Wednesday 28 October 2009

സിദ്ദിക്കിണ്റ്റെ സ്വന്തം ടൈപ്പിസ്റ്റ്‌


ഊണ്‌ കഴിച്ചതിനുശേഷമുള്ള വിശാലമായ കത്തിയടിക്കിടയിലേക്കാണ്‌ പോസ്റ്റുമാന്‍ കത്തുകളുമായി എത്തിച്ചേര്‍ന്നത്‌. കത്തെല്ലാം കൈക്കലാക്കിയ സിദ്ദിക്ക്‌ ആകാംക്ഷയോടെയിരുന്ന ഞങ്ങളുടെ ഇടയിലേക്ക്‌ ഓഫീസ്‌ സംബന്ധമായ കത്തുകള്‍ താല്‍പര്യമില്ലാതെ വലിച്ചെറിഞ്ഞു. രജിസ്റ്റേഡ്‌ ആയി വന്ന തപാലെടുത്ത്‌ പൊട്ടിച്ചുനോക്കിയ ഉടന്‍ തന്നെ സിദ്ദിക്ക്‌ അവണ്റ്റെ മേശപ്പുറം മുഴുവന്‍ വൃത്തിയാക്കുവാന്‍ തുടങ്ങി.. അലക്ഷ്യമായി ഇരുന്ന ഫയലുകള്‍ എല്ലാമെടുത്ത്‌ അലമാരയിലേക്ക്‌ വച്ച ശേഷം കസേരയില്‍ ഇരുന്ന് അധികാരഭാവത്തോടെ ആടുവാന്‍ തുടങ്ങി.

ഒന്നും മനസ്സിലാവാതെ ഇരുന്ന ഞങ്ങളുടെ മുന്‍പിലേക്കായി പൊടിപിടിച്ചിരുന്ന ടൈപ്പ്‌ റൈറ്റിംഗ്‌ മഷീന്‍ കൊണ്ടുവന്ന് വച്ച്‌ തുടച്ചുകൊണ്ട്‌ പറഞ്ഞു.
"നാളെ മുതല്‍ ഒരുത്തനും എണ്റ്റെ മേശയുടെ അടുത്ത്‌ വന്ന് ശല്യപ്പെടുത്തിയേക്കരുത്‌"
ഞങ്ങള്‍ "ഇവനിതെന്തു പറ്റി" എന്ന ഭാവത്തില്‍ പരസ്പരം നോക്കി.
"ജാസ്മിന്‍ എന്ന ടൈപ്പിസ്റ്റ്‌ നാളെ ഇവിടെ ജോയിന്‍ ചെയ്യാന്‍ വരുന്നു. മറ്റാരും അവളുടെ രക്ഷകര്‍ത്താവ്‌ ചമയാന്‍ മെനക്കെടേണ്ട. എണ്റ്റെ സമീപം കസേരയിട്ട്‌ അവള്‍ ഇവിടിരുന്നു ടൈപ്പ്‌ ചെയ്യും. എല്ലാ കുറുക്കന്‍മാര്‍ക്കും ഗുഡ്ബൈ!"

ബാച്ചിലേഴ്സ്‌ ആയ ഞങ്ങള്‍ക്കു മൂന്നുപേര്‍ക്കും ആ ഭാഗ്യവാനായ ബാച്ചിലറിനോട്‌ അസൂയ തോന്നി.

"പിന്നെ വേറൊരു കാര്യം. ഞമ്മണ്റ്റെ തന്നെ ജാതി ആയതിനാല്‍ മറ്റാരും വലിയ പ്രതീക്ഷകള്‍ വച്ച്‌ പുലര്‍ത്തേണ്ട. ജാസ്മിണ്റ്റെ കാര്യം സിദ്ധിക്കു നോക്കികൊള്ളാം"

അതുംകൂടി കേട്ടപ്പോള്‍ പെണ്‍വിഷയത്തില്‍ expert ആയ സ്റ്റീഫണ്റ്റെ മുഃഖം ഇരുണ്ടു. പിറ്റെ ദിവസം പതിവിലും നേരത്തെ സിദ്ദിക്ക്‌ ഓഫീസിലെത്തി. അവണ്റ്റെ മുഃഖത്തെ തിളക്കത്തില്‍ നിന്നു തന്നെ തലേ ദിവസം ബ്യുട്ടി പാര്‍ലറില്‍ കയറിയെന്ന സത്യം ഞങ്ങള്‍ കണ്ടെത്തി. പത്തുമണിക്കു മുന്‍പ്‌ തന്നെ കറണ്ടിണ്റ്റെ പരാതികള്യ്മായി ആളുകളെത്തിതുടങ്ങിയിരുന്നു. വനിതകളുടെ പരാതികള്‍ക്ക്‌ പരിഗണന നല്‍കിയിരുന്ന് സ്റ്റീഫന്‍ ആകപ്പാടെ മൂഡ്‌ ഓഫിലായിരുന്നു.

ഏകദേശം അന്‍പത്‌ വയസ്സിനോടടുത്ത്‌ പ്രായമുള്ള ഒരു സ്ത്രീ സ്റ്റീഫനോട്‌ സംസാരിച്ചതും സ്റ്റീഫന്‍ അടക്കിപ്പിടിച്ച ചിരിയുമായി അകത്തേക്ക്‌ പോകുന്നതും കണ്ട്‌ അന്ധാളിച്ചിരുന്ന ഞങ്ങളുടെ അടുത്തേക്ക്‌ അവര്‍ വന്നു ചോദിച്ചു.
"ഞാന്‍ ജാസ്മിന്‍. പുതുതായി വന്ന ടൈപ്പിസ്റ്റ്‌. ആരാ സിദ്ദിക്ക്‌? എണ്റ്റെ ഇരിപ്പിടം സിദ്ദിക്കിണ്റ്റെ മേശയുടെ അടുത്താണെന്ന് പറഞ്ഞു".
മേശയുടെ മുന്‍പില്‍നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങിയ സിദ്ദിക്കിനോട്‌ രഹസ്യമായി സ്റ്റീഫന്‍ പറഞ്ഞു!
"നിങ്ങള്‍ രണ്ടും ഒരു ജാതിക്കാര്‍. ഭാവിയില്‍ ബന്ധുക്കാരുമായേക്കാം. ഞങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്താന്‍ ഒരിക്കലും വരില്ല. അതിനാല്‍ കിട്ടിയ അവസരം നന്നായി മുതലാക്കുക!"

വാല്‍ക്കഷണം: ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിദ്ദിക്കിണ്റ്റെ മേശ ടൈപ്പിസ്റ്റിണ്റ്റെ മേശയായി മാറിക്കഴിഞ്ഞിരുന്നു. സിദ്ദിക്ക്‌ അവിടെ വല്ലപ്പോഴുമെത്തുന്ന അതിഥിയും!

Monday 20 July 2009

സ്റ്റഡിടൂറുംതിരിപോയ സാറും



സാറിണ്റ്റെ പൊങ്ങച്ചങ്ങള്‍ പലപ്പോഴും അസഹനീയമായിരുന്നു എങ്കിലും വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ അതൊക്കെ സഹിച്ച്‌ പൊങ്ങച്ചങ്ങള്‍ പ്രോത്സാഹിപ്പിച്ച്‌ സാറിനെ വശത്താക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എന്തിനാണെന്നല്ലെ ഇണ്റ്റേര്‍ണല്‍ മാര്‍ക്കിനുവേണ്ടി. അങ്ങനെയിരിക്കെ സ്റ്റഡി റ്റൂറ്‍ വന്നു. പേരങ്ങനെയാണെങ്കിലും ഗണിത വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്കെന്ത്‌ പഠിത്തം. എല്ലാവരുംകൂടിയടിച്ചുപൊളിക്കാന്‍ തീരുമാനിച്ചിരിക്കെയാണ്‌ ടൂര്‍ ടീമില്‍ പ്രതാപന്‍ സാറുമുണ്ടെന്ന് ഞങ്ങള്‍ ഞെട്ടലോടെ അറിഞ്ഞത്‌. ഒന്നാമതായി ആള്‍ സ്വല്‍പം Strict ആണ്‌. അതുകൂടാതെ സാറിണ്റ്റെ പൊങ്ങച്ചം സഹിക്കുകയും വേണം. പക്ഷെ ടൂര്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം വളരെ അടുത്തിടപെഴുകുന്നത്‌ കണ്ട്‌ ഞങ്ങളേവരും ശരിക്കും അത്ഭുതപ്പെട്ടു. പാട്ടിനും ഡാന്‍സിനുമെല്ലാം അദ്ദേഹം പ്രോത്സാഹനം നല്‍കുന്നതുകണ്ട്‌ വിരണ്ടിരുന്ന ഞങ്ങളോട്‌ ടൂറ്‍കഴിയുമ്പോള്‍ ഇതെല്ലാം മറന്നേക്കണമെന്നും ക്ളാസ്സിലാരും ഈ സ്വാതന്ത്ര്യം കാട്ടരുതെന്നും സാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഓരോ പുതിയ സ്ഥലങ്ങള്‍ കാണുമ്പോഴും താന്‍ ഇവിടെ അഞ്ചാമത്തെ തവണയാണ്‌ വരുന്നത്‌ ഇവിടെ ആറാമത്തെ തവണയാണ്‌ വരുന്നത്‌ എന്ന് സാര്‍ വിളിച്ചോതിക്കൊണ്ടിരുന്നത്‌ ഞങ്ങള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിക്കൊണ്ടിരുന്നു. ടൂറിനിടയില്‍ എന്തെകിലുമൊക്കെ വാങ്ങിച്ചുകൂട്ടാന്‍ ഞങ്ങള്‍ പ്ളാന്‍ ചെയ്തുകൊണ്ടിരുന്നപ്പോഴാണ്‌ സാറിണ്റ്റെ അടുത്ത കമണ്റ്റ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത്‌.

"നമ്മള്‍ ഇപ്പോള്‍ കോയമ്പത്തൂരിലെ ഒരു പ്രധാന വ്യാപാര കേന്ദ്രത്തിലേക്കാണ്‌ പോകാന്‍ പോകുന്നത്‌. എന്തെങ്കിലും വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ കടക്കാര്‍ ചോദിക്കുന്ന വിലയുടെ പകുതിയെ പറയാവുള്ളൂ. എല്ലാവരും എന്നോട്‌ ചോദിച്ചതിനുശേഷം മാത്രം പര്‍ച്ചേസ്‌ നടത്തിയാല്‍ പണം, കുറെ ലാഭിക്കാം , കാരണം ഞാന്‍ ഇവിടെ ആറാമത്തെ തവണയാണ്‌ വരുന്നത്‌. "

സാറിണ്റ്റെ പൊങ്ങച്ചം മറന്ന് അദ്ദേഹത്തിണ്റ്റെ വാക്കുകള്‍ വേദവാക്യമാക്കി ഞാനും കുറെ കൂട്ടുകാരുമായി കുറെ കാശ്മിരികളുടെ കടയില്‍ കയറി. കാശ്മീരികള്‍ കമ്പിളിക്ക്‌ 500 രൂപ പറഞ്ഞപ്പോള്‍ സാറിനെ മനസ്സില്‍ ധ്യാനിച്ച്‌ ഞങ്ങള്‍ 250രൂപ കാച്ചി.

ആര്‍ യൂ മലയാളീസ്‌, ജാ !ജാ! വീ വില്‍ നോട്ട്‌ സെല്‍ തിസ്‌ ടു യൂ ഡര്‍ട്ടി പ്യുപിള്‍സ്‌.

കേട്ടപാതി കേള്‍ക്കാത്ത പാതി ഞങ്ങള്‍ കട വിട്ടിറങ്ങി. അപ്പോഴാണ്‌ നല്ല മണമുള്ള ചന്ദനത്തിരിയുമായി ഒരാള്‍ നില്‍ക്കുന്നതു കണ്ടത്‌. ഒരു കെട്ടില്‍ നൂറുതിരിയോളമെങ്കിലും കണ്ടേക്കും. വില തിരക്കിയപ്പോള്‍ എന്‍പത്‌ രൂപയെന്ന് പറഞ്ഞു. ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട്‌ ഞങ്ങളിലൊരുവന്‍ 20 രൂപ വില പറഞ്ഞു. ആയാള്‍ തരില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഞങ്ങള്‍ തിരികെ നടന്നപ്പോള്‍ അയാള്‍ ഞങ്ങളെ വിളിച്ചു. ഞങ്ങള്‍ എല്ലാവരും വാങ്ങിച്ചാല്‍ ഇരുപത്തഞ്ച്‌ രൂപക്ക്‌ തരാമെന്ന് അയാള്‍ സമ്മതിച്ചു. അതുകേട്ടതോടെ ഞങ്ങള്‍ എല്ലാവരും ഹാപ്പിയായി . എല്ലാവരും തിരിയും വാങ്ങിച്ച്‌ കുറെ പര്‍ച്ചേസുകൂടി നടത്തിയശേഷം വണ്ടിയില്‍ കയറിയിരിപ്പായി.

അപ്പോഴായിരുന്നു പ്രതാപന്‍സാറിണ്റ്റെ വരവ്‌കയ്യിലൊരു 5കെട്ട്‌ ചന്ദനത്തിരി. ഞങ്ങള്‍ വാങ്ങിച്ച അതെ ഉരുപ്പടി തന്നെ. എന്നിട്ട്‌ തിരിയും പൊക്കിപ്പിടിച്ച്‌ സാറിണ്റ്റെ ഉഗ്രന്‍ പ്രസംഗം.

"നിങ്ങള്‍ ഈ ചന്ദനത്തിരികള്‍ കണ്ടോ? അവന്‍ എന്നോട്‌ 100 രൂപയാ ചോദിച്ചത്‌? ഞാന്‍ വെറും അന്‍പത്‌ രൂപക്ക്‌ ഈ സാധനം വസൂലാക്കി. ഇതാണ്‌ ഞാന്‍ പറഞ്ഞത്‌ സാധനം വാങ്ങിക്കുമ്പോള്‍ എണ്റ്റെ കൂട്ട്‌ വിലപേശിവാങ്ങിക്കണമെന്ന്"

സാറിണ്റ്റെ വാക്കുകള്‍ കേട്ട്‌ പൊട്ടിച്ചിരിച്ച്‌ സാറിനോട്‌ ഞങ്ങള്‍ കാര്യം പറഞ്ഞപ്പോള്‍ പ്രതാപകാലം കഴിഞ്ഞ രാജാവിണ്റ്റെ കൂട്ടായി പ്രതാപന്‍ സാറിണ്റ്റെ മുഃഖം.

പണം നഷ്ടപ്പെട്ടതുകൊണ്ടാണോ എന്തോ സാറ്‍ തുടര്‍ന്നുള്ള യാത്രയിലിങ്ങോളംവളരെ സ്ട്രിക്റ്റ്‌ ആയിരുന്നു.

പൊങ്ങച്ചങ്ങള്‍ കേള്‍ക്കാതെ ഒരു സുഃഖയാത്ര ഞങ്ങള്‍ക്കും.

Tuesday 19 May 2009

എല്‍. ഡി എഫ്‌ തോറ്റതിണ്റ്റെ നാല്‌(4) പ്രധാനകാരണങ്ങള്‍

എല്‍. ഡി എഫ്‌ തോറ്റതിണ്റ്റെ നാല്‌(4) പ്രധാനകാരണങ്ങള്‍

1.”വിജയം പരാജയത്തിലേക്കുള്ള ചവിട്ടുപടിയാണ്‌.”

കഴിഞ്ഞ പരീക്ഷയില്‍ 20 ല്‍ 19 മാര്‍ക്ക്‌ നേടി ജയിച്ചപ്പോള്‍ തനിക്കെല്ലാമറിയാം ഇനി എന്നെ അധ്യാപകന്‍ പഠിപ്പിക്കണ്ട, വേണമെങ്കില്‍ ഞാന്‍ അധ്യാപകന്‌ ക്ളാസ്സെടുക്കാം എന്ന് വാശിപിടിച്ചാണ്‌ ഇത്തവണ പരീക്ഷയെഴുതിയത്‌. ജയിപ്പിച്ച അദ്ധ്യാപകന്‍ തന്നെ തോല്‍പ്പിച്ചു വിട്ടു.

2. ക്രിസ്തീയ ഗാനം

ചാനലുകളിലൂടെ പുറത്തുവന്ന കൊച്ചിഗായികയുടെ ക്രിസ്തിയ ഭക്തി ഗാനം ക്രിസ്ത്യാനികളെ പാര്‍ട്ടിയില്‍ നിന്നകറ്റി.



3. വിഡ്ഢിപ്പെട്ടിയുടെ വിവരണങ്ങള്‍
സീരിയലിനു പകരം ജനങ്ങള്‍ വാര്‍ത്തകള്‍ കണ്ടു തുടങ്ങിയത്‌. ചീത്തവിളിയും , കസേരയേറുംനിറഞ്ഞുനിന്ന ഇലക്ഷന്‍ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റിഷോ!
ആടിനെ പട്ടിയാക്കുന്ന ചര്‍ച്ചകളില്‍ സഖാക്കള്‍ പങ്കെടുത്തത്‌.
ഇതെല്ലാം കണ്ട്‌ മതിപ്പുകൂടിയ ജനം വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് മനസ്സിലുറപ്പിച്ചത്‌.



4.പുതിയ രണ്ടാം ബീവി വന്നത്‌

ഒരു വയനാടന്‍ സാരി കൊടുത്ത്‌ ഒന്നാം ഭാര്യയെ മയക്കി.
വയനാടന്‍ സാരി വേണ്ട, കോഴിക്കോടന്‍ ഹല്‍വ മതിയെന്ന് പറഞ്ഞ രണ്ടാം ബീവിയെ മൊഴി ചൊല്ലി.
എന്നിട്ട്‌ ചാരിത്ര്യശുദ്ധിയില്ലാത്തവളെ പിടിച്ച്‌ രണ്ടാം ബീവിയാക്കി.

Sunday 17 May 2009

പേഴ്സും പേഴ്സണാലിറ്റിയും

പേഴ്സും പേഴ്സണാലിറ്റിയും

ഭാഗ്യം എതൊക്കെ രൂപത്തിലാണ്‌ വന്നെത്തുന്നത്‌. റെയില്‍വെ പ്ളാറ്റ്ഫോമില്‍ നിന്നുംകളഞ്ഞുകിട്ടിയ പേഴ്സ്‌ എടുത്ത്‌ തുറന്ന് നോക്കിയ പൂവാല വീരന്‍ മനോജിനാദ്യം അങ്ങനെയാണ്‌ തോന്നിയത്‌. രാവിലെ മലബാര്‍ എക്സ്പ്രസ്സില്‍ ഇരയെത്തേടി വേട്ടക്കിറങ്ങുന്ന തന്‍റെ ദിനചര്യക്ക്‌ മാറ്റമുണ്ടാവാന്‍ പോകുന്നു. കയ്യില്‍ കിട്ടിയ ഇരയുടെ പേഴ്സില്‍ മുന്നൂറ്‌ രൂപയും ഉണ്ടായിരുന്നു. അതില്‍ വച്ചിരുന്ന സുചിത്ര എന്ന കുട്ടിയുടെ അഡ്രസ്സ്കൂടി കണ്ടപ്പോള്‍ പൂവാല ഹൃദയം വരാന്‍ പോകുന്ന നല്ല നാളുകളെ കുറിച്ചോര്‍ത്ത്‌ കോള്‍മയിര്‍ കൊണ്ടു. സന്തോഷം സഹപൂവാലന്‍മാരെ അറിയിക്കാന്‍ സ്നേഹിക്കാന്‍ വിതുമ്പുന്ന ആ ഹൃദയം വെമ്പി. കൂട്ടുകാരെ കണ്ട ഉടനെ പേഴ്സ്‌ ഉയര്‍ത്തിക്കാട്ടി മനോജ്‌ കെട്ടുപൊട്ടിച്ചു.

"അളിയാ, ഇതുകണ്ടോ? ഇതു സുചിത്ര എന്ന കുട്ടിയുടെ പേഴ്സാണ്‌. പ്ളാറ്റ്ഫോമില്‍നിന്നും കിട്ടിയ ഈ പേഴ്സ്‌ വച്ച്‌ ഞാന്‍ ഒരു കളി കളിക്കും. ഇതിലെ ********** എന്ന നമ്പറിലേക്ക്‌ ഞാന്‍ ഇന്നു തന്നെ വിളിക്കും. നാളെ സുചിത്രക്ക്‌ ഇതിലുള്ള മുന്നൂറ്‌ രൂപയോടെ തന്നെ ഈ പേഴ്സ്‌ സമ്മാനിക്കുമ്പോള്‍ എണ്റ്റെ പേഴ്സണാലിറ്റിയില്‍ അവള്‍ വീഴും, അല്ലെങ്കില്‍ വീഴ്ത്തും! അതുകൊണ്ട്‌ നാളെ പതിവു വേട്ടക്ക്‌ എന്നെ വിളിക്കരുതെ"

കൂട്ടുകാരില്‍ ചിലര്‍ അവണ്റ്റെ കയ്യിലിരുന്ന കോഹിന്നൂര്‍ രത്നത്തിനുവേണ്ടി വില പേശലുകള്‍ വരെ നടത്തി. അറുന്നൂറ്‌ രൂപ വരെ പറഞ്ഞു നോക്കിയെങ്കിലും മനോജ്‌ തണ്റ്റെ ഭാഗ്യദേവതയെ കൈവിടാന്‍ ഒരുക്കമല്ലായിരുന്നു.

പിറ്റെദിവസം അതിരാവിലെ അച്ചന്‍ വന്ന്‌ കുലുക്കിയുണര്‍ത്തി ആരോ നിന്നെ തിരക്കി വന്നിരിക്കുന്നുവെന്ന്‌ പറഞ്ഞപ്പോള്‍ മനോജ്‌ അന്ധാളിച്ചു.
നോക്കിയപ്പോള്‍ ഒരു അന്‍പതിനടുത്ത്‌ പ്രായമുള്ള ഒരാള്‍!

"മനോജല്ലെ! ഞാന്‍ സുചിത്രയുടെ അച്ഛനാ! എണ്റ്റെ മോളുടെ പേഴ്സ്‌ മോണ്റ്റെ കയ്യിലുണ്ടെന്ന്‌ കൂട്ടുകാരന്‍ വിളിച്ചുപറഞ്ഞു. അതു വാങ്ങിക്കാന്‍ വന്നതാ"

അതു കേട്ട്‌ കണ്ണ്‌ തള്ളിപ്പോയ മനോജ്‌ അകത്തേക്ക്‌ നടന്നു.

മേശപ്പുറത്തുണ്ടായിരുന്നു മനോജിണ്റ്റെ പേഴ്സണാലിറ്റിക്കൊരു വെല്ലുവിളിയായി കൂട്ടുകാരന്‍ വച്ച പാരയുടെ രൂപത്തില്‍ ആ പേഴ്സ്‌

Monday 16 March 2009

ചില രാഷ്ട്രീയ ചിന്തകള്‍

ഒരു പൊതുതിരഞ്ഞെടുപ്പു കൂടി കടന്ന് വരികയായി. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള സമവാക്യങ്ങള്‍ക്കായി നെട്ടോട്ടമോടുകയാണ്‌ കേരളത്തിലെ പ്രധാന കക്ഷികളായ കോണ്‍ഗ്രസ്സും സി.പി.എമ്മും . പൊന്നാനിയിലൂം കോഴിക്കോടും മാത്രം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മതിയെന്ന വാശിയിലാണ്‌ സി.പി.എം. അതിനുവേണ്ടി ലാവ്‌ലിന്‍ വിജയനായകന്‍ മദയാനയെ കൂട്ടുപിടിച്ച്‌ സി.പി.ഐയുടെ സീറ്റിനെതിരെ വാദിക്കുകയാണ്‌. രണ്ടത്താണിയെപ്പോലെ ഒരു പാവം സ്ഥാനാര്‍ത്ഥിയെ പീഡിപ്പിക്കുന്നതിനെതിരെ ഇന്ത്യരാജ്യത്തിലെ ഏറ്റവും വലിയ മതേതരകക്ഷിയായ പി.ഡി.പി വന്നിട്ടുപോലും വെളിയം കുലുങ്ങിയില്ല. എന്നു മാത്രമല്ല, വാക്കിലും നോക്കിലും പ്രവൃത്തികളിലും വരെ വിനയവും നിഷ്കളങ്കതയും പുലര്‍ത്തിവരുന്ന പാര്‍ട്ടി സെക്രട്ടറിക്കെതിരെ വാളോങ്ങിയിരിക്കുന്നു വെളിയം. "പ്രായത്തെ ബഹുമാനിക്കുന്നു, പിന്നെ പാര്‍ട്ടിയാപ്പീസുമായിപോയി" എന്നു വളരെ വിനയാന്വിതനയി സൌമ്യനായി പറഞ്ഞ പിണറായിയെ പിണക്കണ്ട വല്ല കാര്യവുമുണ്ടായിരുന്നോ വെളിയത്തിന്‌.

കേരളത്തില്‍ ആരൊക്കെ മത്സരിക്കണമെന്ന്‌ തീരുമാനിക്കുവാനുള്ള അധികാരം മൂന്ന്‌ പേര്‍ക്ക്‌ വീതിച്ചുകൊടുത്തിരിക്കുന്ന കാര്യം വെളിയം അറിഞ്ഞിട്ടുണ്ടാവില്ല. പിണറായി, മദനി, പിന്നെ നമ്മുടെ സമുദായ നേതാക്കന്‍മാര്‍. അതംഗീകരിച്ചുകൊടുത്താല്‍ എല്ലാ പ്രശ്നവും സോള്‍വാവില്ലെ. പൊന്നാനിയില്‍ രണ്ടത്താനി എല്‍.ഡി.എഫ്‌ സ്വതന്ത്രന്‍. ചില പിതൃശൂന്യന്‍മാരും, മാധ്യമസിന്‍ഡിക്കേറ്റും സി.പി.ഐ.(എം)സ്വതന്തന്‍ എന്ന് പറഞ്ഞു വിരട്ടാന്‍ വരും . അപ്പോള്‍ നമ്മുടെ പാര്‍ട്ടിയുടെ പേര്‌ മാറ്റിയ വിവരം അവരെ ധരിപ്പിച്ചാല്‍ മതി അതായത്‌, കമ്മ്യുണല്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ(മദനി). അതോടെ അവര്‍ ശാന്തരാകുമല്ലോ



ലോട്ടറി, ലാവ്‌ലിന്‍, ഫാരിസ്‌ അബൂബക്കര്‍ എന്നിവയുപയോഗിച്ച്‌ കേരളത്തിണ്റ്റെ വികസനത്തെ (എന്നു വച്ചാല്‍ പാര്‍ട്ടിയുടെ വികസനത്തെ) മുരടിപ്പിക്കാന്‍ ശ്രമിച്ച മാധ്യമസിന്‍ഡിക്കേറ്റിണ്റ്റെ വക്താവായ വീരേന്ദ്രകുമാറിണ്റ്റെ സ്ഥാനാര്‍ത്ഥിത്വം എങ്ങനെ പാര്‍ട്ടി അംഗീകരിക്കും.

ഇനി കോണ്‍ഗ്രസ്സിലേക്ക്‌ വരാം. എല്‍.ഡി.എഫ്‌ 19 സീറ്റില്‍ തോറ്റാലും ഒരു സീറ്റിലെങ്കിലും ജയിക്കുമെന്ന് കരുതിയതാണ്‌ തൃശൂര്‍ സീറ്റ്‌. ടോം വടക്കന്‍ പിന്‍മാറിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. എന്തോ വലുത്‌ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന സി. പി. എമ്മിണ്റ്റെ സിന്‍ഡിക്കേറ്റായ (ഇപ്പോള്‍ പിണറായി സിന്‍ഡിക്കേറ്റ്‌ എന്നറിയപ്പെടാനാണ്‌ മൂപ്പര്‍ക്കിഷ്ടം) ബുദ്ധിജീവി, നന്നായി മലയാളം പോലും അറിയില്ലെന്ന് പറഞ്ഞു വടക്കനെതിരെ വാളോങ്ങിയതോടെ "ഒരു വടക്കന്‍ വീരഗാഥ" അവസാനിക്കൂകയായിരുന്നു. നന്നായി മലയാളം അറിയാമായിരുന്ന മൂപ്പരെന്നിട്ടും പണ്ടൊന്ന് മത്സരിച്ചപ്പോള്‍ തോറ്റ്‌ പോയത്‌ മറ്റൊരു യാഥാര്‍ത്ഥ്യം. അന്ന് കോണ്‍ഗ്ര്‍സ്‌ ടിക്കറ്റില്‍ നിയമസഭയിലേക്ക്‌ മത്സരിച്ച ബുദ്ധിജീവിയെ നാട്ടുകാര്‍ നന്നായി മനസ്സിലാക്കിയതോടെ തിരഞ്ഞെടുപ്പില്‍ നന്നായങ്ങ്‌ തോറ്റു. അന്ന് മുതല്‍ തത്വങ്ങള്‍ മാറ്റിപറയാന്‍ തുടങ്ങിയ അദ്ദേഹത്തിണ്റ്റെ രോഗം ഇന്ന് മൂര്‍ദ്ദന്യാവസ്ഥയിലെത്തിയിരിക്കുന്നു.

സഃഖാവ്‌ പിണറായിയും, സഃഖാവ്‌ മദനിയും, സഃഖാവ്‌ മുരളീധരനും നയിക്കുന്ന എല്‍. ഡി എഫില്‍ ഇടത്പക്ഷം ഉണ്ടാവുമോ എന്ന് മാത്രം ആലോചിച്ചാല്‍ മതി അല്ലെ?

Friday 6 March 2009

പൊന്നാനിയിലെ ഹിഡന്‍ അജന്‍ഡ

ബുദ്ധിരാക്ഷസന്‍മാരാല്‍ വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കുന്ന മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ കുടില തന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ പൊന്നാനിയിലെ രാഷ്ട്രീയനാടകങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിച്ചാല്‍ മതിയാകും. പൊന്നാനിയില്‍ ഇടതുമുന്നണിക്കുവേണ്ടി ആരു മത്സരിക്കണമെന്ന് തീരുമാനിക്കുന്നത്‌ ചാനല്‍ മാധ്യമങ്ങളിലൂടെ വിടുവായത്തങ്ങള്‍ ലജ്ജയില്ലാതെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പൂന്തുറ സിറാജിണ്റ്റെ പാര്‍ട്ടിയായ പി.ഡി.പിയാണെന്ന് പറയുമ്പോള്‍ തന്നെ സി.പി. എമ്മിണ്റ്റെ ഈ നാടകത്തിലുള്ള പങ്ക്‌ വളരെ വ്യക്തമാകുകയാണ്‌.

അതായത്‌, പൊതുസമ്മതനായ ഒരു “പി.ഡി.പി വക്താവിനെ” സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കുന്നത്‌ വഴി മദനിയെ തൃപ്തിപ്പെടുത്തുകയും ചുളുവില്‍ പി.ഡി.പിക്ക്‌ ഒരു സീറ്റ്‌ നല്‍കിയെന്ന തോന്നലുണ്ടാക്കാനുമാണ്‌ നെറികെട്ട രാഷ്ട്രീയത്തിണ്റ്റെ തലതൊട്ടപ്പന്‍മാരായ മാര്‍ക്സിസ്റ്റുകാര്‍ ശ്രമിക്കുന്നത്‌. അതിനായി സി.പി.ഐയുടെ കഴുത്തില്‍ കത്തി വക്കാന്‍ ശ്രമിക്കുന്ന സി.പി. എം ചില സത്യങ്ങള്‍ മനഃപൂര്‍വ്വം വിസ്മരിക്കുന്നു. ലോനപ്പന്‍ നമ്പാടനെ സ്വതന്ത്രനാക്കി നിര്‍ത്തി പാര്‍ട്ടിയിലേക്കെടുത്തതും ഒടുവില്‍ കെ.ടി. ജലീലിനെ സി.പി.എമ്മിണ്റ്റെ രാഷ്ട്രീയകോമരമാക്കിയതും നമ്മള്‍ കണ്ടതാണ്‌.

അതിനാല്‍ സി.പി.ഐക്കവകാശപ്പെട്ട സീറ്റ്‌ വിട്ടുകൊടുത്താല്‍ അത്‌ പി.ഡി.പി-സി.പി.എം അവിശുദ്ധബന്ധത്തിണ്റ്റെ വിജയം കൂടിയാവുമെന്നതില്‍ സംശയമില്ല. അതുകൊണ്ട്‌ വെളിയം ഭാര്‍ഗവന്‍ ഉള്‍പ്പടെയുള്ള സി.പി.ഐ നേതാക്കള്‍ അണികളുടെ വികാരത്തെ മാനിച്ചെങ്കിലും തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കണം. അല്ലെങ്കില്‍ ആര്‍.എസ്‌.പി നാറിയതിനേക്കാള്‍ നാറാന്‍ പോകുന്നത്‌ സി.പി.ഐ ആയിരിക്കും.

വാല്‍ക്കഷണം
വെളിയം ഭാര്‍ഗവനെ പോലെ തലമുതിര്‍ന്ന ഒരു രാഷ്ട്രീയ നേതാവിനോട്‌ സോഷ്യലിസത്തിണ്റ്റെയും മാര്‍ക്സിസത്തിണ്റ്റെയും വക്താവെന്ന്‌ സ്വയം അവകാശപ്പെടുന്ന പാര്‍ട്ടി സെക്രട്ടറി ,പണറായി വിജയന്‍ എല്‍.ഡി. ഏഫ്‌ യോഗത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക
"പ്രായത്തെ ബഹുമാനിക്കുന്നു, പിന്നെ ഇത്‌ ഞങ്ങളുടെ ഓഫീസുമായി പോയി"

സ്വന്തം ഘടകകക്ഷിയുടെ സമുന്നതനായ നേതാവിനോട്‌ ഒരു ഗുണ്ടാനേതാവിനെ പോലെ ധാര്‍ഷ്ട്യത്തില്‍ സംസാരിക്കുന്ന വിജയനേപോലുള്ളവരെ ദുഃര്‍ഗുണപരിഹാര പാഠശാലയിലേക്കയച്ച്‌ സമചിത്തതയോടെ സംസാരിക്കാന്‍ പരിശീലിപ്പിക്കുന്നത്‌ മാര്‍ക്സിറ്റ്‌ പാര്‍ട്ടിക്കാര്‍ക്ക്‌ നല്ലത്‌. അല്ലെങ്കില്‍ ഈ വരുന്ന ഇലക്ഷനില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളുടെ ദുഃര്‍മരണത്തിന്‌ സാക്ഷിയാകാനാവും ആ പാര്‍ട്ടിയുടെ വിധി.

Monday 23 February 2009

റസൂല്‍ പൂക്കുട്ടി പറഞ്ഞത്‌ സത്യം

“ചിത്രാജ്ഞലി സ്റ്റുഡിയോയുടെ ഇന്നത്തെ അവസ്ഥ സാംസ്കാരിക അധപതനത്തിന്റെ എറ്റവും വലിയ ഉദാഹരണമാണ്‌. സ്‌ലം ഡോഗ് മില്യനയറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്‌. മീരാനായര്‍ സലാം ബോംബെയിലൂടെ കാണിച്ചത് യഥാര്‍ത്ഥ മുംബൈയാണോ? മീരാ നായര് എടുത്താല്‍ കുഴപ്പമില്ല, സായ്പ് എടുത്താലാണോ പ്രശ്നം? “കഭീ ഖുശി കഭീ ഗം” ആണോ യഥാര്‍ത്ഥ ഇന്ത്യന്‍ സിനിമ? “

ഓസ്ക്കാര്‍ ജേതാവ്‌ -റസൂല്‍ പൂക്കുട്ടി



ഹോളിവൂഡിലെ സിനിമകള്‍ പലതും പകര്‍ത്തി നയനമനോഹരമായ ഗാനങ്ങള്‍ ചിത്രീകരിച്ച്‌ നിര്‍വൃതിയടയുന്ന പ്രിയദര്‍ശനെപോലൂള്ള തുക്കട സംവിധായകര്‍ക്ക്‌ ബോംബെയുടെ മനോഹാരിത ചിത്രീകരിക്കാത്തതിലാണ്‌ വിഷമം . അതിനാലാണ്‌ സ്‌ലം ഡോഗ്‌ മില്ലിയണറിണ്റ്റെ വിജയം അവര്‍ക്ക്‌ ഉള്‍ക്കൊള്ളാനാവാത്തത്‌. ഇവിടെ സിനിമയെന്നാല്‍ ലോബികളുടെ വിളയാട്ടമാണെന്ന് പലരും വെളിപ്പെടുത്തിയിട്ടുണ്ടല്ലോ. വേണുഗോപാലിനെപ്പോലെ മനോഹരമായി ഗാനമാലപിക്കുന്ന ഒരു ഗായകന്‌ പാട്ടുകള്‍ വളരെ കുറയുന്നതും , ഉണ്ണിമേനോന്‍ എന്ന ഗായകന്‌ റഹ്മാണ്റ്റെ അനുഗ്രഹത്താല്‍ മാത്രംനിരവധി ഹിറ്റ്‌ ഗാനങ്ങളുടേ ഭാഗമാകാന്‍ കഴിഞ്ഞതും ഇതിണ്റ്റെ തെളിവല്ലേ.!

റസൂല്‍ പൂക്കുട്ടിയെന്ന നൂറു ശതമാനം മലയാളിയെ അറിയുവാന്‍ ഒരു ഹോളിവുഡ്‌ സിനിമ തന്നെ വേണ്ടിവന്നതു തന്നെ ഒരു വൈചിത്ര്യമല്ലേ. ഇവിടെ പഴത്തൊലിയില്‍ തെന്നി വീഴുന്നതും , റ്റോം ആന്‍ഡ്‌ ജെറി കോമഡികളുമായി ഒരു വിഭാഗവും, അതിമാനുഷവേഷങ്ങള്‍ മാത്രം ചെയ്ത്‌ സ്വയം അവതാരപുരുഷന്‍മാരാവുന്ന സൂപ്പര്‍സ്റ്റാറുകളും മതിയല്ലോ ? അണിയറയില്‍ പ്രവര്‍ത്തിരിക്കുന്ന ഇത്തരം കലാകാരന്‍മാരെ ശ്രദ്ധിക്കാന്‍ എവിടെ സമയം ? പ്രതിഭകളെ കണ്ടെത്താന്‍ എവിടെ സമയം ?

റസൂല്‍ പൂക്കുട്ടിക്ക്‌ ഓസ്ക്കാര്‍

മലായാളിയും ഓസ്ക്കാറിണ്റ്റെ നെറുകയില്‍. മലയാളിയായ റസൂല്‍ പൂക്കുട്ടിക്ക്‌ സൌണ്ട്‌ മിക്സിംഗിന്‌ ഓസ്ക്കാര്‍ ലഭിച്ചു.

Ian Tapp, Richard Pryke എന്നിവരോടൊപ്പമാണ്‌ റസൂല്‍ Award പങ്കിട്ടത്‌.

അഭിനന്ദനങ്ങള്‍ റസൂല്‍

Tuesday 17 February 2009

കുഞ്ഞി കുശുമ്പ്‌

കുഞ്ഞി കുശുമ്പ്

രണ്ടര വയസ്സുള്ള ഉണ്ണിക്കുട്ടന് ആഹാരം കൊടുക്കുന്നതാണ് ശ്രമകരമായ ജോലി. അതിലും ബുദ്ധിമുട്ടാണ് നാലുവയസ്സുള്ള അമ്മുവിന് ആഹാരം കൊടുക്കാന്‍. ആദ്യ കുട്ടി ആയതിനാല്‍ അമ്മയും അച്ഛനും അതിലേറെ അപ്പൂപ്പനും അമ്മൂമ്മയും ലാളിച്ച് വഷളാക്കിയതാണ് അമ്മുവിനെ എന്നാണ് അയല്പക്കക്കാര്‍ രഹസ്യമായി പറയുന്നത്. അല്ലെങ്കില്‍പിന്നെ നാലുവയസ്സുള്ള കുട്ടിയെ ഊട്ടണ്ട വല്ല കാര്യവുമുണ്ടോ ? എത്രയോകുട്ടികള് തനിയെ അടുക്കളയിലിരുന്ന് ആഹാരം കഴിക്കുന്നു. അമ്മുവിനെന്തെങ്കിലും കൊടുക്കുന്നത് ഇച്ചിരി പുതുമ തന്നെ, ഒന്നുകില്‍ പറമ്പില്‍ കൊണ്ട്‌ നടന്നുള്ള തീറ്റി , അല്ലെങ്കില്‍ കഥ പറഞ്ഞുകൊണ്ടുള്ള അമ്മൂമ്മയുടെ special ഊട്ട്. വേലക്കാരി വഴിയില്‍വച്ച് ആരോടോ ഇതൊക്കെ പറഞ്ഞ് നെടുവീര്‍പ്പിടുന്നതും ഞാന്‍ കണ്ടതാണ്.

അങ്ങനെയാണ് രസകരമായ ആ സംഭവവും ഞാന്‍ അറിയുന്നത്. ഉണ്ണിക്കുട്ടന്‌ അമ്മു നല്ല അടികൊടുത്ത കഥയായിരുന്നു അത്. സംഭവം ഇങ്ങനെ. അമ്മുവും അച്ചനും അമ്മയും കൂടി സിനിമ കാണാന്‍ പോയപ്പോള്‍ ഉണ്ണിക്കുട്ടനെ വീട്ടിലേല്‍പ്പിച്ചിട്ടാണ് പോയത്. സിനിമ കണ്ട് വന്നയുടെനെ അമ്മു അച്ചാമ്മയുടെ അടുത്തേക്കോടി

"എങ്ങനുണ്ട് മോളെ സിനിമ "?

അച്ചാമ്മ കണ്ടയുടെനെ ചോദിച്ചു. അതൊന്നും തീരെ ശ്രദ്ധിക്കാതെ ഉടനെ അമ്മു ചോദിച്ചു

"അച്ചാമ്മെ, ഉണ്ണിക്കുട്ടന് ചോറുകൊടുത്തതാരാ ?

" അച്ചാമ്മ, എന്താ മോളേ? "

ഉത്തരം പറയുന്നതിന്‌മുന്‍പേ അമ്മു വെളിയിലോട്ടോടി

പിന്നെ കേട്ടത് ഉണ്ണിക്കുട്ടണ്റ്റെ കരച്ചിലായിരുന്നു എല്ലാവരും അതുകേട്ട് ഓടിവന്നു


“എന്തോ ചെയ്തെടി എണ്റ്റെ കൊച്ചിനെ നീ ?”

അമ്മ ഉച്ചത്തില്‍ ചോദിച്ചു.

അമ്മു അടിച്ചു എന്ന് കരഞ്ഞുകൊണ്ട് ഉണ്ണികുട്ടന്‍ തന്നെ പറഞ്ഞു.

“എന്തിനാടി കൊച്ചിനെ നോവിച്ചത്? ”

അമ്മയുടെ ദേഷ്യം കൂടുന്നുണ്ടായിരുന്നു

“അച്ചാമ്മയല്ലെ കുട്ടന് ചോറ് കൊടുത്തത് ? ”

“അതിന്?”

“എന്നോട് പറഞ്ഞ മുഴുവന്‍ കഥകളും അച്ചാമ്മ ഇവനോടും പറഞ്ഞിട്ടുണ്ടാവും എന്തിനാ അങ്ങനെ ചെയ്തത് ?”

കുഞ്ഞികുശുമ്പ് കേട്ട് അടിക്കാന്‍ വന്നവര്‍ കൂടി ചിരിച്ചുപോയി

Monday 26 January 2009

മദ്യപാനം ആഹാരത്തിണ്റ്റെ ഭാഗമാക്കണമെന്ന്‌ ഇ.പി. ജയരാജന്‍.

ഒരു റിപ്പബ്ളിക്ക്ഡേ സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നു സി.പി. എം കേന്ദ്ര കമ്മിറ്റി അംഗം, സഖാവ്‌ ഇ. പി,. ജയരാജന്‍. മദ്യപാനം ആഹാരത്തിണ്റ്റെ ഭാഗമാക്കണമെന്നാണ്‌ ജയരാജന്‍ പറഞ്ഞിരിക്കുന്നത്‌. കേരളത്തിന്‌ ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്നത്‌ മദ്യവ്യവസായമാണെന്നും അതിനാല്‍ മദ്യപാനം ആഹാരത്തിണ്റ്റെ ഭാഗമാക്കിയാല്‍ അത്‌ വഴി കേരളത്തിണ്റ്റെ റവന്യു വരുമാനം ഇരട്ടിയാവുമെന്നുമാണ്‌ സഖാവിണ്റ്റെ കണ്ടെത്തല്‍.

ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി സെക്രട്ടറി ഇരുട്ടില്‍ തപ്പുമ്പോള്‍ പുതിയൊരു വിവാദം വഴി ജനശ്രദ്ധയും മാധ്യമശ്രദ്ധയും തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ മൊത്തത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ രക്ഷപെട്ടു. മദ്യം ആഹാരത്തിണ്റ്റെ ഭാഗമാക്കുന്നത്‌ വളരെ നല്ലത്‌ ഭരിക്കുന്നവര്‍ക്കാണ്‌. ബോധം നഷ്ടപ്പെട്ട ഒരു ജനതയെ ഭരിക്കുന്നതില്‍ പരം ഒരു ആനന്ദം വേറെയുണ്ടോ ? അവിടെ ലാവ്‌ലിനായാലും ലോട്ടറിയായാലും അടിച്ച്‌ പാമ്പായാരു ജനത ഇതൊക്കെ എവിടെ ശ്രദ്ധിക്കാന്‍? വി എസിണ്റ്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും വിലപ്പെട്ട "മഹദ്‌ വചനങ്ങള്‍" പകര്‍ന്ന്‌ തന്നുകൊണ്ടിരിക്കുന്ന സുധാകരനും ദിവാകരനും ഒരു പിന്‍ഗാമിയെക്കിട്ടിയതില്‍ ഓരോപാര്‍ട്ടി പ്രവര്‍ത്തകനും അഭിമാനിക്കാം

സി.പി. ഐ(എം) എന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്സിസ്റ്റ്‌) എന്ന്‌ മാറ്റി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മദ്യപാനി) എന്നാക്കട്ടെ എന്ന് നമുക്ക്‌ പ്രത്യാശിക്കാം

Friday 2 January 2009

എന്‍റെ ഒരു കൃസ്ത്യന്‍ സുഹൃത്തും,സിസ്റ്റര്‍ അഭയക്കേസും

സിസ്റ്റര്‍ അഭയക്കേസും എന്‍റെ ഒരു കൃസ്ത്യന്‍ സുഹൃത്തും

വളരെ സത്യസന്ധത എല്ലാ കാര്യത്തിലും പാലിക്കുന്ന, തികഞ്ഞ ദൈവ വിശ്വാസിയായ എന്‍റെ കൃസ്ത്യന്‍ സുഹൃത്ത്‌ നമ്മുടെ നാട്ടില്‍ നടക്കുന്ന രാഷ്ട്രീയകൊലപാതകങ്ങളെയും, മത തീവ്രവാദത്തെയും എതിര്‍ത്ത്‌ സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്കിടയില്‍ കടന്നു വരുന്ന എല്ലാ വിഷയങ്ങളിലും പലപ്പോഴും വളരെ തീവ്രമായി തന്നെ പുള്ളിക്കാരന്‍ ഇടപെടാറുള്ളതിനാല്‍ കൂട്ടുകാര്‍ക്കിടയിലുള്ള എല്ലാ തര്‍ക്കങ്ങളിലും അദ്ദേഹം ഏതെങ്കിലും ഒരു ഭാഗത്ത്‌ ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ്‌ സിസ്റ്റര്‍ അഭയകേസ്‌ സി.ബി. ഐയുടെ പുതിയ വെളിപ്പെടുത്തലോടെ വിവാദമായത്‌.

ഞങ്ങള്‍ സിസ്റ്റര്‍ അഭയായുടെ കൊലപാതകത്തെക്കുറിച്ചും, മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അഗസ്റ്റിണ്റ്റെ ആത്മഹത്യയെക്കുറിച്ചും ആശങ്കയോടെ സംസാരിച്ചുകൊണ്ടിരുന്നപ്പൊഴൊക്കെ നമ്മുടെ ഈ സുഹൃത്ത്‌ മൌനവ്രതത്തിലായിരുന്നു. അങ്ങനെയിരിക്കെ ഒരവസരം വന്നപ്പോള്‍ രഹസ്യമായി ഇദ്ദേഹത്തിണ്റ്റെ അഭിപ്രായം ഞാന്‍ ആരാഞ്ഞു.

സിസ്റ്റര്‍ അഭയായുടെ മരണത്തില്‍ പുരോഹിതന്‍മാര്‍ക്ക്‌ പങ്കുണ്ടെന്നുള്ള സി.ബി. ഐയുടെ വെളിപ്പെടുത്തല്‍ ക്രിസ്ത്യാനികളായ വിശ്വാസികള്‍ക്ക്‌ അപമാനമല്ലേ എന്നായിരുന്നു എണ്റ്റെ ചോദ്യം
പറഞ്ഞു പഠിപ്പിച്ചപോലുള്ള മറുപടി ആ സത്യ ക്രിസ്ത്യാനിസുഹൃത്തില്‍ നിന്നും ഉടനെ വന്നു.

"എന്‍റെ സുഹൃത്തെ, പുരോഹിതന്‍മാര്‍ക്ക്‌ ഇതില്‍ യാതൊരു പങ്കുമില്ല. മറ്റാരോ ആണ്‌ സിസ്റ്റര്‍ അഭയയേ കൊലപ്പെടുത്തിയത്‌. അവര്‍ അത്‌ കുമ്പസാരരഹസ്യമായി അച്ചന്‍മാരോടും പറഞ്ഞിട്ടുണ്ടാവും. കുമ്പസാര രഹസ്യം സി.ബി. ഐ അല്ല ദൈവം തമ്പുരാന്‍ ചോദിച്ചാലും വെളിപ്പെടുത്തരുതെന്നല്ലേ ക്രിസ്ത്യന്‍ വിശ്വസം "

ആ സത്യസന്ധനായ ദൈവ വിശ്വാസിയുടെ "അഭയയെ കണ്ടെത്തല്‍ " കേട്ട്‌ ഞാന്‍ ഞെട്ടിപ്പോയി. ഒരു പക്ഷേ ഇടയലേഃഖനങ്ങളുടെ IMPACT കൊണ്ടാവാം ഇങ്ങനെയൊരു കണ്ടെത്തല്‍ ?

നിങ്ങള്‍ എന്ത്‌ പറയുന്നു. ?

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS