ബാറ്റ്സ്മാന്‍മാര്‍ നാല്‌ റണ്‍സ്‌ പൂര്‍ത്തിയാക്കിയ ശേഷം അഞ്ചാമത്തെ റണ്‍സിനു വേണ്ടി ഓടുന്നു. പിന്നെ നമ്മുടെ ഫീല്‍ഡര്‍ രണ്ടു വട്ടം ചിന്തിച്ചില്ല, കാലുകൊണ്ട്‌ ശക്തിയായി തട്ടി ബാള്‍ ബൌണ്ടറിയിലേക്ക്‌ പായിച്ചു. സേവ്‌ ചെയ്തില്ലെ ഒരു റണ്‍സ്‌, എങ്ങനെയുണ്ട്‌ ബുദ്ധി.

Thursday, 28 February 2008

യമഹായും ട്രോഫിയും(നര്‍മം) yamaha & Trophy

വൈകിട്ട്‌ നാലരകഴിഞ്ഞപ്പോള്‍ ഒരു കാള്‍ വന്നു

" അളിയാ നമ്മുടെ മനുവിണ്റ്റെ കല്യാണം നാളെയല്ലെ. ഞാന്‍ നിണ്റ്റെ ഓഫീസിലേക്കിപ്പോള്‍ വരാം . ഗോപനും സജീദുമൊക്കെ ഇപ്പോള്‍ മനുവിണ്റ്റെ വീട്ടില്‍ വരും . അവരെല്ലാവരും അവിടെ കാത്തുനില്‍ക്കും.ഞാന്‍ ഉടനെ തന്നെ അങ്ങോട്ടു വരാം."

ഇത്രയും പറഞ്ഞ്‌ കാള്‍ കട്ട്‌ ചെയ്തു. വിളിച്ചത്‌ ബാലുവാണ്‌, അവണ്റ്റെ സ്ഥിരം നമ്പര്‍ ഇതാണ്‌, നമ്മുടെ അഭിപ്രായം പോലും ചോദിക്കാതെ ഓരോ പരിപാടികള്‍ ആസൂത്രണം ചെയ്യും. കൂട്ടുകാരെയെല്ലാവരും ഒത്തുകൂടുന്ന അവസരമായതിനാല്‍ എങ്ങനെയെങ്കിലും അതില്‍ പങ്കെടുക്കാമെന്ന് വിചാരിച്ച്‌ ഞാനും നേരത്തെയിറങ്ങി. പുറത്ത്‌ ഒരു കള്ളചിരിയുമായി അവന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
"നിനക്ക്‌ ബുദ്ധിമുട്ടൊന്നുമുണ്ടായില്ലല്ലോ നേരത്തെ ഇറങ്ങാന്‍"
അവണ്റ്റെ എരിതീയില്‍ എണ്ണയൊഴിക്കുന്ന ശീലം എനിക്ക്‌ നന്നായി അറിവുള്ളതിനാല്‍ അവനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു ഞാന്‍ ബൈക്കെടുത്തു

"മനുവിണ്റ്റെ വീട്‌ വരെ ഞാന്‍ ഓടിക്കാം നീ ചാവിയിങ്ങെട്‌?"

"ഏടാ പോലീസ്‌ ചെക്കിംഗ്‌ വല്ലതും വന്നാല്‍ കുഴപ്പമാവില്ലെ”

“ഓ പിന്നെ വന്നാല്‍ വരുന്നടത്തുവെച്ച്‌ കാണാടാ!”

പുറകില്‍ കേറിയിരുന്നാല്‍ നന്നായി വായ്നോട്ടം നടത്താന്‍ അവസരമുള്ളതിനാല്‍ ഞാന്‍ അതിന്‌ സമ്മതിച്ചു എണ്റ്റെ പുറകിലിരുന്നുള്ള വിശാലമായ റേഞ്ച്‌ നോട്ടം കണ്ടിട്ടാവാം അവന്‍ സഹികെട്ട്‌ പറഞ്ഞു.

