Tuesday 19 May 2009

എല്‍. ഡി എഫ്‌ തോറ്റതിണ്റ്റെ നാല്‌(4) പ്രധാനകാരണങ്ങള്‍

എല്‍. ഡി എഫ്‌ തോറ്റതിണ്റ്റെ നാല്‌(4) പ്രധാനകാരണങ്ങള്‍

1.”വിജയം പരാജയത്തിലേക്കുള്ള ചവിട്ടുപടിയാണ്‌.”

കഴിഞ്ഞ പരീക്ഷയില്‍ 20 ല്‍ 19 മാര്‍ക്ക്‌ നേടി ജയിച്ചപ്പോള്‍ തനിക്കെല്ലാമറിയാം ഇനി എന്നെ അധ്യാപകന്‍ പഠിപ്പിക്കണ്ട, വേണമെങ്കില്‍ ഞാന്‍ അധ്യാപകന്‌ ക്ളാസ്സെടുക്കാം എന്ന് വാശിപിടിച്ചാണ്‌ ഇത്തവണ പരീക്ഷയെഴുതിയത്‌. ജയിപ്പിച്ച അദ്ധ്യാപകന്‍ തന്നെ തോല്‍പ്പിച്ചു വിട്ടു.

2. ക്രിസ്തീയ ഗാനം

ചാനലുകളിലൂടെ പുറത്തുവന്ന കൊച്ചിഗായികയുടെ ക്രിസ്തിയ ഭക്തി ഗാനം ക്രിസ്ത്യാനികളെ പാര്‍ട്ടിയില്‍ നിന്നകറ്റി.



3. വിഡ്ഢിപ്പെട്ടിയുടെ വിവരണങ്ങള്‍
സീരിയലിനു പകരം ജനങ്ങള്‍ വാര്‍ത്തകള്‍ കണ്ടു തുടങ്ങിയത്‌. ചീത്തവിളിയും , കസേരയേറുംനിറഞ്ഞുനിന്ന ഇലക്ഷന്‍ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റിഷോ!
ആടിനെ പട്ടിയാക്കുന്ന ചര്‍ച്ചകളില്‍ സഖാക്കള്‍ പങ്കെടുത്തത്‌.
ഇതെല്ലാം കണ്ട്‌ മതിപ്പുകൂടിയ ജനം വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് മനസ്സിലുറപ്പിച്ചത്‌.



4.പുതിയ രണ്ടാം ബീവി വന്നത്‌

ഒരു വയനാടന്‍ സാരി കൊടുത്ത്‌ ഒന്നാം ഭാര്യയെ മയക്കി.
വയനാടന്‍ സാരി വേണ്ട, കോഴിക്കോടന്‍ ഹല്‍വ മതിയെന്ന് പറഞ്ഞ രണ്ടാം ബീവിയെ മൊഴി ചൊല്ലി.
എന്നിട്ട്‌ ചാരിത്ര്യശുദ്ധിയില്ലാത്തവളെ പിടിച്ച്‌ രണ്ടാം ബീവിയാക്കി.

Sunday 17 May 2009

പേഴ്സും പേഴ്സണാലിറ്റിയും

പേഴ്സും പേഴ്സണാലിറ്റിയും

ഭാഗ്യം എതൊക്കെ രൂപത്തിലാണ്‌ വന്നെത്തുന്നത്‌. റെയില്‍വെ പ്ളാറ്റ്ഫോമില്‍ നിന്നുംകളഞ്ഞുകിട്ടിയ പേഴ്സ്‌ എടുത്ത്‌ തുറന്ന് നോക്കിയ പൂവാല വീരന്‍ മനോജിനാദ്യം അങ്ങനെയാണ്‌ തോന്നിയത്‌. രാവിലെ മലബാര്‍ എക്സ്പ്രസ്സില്‍ ഇരയെത്തേടി വേട്ടക്കിറങ്ങുന്ന തന്‍റെ ദിനചര്യക്ക്‌ മാറ്റമുണ്ടാവാന്‍ പോകുന്നു. കയ്യില്‍ കിട്ടിയ ഇരയുടെ പേഴ്സില്‍ മുന്നൂറ്‌ രൂപയും ഉണ്ടായിരുന്നു. അതില്‍ വച്ചിരുന്ന സുചിത്ര എന്ന കുട്ടിയുടെ അഡ്രസ്സ്കൂടി കണ്ടപ്പോള്‍ പൂവാല ഹൃദയം വരാന്‍ പോകുന്ന നല്ല നാളുകളെ കുറിച്ചോര്‍ത്ത്‌ കോള്‍മയിര്‍ കൊണ്ടു. സന്തോഷം സഹപൂവാലന്‍മാരെ അറിയിക്കാന്‍ സ്നേഹിക്കാന്‍ വിതുമ്പുന്ന ആ ഹൃദയം വെമ്പി. കൂട്ടുകാരെ കണ്ട ഉടനെ പേഴ്സ്‌ ഉയര്‍ത്തിക്കാട്ടി മനോജ്‌ കെട്ടുപൊട്ടിച്ചു.

"അളിയാ, ഇതുകണ്ടോ? ഇതു സുചിത്ര എന്ന കുട്ടിയുടെ പേഴ്സാണ്‌. പ്ളാറ്റ്ഫോമില്‍നിന്നും കിട്ടിയ ഈ പേഴ്സ്‌ വച്ച്‌ ഞാന്‍ ഒരു കളി കളിക്കും. ഇതിലെ ********** എന്ന നമ്പറിലേക്ക്‌ ഞാന്‍ ഇന്നു തന്നെ വിളിക്കും. നാളെ സുചിത്രക്ക്‌ ഇതിലുള്ള മുന്നൂറ്‌ രൂപയോടെ തന്നെ ഈ പേഴ്സ്‌ സമ്മാനിക്കുമ്പോള്‍ എണ്റ്റെ പേഴ്സണാലിറ്റിയില്‍ അവള്‍ വീഴും, അല്ലെങ്കില്‍ വീഴ്ത്തും! അതുകൊണ്ട്‌ നാളെ പതിവു വേട്ടക്ക്‌ എന്നെ വിളിക്കരുതെ"

കൂട്ടുകാരില്‍ ചിലര്‍ അവണ്റ്റെ കയ്യിലിരുന്ന കോഹിന്നൂര്‍ രത്നത്തിനുവേണ്ടി വില പേശലുകള്‍ വരെ നടത്തി. അറുന്നൂറ്‌ രൂപ വരെ പറഞ്ഞു നോക്കിയെങ്കിലും മനോജ്‌ തണ്റ്റെ ഭാഗ്യദേവതയെ കൈവിടാന്‍ ഒരുക്കമല്ലായിരുന്നു.

പിറ്റെദിവസം അതിരാവിലെ അച്ചന്‍ വന്ന്‌ കുലുക്കിയുണര്‍ത്തി ആരോ നിന്നെ തിരക്കി വന്നിരിക്കുന്നുവെന്ന്‌ പറഞ്ഞപ്പോള്‍ മനോജ്‌ അന്ധാളിച്ചു.
നോക്കിയപ്പോള്‍ ഒരു അന്‍പതിനടുത്ത്‌ പ്രായമുള്ള ഒരാള്‍!

"മനോജല്ലെ! ഞാന്‍ സുചിത്രയുടെ അച്ഛനാ! എണ്റ്റെ മോളുടെ പേഴ്സ്‌ മോണ്റ്റെ കയ്യിലുണ്ടെന്ന്‌ കൂട്ടുകാരന്‍ വിളിച്ചുപറഞ്ഞു. അതു വാങ്ങിക്കാന്‍ വന്നതാ"

അതു കേട്ട്‌ കണ്ണ്‌ തള്ളിപ്പോയ മനോജ്‌ അകത്തേക്ക്‌ നടന്നു.

മേശപ്പുറത്തുണ്ടായിരുന്നു മനോജിണ്റ്റെ പേഴ്സണാലിറ്റിക്കൊരു വെല്ലുവിളിയായി കൂട്ടുകാരന്‍ വച്ച പാരയുടെ രൂപത്തില്‍ ആ പേഴ്സ്‌

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS