Wednesday, 28 October 2009

സിദ്ദിക്കിണ്റ്റെ സ്വന്തം ടൈപ്പിസ്റ്റ്‌

ഊണ്‌ കഴിച്ചതിനുശേഷമുള്ള വിശാലമായ കത്തിയടിക്കിടയിലേക്കാണ്‌ പോസ്റ്റുമാന്‍ കത്തുകളുമായി എത്തിച്ചേര്‍ന്നത്‌. കത്തെല്ലാം കൈക്കലാക്കിയ സിദ്ദിക്ക്‌ ആകാംക്ഷയോടെയിരുന്ന ഞങ്ങളുടെ ഇടയിലേക്ക്‌ ഓഫീസ്‌ സംബന്ധമായ കത്തുകള്‍ താല്‍പര്യമില്ലാതെ വലിച്ചെറിഞ്ഞു. രജിസ്റ്റേഡ്‌ ആയി വന്ന തപാലെടുത്ത്‌ പൊട്ടിച്ചുനോക്കിയ ഉടന്‍ തന്നെ സിദ്ദിക്ക്‌ അവണ്റ്റെ മേശപ്പുറം മുഴുവന്‍ വൃത്തിയാക്കുവാന്‍ തുടങ്ങി.. അലക്ഷ്യമായി ഇരുന്ന ഫയലുകള്‍ എല്ലാമെടുത്ത്‌ അലമാരയിലേക്ക്‌ വച്ച ശേഷം കസേരയില്‍ ഇരുന്ന് അധികാരഭാവത്തോടെ ആടുവാന്‍ തുടങ്ങി.

ഒന്നും മനസ്സിലാവാതെ ഇരുന്ന ഞങ്ങളുടെ മുന്‍പിലേക്കായി പൊടിപിടിച്ചിരുന്ന ടൈപ്പ്‌ റൈറ്റിംഗ്‌ മഷീന്‍ കൊണ്ടുവന്ന് വച്ച്‌ തുടച്ചുകൊണ്ട്‌ പറഞ്ഞു.
"നാളെ മുതല്‍ ഒരുത്തനും എണ്റ്റെ മേശയുടെ അടുത്ത്‌ വന്ന് ശല്യപ്പെടുത്തിയേക്കരുത്‌"
ഞങ്ങള്‍ "ഇവനിതെന്തു പറ്റി" എന്ന ഭാവത്തില്‍ പരസ്പരം നോക്കി.
"ജാസ്മിന്‍ എന്ന ടൈപ്പിസ്റ്റ്‌ നാളെ ഇവിടെ ജോയിന്‍ ചെയ്യാന്‍ വരുന്നു. മറ്റാരും അവളുടെ രക്ഷകര്‍ത്താവ്‌ ചമയാന്‍ മെനക്കെടേണ്ട. എണ്റ്റെ സമീപം കസേരയിട്ട്‌ അവള്‍ ഇവിടിരുന്നു ടൈപ്പ്‌ ചെയ്യും. എല്ലാ കുറുക്കന്‍മാര്‍ക്കും ഗുഡ്ബൈ!"

ബാച്ചിലേഴ്സ്‌ ആയ ഞങ്ങള്‍ക്കു മൂന്നുപേര്‍ക്കും ആ ഭാഗ്യവാനായ ബാച്ചിലറിനോട്‌ അസൂയ തോന്നി.

"പിന്നെ വേറൊരു കാര്യം. ഞമ്മണ്റ്റെ തന്നെ ജാതി ആയതിനാല്‍ മറ്റാരും വലിയ പ്രതീക്ഷകള്‍ വച്ച്‌ പുലര്‍ത്തേണ്ട. ജാസ്മിണ്റ്റെ കാര്യം സിദ്ധിക്കു നോക്കികൊള്ളാം"

അതുംകൂടി കേട്ടപ്പോള്‍ പെണ്‍വിഷയത്തില്‍ expert ആയ സ്റ്റീഫണ്റ്റെ മുഃഖം ഇരുണ്ടു. പിറ്റെ ദിവസം പതിവിലും നേരത്തെ സിദ്ദിക്ക്‌ ഓഫീസിലെത്തി. അവണ്റ്റെ മുഃഖത്തെ തിളക്കത്തില്‍ നിന്നു തന്നെ തലേ ദിവസം ബ്യുട്ടി പാര്‍ലറില്‍ കയറിയെന്ന സത്യം ഞങ്ങള്‍ കണ്ടെത്തി. പത്തുമണിക്കു മുന്‍പ്‌ തന്നെ കറണ്ടിണ്റ്റെ പരാതികള്യ്മായി ആളുകളെത്തിതുടങ്ങിയിരുന്നു. വനിതകളുടെ പരാതികള്‍ക്ക്‌ പരിഗണന നല്‍കിയിരുന്ന് സ്റ്റീഫന്‍ ആകപ്പാടെ മൂഡ്‌ ഓഫിലായിരുന്നു.

ഏകദേശം അന്‍പത്‌ വയസ്സിനോടടുത്ത്‌ പ്രായമുള്ള ഒരു സ്ത്രീ സ്റ്റീഫനോട്‌ സംസാരിച്ചതും സ്റ്റീഫന്‍ അടക്കിപ്പിടിച്ച ചിരിയുമായി അകത്തേക്ക്‌ പോകുന്നതും കണ്ട്‌ അന്ധാളിച്ചിരുന്ന ഞങ്ങളുടെ അടുത്തേക്ക്‌ അവര്‍ വന്നു ചോദിച്ചു.
"ഞാന്‍ ജാസ്മിന്‍. പുതുതായി വന്ന ടൈപ്പിസ്റ്റ്‌. ആരാ സിദ്ദിക്ക്‌? എണ്റ്റെ ഇരിപ്പിടം സിദ്ദിക്കിണ്റ്റെ മേശയുടെ അടുത്താണെന്ന് പറഞ്ഞു".
മേശയുടെ മുന്‍പില്‍നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങിയ സിദ്ദിക്കിനോട്‌ രഹസ്യമായി സ്റ്റീഫന്‍ പറഞ്ഞു!
"നിങ്ങള്‍ രണ്ടും ഒരു ജാതിക്കാര്‍. ഭാവിയില്‍ ബന്ധുക്കാരുമായേക്കാം. ഞങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്താന്‍ ഒരിക്കലും വരില്ല. അതിനാല്‍ കിട്ടിയ അവസരം നന്നായി മുതലാക്കുക!"

വാല്‍ക്കഷണം: ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിദ്ദിക്കിണ്റ്റെ മേശ ടൈപ്പിസ്റ്റിണ്റ്റെ മേശയായി മാറിക്കഴിഞ്ഞിരുന്നു. സിദ്ദിക്ക്‌ അവിടെ വല്ലപ്പോഴുമെത്തുന്ന അതിഥിയും!

Monday, 20 July 2009

സ്റ്റഡിടൂറുംതിരിപോയ സാറും

സാറിണ്റ്റെ പൊങ്ങച്ചങ്ങള്‍ പലപ്പോഴും അസഹനീയമായിരുന്നു എങ്കിലും വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ അതൊക്കെ സഹിച്ച്‌ പൊങ്ങച്ചങ്ങള്‍ പ്രോത്സാഹിപ്പിച്ച്‌ സാറിനെ വശത്താക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എന്തിനാണെന്നല്ലെ ഇണ്റ്റേര്‍ണല്‍ മാര്‍ക്കിനുവേണ്ടി. അങ്ങനെയിരിക്കെ സ്റ്റഡി റ്റൂറ്‍ വന്നു. പേരങ്ങനെയാണെങ്കിലും ഗണിത വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്കെന്ത്‌ പഠിത്തം. എല്ലാവരുംകൂടിയടിച്ചുപൊളിക്കാന്‍ തീരുമാനിച്ചിരിക്കെയാണ്‌ ടൂര്‍ ടീമില്‍ പ്രതാപന്‍ സാറുമുണ്ടെന്ന് ഞങ്ങള്‍ ഞെട്ടലോടെ അറിഞ്ഞത്‌. ഒന്നാമതായി ആള്‍ സ്വല്‍പം Strict ആണ്‌. അതുകൂടാതെ സാറിണ്റ്റെ പൊങ്ങച്ചം സഹിക്കുകയും വേണം. പക്ഷെ ടൂര്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം വളരെ അടുത്തിടപെഴുകുന്നത്‌ കണ്ട്‌ ഞങ്ങളേവരും ശരിക്കും അത്ഭുതപ്പെട്ടു. പാട്ടിനും ഡാന്‍സിനുമെല്ലാം അദ്ദേഹം പ്രോത്സാഹനം നല്‍കുന്നതുകണ്ട്‌ വിരണ്ടിരുന്ന ഞങ്ങളോട്‌ ടൂറ്‍കഴിയുമ്പോള്‍ ഇതെല്ലാം മറന്നേക്കണമെന്നും ക്ളാസ്സിലാരും ഈ സ്വാതന്ത്ര്യം കാട്ടരുതെന്നും സാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഓരോ പുതിയ സ്ഥലങ്ങള്‍ കാണുമ്പോഴും താന്‍ ഇവിടെ അഞ്ചാമത്തെ തവണയാണ്‌ വരുന്നത്‌ ഇവിടെ ആറാമത്തെ തവണയാണ്‌ വരുന്നത്‌ എന്ന് സാര്‍ വിളിച്ചോതിക്കൊണ്ടിരുന്നത്‌ ഞങ്ങള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിക്കൊണ്ടിരുന്നു. ടൂറിനിടയില്‍ എന്തെകിലുമൊക്കെ വാങ്ങിച്ചുകൂട്ടാന്‍ ഞങ്ങള്‍ പ്ളാന്‍ ചെയ്തുകൊണ്ടിരുന്നപ്പോഴാണ്‌ സാറിണ്റ്റെ അടുത്ത കമണ്റ്റ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത്‌.

"നമ്മള്‍ ഇപ്പോള്‍ കോയമ്പത്തൂരിലെ ഒരു പ്രധാന വ്യാപാര കേന്ദ്രത്തിലേക്കാണ്‌ പോകാന്‍ പോകുന്നത്‌. എന്തെങ്കിലും വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ കടക്കാര്‍ ചോദിക്കുന്ന വിലയുടെ പകുതിയെ പറയാവുള്ളൂ. എല്ലാവരും എന്നോട്‌ ചോദിച്ചതിനുശേഷം മാത്രം പര്‍ച്ചേസ്‌ നടത്തിയാല്‍ പണം, കുറെ ലാഭിക്കാം , കാരണം ഞാന്‍ ഇവിടെ ആറാമത്തെ തവണയാണ്‌ വരുന്നത്‌. "

സാറിണ്റ്റെ പൊങ്ങച്ചം മറന്ന് അദ്ദേഹത്തിണ്റ്റെ വാക്കുകള്‍ വേദവാക്യമാക്കി ഞാനും കുറെ കൂട്ടുകാരുമായി കുറെ കാശ്മിരികളുടെ കടയില്‍ കയറി. കാശ്മീരികള്‍ കമ്പിളിക്ക്‌ 500 രൂപ പറഞ്ഞപ്പോള്‍ സാറിനെ മനസ്സില്‍ ധ്യാനിച്ച്‌ ഞങ്ങള്‍ 250രൂപ കാച്ചി.

ആര്‍ യൂ മലയാളീസ്‌, ജാ !ജാ! വീ വില്‍ നോട്ട്‌ സെല്‍ തിസ്‌ ടു യൂ ഡര്‍ട്ടി പ്യുപിള്‍സ്‌.

കേട്ടപാതി കേള്‍ക്കാത്ത പാതി ഞങ്ങള്‍ കട വിട്ടിറങ്ങി. അപ്പോഴാണ്‌ നല്ല മണമുള്ള ചന്ദനത്തിരിയുമായി ഒരാള്‍ നില്‍ക്കുന്നതു കണ്ടത്‌. ഒരു കെട്ടില്‍ നൂറുതിരിയോളമെങ്കിലും കണ്ടേക്കും. വില തിരക്കിയപ്പോള്‍ എന്‍പത്‌ രൂപയെന്ന് പറഞ്ഞു. ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട്‌ ഞങ്ങളിലൊരുവന്‍ 20 രൂപ വില പറഞ്ഞു. ആയാള്‍ തരില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഞങ്ങള്‍ തിരികെ നടന്നപ്പോള്‍ അയാള്‍ ഞങ്ങളെ വിളിച്ചു. ഞങ്ങള്‍ എല്ലാവരും വാങ്ങിച്ചാല്‍ ഇരുപത്തഞ്ച്‌ രൂപക്ക്‌ തരാമെന്ന് അയാള്‍ സമ്മതിച്ചു. അതുകേട്ടതോടെ ഞങ്ങള്‍ എല്ലാവരും ഹാപ്പിയായി . എല്ലാവരും തിരിയും വാങ്ങിച്ച്‌ കുറെ പര്‍ച്ചേസുകൂടി നടത്തിയശേഷം വണ്ടിയില്‍ കയറിയിരിപ്പായി.

അപ്പോഴായിരുന്നു പ്രതാപന്‍സാറിണ്റ്റെ വരവ്‌കയ്യിലൊരു 5കെട്ട്‌ ചന്ദനത്തിരി. ഞങ്ങള്‍ വാങ്ങിച്ച അതെ ഉരുപ്പടി തന്നെ. എന്നിട്ട്‌ തിരിയും പൊക്കിപ്പിടിച്ച്‌ സാറിണ്റ്റെ ഉഗ്രന്‍ പ്രസംഗം.

"നിങ്ങള്‍ ഈ ചന്ദനത്തിരികള്‍ കണ്ടോ? അവന്‍ എന്നോട്‌ 100 രൂപയാ ചോദിച്ചത്‌? ഞാന്‍ വെറും അന്‍പത്‌ രൂപക്ക്‌ ഈ സാധനം വസൂലാക്കി. ഇതാണ്‌ ഞാന്‍ പറഞ്ഞത്‌ സാധനം വാങ്ങിക്കുമ്പോള്‍ എണ്റ്റെ കൂട്ട്‌ വിലപേശിവാങ്ങിക്കണമെന്ന്"

സാറിണ്റ്റെ വാക്കുകള്‍ കേട്ട്‌ പൊട്ടിച്ചിരിച്ച്‌ സാറിനോട്‌ ഞങ്ങള്‍ കാര്യം പറഞ്ഞപ്പോള്‍ പ്രതാപകാലം കഴിഞ്ഞ രാജാവിണ്റ്റെ കൂട്ടായി പ്രതാപന്‍ സാറിണ്റ്റെ മുഃഖം.

പണം നഷ്ടപ്പെട്ടതുകൊണ്ടാണോ എന്തോ സാറ്‍ തുടര്‍ന്നുള്ള യാത്രയിലിങ്ങോളംവളരെ സ്ട്രിക്റ്റ്‌ ആയിരുന്നു.

പൊങ്ങച്ചങ്ങള്‍ കേള്‍ക്കാതെ ഒരു സുഃഖയാത്ര ഞങ്ങള്‍ക്കും.