"അളിയാ ഇങ്ങനങ്ങ്‌ തിന്നാതെ , കാര്യം "രണ്ട്‌ ദര്‍ശനസുഃഖം സമം ഒരു സ്പര്‍ശനസുഃഖം" ആണെങ്കിലും മുന്‍പില്‍ ഇതൊന്നും കണ്ട്‌ ആസ്വദിക്കാനാവാതെ ഒരുത്തന്‍ വണ്ടി ഓടിക്കുന്നകാര്യം നീ മറക്കരുത്‌.”

അവണ്റ്റെ ഉപമ കേട്ട്‌ ആസ്വദിച്ച്‌ ചിരിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ അടിപൊളി ഒരു ഐറ്റം ഇരുന്നിരുന്ന ബൈക്ക്‌ ഞങ്ങളുടെ ബൈക്കിനെ ഓവര്‍ടേക്ക്‌ ചെയ്തുപോയത്‌. ഞാന്‍ പുറകിലിരുന്നു അവനെ തോണ്ടി സിഗ്നല്‍ കൊടുത്തു.
"അളിയാ കൂടുതലങ്ങ്‌ വടകണ്ടാ, നടുക്ക്‌ Trophy യിരിക്കുന്നതു കണ്ടില്ലേ , വിട്ടേരെ"

രണ്ട്‌ വയസ്സുള്ള കുട്ടി നടുക്കിരിക്കുന്ന കണ്ടപ്പോഴാണ്‌ അവണ്റ്റെ ട്രോഫി പ്രയോഗം എനിക്ക്‌ മനസ്സിലായത്‌. അപ്പോഴാണ്‌ ശകുനം മുടക്കികളായി അവര്‍ പ്രത്യക്ഷപ്പെട്ടത്‌. ബാലു പതുക്കെ ബൈക്ക്‌ ചവിട്ടി നിര്‍ത്തി. പുറകെ ഞാനും ഇറങ്ങി.

ലൈസന്‍സില്ലാത്ത അവന്‌ ലൈ പറയാനുള്ള സെന്‍സുള്ളതിനാല്‍ എങ്ങെനെയെങ്കിലും രക്ഷപെടും എന്നു വിചാരിച്ചിരിക്കുമ്പോഴാണ്‌ അവന്‍ എന്നെ ദയനീയമായി നോക്കിയത്‌. അവണ്റ്റെ ആവനാഴിയില്‍ അസ്ത്രങ്ങളില്ലെന്ന് അറിഞ്ഞപ്പോള്‍ എണ്റ്റെ പോക്കറ്റ് ‌ഉടന്‍ തന്നെ കാലിയാകുമെന്ന് തോന്നി
"ഇങ്ങോട്ട്‌ മാറിനിക്കെടാ. "

കേരളാപോലീസിണ്റ്റെ വളരെ മാന്യമായ പെരുമാറ്റം കേട്ട്‌ ഞങ്ങള്‍ ഒതുങ്ങിനിന്നു.

ഇപ്പോള്‍ ലൈസെന്‍സെവിടെ എന്നു ചോദിക്കും , ഉടനെ കരഞ്ഞു കാലു പിടിക്കണം, നിമിഷനേരം കൊണ്ട്‌ നിരവധി നിരവധി ആശയങ്ങള്‍ മനസ്സിലൂടെ കടന്നുപോയി

"യമഹാ എന്നു പറയടാ"

ഞങ്ങള്‍ അന്തിച്ച്‌ പരസ്പരം നോക്കി.

“എന്താടാ പൊട്ടന്‍മാരാന്നോ ?”

അതുകേട്ടതും ബാലു വാ തുറന്ന് യമഹാ എന്നലറി. തൊട്ടുപുറകെ എക്കോ എന്നപോലെ ഞാനും അമറി. എന്തോ എണ്റ്റെ യമഹാ SI സാറിന്‌ ഇഷ്ടപ്പെട്ടില്ലെന്നു തോന്നി

അദ്ദേഹം എന്നോട്‌ മുന്‍പോട്ട്‌ വന്നിട്ട്‌ വീണ്ടും പറയാന്‍ പറഞ്ഞു.

ഞാന്‍ ഒരു വലിയ യമഹാ പാസ്സാക്കി. ഇപ്പോള്‍ ഏമാനതിഷ്ടപ്പെട്ടെന്ന് എനിക്കു തോന്നി

“ഉം രണ്ടാളും പൊയ്ക്കോ!

ഇതെന്ത്‌ മറിമായം എന്നറിയാതെ , പുന്നെല്ല് കണ്ട്‌ എലി ചിരിക്കുന്നതുപോലെ സന്തോഷത്തോടെ ചിരിച്ചുകൊണ്ട്‌ ബൈക്കില്‍ കയറിയ എന്നെ തോണ്ടിക്കൊണ്ട്‌ ബാലു ഞങ്ങള്‍ക്ക്‌ വളരെ പുറകിലായി വച്ചിരിക്കുന്ന BAR എന്ന ബോര്‍ഡ്‌ കാണിച്ചുതന്നപ്പോഴാണ്‌ യമഹായുടെ ഹായില്‍നിന്നും വരുന്ന മാദകഗന്ധമായിരുന്നു ഏമാന്‍മാര്‍ ചെക്ക്‌ ചെയ്തതെന്ന് മനസ്സിലായത്‌.

Thursday, 21 February 2008

അന്നും ഇന്നും

അന്നൊക്കെ സ്ത്രീജനങ്ങള്‍ എട്ടരയാവുമ്പോള്‍ കുത്തിയിരുന്ന്‌ കണ്ണീര്‍സീരിയലുകള്‍ കാണുമായിരുന്നു
ഇന്നെല്ലാവരും ആ സമയത്ത്‌ Idea Star Singer എന്ന സീരിയല്‍ കണ്ടുകൊണ്ടിരിക്കുന്നു.


അന്നൊക്കെ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്‌ ചെറുപ്പക്കാര്‍ക്ക്‌ രഹസ്യമായ ഹരമായിരുന്നു
ഇന്നതിനുപകരം അവര്‍ മന്ത്രി സുധാകരണ്റ്റെ സുധാമൊഴികള്‍ക്കായി കാതോര്‍ത്തിരിക്കുന്നു.


അന്ന്‌ ചെറുപ്പക്കാര്‍ സൊറ പറയാന്‍ കവലയിലും, അമ്പലങ്ങളിണ്റ്റെ മുന്‍പിലെ ആല്‍മരചോട്ടിലും ഒത്തുകൂടുമായിരുന്നു.
ഇന്ന്‌ ചെറുപ്പക്കാര്‍ സൊറ പറയാന്‍ റേന്‍ജോ (Range), കവറേജോ ഉള്ള സ്ഥലം നോക്കിപോകുന്നു


അന്ന്‌ ടി. വി,യില്‍ ഒരു സിനിമ കാണണമെങ്കില്‍ ദൂരദര്‍ശന്‍ കനിയണമായിരുന്നു.
ഇന്ന്‌ ടി.വി.യില്‍ ഒരു സിനിമ കാണാതിരിക്കണമെങ്കില്‍ കെ.എസ്‌.ഇ. ബി കനിയണം


അന്ന്‌ "അന്നും ഇന്നും" എഴുതി മാസികക്കയച്ചുകൊടുത്തിട്ട്‌ അത്‌ തിരിച്ചുവരുന്നതും കാത്തിരിക്കുമായിരുന്നു
ഇന്ന്‌ "അന്നും ഇന്നും" പോലുള്ളവ ഒരു കൂസലുമില്ലാതെ ബ്ളോഗിയിട്ട്‌ കമണ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു

Monday, 11 February 2008

അയലത്തെ കണ്ടക്ടര്‍.(നര്‍മ്മം)

അന്ന്‌ കോളേജില്‍ കലോത്സവത്തിണ്റ്റെ ലഹരിയിലായിരുന്നു എല്ലാവരും. പരിപാടിയൊക്കെ കഴിഞ്ഞ്‌ കൂവിയൊക്കെ തളര്‍ന്ന്‌ അവശരായെങ്കിലും അടുത്ത ഞൊളപ്പ്‌ എവിടെ കാട്ടണം എന്ന ഒരു കണ്‍ഫ്യുഷനിലായിരുന്നു കുറെ കുമാരന്‍മാര്‍. പക്ഷെ പെട്ടെന്ന് ഒരു ബസ്സ്‌ വന്നതും അതിലെ തിരക്ക്‌ കണ്ടതും അവര്‍ അതില്‍ കയറിപ്പറ്റാനുള്ള സാഹസികശ്രമം നടത്തി. കുമാരന്‍മാരെല്ലാം ഒരു വിധം ബസ്സില്‍കയറി, അവര്‍ക്ക്‌ പ്രോത്സാഹനമേകിക്കൊണ്ട്‌ കുറെ ഗോപികമാരും ബസ്സിലിടം പിടിച്ചു. പോരെ പുകില്‌, ഇവരുടെയൊക്കെ മുന്‍പില്‍ സ്മാര്‍ട്ടാവാതിരിക്കാന്‍ ആര്‍ക്കാ കഴിയുക. ബസ്സോടി ഒരു 25 മീറ്റര്‍ കടന്നപ്പോള്‍ ആദ്യത്തെ ബെല്ല്. ഡ്രൈവര്‍ Sudden Break ഇട്ടു, ദേഷ്യത്തൊടെ കണ്ടക്ടറെ നോക്കി. കണ്ടക്ടര്‍ അതുഗൌനിക്കാതെ ഡബിള്‍ബെല്ലടിച്ചു. വണ്ടി വീണ്ടും മുന്നോട്ട്‌ നീങ്ങി, ഇത്തവണ ഒരു 50 മീറ്റര്‍ കഴിഞ്ഞുകാണും ദാ വരുന്നു ബെല്ല്. ഡ്രൈവ ര്‍ വീണ്ടും ബ്രേക്കിട്ടു, എന്നിട്ട്‌ തിരിഞ്ഞു നിന്ന് അട്ടഹസിച്ചു.

"ആര്‍ക്കാടാ @#%~ണ്റ്റെ അസുഖം "
നാടന്‍പ്രയോഗത്തിലുള്ള ഡ്രൈവറുടെ ചോദ്യം കേട്ട്‌ ഏറേ ആഹ്ളാദിച്ചത്‌ യാത്രക്കാരേക്കാളും കുമാരന്‍മാരായിരുന്നു, അവര്‍ കൂട്ടച്ചിരികളൊടെ ആ ചോദ്യത്തെ സധൈര്യം നേരിട്ടു. ഡ്രൈവര്‍ തണ്റ്റെ ധൈര്യത്തില്‍ അഭിമാനിച്ചും, ഇനി ആരും ബെല്ലടിക്കാന്‍ ധൈര്യപ്പെടുകയില്ലെന്നും വിശ്വസിച്ച്‌ വണ്ടിയെടുത്തു. കുറെ ദൂരം വരെ ഒരു ശല്യവുമില്ല. ആപ്പോള്‍ ദാ വരുന്നു വീണ്ടും ബെല്‍.

ഡ്രൈവര്‍ ദേഷ്യത്തൊടെ പുറകോട്ട്‌ നോക്കിയതും ചരടില്‍ പിടിച്ച്‌ കണ്ടക്ടര്‍ താനടിച്ചതാണെന്ന് തെളിയിക്കുന്നുണ്ടായിരുന്നു. വീണ്ടും വണ്ടി തടസ്സങ്ങളൊന്നുമില്ലാതെ ഒരു 50 മീറ്ററോളം പിന്നിട്ടുകാണും ദാ വരുന്നു ബെല്‍. കൂടെ കൂട്ടചിരികളും. ഡ്രൈവര്‍ ബ്രേക്ക്‌ ചവിട്ടി അക്ഷമനായി തിരിഞ്ഞു നോക്കി.

കൂട്ടചിരികള്‍ക്കിടയിലൂടെ കണ്ടക്ടര്‍ ഉച്ചത്തില്‍ ചോദിച്ചു

"ഈ കൂട്ടത്തില്‍ ആരുടെ വീടിണ്റ്റെ അയലത്താടാ കണ്ടക്ടര്‍ താമസിക്കുന്നത്‌"

ഇത്തവണ പുറകിലുള്ള കൂട്ടചിരികള്‍ പെട്ടെന്ന് നിലച്ചു, പകരം യാത്രക്കാര്‍ നന്നായി ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ ആ യാത്രയിലങ്ങോളം ഡ്രൈവര്‍ക്ക്‌ Sudden Break ഇടേണ്ടി വന്നില്ല, പക്ഷേ കുമാരന്‍മാര്‍ Sudden Break ഇട്ടതുപോലെ ആയിരുന്നു.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS