Thursday 27 December 2007

വിന്‍ഡോസ്‌ XP ചില എളുപ്പവഴികള്‍

നിങ്ങളുടെ സിസ്റ്റത്തില്‍ WINDOWS XP, C:Drive ല്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുകയാണെങ്കില്‍ സിസ്റ്റം Restart, Shut Down, Log off എന്നിവ ചെയ്യാന്‍ ഒരു Shortcut നിങ്ങള്‍ക്ക്‌ വളരെ എളുപ്പത്തില്‍ നിര്‍മ്മിക്കാം.
1. Restart ചെയ്യാന്‍ .

ആദ്യമായി Desktop ല്‍ വച്ച്‌ മൌസിണ്റ്റെ Right button Click ചെയ്യുക. അതില്‍ New സെലക്ട്‌ ചെയ്തശേഷം Shortcutല്‍ Click ചെയ്യുക. (ചിത്രം1 ശ്രദ്ധിക്കുക. )



ചിത്രം1



ചിത്രം2


ചിത്രം2 ല്‍ കാണുന്നതുപോലെ Type the location of the item: എന്ന സ്ഥലത്ത്‌ “c:\windows\system32\shutdown.exe -r -f -t 00” എന്ന് ടൈപ്പ്‌ ചെയ്യുക.

ദയവായി ഇതിലെ Double inverted commas ഒഴിവാക്കി ടൈപ്പ്‌ ചെയ്യുക.

Here ‘-r’ is for restarting the computer. ‘-f ‘is to force close all programs without saving. ‘–t’ is used to restart in ‘0’ seconds.

2. Log Off ചെയ്യാന്‍


മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തശേഷം താഴെ കൊടുത്തിട്ടുള്ളത്‌ ടൈപ്പ്‌ ചെയ്യുക.

“C:\windows\system32\shutdown.exe -l -f -t 00”

3. Shut Down ചെയ്യാന്‍

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തശേഷം താഴെ കൊടുത്തിട്ടുള്ളത്‌ ടൈപ്പ്‌ ചെയ്യുക.

“c:\windows\system32\shutdown.exe -s -f -t 00”


നിങ്ങള്‍ create ചെയ്ത Short Cutവഴി ഇനി എളുപ്പത്തില്‍ തന്നെ system , Restart, Logoff Shutdown എന്നിവ നിമിഷങ്ങള്‍ക്കുള്ളില്‍ ചെയ്യാം

Monday 24 December 2007

ഗാംഗുലി -സചിന്‍ ,ഒരു ക്രിക്കറ്റ്‌ തമാശ

ഇതൊരു ഭാവന കലര്‍ന്ന തമാശ കഥയാണ്‌ ഗാംഗുലിയും ടെന്‍ഡുല്‍ക്കറും വയസ്സന്‍മാരായപ്പോള്‍ യാദൃശ്ചികമായി ഒരു പാര്‍ക്കില്‍ വച്ച്‌ കണ്ട്‌ മുട്ടി. അപ്പോള്‍ പതിവു കുശലാന്വേഷണങ്ങള്‍ കഴിഞ്ഞ്‌ ഗാംഗുലിയോട്‌ സച്ചിന്‍ ചോദിച്ചു.

"സ്വര്‍ഗ്ഗത്തില്‍ ക്രിക്കറ്റ്‌ കാണുമോ ? "
“അറിയില്ല സച്ചിന്‍! നമുക്കൊരു കണ്ടീഷന്‍ വക്കാം ആദ്യം ഞാന്‍ മരിക്കുകയാണെങ്കില്‍ സ്വര്‍ഗ്ഗത്തിലെ സത്യം ഞാന്‍ ഇവിടെ വന്ന്‌ വെളിപ്പെടുത്താം! അതല്ല സച്ചിനാണ്‌ മരിക്കുന്നതെങ്കില്‍ എന്നോടു വിവരം പറയുമല്ലോ "

സച്ചിനും അത്‌ സ്വീകാര്യമായി, രണ്ട്‌ പേരും ആ ധാരണയോടെ പിരിഞ്ഞു.
കഷ്ടകാലത്തിന്‌ സച്ചിന്‍ ആദ്യം തന്നെ ഭൂമിയോട്‌ വിട പറഞ്ഞു.


ഒരു നാള്‍ ഗാംഗുലി പാര്‍ക്കിലിരുന്നപ്പോള്‍ "സൌരവ്‌ സൌരവ്‌" എന്ന ഒരു അശരീരി കേട്ടു അപ്പോള്‍ ഗാംഗുലി ചോദിച്ചു.
“സച്ചിനല്ലെ, അത്‌ ! സ്വര്‍ഗ്ഗത്തില്‍ ക്രിക്കറ്റ്‌ ഉണ്ടോ സച്ചിന്‍ ?”
ഉടന്‍ വന്നു അശരീരി
"സച്ചിന്‍ തന്നെ. ഒരു സന്തോഷ വാര്‍ത്തയും ദുഃഖവാര്‍ത്തയുമായിട്ടാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌"
"ആദ്യം സന്തോഷവാര്‍ത്ത പറയൂ സച്ചിന്‍ ?"
ഗാംഗുലിക്ക്‌ ആകാംക്ഷ അടക്കാനായില്ല
"സ്വര്‍ഗ്ഗത്തില്‍ ക്രിക്കറ്റുണ്ട്‌ അതാണ്‌ സന്തോഷ വാര്‍ത്ത "

"അപ്പോള്‍ ദുഃഖവാര്‍ത്തയോ ?"
സച്ചിന്‍ ആശ്വസത്തോടെയും വിഷമത്തോടേയും ഇങ്ങനെ മൊഴിഞ്ഞു.
"അടുത്ത വെള്ളിയാഴ്ച്ച ഇവിടെ ആരംഭിക്കുന്ന മത്സരത്തിലെ ഓപ്പണിംഗ്‌ ബാറ്റ്സ്മാനാണ്‌ സൌരവ്‌ "

Sunday 23 December 2007

വിന്‍ഡോസ്‌ XP ചില രഹസ്യ കമാന്‍ഡുകള്‍

1. പ്രൈവറ്റ്‌ കാരക്ടര്‍ ഏഡിറ്റര്‍.

ഈ പ്രോഗ്രാം ഐക്കണ്‍സും കാരക്ടേര്‍സും(Alphabet) ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിക്കാംആദ്യം Startല്‍ ക്ളിക്ക്‌ ചെയ്യുക എന്നിട്ട്‌ Run സെലക്ട്‌ ചെയ്യുക. എന്നിട്ട് EUDCEDIT എന്ന് ടൈപ്പ്‌ ചെയ്യുക . Private Character Editor സ്ക്രീനില്‍ തെളിയുകയായി.

2. ഐ ഏക്സ്പ്രസ്സ്‌(iExpress)

ഈ പ്രോഗ്രാം, ഫയല്‍സുകളെ EXECUTABLE FILES ആക്കി മാറ്റാന്‍ ഉപയോഗിക്കാംആദ്യം Startല്‍ ക്ളിക്ക്‌ ചെയ്യുക എന്നിട്ട്‌ Run സെലക്ട്‌ ചെയ്യുക. എന്നിട്ട്‌ iexpress എന്ന്‌ ടൈപ്പ്‌ ചെയ്യുക .

3.ഡിസ്ക്ക്‌ ക്ളീന്‍അപ്പ്‌(Disk Cleanup)

ഈ പ്രോഗ്രാം, ഹാര്‍ഡ്‌ ഡിസ്ക്ക്‌ ക്ളീന്‍ ചെയ്യാന്‍ ഉപയോഗിക്കാംആദ്യം Startല്‍ ക്ളിക്ക്‌ ചെയ്യുക എന്നിട്ട്‌ Run സെലക്ട്‌ ചെയ്യുക. എന്നിട്ട്‌ cleanmgr എന്ന്‌ ടൈപ്പ്‌ ചെയ്യുക .

4. ഡോക്ടര്‍ വാട്സണ്‍ (Dr Watson)

ഈ പ്രോഗ്രാം, വിന്‍ഡോസിലെ തകരാറുകള്‍ പരിഹരിക്കുന്നതിന്‌ ഉപയോഗിക്കാംആദ്യം Startല്‍ ക്ളിക്ക്‌ ചെയ്യുക എന്നിട്ട്‌ Run സെലക്ട്‌ ചെയ്യുക. അതിനുശേഷം drwtsn32 എന്ന്‌ ടൈപ്പ്‌ ചെയ്യുക .

5. വിന്‍ഡോസ്‌ മീഡിയ പ്ളെയര്‍

ഈ പ്രോഗ്രാം പഴയ മീഡിയ പ്ളെയര്‍ ഓപ്പണ്‍ ചെയ്യാന്‍ ഉപയോഗിക്കാം ആദ്യം Start ല്‍ ക്ളിക്ക്‌ ചെയ്യുക എന്നിട്ട്‌ Run സെലക്ട്‌ ചെയ്യുക. അതിനുശേഷം mplay32 എന്ന് ടൈപ്പ്‌ ചെയ്യുക

6.ടെമ്പററി ഫയല്‍സ്‌ നീക്കം ചെയ്യാന്‍. (Remove Temporary Files From System)

ഈ പ്രോഗ്രാം സിസ്റ്റത്തിലെ അനാവശ്യമായ ടെമ്പററി(Temporary) ഫയല്‍സ് നീക്കം ചെയ്യാന്‍ ഉപയോഗിക്കാം ആദ്യം Start ല്‍ ക്ളിക്ക്‌ ചെയ്യുക എന്നിട്ട്‌ Run സെലക്ട്‌ ചെയ്യുക. അതിനുശേഷം %temp% എന്ന്‌ ടൈപ്പ്‌ ചെയ്യുക അല്ലെങ്കില്‍ Temp എന്നു മാത്രം ടൈപ്പ്‌ ചെയ്യുക.


മറ്റ്‌ പ്രോഗ്രാം കോഡുകള്‍ താഴെ പറയുന്നവയാണ്‌

Character Map = charmap
DirectX diagnosis = dxdiag



Object Packager = packager
System Monitor = perfmon
Program Manager = progman
Remote Access Phonebook =rasphone
Registry Editor =regedt32
File Signature Verification Tool = sigverif
Volume Control = sndvol32
System Configuration Editor =sysedit
Syskey =syskey
Microsoft Telnet Client =telnet

Saturday 22 December 2007

ഒരു X’mas തമാശ

X’mas കാര്‍ഡുകള്‍ കോളേജിലെ കൂട്ടുകാര്‍ക്ക്‌ അയക്കുമ്പോള്‍ എന്തെങ്കിലും പാരയുടെ രൂപത്തിലാവും അത്‌ ചെല്ലേണ്ടടത്ത്‌ എത്തിച്ചേരുക. ഒന്നുകില്‍ കൂലിക്കത്തായോ, അല്ലെങ്കില്‍ കൂട്ടുകാരുടെ ഇരട്ടപ്പേരിണ്റ്റെ സാദൃശ്യമുള്ള കാര്‍ഡുകള്‍ അയക്കുകയോ ആണ്‌ പതിവ്‌. അതിനാല്‍ എല്ലാവരും പരസ്പരം ഒരു ദയാഹര്‍ജി നല്‍കുമായിരുന്നു, ഈ ക്രിസ്തുമസിന്‌ ആരും പാരവെക്കെരുതെന്ന്‌! എങ്കിലും ദയാഹര്‍ജികള്‍ പ്രഹസനങ്ങളായി, കൂലികാര്‍ഡുകള്‍ വീട്ടിലെത്താറുണ്ടായിരുന്നു.


അങ്ങനെയിരിക്കെ എനിക്ക്‌ ഒരു കൂലിക്കത്ത്‌ വന്നു. ഈ സംഭവങ്ങളൊന്നും വീട്ടില്‍ പറയാതിരുന്നതിനാല്‍ വീട്ടുകാര്‍ പണംകൊടുത്ത്‌ കാര്‍ഡ്‌ വാങ്ങിവയ്ക്കുകയും ചെയ്തു. നിരാശയോടെ കാര്‍ഡ്‌ വാങ്ങിച്ച്‌ പൊട്ടിച്ച്‌ നോക്കിക്കൊണ്ടിരുന്നപ്പോള്‍ അമ്മയുടെ കമണ്റ്റ്‌.
"നീ ആര്‍ക്കെങ്കിലും കൂലി അയച്ച്കാണും! ഏടാ കൊടുത്താ കൊല്ലത്തും കിട്ടും "
നോക്കണെ ഒരു തവണ പോലും ആര്‍ക്കും കൂലിക്കത്തയക്കണമെന്ന്‌ സ്വപ്നത്തില്‍പോലും വിചാരിച്ചിട്ടില്ലാത്ത ഞാന്‍ പ്രതിസ്ഥാനത്ത്‌!. അടുത്ത കൂട്ടുകാരനായ താജുദ്ദീനാണ്‌ പണി പറ്റിച്ച്‌ വച്ചിരിക്കുന്നത്‌. കാര്‍ഡാണെങ്കിലോ, ഒരു ചിമ്പന്‍സി ടൂത്ത്‌ ബ്രഷിണ്റ്റെപരസ്യത്തിനെന്നോണം പല്ലിളിച്ച്‌ നില്‍ക്കുന്ന ഒരു ഞെരുപ്പന്‍ കാര്‍ഡ്‌. എവനിത്‌ എവിടെനിന്നും തപ്പിയെടുത്തോ എന്തൊ ?


എന്തായാലും ഇവനൊരു പണികൊടുക്കണം എന്ന്‌ ഞാനന്ന്‌ തന്നെ തീരുമാനിച്ചു. ആ കാര്‍ഡ്‌ വച്ച്‌ തന്നെ അവന്‌ പാര വക്കാനുള്ള അവസരം അവന്‍ തന്നിട്ടുണ്ടായിരുന്നു. Dearest JK (Jaya Krishnan) എന്ന്‌ തുടങ്ങുന്ന കാര്‍ഡിണ്റ്റെ അവസാനം അവണ്റ്റെ തന്നെ സ്റ്റൈലില്‍ A friend From Universe എന്നും എഴുതിയിട്ടുണ്ടായിരുന്നു അതുകൊണ്ട്‌ തന്നെ കാര്യങ്ങള്‍ ഏളുപ്പമായി jk പെട്ടെന്ന്‌ തന്നെ തിരുത്തി jeeja എന്ന ക്ളാസ്സിലെ വായാടിക്കുട്ടിയുടെ പേരാക്കി മാറ്റി. എണ്റ്റെ പഴയ ഡയറി തപ്പിയെടുത്ത്‌ അഡ്രസ്സെഴുതി അവള്‍ക്കയക്കാന്‍ തിരുമാനിച്ചു. കവറിണ്റ്റെ പുറത്ത്‌ From ണ്റ്റെ സ്ഥാനത്ത്‌ താജുദ്ദീന്‍ എന്നെഴുതിയശേഷം സൂക്ഷിച്ച്‌ നോക്കിയാല്‍ മാത്രം വായിച്ചെടുക്കത്തക്കവിധം പേര്‌ വെട്ടിയ ശേഷമാണ്‌ അവള്‍ക്ക്‌ ഞാന്‍ ആ കാര്‍ഡ്‌ കൂലിയായി അയച്ച്‌ കൊടുത്തത്‌


അയച്ചതിണ്റ്റെ പിറ്റെ ദിവസം തന്നെ എനിക്കൊരാള്‍ വളരെ മോശമായ ഒരു X,mas കാര്‍ഡ്‌ കൂലിയായി അയച്ചതു ഇന്നലെ കിട്ടിയെന്നും അയാളുടെ പേര്‌ വെളിപ്പെടുത്തുന്നില്ലെന്നും ഞാന്‍ ക്ളാസ്സില്‍ പറഞ്ഞു. എല്ലാവരോടും കരുതിയിരിക്കാനും ഞാന്‍ പറഞ്ഞു. അത്‌ കേട്ടുകൊണ്ട്‌ താജുദ്ദീന്‍ എണ്റ്റെയടുക്കല്‍ വന്നിട്ട്‌ ഇങ്ങനെ ചോദിച്ചു

" എടാ ആ കാര്‍ഡയച്ചത്‌ ഞാനാണന്ന്‌ നിനക്ക്‌ മനസ്സിലായില്ലെ ? പിന്നെ നീ എന്താ എണ്റ്റെ പേര്‌ പറയാതിരുന്നത്‌"
“എടാ വേറെ പലരും പേരു വക്കാതെ വല്ലവര്‍ക്കും കൂലിക്കാര്‍ഡ്‌ അയച്ചിട്ടുണ്ടെങ്കില്‍ അതും കൂടി നിണ്റ്റെ പേരിലാകില്ലെ ! അതാ ഞാന്‍ നിണ്റ്റെ പേര്‌ വെളിപ്പെടുത്താതിരുന്നത്‌"
അതു കേട്ടപ്പോള്‍ അവന്‍ എനിക്കങ്ങനെ ഒരു കാര്‍ഡയച്ചതിന്‌ sorry പറഞ്ഞു.
“എടാ നീ എനിക്ക്‌ അയക്കുന്നതിനു പകരം ആ ജീജക്കൊരു പണി കൊടുത്തുകൂടായിരുന്നോ "
“എണ്റ്റളിയാ വേറെ ആര്‍ക്കു വേണമെങ്കിലും ഞാനീ ക്ളാസ്സില്‍ കൂലി അയക്കും. പക്ഷെ അവള്‍ക്കയച്ചാല്‍ അവളുടെ വായിലിരിക്കുന്ന മുഴുവന്‍ കേട്ടാലെ പിന്നെ ഏഴു വെള്ളത്തില്‍ കുളിച്ചാലും പ്രയോജനമില്ല "
അവണ്റ്റെ വാക്കുകള്‍ കേട്ടപ്പോല്‍ അവന്‌ വരാനിരിക്കുന്ന ദുരന്തത്തേക്കുറിച്ചോര്‍ത്തു ഞാനൊന്ന്‌ ഞെട്ടി

പിറ്റേ ദിവസം കോളേജില്‍ ഞാനല്‍പ്പം വൈകിയാണെത്തിചേര്‍ന്നത്‌. അന്നാകട്ടെ ഭാഗ്യത്തിന്‌ ആരുടെയോ സമരവും ഉണ്ടായിരുന്നു

ആന കയറിയ കരിമ്പിന്‍ചണ്ടിപോലെ ഇരിക്കുന്ന താജുദ്ദീനെ ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന കൂട്ടുകാരെ കണ്ട ഞാന്‍ ഒരു നിഷ്കളങ്കനെപ്പോലെ കാര്യം തിരക്കി.
“അളിയാ ഇവനിട്ടാരോ പാര വച്ചു. എവണ്റ്റെ പേരില്‍ ആരോ നമ്മുടെ മൈക്കിന്‌ കൂലിക്കാര്‍ഡയച്ചു. അവളുടെ പ്രഭാഷിതം കേട്ടിട്ടാണ്‌ ഇവണ്റ്റെ കമ്പോളനിലവാരം താണിരിക്കുന്നത്‌. "
ഞാന്‍ അപ്പോള്‍ എണ്റ്റെ അമ്മയുടെ വാക്കുകള്‍ കടമെടുത്തിട്ടിങ്ങനെ പറഞ്ഞു.

"അളിയാ കൊടുത്താ കൊല്ലത്തും കിട്ടും "

Friday 21 December 2007

എം. ടി യുടെ നാലുകെട്ടിനെതിരെ എഴുത്തുകാര്‍

എം.ടി.വാസുദേവന്‍ നായരുടെ പ്രഥമ നോവലായ നാലുകെട്ടിണ്റ്റെ സുവര്‍ണജൂബിലി ആഘോഷിക്കാനുള്ള കേരള സാഹിത്യ അക്കാദമിയുടെ തീരുമാനത്തിനെതിരെ എഴുത്തുകാര്‍ രംഗത്ത്‌. സാഹിത്യത്തിലെ ഒരു ദുര്‍ബലമായ കൃതിയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനുള്ള തീരുമാനത്തിലൂടെചരിത്രത്തെ തെറ്റായി വായിക്കാന്‍ വായനക്കാരെ സജ്ജമാക്കുകയാണ്‌ ചെയ്യുന്നതെന്ന് കെ എല്‍ മോഹനവര്‍മ്മ, എം.തോമസ്‌ മാത്യു, ബാലചന്ദ്രന്‍ വടക്കേടത്ത്‌ തുടങ്ങിയ ഏതാനും എഴുത്തുകാര്‍ ആരോപിച്ചു. ഉറൂബിണ്റ്റെ "സുന്ദരികളും സുന്ദരന്‍മാരും". അക്കിത്തത്തിണ്റ്റെ "ഇരുപതാം നൂറ്റാണ്ട്‌", കോവിലണ്റ്റെ "ഏമൈനസ്‌ ബി" തുടങ്ങിയവ ഒഴിവാക്കിയാണ്‌ നാലുകെട്ടിണ്റ്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത്‌. ഇത്തരം തീരുമാനത്തിനുപിന്നില്‍ നിക്ഷിപ്തതാല്‍പര്യമാണ്‌.


സാഹിത്യനായകന്‍മാരുടെ ജന്‍മ, ചരമദിന ശതാബ്ദികള്‍ വേണ്ടപോലെ നടത്തുന്നില്ല. സ്മൃതിമണ്ഡപം അടച്ചിട്ടിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളോട്‌ ഭാഷയേയും സാഹിത്യത്തേയും സ്നേഹിക്കുന്നവര്‍ക്ക്‌ പ്രതികരിക്കാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയില്‍ രാമചന്ദ്രന്‍, ടി.എം.ഏബ്രഹം, എം. കെ. ചന്ദ്രശേഖരന്‍, വി. വി. പ്രഭാകരന്‍, നെടുമുടി ഹരികുമാര്‍, യു. കെ. കുമാരന്‍ എന്നിവരും ഒപ്പിട്ടിട്ടുണ്ട്‌.

എന്തായാലും സാഹിത്യകാരന്‍മാര്‍ തമ്മിലുള്ള പോര്‍വിളിക്ക്‌ തുടക്കമിട്ടുകൊണ്ട്‌ പുതിയൊരു വിവാദവും അരങ്ങേറിയിരിക്കുകയാണ്‌. മറ്റ്‌ സാഹിത്യകാരന്‍മാരുടെ പ്രതികരണത്തിനുവേണ്ടി നമുക്ക്‌ കാത്തിരിക്കാം

Wednesday 19 December 2007

ജാസിഗിഫ്റ്റും Orkut കമ്മ്യുണിറ്റിയും

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജാസിഗിഫ്റ്റുമായുള്ള ഇണ്റ്റര്‍വ്യു(2007ഡിസംബര്‍ 23)വില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധിക്കൂ.

സംഗീതവുമായി ബന്ധപ്പെട്ട്‌ ഒരു വരേണ്യ/കീഴാള ജാതിബോധം മലയാളത്തില്‍ നില നില്‍ക്കുന്നുവെന്നു കരുതാന്‍ കഴിയുമോ എന്ന് ചോദ്യകര്‍ത്താവ്‌ ചോദിക്കുന്നു.

അതിന്‌ ജാസി പറയുന്ന മറുപടി ഇങ്ങനെയാണ്‌.

"പ്രത്യേകിച്ച്‌ എണ്റ്റെ കളര്‍/എണ്റ്റെ identity ആദ്യമായി Music Industryയിലേക്ക്‌ ഒരാള്‍ ഇങ്ങനെ കടന്ന് വരിക. നമ്മുടെ History ശ്രദ്ധിക്കപ്പെടാം. ഇഷ്ടമല്ലാത്തരീതിയില്‍ എന്തെങ്കിലും കണ്ടുപിടിക്കാം. ഈ സംഗീതം Music Attack ചെയ്യാന്‍ സഹായിക്കാം ഇപ്പോള്‍ തന്നെ Orkutല്‍ എനിക്കെതിരായി ഇരുപത്തിയൊന്നു പേര്‍ ചേര്‍ന്ന് ഒരു Anti Communityഉണ്ട്‌. അതും 22 വയസ്സിനു താഴെയുള്ളവര്‍ തുടങ്ങിയിരിക്കുന്നത്‌. ഒരാള്‍ തിരുവനന്തപുരത്തുനിന്നും/കണ്ണൂരില്‍ നിന്ന്-ബഹ്‌റൈനില്‍ നിന്ന് ഒരു പെണ്‍കുട്ടിയുമുണ്ട്‌. എണ്റ്റെ ഫോട്ടോയൊക്കെ വച്ച്‌ വികൃതമാക്കി. അവര്‍ കൊച്ചുകുട്ടികളാണ്‌ അവര്‍ എന്തുകൊണ്ടാണ്‌ എണ്റ്റെ Music Oppose ചെയ്യുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇവരെല്ലാം ഒരു പ്രത്യേക Communityയില്‍ ഉള്ളവരാണ്‌. അപ്പോഴാണ്‌ നമ്മള്‍ പറയുന്നത്‌ അവരുടെ മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ സ്വാധീനമാകാം അവരില്‍ ഒരു ബോധം സൃഷ്ടിച്ചത്‌. മാത്രമല്ല, ഈ കുട്ടികള്‍ക്ക്‌ ഞാന്‍ വളരുന്ന സമൂഹം വലുതാണെന്ന ഒരു Superiority Complex അവരുടെ മനസ്സിലുണ്ടാവാം. അവര്‍ക്ക്‌ Music ഇല്ല. അപ്പോള്‍ ഇവനാര്‌. അത്തരത്തിലായിരിക്കാം അവര്‍ opposeചെയ്യുന്നത്‌. ഇതിലെ Profile നോക്കുമ്പോള്‍ അറിയാം എല്ലാം ഒരു പ്രത്യേക type of community യില്‍ ഉള്ള ആള്‍ക്കാരാണ്‌"

നമുക്കറിയാം മലയാളസിനിമാരംഗത്ത്‌ ഒരു വന്‍തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു "ലജ്ജാവതി". ആ ഒരൊറ്റ ഗാനം കൊണ്ട്‌ തന്നെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച സംഗീതസംവിധായകനായി മാറുകയായിരുന്നു ജാസ്സി. പക്ഷെ പിന്നെ അതു പോലൊരു ഹിറ്റ്‌ ഗാനം അദ്ദേഹത്തിന്‌ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷവും നല്ല കുറെ ഗാനങ്ങള്‍ അദ്ദേഹം ഈണം പകര്‍ന്നവയാണ്‌. പല ചിത്രങ്ങളും പരാജയപ്പെട്ടിട്ടും ചില പാട്ടുകള്‍ (" സ്നേഹതുമ്പി" അഴകാലിലെ മഞ്ഞചരടിലെ പൂത്താലി (അശ്വാരൂഢന്‍)) എന്നി ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടവയാണ്‌.

അതെല്ലാം മറന്നേക്കു, ജാസിക്കെതിരെ ഇങ്ങനെ ഒരു Community എന്തിന്‌ രൂപം കൊടുത്തു എന്നതാണ്‌ മനസ്സിലാവാത്തത്‌. അതിന്‌ അവരെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും. ജാസ്സി കറുത്തവനായിട്ടാണോ, അതോ മലയാളികളുടെ സംഗീതത്തില്‍ ജാസ്സിയോടുള്ളാ വരേണ്യവര്‍ഗ്ഗത്തിണ്റ്റെ എതിര്‍പ്പായിട്ടാണൊ ഇങ്ങനെ ഒരു community ? എന്തായാലും വേറെ പല സംഗീതസംവിധായകരും ചവറു ഗാനങ്ങള്‍ കൊണ്ട്‌ മലയാള സിനിമയെ നശിപ്പിക്കുമ്പോള്‍ കുറെ നല്ല ഗാനങ്ങള്‍ നമുക്ക്‌ നല്‍കിയ ജാസ്സിയെ ഇങ്ങനെ അപമാനിക്കുന്നത്‌ ശരിക്കും ചെറ്റത്തരമാണ്‌. പലര്‍ക്കും ജാസ്സി ചെയ്തിട്ടുള്ള ലജ്ജാവതിയെ ആണ്‌ മനസ്സിലാദ്യം കടന്നു വരുന്നെങ്കിലും ഇദ്ദേഹത്തിണ്റ്റെ ആദ്യ ചിത്രമായ "സഫല" ത്തിലെ "തൂവെള്ള തൂകുമുഷസ്സില്‍ " എന്ന ഗാനം ഒരു തവണ എങ്കിലും കേട്ടിട്ടുള്ളവര്‍ അദ്ദേഹത്തിണ്റ്റെ കഴിവിനെ പറ്റി മനസ്സിലാക്കതിരിക്കില്ല. എന്തായാലും ഇതൊന്നും ജാസ്സിയെ തളര്‍ത്തുകയില്ല, ലജ്ജാവതി അറബിയിലും, സിംഹളഭാഷയിലും പുറത്തിറങ്ങാന്‍ പോകുന്നു. തെലുങ്കില്‍ ജാസ്സി ചെയ്ത്‌ പല പാട്ടുകളും വാന്‍ ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക്‌ മണമില്ലല്ലോ ? ജാസ്സിയെ എതിര്‍ക്കുന്ന പേട്ടു പിള്ളാരെ നിങ്ങള്‍ക്കിതൊന്നും സഹിക്കുന്നില്ലെങ്കില്‍വെറുതെ Anti community ഉണ്ടാക്കി സമയം കളയാതെ കറുത്തവരോ, താണ ജാതിയിലൂള്ള വരോ ആയ വേറെ പ്രശസ്തരെ നോക്കിക്കോളൂ ! കാരണം അസൂയക്കും കുശുമ്പിനും മരുന്നില്ലല്ലോ മക്കളെ !

Tuesday 18 December 2007

അമ്മ ഏവിടെ പോയതാ ?



അമ്മ ഏവിടെ പോയതാ ?




ആരാ വരുന്നത്‌, അമ്മയാണോ ?





ഹായ്‌ അതെണ്റ്റെ അമ്മ തന്നെ !



എന്നെ പെട്ടെന്ന് എടുക്കമ്മെ !



Friday 14 December 2007

ചില ഇലക്ഷന്‍ തമാശകള്‍

എണ്റ്റെ വീട്‌ ഏകദേശം ഒരു ഗ്രാമത്തിലാണെന്നു പറയാം, അതിനാല്‍ നാട്ടിന്‍പുറത്ത്‌ നടക്കുന്ന ചെറിയ അബദ്ധങ്ങള്‍ വരെ ചായക്കടകളും ബാര്‍ബര്‍ഷോപ്പുകള്‍ വഴിയും പെട്ടെന്ന് പ്രസിദ്ധമാകുമായിരുന്നു. തങ്കപ്പന്‍ എന്നു വിളിക്കുന്ന ഈ കഥാപാത്രത്തിന്‌ എല്ലാ കാര്യത്തിലും അറിവുണ്ടെന്ന രീതിയില്‍ സംസാരിക്കുന്ന ഒരു ശീലമുണ്ടായിരുന്നു, അതുകൊണ്ട്‌ തന്നെ അവിടെ നടക്കുന്ന ഓരൊ അബദ്ധത്തിലും അദ്ദേഹത്തിണ്റ്റെ സംഭാവന വലുതായിരുന്നു.


അങ്ങനെയിരിക്കെ ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രമുപയോഗിച്ച്‌ വോട്ട്‌ ചെയ്യുന്നതെങ്ങനെ എന്ന് സാധാരണക്കാര്‍ക്ക്‌ കാട്ടിക്കൊടുക്കാന്‍ ഒരു ക്ളാസ്സ്‌ നടന്നു. തങ്കപ്പനെ കൂട്ടുകാരിലാരൊ, ക്ളാസ്സിന്‌പോവാന്‍ ക്ഷണിച്ചപ്പോള്‍, നിങ്ങള്‍ പോയിട്ട്‌ വന്ന് വല്ല സംശയവുമുണ്ടെങ്കില്‍ എന്നോട്‌ ചോദിച്ചാല്‍ പറഞ്ഞ്‌ തരാം എന്ന മറുപടിയാണ്‌ അവര്‍ക്ക്‌ കിട്ടിയത്‌. രണ്ടായാലും ഇലക്ഷണ്റ്റെ ദിവസമായി. തങ്കപ്പന്‍ സഖാവിനു ചെറുതായി ടെന്‍ഷനടിക്കാന്‍ തുടങ്ങി. കൂട്ടുകാരെല്ലാം വോട്ട്‌ ചെയ്യാന്‍ വിളിച്ചപ്പോള്‍ വളരെ ധൈര്യം അഭിനയിച്ച്‌ മൂപ്പര്‍ നടന്നു

അപ്പോള്‍ തങ്കപ്പണ്റ്റെ മനസ്സില്‍ തിരക്കില്ലാത്ത സമയത്ത്‌ കേറി വോട്ട്‌ ചെയ്യാം എന്നായിരുന്നു. വോട്ടിംഗ്‌ കേന്ദ്രത്തിന്‌ സമീപം കുറെ നേരം കറങ്ങിനിന്നശേഷം വോട്ടേര്‍സ്‌ ആരുമില്ലാത്തപ്പോള്‍, മൂപ്പര്‍ വോട്ട്‌ ചെയ്യാന്‍ കേറി. പോളിംഗ്‌ ഓഫീസര്‍മാരെ നോക്കി വളിച്ച ഒരു ചിരിയും പാസ്സാക്കി, അവിടുത്തെ പ്രാഥമികനടപടികളെല്ലാം ചെയ്തിട്ട്‌, വോട്ടിംഗ്‌ യന്ത്രത്തിന്‌ സമീപത്തേക്കു നടന്നു. തങ്കപ്പണ്റ്റെ ടെന്‍ഷന്‍ ഇരട്ടിച്ചു. പക്ഷെ വോട്ടിംഗ്‌ യന്ത്രം കണ്ടപ്പോള്‍ പുള്ളിക്കാരന്‌ സമാധാനമായി, താന്‍ സ്ഥിരം ചെയ്യുന്ന ചിഹ്നം കക്ഷി കണ്ടു. പിന്നെ അമാന്തിച്ചില്ല, അതിനു നേരെയുള്ള ബട്ടണ്‍ അമര്‍ത്തി. അതുവരെ കാര്യങ്ങള്‍ എല്ലാം മംഗളമായി നടന്നു. തങ്കപ്പന്‌ തന്നോട്‌ വല്ലാത്ത അഭിമാനം തോന്നി. പുള്ളി പിന്നെ അമാന്തിച്ചില്ല,വോട്ടിംഗ്‌ യന്ത്രവും കൈയ്യിലെടുത്ത്‌ നെഞ്ച്‌ വിരിച്ച്‌ നേരെയങ്ങ്‌ നടന്നു. കക്ഷി വിചാരിച്ചത്‌ വോട്ടരോരുത്തര്‍ക്കും ഓരോ യന്ത്രം നല്‍കുന്നുണ്ടെന്നായിരുന്നു.

പിന്നെ നടന്ന പുകില്‍ പറയേണ്ടല്ലോ, തങ്കപ്പന്‍ വീട്ടിലെത്തുന്നതിനു മുന്‍പെ വാര്‍ത്ത വീട്ടിലെത്തി!

എല്ലാം തങ്കപ്പന്‍ സഹിക്കുമായിരുന്നു, കൂട്ടുകാര്‍ സംശയനിവാരണത്തിന്‌ വരുന്നതൊഴിച്ചാല്‍ മറ്റെന്തും!

Tuesday 11 December 2007

ഈ മെയില്‍ തട്ടിപ്പുകള്‍

Congratulations! You won $50,00000


ഇങ്ങനെയുള്ള മെയിലുകള്‍ കാണുമ്പോള്‍ ചിലരെങ്കിലും താല്‍പ്പര്യത്തോടെ ഇതൊന്ന് വായിച്ച്‌ നോക്കാനാഗ്രഹിക്കും. നിങ്ങള്‍ക്ക്‌ U.K.Lotteries വഴിയോ, മറ്റേതെങ്കിലും നറുക്കെടുപ്പ്‌ വഴിയോ മേല്‍പ്പറഞ്ഞ ഡോളര്‍ സമ്മാനമായി ലഭിച്ചെന്നും, ഇത്‌ നിങ്ങളുടെ മെയില്‍ അഡ്രസ്സ്‌ Random ആയി സെലക്ട്‌ ചെയ്ത്‌ കിട്ടിയതാണെന്നും, ഇന്ത്യയിലെ ആദ്യത്തെ Winner നിങ്ങളാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. അല്ലെങ്കില്‍ റഷ്യയിലെയൊ, ഇംഗ്ളണ്ടിലെയോ ഒരു ധനികക്ക്‌. കാന്‍സറൊ, മറ്റ്‌ മാറാരോഗങ്ങളോ പിടിച്ച്‌ മരണം കാത്ത്‌ കിടക്കുകയാണെന്നും അവര്‍ തണ്റ്റെ സമ്പത്തിണ്റ്റെ ഒരു ഭാഗം വികസ്വരരാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്ക്‌ കൊടുക്കുന്നതിണ്റ്റെ ഭാഗമായി നിങ്ങളെ തെരെഞ്ഞെടുത്തിരിക്കുന്നു എന്നും അറിയിക്കുന്നു. നമ്മള്‍ ഉടന്‍ തന്നെ അവരാവശ്യപ്പെട്ടതനുസരിച്ച്‌, നമ്മുടെ Bank Account No സഹിതമുള്ള വിവരങ്ങള്‍ കൈമാറുന്നു. ഉടന്‍ അവരുടെ അടുത്ത മെയില്‍ വരുന്നു നിങ്ങളുടെ താല്‍പ്പര്യത്തിന്‌ നന്ദി പറഞ്ഞതിന്‌ ശേഷം, ഈ വലിയ തുക നിങ്ങള്‍ക്ക്‌ കിട്ടുന്നതിന്‌ ഈ തുകയുടെ ഒരു ശതമാനമോ, രണ്ട്‌ ശതമാനമോ ചെറിയ കമ്മിഷനായി, അവരുടെ രഹസ്യ ഏജണ്റ്റിനെ ഏല്‍പ്പിക്കണമെന്നൊ, അല്ലെങ്കില്‍ അവര്‍ക്ക്‌ ഈ ചെറിയ തുക അവരാവശ്യപ്പെടുന്ന വിലാസത്തില്‍ അയച്ച്‌ കൊടുക്കാനും പറയുന്നു.

ഓര്‍ക്കുക അവര്‍ നമുക്ക്‌ തരുന്നത്‌, നമുക്ക്‌ സ്വപ്നം പോലും കാണാന്‍ കഴിയാനാവാത്തത്ര ഒരു വലിയ തുകയായാണ്‌. ഉദാഹരണത്തിന്‌ $50,00000. ഇതിണ്റ്റെ ഒരു ശതമാനം എന്നു പറയുമ്പോള്‍ 5000 ഡോളറാണ്‌ വളരെ ചെറിയ കമ്മിഷനായി (50ലക്ഷം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍) അവര്‍ ആവശ്യപ്പെടുന്നത്‌. ഇത്തരം പ്രലോഭനങ്ങളില്‍ വീണ്‌ പോയാല്‍, നമ്മുടെ പണം പോകുന്നത്‌ മാത്രം മിച്ചം.


ഇങ്ങനെ ധാരാളം ഇന്ത്യാക്കാര്‍, കബളിപ്പിക്കപ്പെടുന്നതായി അറിഞ്ഞത്‌ കൊണ്ടാവാം, നമ്മുടെ റിസര്‍വ്വ്‌ ബാങ്ക്‌ തന്നെ ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്‌. ലോട്ടറി തുടങ്ങിയ പദ്ധതികളിലേക്കായി വിദേശത്തേക്ക്‌ പണം അയക്കാന്‍ FEMA പ്രകാരം അനുമതിയില്ലെന്ന് കേന്ദ്ര ബാങ്ക്‌ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്‌ പണത്തിണ്റ്റെ പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രതൈ!

Thursday 6 December 2007

8000രൂപക്ക്‌ കംപ്യുട്ടര്‍

200ഡോളര്‍(ഏകദേശം 8000രൂപ) വിലയുള്ള കംപ്യുട്ടര്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് Leonovo കമ്പനി. കമ്പനിയുടെ C.E.O വില്യം ജെ അമേലിയോ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ചൈനയിലാണ്‌ വില കുറഞ്ഞ കംപ്യുട്ടര്‍ ആദ്യം അവതരിപ്പിക്കുക. തുടര്‍ന്ന് ഇന്ത്യയിലും. ഇന്ത്യയില്‍ പ്രതിവര്‍ഷം അന്‍പത്‌ ലക്ഷം കമ്പ്യുട്ടര്‍ നിര്‍മ്മിക്കാന്‍ കമ്പനിക്ക്‌ പദ്ധതിയുണ്ട്‌. ഇവിടെ നിന്നും കമ്പ്യുട്ടര്‍ ഭാഗങ്ങളും ഹാര്‍ഡ്‌വെയറും കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നു. 8000 രൂപയുടെ കംപ്യുട്ടര്‍ വിപണിയിലെത്തിക്കുന്ന തീയതി വ്യക്തമാക്കിയിട്ടില്ല

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു




ജീവിതഗന്ധിയായ നിരവധി നല്ല ചിത്രങ്ങള്‍ മലയാള സിനിമക്ക്‌ നല്‍കിയിട്ടുള്ള സത്യന്‍ അന്തിക്കാടിണ്റ്റെ പുതിയ സിനിമ അടുത്ത വിഷുവിന്‌ പ്രദര്‍ശനത്തിനെത്തിയേക്കും. ക്രിസ്ത്മസിന്‌ ഈ ജനപ്രിയസംവിധായകണ്റ്റെ സിനിമ ഇല്ലാത്തത്‌ അദ്ദേഹത്തിണ്റ്റെ ആരാധകരെ നിരാശപ്പെടുത്തുന്നുവെങ്കിലും അദ്ദേഹത്തിണ്റ്റെ അടുത്ത സിനിമ മോഹന്‍ലാലുമായിട്ടാണെന്നറിയുന്നത്‌ രണ്ട്‌ പേരുടെയും ആരാധകരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു.





ആണ്റ്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന പേരിടാത്ത ഈ ചിത്രത്തില്‍ മുകേഷും, റഹ്മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. ആണ്റ്റണി പെരുമ്പാവൂര്‍, സത്യന്‍, ലാല്‍ ടീമിണ്റ്റെ മുന്‍ സംരംഭമായ രസതന്ത്രം100 ദിവസം കൊണ്ട്‌ 15കോടിയോളം രൂപയായിരുന്നു കളക്ട്‌ ചെയ്തത്‌. ജനുവരി പകുതിയോടെ ഷൂട്ടിംഗ്‌ ആരംഭിക്കുന്ന ഈ ചിത്രത്തിണ്റ്റെ തിരക്കഥ സത്യന്‍ അന്തിക്കാട്‌ തന്നെയാണ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌ .

ഷാജിയുടെ ചായാഗ്രഹണത്തിലുള്ള ഈ ചിത്രത്തിലെ നായിക മീരാ ജാസ്മിനാണ്‌. സത്യന്‍ ഇത്‌ തുടര്‍ച്ചയായി നാലാം തവണയാണ്‌ നായികയായി മീരാ ജാസ്മിനെ തെരഞ്ഞെടുത്തിരിക്കുന്നത്‌. അച്ചുവിണ്റ്റെ അമ്മ, രസതന്ത്രം, വിനോദയാത്ര എന്നി മൂന്ന് ചിത്രങ്ങളിലായിരുന്നു ഇതിന്‌ മുന്‍പ്‌ മീരാ ജാസ്മിന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്‌.





ചിത്രത്തിണ്റ്റെ പേര്‌ ഷൂട്ടിംഗിണ്റ്റെ അവസാനം മാത്രം കണ്ടെത്തുന്ന ശീലം ഈ ചിത്രത്തിണ്റ്റെ കാര്യത്തിലും സത്യന്‍ പിന്തുടരുന്നുണ്ട്‌. എന്തായാലും മോഹന്‍ലാലും സത്യനും ഒന്നിക്കുന്നതിണ്റ്റെ രസതന്ത്രം ആവോളം ആസ്വദിച്ചിട്ടുള്ള നമുക്ക്‌ ഒരു വിഷുകൈനീട്ടമായി ഈ ചിത്രം മാറട്ടെ എന്നാശിക്കാം

Wednesday 5 December 2007

അമേരിക്കയില്‍ പ്രതിശീര്‍ഷകടം 3000 ഡോളര്‍

അമേരിക്കയുടെ ദേശീയ കടബാധ്യത വിസ്ഫോടനാത്മകമാനം കൈവരിക്കുന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ദിനം പ്രതി 140 കോടി ഡോളര്‍ എന്ന നിരക്കിലാണ്‌ കടബാധ്യത കൂടുന്നത്‌. മിനിറ്റില്‍ ഏതാണ്ട്‌10 ലക്ഷം ഡോളര്‍ എന്ന കണക്കിലാണ്‌ കുതിപ്പ്‌. കുട്ടികളും സ്ത്രീകളും അടക്കം ആളോഹരി കടബാധ്യത 30,000ഡോളറാണ്‌.

അതിവേഗം വര്‍ദ്ധിക്കുന്ന ഭീമമായ കടബാധ്യത രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ പൊട്ടിത്തെറി ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. വായപകളുടെ പലിശ അടയ്ക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്‌ സര്‍ക്കാര്‍. 9,13,000കോടി ഡോളറാണ്‌ പലിശയിനത്തില്‍ അടക്കാനുള്ളത്‌

2001ല്‍ പ്രസിഡണ്റ്റ്‌ ജോര്‍ജ്‌ ബുഷ്‌ അധികാരമേറ്റപ്പോള്‍ 5,70,000കോടി ഡോളര്‍ ആയിരുന്ന ബജറ്റ്‌ കമ്മി അദ്ദേഹം 2009ല്‍ സ്ഥാനാമൊഴിയുന്നതിന്‌ മുന്‍പ്‌ 10ലക്ഷം കോടി ഡോളറായി വര്‍ധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.


ഇതൊക്കെയാണെങ്കിലും അന്യരാജ്യങ്ങളുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെടാനും, യുദ്ധവെറി പിടിച്ച്‌ കൊണ്ട്‌ അന്യരാജ്യങ്ങള്‍ക്കെതിരെ പടയൊരുക്കം നടത്താനും ലോകപോലീസ്‌ ചിലവഴിക്കുന്ന തുകയ്ക്ക്‌ കൈയ്യും കണക്കുമില്ല. "എണ്റ്റെ മകന്‍ മരിച്ചാലും കുഴപ്പമില്ല മരുമകളുടെ കണ്ണീര്‌ കാണണം" എന്നു വാശിപിടിക്കുന്ന അമ്മായിയമ്മയുടെ റോളാണല്ലോ അമേരിക്ക എക്കാലവും ഭംഗിയായി ചെയ്തുവരുന്നത്‌.

Wednesday 28 November 2007

വാണിയും വിജയ്‌ മാധവും, വെറുതെ കിട്ടുന്ന മാര്‍ക്കുകളും








വാണിക്കും വിജയ്‌ മാധവിനും വാരിക്കോരി മാര്‍ക്കിട്ടുകൊണ്ട്‌, IDEA STAR SINGER അതിണ്റ്റെ നയം വളരെ വ്യക്ത്മാക്കികൊണ്ടിരിക്കുകയാണ്‌. വാണിക്ക്‌, സൌന്ദര്യത്തിനും, ഒരു മാതിരി നന്നായി പാടുന്നതിനും മാര്‍ക്ക്‌ കിട്ടുമ്പോള്‍, വിജയ്‌ മാധവിന്‌, സ്ത്രൈണശബ്ദത്തിനും. പരത്തി പാടുന്നതിനുമാണോ മാര്‍ക്ക്‌ നല്‍കുന്നത്‌.






കൃഷ്ണജിത്തും, നിഖില്‍ രാജും മനോഹരമായി പാടിയിട്ടും, അവര്‍ പുറത്ത്‌. അതില്‍ തന്നെ കൃഷ്ണജിത്തിന്‌ പാട്ടിന്‌ എഴുപതിനുമുകളില്‍ മാര്‍ക്ക്‌ വിധികര്‍ത്താക്കള്‍ നല്‍കിയിരുന്നു, തള്ളിയതിണ്റ്റെ കാരണം SMS ണ്റ്റെ കുറവാണെന്ന മുഴുകള്ളം. നമുക്ക്‌ അറിയാമല്ലോ SMS എന്ന ഈ തന്ത്രം നമ്മുടെ പണം തട്ടാനും, അവര്‍ക്ക്‌ ഇഷ്ടമുള്ളവരെ കടത്തിവിടാനുമാണെന്ന സത്യം. പിന്നെ ആരെ മണ്ടരാക്കാനാണീ Elimination Round ?

Tuesday 27 November 2007

ഏതെടുത്താലും ഇരുപത്‌ രൂപ !

വില്‍ക്കാനുള്ള തുണിയൊക്കെ എടുത്തുവയ്ക്കട്ടെ !






വെള്ള തുണിയെടുത്ത്‌ മുന്‍പില്‍ വയ്ക്കാം







ഏത്‌ തുണിയാണ്‌ വേണ്ടത്‌ ?




ഏതെടുത്താലും ഇരുപത്‌ രൂപ !









ഇതു മതിയോ ?








വേറെ കളര്‍ വേണമെന്നോ ?








ഇത്‌ മതിയോ ?










ഇതെങ്കിലും ഇഷ്ടപ്പെട്ടെങ്കില്‍ മതിയായിരുന്നു ?






ഇത്‌ നല്ല അടിപൊളി ഫ്രോക്കല്ലേ !






വിലയൊന്നും കുറയ്ക്കുന്ന പ്രശ്നമില്ല മാഷേ !


കൈയൂക്ക്‌ കാണിക്കുന്നൊ? ആദ്യം കാശെട്‌ മാഷെ !

Monday 26 November 2007

പിണറായി കൃഷ്ണപിള്ളയ്ക്കും ഇ.എം.എസ്സിനും തുല്യന്‍.

മന്ത്രി സുധാകരണ്റ്റെ സുധ പോലെയുള്ള മൊഴികള്‍ തുടരുകയാണ്‌, അതിലെ ഏറ്റവും ഒടുവിലത്തെയാണ് ‌ഈ തലക്കെട്ട്‌. സാധാരണക്കാരായ നമുക്ക്‌ മന്ത്രിയുടെ മൊഴികള്‍ വിവരക്കേടായിട്ട്‌തോന്നാമെങ്കിലും ഇതെല്ലാം തണ്റ്റെ വിവരക്കൂടുതലിണ്റ്റെ കുഴപ്പമായിട്ടേ സുധാകരന്‌ തോന്നിയിട്ടുള്ളൂ. പുതിയ പല മലയാള പദങ്ങളും മലയാളത്തിന്‌ നല്‍കിയിട്ടുള്ള മന്ത്രിമാര്‍ തന്നോളം വേറെയാരുമില്ലെന്ന് ഈ മന്ത്രിക്കറിയാം. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിണ്റ്റെ രചയിതാക്കളില്‍ പലരും ഇപ്പോള്‍ സുധാകരണ്റ്റെ കടുത്ത അരാധകരത്രെ! ഇത്രയേറെ സ്വഭാവസവിശേഷതകളുള്ള സുധാകരനോട്‌, നാലാംകിട എഴുത്തുകാരിയായ സാറാജോസെഫിന്‌ പുച്ഛം തോന്നുക സ്വാഭാവികം, കാരണം അവര്‍ അമേരിക്കയുടെ ചാരയാണല്ലോ! എന്തെല്ലാം പുതിയ അറിവുകളാണ്‌ അദ്ധേഹം നമുക്ക്‌ പറഞ്ഞ്‌ തരുന്നത്‌. നമ്മളെല്ലാം വിചാരിച്ച്‌ വച്ചിരുന്നത്‌, ഗാന്ധിജി ബാരിസ്റ്റര്‍ പഠനത്തിന്‌ ഇംഗ്ളണ്ടില്‍ പോയെന്നും, അഭിഭാഷകവൃത്തി ചെയ്യാന്‍ ദക്ഷിണാഫ്രിക്കയില്‍ പോയെന്നുമാണ്‌. നമ്മളുടെ ഈ അജ്ഞത സുധാകരന്‍ മാറ്റിയത്‌, ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയില്‍ പഠിക്കാന്‍ പറഞ്ഞുവിട്ടുകൊണ്ടാണ്‌. സുധാകരണ്റ്റെ ഈ വെളിപ്പെടുത്തലിന്‌ ശേഷം ചരിത്രവിദ്യാര്‍ത്ഥികള്‍ വളരെ ആകാംക്ഷയോടെയാണ്‌ അദ്ധേഹത്തിണ്റ്റെ ഓരൊ വാക്കുകള്‍ക്കും വേണ്ടി കാതോര്‍ത്തിരിക്കുന്നത്‌.

ബുദ്ധിശക്തിയുടെ കാര്യത്തിലും അദ്ധേഹത്തെ വെല്ലാന്‍ കേരളത്തിലെന്നല്ല , ഇന്‍ഡ്യയില്‍ വേറെ ആരുമുണ്ടെന്നു തോന്നുന്നില്ല. കക്ഷിക്ക്‌ ഈ. എം .എസ്സിനോടും, കൃഷ്ണപിള്ളയോടും തീരെ താല്‍പര്യമില്ല, അവരെല്ലാം അദ്ധേഹത്തിണ്റ്റെഭാഷയില്‍ പറഞ്ഞാല്‍ തുക്കടാ വിപ്ളവകാരികളാണ്‌. പാര്‍ട്ടിയില്‍ യഥാര്‍ത്ഥവിപ്ളവം കൊണ്ട്‌ വന്നത്‌ പിണറായിയാണെന്ന് നമ്മളെ പോലുള്ള സാധാരണക്കാര്‍ക്ക്‌ വരെ അറിയാം. പിന്നെ അസൂയയുള്ള കോണ്‍ഗ്രസ്സുകാര്‍, അത്‌ സാമ്പത്തികവിപ്ളവം എന്നൊക്കെ പറയും, പക്ഷെ അവര്‍ക്കറിയില്ലല്ലോ ബക്കറ്റ്പിരിവിണ്റ്റെ അനന്തസാധ്യതകള്‍.



ഈ.എം.എസ്സിനോടും കൃഷ്ണപിള്ളയോടും ഉള്ള അരിശം സുധാകരന്‍ തീര്‍ക്കുന്നത്‌, അവരെ പിണറായിയോട്‌ ഉപമിച്ചാണ്‌. ഇവരെ രണ്ട്‌ പേരെയും ഇതുപോലെ അപമാനിക്കാനുള്ള കുഴിഞ്ഞ ബുദ്ധി, മറ്റാര്‍ക്കെങ്കിലും തോന്നുമോ ? ഇന്നവര്‍ രണ്ടും ജീവിച്ചിരുന്നെങ്കില്‍, ഈ അപമാനം സഹിക്കവയ്യാതെ തല തല്ലി ചത്തേനെ, അതും മറ്റാരേക്കാളും നന്നായി സുധാകരനറിയാം. ഇനി സമൂഹത്തിലെ ഉന്നതസ്ഥാനീയരെ അപമാനിക്കണോ, ഇതേ തന്ത്രങ്ങള്‍ ഈ മന്ത്രി ഇനി വീണ്ടും പയറ്റും. ഉദാഹരണത്തിന്‌, ഗാന്ധിയെ അപമാനിക്കാന്‍ അദ്ദേഹത്തെ ഫാരിസ്‌ അബൂബക്കറുമായി ഉപമിക്കും, മുണ്ടശ്ശെരിയെ അപമാനിക്കാന്‍ നമ്മുടെ ബേബിയെ ഉപയോഗിക്കും. ഇനി വളരെ അമര്‍ഷം ആരോടെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവരെ തന്നോട്‌ തന്നെ ഉപമിച്ച്‌ പാവം സുധാകരന്‍ സായൂജ്യമടയും.

Saturday 24 November 2007

ബോബനും മോളിയും അന്‍പതാം വയസ്സിലേക്ക്‌.





ശുദ്ധവും ലളിതവുമായ ഹാസ്യശൈലിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന , ബോബനും മോളിയും അന്‍പതാം ജന്‍മദിനം ആഘോഷിക്കുന്നു. ഡല്‍ഹിയിലെ കേരളഹൌസിലാണ്‌ ചടങ്ങ്‌. ചടങ്ങില്‍ ഈ അത്ഭുത കഥാപാത്രങ്ങളുടെ സ്രഷ്ടാവായ ടോംസിനെയും ആദരിക്കുന്നുണ്ട്‌. ഒരു തവണയെങ്കിലും ബോബനും മോളിയും വായിച്ചിട്ടുള്ളവര്‍, അവരുടെ കടുത്ത ആരാധകരായി മാറുന്ന കാഴ്ച്ചയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുക! ബോബണ്റ്റെയും മോളിയുടെയും വികൃതിത്തരങ്ങള്‍ക്ക്‌ എപ്പോഴും പിന്തുണ പ്രഖ്യാപിച്ച്‌ നടക്കുന്ന പട്ടിയേയും, പഞ്ചായത്ത്‌ പ്രസിഡണ്റ്റുമായി വഴക്കിടാന്‍ ശ്രമിച്ച്കൊണ്ട്‌ ചൂലുമായി മിക്കപ്പോഴും പ്രത്യക്ഷപ്പെടാറുള്ള ചേട്ടത്തിയമ്മയേയും, പൂവാലാന്‍മാരുടെ എല്ലാ ദൌര്‍ബല്യങ്ങളും പ്രകടിപ്പിച്ച്‌ നടക്കുന്ന അപ്പിഹിപ്പിയേയും ഉപ്പായിമാപ്ള, ആശാന്‍, മൊട്ട, നേതാവ്‌, പിന്നെ ബോബണ്റ്റെയും മോളിയുടെയും അച്ഛന്‍, അമ്മ എന്നിവരെയും, തമാശകള്‍ എന്നും ഇഷ്ടപ്പെടാറുള്ള നമ്മള്‍ക്ക്‌ എങ്ങനെയാണ്‌ മറക്കാന്‍ കഴിയുക.

മുതിര്‍ന്നവരായാലും, കുട്ടികളായാലും ഒരു പോലെ ആസ്വദിച്ച്‌ വായിക്കുന്നബോബനും മോളിയും എറണാകുളത്ത്‌ നിന്നും പ്രസിദ്ധീകരിച്ച സത്യദീപത്തിലാണ്‌ ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്‌. ആദ്യം ഇവര്‍ രണ്ടും മാത്രമായിരുന്നു കഥാപാത്രങ്ങള്‍. പിന്നീടാണ്‌ സ്വര്‍ണ്ണത്തിന്‌ സുഗന്ധമെന്നപോലെ മറ്റ്‌ കഥാപാത്രങ്ങളുടെ അരങ്ങേറ്റം.


ഒരു കുടുംബാന്തരീക്ഷത്തില്‍ നടക്കുന്ന സംഭവങ്ങള്‍ കുട്ടികളുടെ വീക്ഷണത്തിലൂടെ കാണാന്‍ശ്രമിക്കുന്ന ബോബനും മോളിക്കും അനുകരണങ്ങള്‍ നിരവധി വാരികകളിലും മറ്റും വന്നിരുന്നെങ്കിലും ജനപ്രീതിയുടെ കാര്യത്തില്‍ അവരെയെല്ലാം പിന്തള്ളി ഇന്നും ഈ കാര്‍ട്ടൂണ്‍ പരമ്പര ഒന്നാം സ്ഥാനത്ത്‌ തുടരുകയാണ്‌. തൊട്ടതിനും പിടിച്ചതിനുമെല്ലാം അവാര്‍ഡുകള്‍ വാരിക്കോരിക്കൊടുക്കുകയും , അവാര്‍ഡുകള്‍ അധികമാകുമ്പോല്‍ അത്‌ നിരസിച്ച്‌ കൊണ്ട്‌ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബുദ്ധിജീവികള്‍ ഉള്ള നമ്മുടെ നാട്ടില്‍ , ടോംസിനെപ്പോലുള്ള ഒരു ബുദ്ധിജീവിക്ക്‌ വേണ്ടത്ര അംഗീകാരം നല്‍കിയിട്ടുണ്ടോ എന്ന് സംശയമാണ്‌. ആര്‍ക്കും മനസ്സ്സിലാവാത്ത രീതിയില്‍ തമാശകള്‍ എഴുതുകയും അതു മനസ്സിലായില്ലെങ്കിലും അതിനെ വാനോളം പുകഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന നമ്മുടെ ബുദ്ധിജീവിജാടകള്‍ക്കിടയില്‍ ടോംസിനെ ഒരു ബുദ്ധിജീവിയായി അംഗീകരിക്കാന്‍ വൈമനസ്യമുള്ളവരുണ്ടാകും. അവരോട്‌ എനിക്ക്‌ പറയാനുള്ളത്‌, ലോകത്ത്‌ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം മറ്റുള്ളവരെ ചിരിപ്പിക്കുന്നതാണ്‌. അത്‌ കഴിഞ്ഞ അന്‍പതോളം വര്‍ഷങ്ങളായി , ആശയ ദാരിദ്ര്യമില്ലാതെ നടത്തികൊണ്ടിരിക്കുന്ന ടോംസിനെ intellectual എന്ന് വിശേഷിപ്പിച്ചാല്‍ അതില്‍ അതിശയോക്തിയില്ല. !

Thursday 22 November 2007

ശരത്തണ്ണനും എംജിയും ദീദിയും

ശരത്തണ്ണനും എംജിയും ദീദിയും കൂടി വിദേശത്ത്‌ പോയപ്പോള്‍ ഷോപ്പിംഗിനായി ഒരു വലിയ കടയില്‍ കയറി.
M. G: “സംഗതികളൊക്കെ കൊള്ളാമണ്ണാ! ഒത്തിരി ഐറ്റെംസ്‌ ഉണ്ടല്ലോ”

ശരത്തണ്ണന്‍: “അണ്ണാച്ചി, ഐറ്റെംസൊക്കെ ധാരാളമുണ്ട്‌, പക്ഷെ അതൊന്നുമല്ല പ്രശനം വില ചോദിച്ചാല്‍ നമ്മള്‍ ചിലപ്പോള്‍ ഫ്ളാറ്റാവും !”


ദീദി: “വണ്ടര്‍ഫുള്‍, ഫണ്റ്റാസ്റ്റിക്‌ ഐറ്റെംസ്‌.”

കാണാന്‍ നല്ല ഭംഗിയുള്ള ഒരു വാച്ചെടുത്തിട്ട്‌ ദീദി M.G. യോട്‌ എങ്ങനെയുണ്ടെന്ന് ചോദിച്ചു .

M.G: “സെക്കന്‍ഡ്‌ സൂചിയുടെ ചലനത്തിലെവിടെയോ സംഗതി പോയിട്ടുണ്ട്‌.”
ശരത്തണ്ണന്‍: “മിനുട്ട്‌ സൂചിക്ക്‌ “ടെമ്പോ” കുറഞ്ഞത്‌ പോലെ. മണിക്കൂര്‍ സൂചി വളരെ ഷാര്‍പ്പായത്‌ പോലെ.”
ദീദി :"ഫണ്റ്റാസ്റ്റിക്ക്‌ ജഡ്ജ്‌മണ്റ്റ്‌, ഗിവ്‌ ഹിം എ ക്ളാപ്പ്‌ !"


M. G: “ഇതിണ്റ്റെ വിലയെത്രയാണ്‌?”

സെയില്‍സ്മാന്‍: “15,000രൂപ.”

TOTALITY കേട്ട്‌ എംജിക്ക്‌ തലയില്‍ "വെള്ളി" വീണത്‌ പോലെ തോന്നി
ശരത്തണ്ണന്‍ ഷാര്‍പ്പായി നോക്കിക്കൊണ്ട്‌ അവര്‍ വന്ന "ടെമ്പോ"യില്‍ കയറാന്‍ തുടങ്ങി.

ദീദി അപ്പോഴേക്കും ഫ്ളാറ്റായി കഴിഞ്ഞിരുന്നു.

Wednesday 14 November 2007

പട്ടിയെ വിവാഹം കഴിച്ച യുവാവ്‌.

പതിനഞ്ച്‌ വര്‍ഷം മുന്‍പ്‌ ചെയ്ത ക്രൂരകൃത്യത്തിണ്റ്റെ ശാപം ഒഴിവാക്കാനത്രെ ചെന്നൈയിലെ ഒരു യുവാവ്‌ പട്ടിയെ വിവാഹം ചെയ്തത്‌. തമിഴ്നാട്ടിലെ ശിവഗംഗജില്ലയിലുള്ള 33 കാരനായ ശെല്‍വകുമാറാണ്‌ മാനാമധുരൈ ഗണേശ ക്ഷേത്രത്തില്‍ വച്ച്‌ ശെല്‍വി എന്ന പട്ടിയെ ജീവിതസഖിയാക്കിയത്‌. സാരി ചുറ്റി പത്ത്‌ വയസ്സായ പട്ടിയെ ഘോഷയാത്രയോടെ ക്ഷേത്രത്തിലെത്തിച്ചശേഷം ബ്രെഡ്‌ കൊണ്ട്‌ ശെല്‍വിക്ക്‌ സദ്യയൊരുക്കി. ശെല്‍വിയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കുമെന്ന്‌ ശെല്‍വകുമാര്‍ ഉറപ്പ്‌ നല്‍കുന്നു.

കൌമാരകാലത്ത്‌ ഇണപ്പട്ടികളില്‍ ഒന്നിനെ ശെല്‍വകുമാര്‍ അടിച്ചുകൊന്നിരുന്നു. അതിനുശേഷം, മസ്തിഷ്കാഘാതം വന്ന്‌ ഇടതുകൈയ്യും, കാലുകളും ചലിപ്പിക്കാന്‍ വയ്യാതായി. കേള്‍വി ശക്തിയും പോയി. അപ്പോഴാണ്‌ ജ്യോത്സ്യന്‍, ശെല്‍വകുമാറിണ്റ്റെ രക്ഷക്കെത്തുന്നത്‌. പട്ടിയുടെ ശാപം കൊണ്ടാണ്‌ ഈ രോഗങ്ങളെല്ലാം ഉണ്ടായതെന്നും പട്ടിയെ കല്യാണം കഴിച്ചാല്‍ രോഗവിമുക്തിയുണ്ടാവുമെന്ന്‌ ആ മഹാനുഭാവന്‍ അരുളിചെയ്തത്രെ!

മിണ്ടാപ്രാണികളെ തല്ലിക്കൊല്ലുന്നത്‌ തെറ്റാണ്‌. ഇണ ചേരുന്നവയെ കൊല്ലുന്നത്‌ ക്രൂരവുമാണ്‌. എന്ന്‌ കരുതി പേയിളകിയ ഒരു പട്ടിയെ നമ്മള്‍ ഒരിക്കലും കൊല്ലാതിരിക്കില്ലല്ലോ?. ഇനി മറ്റൊരു കാര്യം ഈ വാര്‍ത്ത വായിച്ചതിനുശേഷം പഞ്ചായത്തിലെപട്ടി പിടുത്തക്കാരില്‍ പലരും കടുത്ത രോഗങ്ങളൊന്നും ഉണ്ടാവാതിരിക്കാന്‍ , ജീവിതസഖിയാക്കാന്‍ പട്ടികെളെ തേടി നടക്കുകയാണ്‌. എണ്റ്റെ പേടി ഇതൊന്നുമല്ല, ഞാന്‍ ഇപ്പോഴും എന്നെ കടിക്കുന്ന ഉറുമ്പുകളെയും, കൊതുകിനെയും ഒരു ദയയും കാട്ടാതെ കൊല്ലുന്നുണ്ട്‌. വീട്ടില്‍ കടന്നല്‍ കൂട്‌ കെട്ടിയപ്പോള്‍, തീയിട്ട്‌ അവറ്റയേയും കൊന്നിട്ടുണ്ട്‌. ഞാന്‍ ഒരാളെ ജീവിതസഖിയാക്കിയിട്ടുമുണ്ട്‌. ഇനി എനിക്ക്‌ വല്ല മൂക്കേപ്പനിയും വന്നാല്‍ ഞാന്‍ ഉറുമ്പിനെ വേളി കഴിക്കണോ, അതോ കൊതുകിനെ വേളി കഴിക്കണോ, അതോ കടന്നലിനെ ജീവിതസഖിയാക്കണോ ? രണ്ടായാലും എണ്റ്റെ ഭാര്യ സമ്മതിക്കുമോ ആവോ ?


വാല്‍ക്കഷണം:- നമ്മുടെ ജ്യോതിഷമഹാരത്നത്തിണ്റ്റെ ഭാര്യ ഒരുവണ്റ്റെ കൂടി ഒളിച്ചോടിപ്പോയത്രെ. കക്ഷിയുടെ ജ്യോത്സ്യത്തില്‍ അത്‌ കാണാത്തതോ, അതോ ഭാര്യയല്ലെ ഓടിപ്പോയാല്‍ രക്ഷപെട്ടു എന്നു കരുതിയതോ ?

Tuesday 13 November 2007

"ഒരു സങ്കീര്‍ത്തനം പോലെ " മുപ്പത്തിമൂന്നാം പതിപ്പിലേക്ക്‌.






32 ലക്കങ്ങളിലായി ഒരു ലക്ഷത്തിപന്ത്രണ്ടായിരം കോപ്പികള്‍ വിറ്റഴിഞ്ഞ പെരുമ്പടവം ശ്രീധരണ്റ്റെ "ഒരു സങ്കീര്‍ത്തനം പോലെ" എന്ന നോവലിണ്റ്റെ മുപ്പത്തിമൂന്നാം പതിപ്പ്‌ പുറത്തിറങ്ങി. പതിമൂന്ന്‌ വര്‍ഷത്തിണ്റ്റെ ഇടവേളയില്‍ ഒരു സാഹിത്യകൃതി ഇങ്ങനെ വിറ്റഴിയുന്നത്‌ ഇത്‌ ആദ്യത്തെ സംഭവമാണ്‌.

ഞാന്‍ ആദ്യമായി രണ്ട്‌ തവണ വായിക്കാനിഷ്ടപ്പെട്ട പുസ്തകവും ഇപ്പോഴും വീണ്ടും വായിക്കാന്‍ കൊതിക്കുന്നതുമായ ഒരു നോവലാണ്‌ "ഒരു സങ്കീര്‍ത്തനം പോലെ". ഈ നോവല്‍ കോളേജ്‌ ലൈബ്രറിയില്‍ നിന്ന്‌ രണ്ട്‌ തവണ വായിച്ച്‌ കഴിഞ്ഞപ്പോഴാണ്‌, ഞങ്ങള്‍ക്ക്‌ മലയാളം Second Language നുള്ള പുസ്തകമായി ഇതിനെ സര്‍വ്വകലാശാല പ്രഖ്യാപിക്കുന്നത്‌. ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം പഠിക്കാനായി കിട്ടുന്നതിലും വലിയ സന്തോഷമില്ലല്ലോ!


പെരുമ്പടവം ശ്രീധരന്‍, നിരവധി നോവലുകള്‍ രചിച്ചിട്ടുണ്ടെങ്കിലും റഷ്യന്‍ സാഹിത്യകാരനായ ദസ്തയോവ്സ്ക്കിയുടെ ജീവിത കഥ, അനിതരസാധാരണമായി വശ്യമായ ഭാഷയില്‍ വിവരിക്കുന്ന ഈ കൃതി അദ്ധേഹം മലയാളസാഹിത്യത്തിന്‌ നല്‍കിയ മികച്ച സംഭാവനയായിട്ടെ , ഒരു തവണയെങ്കിലും ഈ നോവല്‍ വായിച്ചിട്ടുള്ളവര്‍ക്ക്‌ കരുതാനാകൂ.

. വയലാര്‍ അവാര്‍ഡ്‌ ഉള്‍പ്പടെ പ്രശസ്തമായ ഒന്‍പത്‌ അവാര്‍ഡുകള്‍ ഈ നോവല്‍ നേടിയിട്ടുണ്ട്‌. ഹിന്ദി, തമിഴ്‌, കന്നട ഗുജറാത്തി ഭാഷകളില്‍ ഇതിണ്റ്റെ പരിഭാഷകള്‍ വന്നിട്ടുണ്ട്‌. റഷ്യന്‍ ഭാഷയില്‍ ഉടനെ തണ്റ്റെ ഇതിണ്റ്റെ പരിഭാഷ പുറത്ത്‌ വരും. "ഒരു സങ്കീര്‍ത്തനം പോലെ " എന്ന വിസ്മയം വായിച്ചിട്ടില്ലാത്തവര്‍ വായിക്കുക, വായനയുടെ സുഖം എന്തെന്നറിയാനെങ്കിലും!

Monday 12 November 2007

ഇസഹാക്കിണ്റ്റെ ഇസങ്ങള്‍.

മമ്മൂക്കായുടെ പുതിയ പടം കണ്ടോ ? എന്താപടം, ഇക്കായ്ക്ക്‌ ഇത്തവണ മികച്ചനടനുള്ള ദേശീയ അവാര്‍ഡ്‌ ഉറപ്പാ

താന്‍ ഏത്‌ സിനിമയുടെ കാര്യമാ പറയുന്നത്‌ ? ജമാല്‍ അല്‍പ്പം ആകാംക്ഷയോടെ ചോദിച്ചു.

എടാ ജമാലേ, "ഒരേ കടല്‍" നീ ഇതുവരെ കണ്ടില്ലെ ?"

കണ്ടു ഇസഹാക്കെ, പക്ഷെ എനിക്ക്‌ അതത്ര മനസ്സിലായില്ല, ഇടക്കൊന്നു ഉറങ്ങിപ്പോവുകയും ചെയ്തു.

“എടാ മമ്മൂട്ടിയുടെ അഭിനയം കണ്ടാല്‍ എങ്ങനെ ഉറങ്ങാന്‍ തോന്നൂമെടാ?”

“എന്നാല്‍ കണ്ട നീ, അതിണ്റ്റെ കഥയൊന്നു പറഞ്ഞേ?” ജമാല്‍ വാശിയോടെ ചോദിച്ചു.

“മമ്മൂട്ടിയുടെ അഭിനയം കണ്ടിരുന്നപ്പോള്‍ കഥ ഞാനങ്ങ്‌ മറന്ന്‌ പോയി”. ഇസഹാക്ക്‌ ഒന്നു തപ്പിതടഞ്ഞു.

രോഗം മനസ്സിലാക്കി ജമാല്‍ ചോദിച്ചു.
“ഇക്കാ പടം വിജയിക്കുമോ? എടാ മണ്ടാ ഈ വര്‍ഷത്തെ മെഗാ ഹിറ്റായിരിക്കും ആ സിനിമാ !”

“താന്‍ ലാലിണ്റ്റെ സിനിമയൊന്നും കാണാറില്ലേ?”

“ഓ ഞാന്‍ അവണ്റ്റെ സിനിമയൊന്നും കാണാറില്ലന്നേ? അവണ്റ്റെ അഭിനയം മമ്മൂട്ടിയുടെ അത്രയും പോരാ !”

“അപ്പോള്‍ തണ്റ്റെ അഭിപ്രായത്തില്‍ മമ്മൂട്ടിയാണ്‌ മലയാളസിനിമയിലെ മികച്ച നടന്‍‍?”

“ഏയ്‌ അങ്ങനെയൊന്നുമില്ല, നസീര്‍ മോശമാണോ? ഉമ്മര്‍ മോശമാണോ ?

മാമുക്കോയയുടെ തമാശകള്‍ മോശമാണോ ? ”


കടുത്ത മോഹന്‍ലാല്‍ അരാധകനായിരുന്ന ജമാലിന്‌, ഇസഹാക്കിനെ കുനിച്ച്‌ നിര്‍ത്തി രണ്ടിടികൊടുക്കാനാണാദ്യം തോന്നിയത്‌.

പിന്നെ ഇസഹാക്കിണ്റ്റെ ഇസം കണ്ട്‌ രസിക്കുന്നതാണ്‌ കൂടുതല്‍ നല്ലതെന്ന് തോന്നി ജമാല്‍ എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ട്‌ ചോദിച്ചു.

"എന്നാലും ഇസഹാക്കെ പാകിസ്താണ്റ്റെ 20-20 Cricket ഫൈനലിലെ തോല്‍വി നാണം കെട്ടതായിരുന്നു അല്ലേ ? "
ഇസഹാക്കിണ്റ്റെ മുഖം ദേഷ്യം കൊണ്ട്‌ തുടുത്തു.

“നിന്നെപ്പോലെ അഹങ്കാരികളായ മുസ്ളീങ്ങളെ ഇങ്ങനെയൊക്കെയേ പറയൂ.”

ഇത്‌ കേട്ടപ്പോള്‍ നിയന്ത്രണം വിട്ട്‌ ജമാല്‍ ചോദിച്ചു.

“നിങ്ങള്‍ക്ക്‌ നാണമില്ലേ ഇസഹാക്കെ, ഇങ്ങനെ എല്ലാത്തിലും ഇസം കാണാന്‍. പാകിസ്താനില്‍ നമ്മള്‍ മാത്രമാണ്‌ കൂടുതല്‍, എന്നിട്ടും എല്ലാം വെട്ടിച്ചാവുകയല്ലെ ? ”


"നിങ്ങളുടെ വീട്‌ ജപ്തിചെയ്യാന്‍ പോയപ്പോള്‍, സഹായിക്കാന്‍ വന്നതാരാ, ഒരു നാരായണന്‍ മാഷ്‌, നിങ്ങളുടെ മകളുടെ നിക്കാഹിന്‌ സ്ത്രീധനം നല്‍കാനില്ലാതെ വന്ന് നിക്കാഹ്‌ മുടങ്ങുമെന്നു വന്നപ്പോള്‍ ജോര്‍ജ്‌ സാറല്ലെ സഹായിച്ചത്‌. തണ്റ്റെ അയലത്തുള്ള സന്തോഷിനെ ഗള്‍ഫിലേക്കയക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തത്‌ നമ്മളുടെ മൂസാക്കയല്ലെ ,ഇനിയെങ്കിലും ശേഷിക്കുന്ന കാലം മനുഷ്യനായി ജീവിച്ചു കാണിക്ക്‌ എണ്റ്റെ ഇസഹാക്കെ ? "

തലയില്‍ നിന്ന് ഒരു ഇസക്കിളി പറന്നു പോയതു പോലെ ഇസഹാക്കിനു തോന്നി.

തണ്റ്റെ കൂട്ടരില്‍ പലരെയും തനിക്ക്‌ തിരുത്താനുണ്ടെന്ന് തീരുമാനിച്ച്‌ അയാള്‍ നടന്നകന്നു.


സന്ദേശം:- എല്ലാ മതങ്ങളിലും, ഇസം പ്രകടിപ്പിക്കുന്ന ന്യൂനപക്ഷങ്ങളുണ്ട്‌.അവര്‍ക്കുവേണ്ടി മാത്രം എഴുതിയ ഒന്നാണിത്‌.

Friday 2 November 2007

ചില ഹര്‍ത്താല്‍ കവിതകള്‍.

"ഹര്‍ത്താല്‍ തന്നെ ജീവിതം

ഹര്‍ത്താല്‍ തന്നെ അമൃതം

ഹര്‍ത്താല്‍ പൂര്‍ണമായാല്‍

മൃതിയേക്കാള്‍ ഭയാനകം "



"കണ്ടു കണ്ടങ്ങിരിക്കും ദിനങ്ങളെ

ഹര്‍ത്താലാക്കി മാറ്റുന്നതും ചിലര്‍

രണ്ടുമൂന്നാലുഹര്‍ത്താലു കൊണ്ടിവര്‍

മണ്ടരാക്കുന്നുനമ്മളെയെപ്പോഴും"



"ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ഹര്‍ത്താല്‍ ഞരമ്പുകളില്‍"




"നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍

ഹര്‍ത്താല്‍ വാരിധി നടുവില്‍ ഞാന്‍

ഹര്‍ത്താലില്‍ നിന്നും കരകേറ്റീടണേ

തിരുകൊച്ചി വാഴും കോടതിയെ."

Thursday 1 November 2007

റിയാലിറ്റിഷോകളുടെ SMS തട്ടിപ്പുകള്‍.

ഇപ്പോള്‍ ഏഷ്യാനെറ്റില്‍ നിറഞ്ഞാടുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍, ചില കണ്ണീര്‍ സീരിയലുകളെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ്‌ അതിണ്റ്റെ എലിമിനേഷന്‍ റൌണ്ട്‌ കൊണ്ടാടുന്നത്‌. സെണ്റ്റിമെന്‍സിണ്റ്റെ കാര്യത്തില്‍ നമ്മുടെ അഭിനയചക്രവര്‍ത്തിമാരെപ്പോലും തോല്‍പ്പിക്കുന്ന വിധത്തിലാണ്‌ MGയണ്ണനും, ശരത്തേട്ടനും, ദീദിയും, പിന്നെ നമ്മുടെ മറ്റ്‌ അവതാരകരെപ്പൊലെ മംഗ്ളീഷ്‌ സംസാരിക്കുന്ന അവതാരികയും. അതൊക്കെ പരിപാടിയുടെ അവതരണത്തിലെ വാണിജ്യതന്ത്രങ്ങള്‍. കാരണം കണ്ണീര്‍ സീരിയലുകള്‍ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരിലെ ഭൂരിഭാഗവും ഈ പരിപാടി കാണുമ്പോള്‍, അവര്‍ക്ക്‌ ഒരാശ്വാസമായിട്ടു ഒരു എപ്പിസോഡെങ്കിലും കണ്ണിരിലാഴ്ത്തിയില്ലെങ്കില്‍ പ്രേക്ഷകര്‍ തങ്ങളെ കൈവിട്ടുപോകുമൊ എന്ന ഭയമായിരിക്കാം ഇതിണ്റ്റെ ആസൂത്രകരെ ഈ Round കൃത്രിമമായ ദുഃഖപ്രകടനത്തിനുള്ള വേദിയാക്കാന്‍ പ്രേരിപ്പിച്ചത്‌.

ഇതിലും വിചിത്രമാണ്‌ ഇവരുടെ SMS Voting തന്ത്രം. Elimination Round നു തൊട്ടു തലേ ദിവസവും മത്സരാര്‍ത്ഥികളെക്കൊണ്ട്‌ SMSലൂടെ വോട്ട്‌ കിട്ടിയെങ്കില്‍ മാത്രമെ ഞങ്ങള്‍ക്ക്‌ അടുത്ത Round ലെത്താന്‍ പറ്റുകയുള്ളൂ എന്നു പറയിപ്പിക്കുന്നു. എന്നാല്‍ Elimination Round തന്നെ, അഴ്ച്കള്‍ക്ക്‌ മുമ്പ്‌ Record ചെയ്തതാവും. Elimination Round ഒരു പക്ഷേ live ആയിരുന്നെങ്കില്‍ നമുക്കേവര്‍ക്കും തലേ ദിവസത്തെ SMS അഭ്യര്‍ത്ഥനയെ അല്‍പ്പമെങ്കിലും വിശ്വാസത്തിലെടുക്കാമായിരുന്നു. അതുപോലെ വിചിത്രമായ മറ്റൊരു സംഗതി നന്നായി പാടാനറിയാവുന്ന പലരും Star Singerല്‍ നിന്നും ഇതിനകം തന്നെ പുറത്തായിക്കഴിഞ്ഞു എന്നുള്ളതാണ്‌. ഇതും ഇതിണ്റ്റെ അണിയറയിലുള്ളവര്‍ മനഃപൂര്‍വ്വം ചെയ്യുന്നതല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു, പുറത്താവുന്നതിന്‌ പറയുന്ന ന്യായം SMS Vote കുറവായിരുന്നു എന്നതാണ്‌. ഇത്‌ കേള്‍ക്കുമ്പോള്‍ നമ്മുടെ ശുദ്ധമനസ്സുകൊണ്ട്‌, നന്നായി പാടുന്ന കുട്ടികള്‍ക്ക്‌ നമ്മള്‍ SMS ലൂടെ വോട്ട്‌ നല്‍കുമല്ലൊ? ഇത്‌ കൊണ്ടുള്ള ലാഭം Mobile Company കളും,IDEA STAR SINGER ഉം പങ്കിട്ടെടുക്കുന്നു. വിജയികളെ നിശ്ചയിക്കുന്നത്‌ അണ്ണാച്ചിയും ടീമും, പിന്നെയെല്ലാവരും കൂടി മുതലക്കണ്ണീരിണ്റ്റെ ഒരു Elimination Round.

നമ്മളുടെ SMS ണ്റ്റെ മാത്രം ലാഭം കൊണ്ട്‌ തന്നെ അവര്‍ക്ക്‌ 40 ലക്ഷത്തിണ്റ്റെ 2 ഫ്ളാറ്റ്‌ സമ്മാനമായി നല്‍കാം. പിന്നെ പരസ്യമോ ? അവിടെയും ലാഭം തന്നെ. മണ്ടന്‍മാരായ നമ്മളോ, അടുത്ത Friends നെപ്പോലും വിളിക്കാന്‍ തുനിയാതെ ആറൊ ഏഴോ രൂപ മുടക്കി SMS അയച്ച്‌ ഒരിക്കല്‍ക്കൂടി മണ്ടന്‍മാരായിക്കൊണ്ടിരിക്കുന്നു.

ഇനിയും സമയം വൈകിയിട്ടില്ല, വെറുതെ SMS അയച്ച്‌ സ്വയം ഫ്ളാറ്റാവാതെ സൂക്ഷിക്കുക.

Saturday 27 October 2007


Saturday 20 October 2007

“നരകം ON DEMAND” ( നര്‍മ്മം)

രണ്ട്‌ ടി. വി അവതാരകര്‍ സ്വര്‍ഗ്ഗത്തില്‍ വച്ച്‌ കണ്ടുമുട്ടിയപ്പോള്‍ ഒരുവന്‍ ചോദിച്ചു

"നമ്മുടെ കൂടെ അവതാരകരായിവന്നവരെ അരെയും കണ്ടില്ലല്ലോ ? എല്ലാവരും നരകത്തിലാണോ ? "

"അവരാദ്യം സ്വര്‍ഗത്തിലായിരുന്നു ? നമുക്കും നരകത്തിലേക്ക്‌ ഉടനെ പോകേണ്ടിവരും ? "

"അയ്യോ അതെന്താ അങ്ങനെ " കേട്ടവണ്റ്റെ ആകാംക്ഷ കൂടി

"അവിടെ ശിക്ഷകളില്‍ ഏറ്റവും കഠിനമായ ശിക്ഷ നമ്മളാണവര്‍ക്ക്‌ നല്‍കേണ്ടത്‌. ഒരു മണിക്കൂറ്‍ നീണ്ട ഒരു Live in Program അവതരിപ്പിക്കണം. അതോടെ അവരുടെ സകല പാപവും തീരുമത്രേ "

Thursday 18 October 2007

മൊബൈല്‍ ഫോണ്‍ - ചില പ്രധാന കാര്യങ്ങള്‍



1 ദയവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇടത്‌ ചെവി ഉപയോഗിക്കുക. വലത്‌ ചെവിയില്‍ വച്ച്‌ മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നമ്മളുടെ തലച്ചോറിനെ അത്‌ നേരിട്ട്‌ ബാധിക്കുമെന്നാണ്‌ പുതിയ കണ്ടുപിടുത്തം. അപ്പോളൊ മെഡിക്കല്‍ടീമിണ്റ്റെതാണ്‌ ഈ പുതിയ കണ്ടെത്തല്‍. ഉടനെതന്നെ നിങ്ങളുടെ സ്നേഹിതര്‍ക്ക്‌ ഈ വിവരം കൈമാറുക.










2. മോഷ്ടിക്കപ്പെട്ട മൊബൈല്‍ എങ്ങനെ പ്രവര്‍ത്തനരഹിതമാക്കാം?

നമ്മള്‍ വളരെ ശ്രദ്ധയൊടെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഒരു യാത്രക്കിടയിലോ മറ്റോ വിരുതനായ മോഷ്ടാവ്‌ കൈക്കലാക്കുമ്പോള്‍ ആദ്യം ദേഷ്യവും പിന്നീട്‌ നിരാശയും തോന്നുമല്ലോ ? ഇതിന്‌ രണ്ടും തല്‍ക്കാലം പോംവഴികളില്ല. എങ്കിലും മോഷ്ടാവിന്‌ ഒരു പാര വെക്കാന്‍ നമ്മുക്ക്‌ കഴിയും. എങ്ങനെയെന്നല്ലേ?

* # 0 6 #



എന്നു നിങ്ങളുടെ മൊബൈലില്‍ ടൈപ്പ്‌ ചെയ്യുക. അപ്പോള്‍ ഒരു 15 അക്ക നമ്പര്‍ (അതായത്‌ മൊബൈല്‍ ഫോണ്‍ സീരിയല്‍ നമ്പര്‍) സ്ക്രീനില്‍ തെളിഞ്ഞു വരും. അത്‌ വ്യക്തമായി എഴുതിയെടുത്ത്‌ രഹസ്യമായി സൂക്ഷിക്കുക. നമ്മളുടെ ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍, നിങ്ങളുടെ സെര്‍വ്വീസ്‌ പ്രൊവൈഡെറിനെ വിളിച്ച്‌ (ഫോണ്‍ കാറ്റലോഗില്‍ സേവന ദാതാവിണ്റ്റെ നമ്പര്‍ ഉണ്ടാവും) ഈ രഹസ്യ 15 അക്ക നമ്പര്‍ കൈമാറുക. അവര്‍ക്ക്‌ ഈ നമ്പര്‍ ഉപയോഗിച്ച്‌ നിങ്ങളുടെ മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ പറ്റും.


മോഷ്ടാവ്‌ ഇതിനിടയില്‍ സിം മാറ്റിയിട്ടാല്‍പ്പോലും ഫോണ്‍ പ്രവര്‍ത്തിക്കുകയില്ല. നമ്മള്‍ക്ക്‌ നമ്മുടെ ഫോണ്‍ തിരിച്ച്‌ കിട്ടുകയില്ലെങ്കിലും വേറൊരാള്‍ക്കും അത്‌ ഉപയോഗിക്കുവാനോ വില്‍ക്കുവാനോ കഴിയുകയില്ല എന്നത്‌ ഒരു നേട്ടമല്ലേ. എല്ലാവരും ഇങ്ങനെ ചെയ്യുകയാനെങ്കില്‍ മൊബൈല്‍ ഫോണ്‍ മോഷണം ഒരു പ്രഹസനമായി മാറുകയും ചെയ്യും.





3. കാറ്‍ എങ്ങനെ മൊബൈല്‍ ഉപയോഗിച്ച്‌ തുറക്കാം?

നിങ്ങളുടെ കാറിനുള്ളില്‍ റിമോട്ട്‌ കീ വീണുപോയി കാര്‍ ആട്ടൊമാറ്റിക്കായി ലോക്ക്‌ വീണന്ന് കരുതുക ? സ്പെയര്‍ കീ വീട്ടിലുണ്ടെങ്കില്‍ നിങ്ങള്‍ എത്ര ദൂരെ ആണെങ്കില്‍പ്പോലും മൊബൈലിലൂടെ നിങ്ങള്‍ക്ക്‌ കാര്‍ തുറക്കുവാന്‍ കഴിയും. എങ്ങനെയെന്നല്ലേ ? നിങ്ങള്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും വീട്ടിലെ എതെങ്കിലും മൊബൈലില്‍ വിളിക്കുക . എന്നിട്ട്‌ നിങ്ങളുടെ മൊബൈല്‍ കാര്‍ ഡോറിന്‌ ഒരു ചുവട്‌ ദൂരെ വച്ച്കൊണ്ട്‌ വീട്ടിലുള്ള വ്യക്തിയോട്‌ അയാളുടെ മൊബൈലിലുടെ കാറിണ്റ്റെ അണ്‍ലോക്ക്‌ കീ പ്രവര്‍ത്തിപ്പിക്കുവാന്‍ പറയുക. നിങ്ങളുടെ കാര്‍ ഇപ്പോള്‍ അണ്‍ലോക്ക്‌ ചെയ്യപ്പെട്ടിരിക്കും.

ദൂരം ഒരിക്കലും ഒരു പ്രശ്നമാവുകയേ ഇല്ല. ഇപ്പോള്‍ തന്നെ പരീക്ഷിച്ച്‌ കൊള്ളൂ!

Tuesday 16 October 2007

" ആന ചരിഞ്ഞതിന്‌ ഹര്‍ത്താല്‍, മേനകാഗാന്ധിക്ക്‌ വണക്കം"

സംഭവം നടന്നത്‌ സാംസ്ക്കാരിക കേരളത്തില്‍ തന്നെ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ "മഹാദേവന്‍" എന്ന ആനക്കാണ്‌ മരിച്ചപ്പോള്‍ ക്ഷേത്രസമിതി ടൌണില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ആദരവ്‌ നല്‍കിയത്‌. ഒരാന മരിച്ചതിന്‌ നഗരത്തിലെ സ്ക്കൂളുകള്‍ മുഴുവന്‍ അടപ്പിക്കുക, കടകമ്പോളങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാതിരിക്കുക. എങ്ങനെയുണ്ട്‌ മലയാളികളുടെ മൃഗ സ്നേഹം എന്നാണ്‌ നിങ്ങള്‍ ചിന്ത്ക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക്‌ തെറ്റി. ചരിഞ്ഞ ഈ ആനക്ക്‌ വേണ്ടത്ര പരിചരണം നല്‍കാത്തതിനെതിരെ പത്രമാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. അമ്പലത്തിലെ ആനയായതിനാല്‍ അതിന്‌ ഒരു ദിവ്യ പരിവേഷം കിട്ടാനായിട്ടാവും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്‌.


എല്ലാ മതക്കാരും തീവ്രമായ മതചിന്തകള്‍ പിന്തുടരാനാഗ്രഹിക്കുന്നുവെന്നുള്ളതിണ്റ്റെ ഉത്തമമായ ഉദാഹരണമായേ ഇത്തരം ചെറിയ സംഭവങ്ങളെ കാണാണ്‍ കഴിയൂ. അന്ത്യകൂദാശകളുടെയും, ഇടയലേഖനങ്ങളുടെയും പേരില്‍ വിവാദങ്ങള്‍ക്ക്‌ വിരാമമില്ലാത്ത നമ്മുടെ നാട്ടില്‍ ദൈവത്തിണ്റ്റെ ദത്ത്പുത്രിയായ്‌ മാറിയ സിസ്റ്റര്‍ അഭയക്ക്‌ വേണ്ടി വാദിക്കുന്ന എത്ര പള്ളികളുണ്ടാവും? അള്ളാഹുവിണ്റ്റെ കാര്‍ട്ടൂണ്‍ വരച്ചതിന്‌ തെരുവിലിറങ്ങിയ ഇസ്ളാം സഹോദരങ്ങളില്‍ എത്രയോപേര്‍‍ "ചേകന്നൂര്‍ മൌലവി" യുടെ തിരോധാനത്തെപ്പറ്റി മൌനം ഭജിക്കുന്നു.


വിവേകാനന്ദന്‍ നമ്മുടെ നാടിനെപ്പറ്റി പറഞ്ഞത്‌ ഒരു ചെറിയ ഇടവേളക്ക്‌ ശേഷം യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്‌. "കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റാന്‍ നമുക്കേവര്‍ക്കും ഒരുപോലെ പരിശ്രമിക്കാം. അതിനുവേണ്ടി മതഗ്രന്ഥങ്ങളുടെ സഹായം ഒരിക്കലും തേടരുത്‌. കാരണം അവ എപ്പോഴും സ്നേഹത്തിണ്റ്റെ ഭാഷയിലെ സംസാരിക്കൂ. പകരം മതപുരോഹിതന്‍മാരുടെ വ്യഖ്യാനങ്ങള്‍ മാത്രം ശ്രവിക്കുക. നമ്മളും മൃഗങ്ങളും തമ്മിലുള്ള അന്തരം എങ്ങനെ കുറയുന്നുവെന്ന് നമുക്ക്‌ അത്ഭുതത്തൊടെ വീക്ഷിക്കാന്‍ കഴിയും "

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS