Showing posts with label ഐ.പി. എല്‍ വാര്‍ത്തകള്‍. Show all posts
Showing posts with label ഐ.പി. എല്‍ വാര്‍ത്തകള്‍. Show all posts

Thursday, 21 January 2010

ഐ പി എല്ലും പാകിസ്താനും




പാകിസ്ഥാന്‍ ക്രിക്കറ്റ്‌ വിശാരദന്‍മാരെല്ലാം ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ പാക്‌ ക്രിക്കറ്റര്‍മാരെ ഉള്‍പ്പെടുത്താത്തതില്‍ രോഷം പൂണ്ടിരിക്കുകയാണ്‌. ഐ പി എല്‍ സംഘാടകരും ഫ്രാഞ്ചൈസികളും രാഷ്ട്രീയം കളിച്ചതിനാലാണ്‌ തങ്ങളുടെ ചുണക്കുട്ടന്‍മാര്‍ പുറത്തിരുന്നതെന്നാണ്‌ അവരുടെ കണ്ടുപിടുത്തം. ഇതില്‍ പ്രതിഷേധിച്ച്‌ ഇന്‍ഡ്യയില്‍ നടക്കാനിരിക്കുന്ന വേള്‍ഡ്‌ കപ്പ്‌ ഹോക്കിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന കാര്യവും പാകിസ്താന്‍റെ ആലോചനയിലുണ്ടത്രേ!.
അധോലോക നായകനായ ദാവൂദ്‌ ഇബ്രഹാമിന്‍റെ മകളുടെ അമ്മായി അപ്പനായി വിരാജിക്കുന്ന ക്രിക്കറ്റ്‌ ഗുരു ജാവിദ്‌ മിയാന്‍ദാദിനാണ്‌ ഇതില്‍ ശക്തിയായ പ്രതിഷേധം.
"ഐ.സി. സി, ഐ പി എല്ലിലിടപെടണമെന്നാണ്‌ അദ്ദേഹത്തിന്‍റെ വാദം"

പ്രിയപ്പെട്ട മിയാന്‍ദാദാ, ലോകത്തിലെ രണ്ടാമത്തെ ശക്തിയേറിയ Sports ‌സംഘടനയായ ബി.സി.സി. ഐ യെ വരുതിയിലാക്കാന്‍ ഐ.സി.സിയോട്‌ പറയുന്നത്‌ അമേരിക്കയെ നിയന്ത്രിക്കാന്‍ ഐക്യരാഷ്ട്രസംഘടനയോട്‌ പറയുന്നതുപോലെ ആന മണ്ടത്തരമാണ്‌. ഈ വിഷയം കൈകാര്യം ചെയ്യുന്ന പാക്‌ നയതന്ത്രജ്ഞന്‍മാര്‍ പറയുന്നത്‌ ഇന്ത്യ-പാക്‌ ക്രിക്കറ്റ്‌ ബന്ധത്തിലും , ഇന്ത്യ -പാക്‌ നയതന്ത്ര ബന്ധങ്ങളിലും ഇത്‌ ഭാവിയില്‍ വിള്ളലുണ്ടാക്കുമെന്നാണ്‌. ബസ്‌ നയതന്ത്രവും ട്രെയിന്‍ നയതന്ത്രവും തുടരെ തുടരെയുള്ള ക്രിക്കറ്റ്‌ നയതന്ത്രവുമൊക്കെ നമ്മള്‍ ഒത്തിരി കണ്ടതാണല്ലോ? ഒടുവില്‍ എന്തായിരുന്നു ഫലം. കുറെയധികം നിരപരാധികളായ മനുഷ്യരെ താജ്‌ ഹോട്ടലിലിട്ട്‌ കൊലപ്പെടുത്തിയല്ലേ പാകിസ്താന്‍ കൂറ്‌ കാട്ടിയത്‌. സ്പോര്‍ട്സും രാഷ്ട്രീയവും തമ്മില്‍ കൂട്ടികുഴക്കരുതെന്ന് നമുക്ക്‌ എളുപ്പം പറഞ്ഞു വെക്കാം. പക്ഷെ ഇതുരണ്ടും ഇണപിരിയാത്ത സുഹൃത്തുക്കളാണെന്നതാണ്‌ യാഥാര്‍ത്ഥ്യം. അതുകൊണ്ട്‌ പാകിസ്ഥാന്‍റെ മുന്‍പില്‍ ഇനി ഒരു വഴിയേ ഉള്ളൂ.

ഐ പി എല്ലിനു പകരം ടി.പി. എല്‍ സംഘടിപ്പിക്കുക.
അതായത്‌ "താലിബാന്‍ പ്രീമിയര്‍ ലീഗ്‌"
ലേലമൊന്നും നടത്തി വെറുതെ വിവാദത്തിനൊന്നും പോകരുത്‌. അരെയൊക്കെ കളിപ്പിക്കണമെന്ന് താലിബാനങ്ങ്‌ തീരുമാനിക്കുക! എന്നിട്ട്‌ അവരുടെ ഒരു ലിസ്റ്റ്‌ പുറത്തിറക്കുക. ഈ ലിസ്റ്റില്‍ പറയുന്ന ഓരോ കളിക്കാരും പ്രതിഫലമൊന്നും കൂടാതെ ടി.പി. എല്ലില്‍ കളിക്കണമെന്നും ആവശ്യപ്പെടുക. വിസമ്മതിക്കുന്നവരെ തട്ടിക്കളയുമെന്നും പറഞ്ഞേക്കുക!
ടി പി എല്‍ പരിപൂര്‍ണവിജയമാവും തീര്‍ച്ച! വേറെ ഏതുരാജ്യക്കാരില്ലെങ്കിലും ശ്രീലങ്കക്കാരുണ്ടാകും. തിളച്ച വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമല്ലോ ?

Saturday, 26 April 2008

ശ്രീശാന്തിനെ ഹര്‍ഭജന്‍ തല്ലി. (Harbhajan Slaps Sreesanth)


ഹര്‍ഭജന്‍ തല്ലിയതില്‍ കരയുന്ന ശ്രീശാന്ത്‌, ആശ്വസിപ്പിക്കുന്ന V.R.V. സിംഗും, നടി പ്രീതി സിന്റയും

IPL പൂരം പൊടിപൊടിക്കുകയാണ്‌. ബാറ്റുകൊണ്ടുള്ള തല്ലുകള്‍ കൊണ്ട്‌ അവശരാകുന്ന ബൌളര്‍മാരുടെ ദയനീയ ഭാവങ്ങള്‍ കണ്ട്‌ മടുത്ത cricketപ്രേമികള്‍ക്ക്‌ ഇന്നലെ നടന്ന മൊഹാലി ടീമും മുംബൈടീമും തമ്മിലുള്ള മത്സരംകൌതുകം ജനിപ്പിക്കുന്നതായി. മത്സരശേഷം മൊഹാലിടീമംഗമായ ശ്രീശാന്ത്‌, മുംബൈ ക്യാപ്റ്റന്‍ കൂടിയായ ഹര്‍ഭജന്‍ സിംഗിന്‌ കൈകൊടുത്ത്‌ പിരിയുന്ന വേളയില്‍ “HARD LUCK”എന്ന് പറഞ്ഞതാണ്‌ ഭാജിയെ പ്രകോപിപ്പിച്ചത്‌. മത്സരശേഷം ശ്രീ പൊട്ടിക്കരയുന്നത്‌ കണ്ട്‌ ടീമംഗങ്ങള്‍ ആശ്വസിപ്പിക്കാന്‍ എത്തിയതോടെയാണ്‌ ഹര്‍ഭജന്‍ ശ്രീയെ മുഃഖത്ത്‌ തല്ലിയെന്ന വാര്‍ത്ത പുറത്ത്‌ വരുന്നത്‌. മൊഹാലി ടീം ക്യാപ്റ്റന്‍, യുവരാജ്‌ സിംഗും, മൊഹാലിടീമിണ്റ്റെ ഉടമ പ്രീതി സിന്റയുംശ്രീ യെ ആശ്വസിപ്പിക്കാന്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവരാജ്‌ രംഗത്തെത്തിയിട്ടുണ്ട്‌.ഹര്‍ഭജന്‍ ഡ്രസ്സിംഗ്‌ റൂമിലെത്തി ശ്രീയോട്‌ മാപ്പ്‌ പറഞ്ഞതായും വാര്‍ത്തകളുണ്ട്‌.

ഹര്‍ഭജന്‍ ചെയ്തത്‌ ശരിയായില്ലെന്നും ക്രിക്കറ്റില്‍ ഒരിക്കലും ഇത്‌ സംഭവിച്ചുകൂടാ എന്നും പറഞ്ഞ യുവി ,ഹര്‍ഭജണ്റ്റെ ഈ വൃത്തികെട്ട പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയേക്കാനും സാധ്യതയുണ്ട്‌.എന്തായാലും വാദിയും പ്രതിയും മര്യാദകെട്ട പെരുമാറ്റങ്ങള്‍കൊണ്ട്‌ കളിക്കളത്തില്‍ പ്രശസ്തരാണെങ്കിലും ഹര്‍ഭജന്‍ കാട്ടിയത്‌ ചെറ്റത്തരമെന്നേ പറയാനാവൂ. അതുപോലെ ശ്രീക്കും ഇതൊരു പാഠമാവുന്നതും നല്ലതായിരിക്കും. ഹര്‍ഭജനെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്നും പുറത്താക്കാനുള്ള തണ്റ്റേടംBCCIകാട്ടണം, ഇല്ലെങ്കില്‍ ഇയാള്‍ Indian Cricketന്‌ ഇനിയും ചീത്തപേരുണ്ടാക്കും.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS