Wednesday, 13 February 2008

ഉപ്പുമാവും ഉപ്പുമാങ്ങയും (കൊച്ചുകഥ)

ഉച്ചഭക്ഷണം കൂട്ടുകാരുമായി പങ്കിട്ടതിനാല്‍ കുട്ടണ്റ്റെ വിശപ്പ്‌ സ്കൂള്‍ വിടാറായപ്പോഴേക്കും ഇരട്ടിച്ചിരുന്നു. വിദ്യാലയത്തിണ്റ്റെ തെക്കുഭാഗത്തു നിന്നിരുന്ന മാവില്‍ നിന്നും വിളഞ്ഞ മൂവാണ്ടന്‍ മാങ്ങ പറിച്ചു തിന്ന്‌ വിശപ്പടക്കിക്കൊണ്ടിരുന്നപ്പോഴാണ്‌ വിവിധതരം മാങ്ങകളെപ്പറ്റിയുള്ള വിവാദം അരങ്ങേറിയത്‌. ഓരോരുത്തരും തങ്ങളുടെ വീട്ടിലുള്ള മാങ്ങകളെപ്പറ്റി വിവരിക്കുകയായിരുന്നു, അവരില്‍ചിലര്‍ രംഗത്തിനു കൊഴുപ്പു കൂട്ടാന്‍ കല്ലു വെച്ച നുണകളും പറഞ്ഞു സ്കൂളിനല്‍പ്പമകലെയുള്ള പട്ടണത്തിലെ ഫ്ളാറ്റില്‍ കഴിയുന്ന കുട്ടന്‌ മാങ്ങകളെപ്പറ്റി പറയുവാനൊന്നുമില്ലായിരുന്നു. കൂട്ടുകാരില്‍ ചിലര്‍ കുട്ടനെ കളിയാക്കുവാന്‍ തുടങ്ങി. അവനപ്പോള്‍ ഗൌരവത്തോടെ മൊഴിഞ്ഞു.- "എണ്റ്റെ വീട്ടിലുമുണ്ട്‌ മാവും, മാങ്ങയും. മുഴുവന്‍ ഉപ്പ്‌. ഉപ്പുമാവും ഉപ്പുമാങ്ങയും

Monday, 11 February 2008

അയലത്തെ കണ്ടക്ടര്‍.(നര്‍മ്മം)

അന്ന്‌ കോളേജില്‍ കലോത്സവത്തിണ്റ്റെ ലഹരിയിലായിരുന്നു എല്ലാവരും. പരിപാടിയൊക്കെ കഴിഞ്ഞ്‌ കൂവിയൊക്കെ തളര്‍ന്ന്‌ അവശരായെങ്കിലും അടുത്ത ഞൊളപ്പ്‌ എവിടെ കാട്ടണം എന്ന ഒരു കണ്‍ഫ്യുഷനിലായിരുന്നു കുറെ കുമാരന്‍മാര്‍. പക്ഷെ പെട്ടെന്ന് ഒരു ബസ്സ്‌ വന്നതും അതിലെ തിരക്ക്‌ കണ്ടതും അവര്‍ അതില്‍ കയറിപ്പറ്റാനുള്ള സാഹസികശ്രമം നടത്തി. കുമാരന്‍മാരെല്ലാം ഒരു വിധം ബസ്സില്‍കയറി, അവര്‍ക്ക്‌ പ്രോത്സാഹനമേകിക്കൊണ്ട്‌ കുറെ ഗോപികമാരും ബസ്സിലിടം പിടിച്ചു. പോരെ പുകില്‌, ഇവരുടെയൊക്കെ മുന്‍പില്‍ സ്മാര്‍ട്ടാവാതിരിക്കാന്‍ ആര്‍ക്കാ കഴിയുക. ബസ്സോടി ഒരു 25 മീറ്റര്‍ കടന്നപ്പോള്‍ ആദ്യത്തെ ബെല്ല്. ഡ്രൈവര്‍ Sudden Break ഇട്ടു, ദേഷ്യത്തൊടെ കണ്ടക്ടറെ നോക്കി. കണ്ടക്ടര്‍ അതുഗൌനിക്കാതെ ഡബിള്‍ബെല്ലടിച്ചു. വണ്ടി വീണ്ടും മുന്നോട്ട്‌ നീങ്ങി, ഇത്തവണ ഒരു 50 മീറ്റര്‍ കഴിഞ്ഞുകാണും ദാ വരുന്നു ബെല്ല്. ഡ്രൈവ ര്‍ വീണ്ടും ബ്രേക്കിട്ടു, എന്നിട്ട്‌ തിരിഞ്ഞു നിന്ന് അട്ടഹസിച്ചു.

"ആര്‍ക്കാടാ @#%~ണ്റ്റെ അസുഖം "
നാടന്‍പ്രയോഗത്തിലുള്ള ഡ്രൈവറുടെ ചോദ്യം കേട്ട്‌ ഏറേ ആഹ്ളാദിച്ചത്‌ യാത്രക്കാരേക്കാളും കുമാരന്‍മാരായിരുന്നു, അവര്‍ കൂട്ടച്ചിരികളൊടെ ആ ചോദ്യത്തെ സധൈര്യം നേരിട്ടു. ഡ്രൈവര്‍ തണ്റ്റെ ധൈര്യത്തില്‍ അഭിമാനിച്ചും, ഇനി ആരും ബെല്ലടിക്കാന്‍ ധൈര്യപ്പെടുകയില്ലെന്നും വിശ്വസിച്ച്‌ വണ്ടിയെടുത്തു. കുറെ ദൂരം വരെ ഒരു ശല്യവുമില്ല. ആപ്പോള്‍ ദാ വരുന്നു വീണ്ടും ബെല്‍.

ഡ്രൈവര്‍ ദേഷ്യത്തൊടെ പുറകോട്ട്‌ നോക്കിയതും ചരടില്‍ പിടിച്ച്‌ കണ്ടക്ടര്‍ താനടിച്ചതാണെന്ന് തെളിയിക്കുന്നുണ്ടായിരുന്നു. വീണ്ടും വണ്ടി തടസ്സങ്ങളൊന്നുമില്ലാതെ ഒരു 50 മീറ്ററോളം പിന്നിട്ടുകാണും ദാ വരുന്നു ബെല്‍. കൂടെ കൂട്ടചിരികളും. ഡ്രൈവര്‍ ബ്രേക്ക്‌ ചവിട്ടി അക്ഷമനായി തിരിഞ്ഞു നോക്കി.

കൂട്ടചിരികള്‍ക്കിടയിലൂടെ കണ്ടക്ടര്‍ ഉച്ചത്തില്‍ ചോദിച്ചു

"ഈ കൂട്ടത്തില്‍ ആരുടെ വീടിണ്റ്റെ അയലത്താടാ കണ്ടക്ടര്‍ താമസിക്കുന്നത്‌"

ഇത്തവണ പുറകിലുള്ള കൂട്ടചിരികള്‍ പെട്ടെന്ന് നിലച്ചു, പകരം യാത്രക്കാര്‍ നന്നായി ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ ആ യാത്രയിലങ്ങോളം ഡ്രൈവര്‍ക്ക്‌ Sudden Break ഇടേണ്ടി വന്നില്ല, പക്ഷേ കുമാരന്‍മാര്‍ Sudden Break ഇട്ടതുപോലെ ആയിരുന്നു.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS