Thursday 22 May 2008

മനുഷ്യദൈവങ്ങളും രാഷ്ട്രീയക്കാരും പിന്നെ കുറെ മാധ്യമപുണ്യവാളന്‍മാരും

ആരാണ്‌ മനുഷ്യദൈവങ്ങളെ വളര്‍ത്തുന്നത്‌? ഇപ്പോള്‍ പത്രത്താളുകളുടെ മുന്‍പേജുകളില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തൂലിക ചലിപ്പിച്ചുകൊണ്ടിരിക്കുന്നവരൊക്കെ പണ്ട്‌ ഈ ആള്‍സ്വാമികളുടെ ദിവ്യത്വത്തെ വാനോളം പുകഴ്ത്താനും, പുതിയ നിറം പിടിച്ച കെട്ടുകഥകള്‍ ഭാവനയിലൂടെ രചിച്ച്‌ ആള്‍സ്വാമിമാര്‍ക്ക്‌ വിശ്വാസികളെ ഉണ്ടാക്കികൊടുക്കുകയും ചെയ്തവരല്ലേ! പത്രവായന ഹരമാക്കിയ മലയാളികള്‍ അവരറിയാതെ തന്നെ ഇത്തരം അന്ധവിശ്വാസങ്ങള്‍ ജീവിതത്തിണ്റ്റെ ഭാഗമാക്കിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.

ചില ആള്‍ദൈവങ്ങള്‍ രാജ്യത്തേക്കാള്‍ വളര്‍ന്നുപോയതിനാല്‍ വഴിതെറ്റിയാണെങ്കില്‍ പോലും അന്വേഷണത്തിനുള്ള ഗ്രീന്‍ സിഗ്നല്‍ അവര്‍ക്കുനേരെ കാട്ടില്ലെന്ന്‌ കുറെയൊക്കെ നമുക്കും അറിയാം. സുനാമി മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത ദിവ്യതേജസ്സായ മാതാവ്‌ , സുനാമിക്ക്‌ കേന്ദ്രം അനുവദിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി തുക ദുരിതാശ്വാസമായി നല്‍കിയപ്പോഴും നമ്മള്‍ അവരുടെ കരുണാവിലാസത്തില്‍ അലിഞ്ഞുചേര്‍ന്നുകൊണ്ട്‌ അവരുടെ സല്‍ക്കര്‍മ്മത്തിനെ പുകഴ്ത്താന്‍ മത്സരിക്കുകയായിരുന്നല്ലോ ? തീര്‍ച്ചയായും അവര്‍ ചെയ്തത്‌ സത്കര്‍മ്മം തന്നെ. നമ്മുടെ ജനപ്രതിനിധികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യം അവര്‍ ചെയ്തല്ലൊ. പക്ഷെ ഇത്രയും വലിയ തുക നല്‍കാന്‍ ഒരു മനുഷ്യദൈവത്തിന്‌ കഴിയുന്നു എന്നു വെളിപ്പെടുമ്പോള്‍ സന്തോഷ്‌ മാധവന്‍മാര്‍ ധാരാളം ഇനിയും ഉണ്ടാവും ഈ സമൂഹത്തില്‍. കാരണം പ്രചോദനം എന്നത്‌ നമ്മളെ എന്തുചെയ്യാനും പ്രാപ്തരാക്കുമല്ലോ ?

മെയ്‌ അനങ്ങാതെ , ഭക്തിരസത്തിലൂടെ, പറ്റുമെങ്കില്‍ മുതുകാടിണ്റ്റെ മാജിക്ക്‌ അക്കാഡമിയില്‍ നിന്ന്‌ രണ്ടോ മൂന്നോ മാജിക്കുകള്‍ കൂടി വശത്താക്കിയശേഷം ഈ ഫീല്‍ഡിലിറങ്ങണമെന്നാണ്‌ പുതിയ തലമുറയോടുള്ള അപേക്ഷ. കാരണം ജോലിചെയ്യാതെ എങ്ങനെയെങ്കിലും കുറുക്കുവഴികളിലൂടെ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങള്‍ തേടി അലയുന്ന ഇന്നത്തെ ചെറുപ്പത്തിന്‌ ഏറ്റവും നല്ല വഴി ഭക്തിമാജിക്ക്‌ ആണ്‌. അതാവുമ്പോള്‍ ധാരാളം വിഡ്ഡികളായ വിശ്വാസികളെയും പെട്ടെന്ന് കിട്ടും. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനേക്കാള്‍ നല്ലത്‌ ഇതല്ലേ ? ഒരു അന്വേഷണവും നേരിടേണ്ടി വരില്ല, പക്ഷേ രാജ്യത്തേക്കാള്‍വളര്‍ന്നിട്ടേ മറ്റ്‌ സൈഡ്ബിസിനസ്സുകളിലേക്ക്‌തിരിയാവൂ. ഇല്ലെങ്കില്‍ സന്തോഷ്‌ മാധവനെ പോലെ രക്തസാക്ഷിയാവാനാവും വിധി.

Monday 12 May 2008

ഇത്തവണ തോല്‍ക്കില്ല ,SSLC ക്ക്‌.

അപ്പുവും ചേട്ടനും മത്സരിച്ചാണ്‌ പരീക്ഷകളെഴുതാറ്‌ പ്രത്യേകിച്ചും SSLCപരീക്ഷ. ചേട്ടന്‍ അഞ്ചുവട്ടം എഴുതി എങ്ങനെയോ കഴിഞ്ഞ വര്‍ഷം തട്ടി വീണു. റിസള്‍ട്ട്‌ വന്നപ്പോള്‍ ജയിച്ചെന്നറിഞ്ഞ്‌ ബോധം കെട്ട ചേട്ടനെ അപ്പു ആശ്വസിപ്പിച്ച്‌ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്‌ 82ശതമാനം വിജയം മൊത്തത്തില്‍ ഉണ്ടെന്ന പത്ര വാര്‍ത്ത കേള്‍പ്പിച്ചായിരുന്നു. അതിനുശേഷം ബോധം തെളിഞ്ഞ ചേട്ടന്‍ ജയത്തിനു സഹായിച്ച കുറുക്കുവഴികള്‍ അപ്പോഴും പരീക്ഷയില്‍ തോറ്റമ്പി നില്‍ക്കുന്ന അനിയനോട്‌ പറഞ്ഞ്‌ കൊടുത്തു.

എല്ലാ ചോദ്യത്തിനും ഉത്തരം എഴുതണം ? ഇതായിരുന്നു ചേട്ടണ്റ്റെ ആവനാഴിയിലെ ആദ്യത്തെ അസ്ത്രം. അനിയനതിണ്റ്റെ ഗുട്ടന്‍സ്‌ മനസ്സിലായില്ല അപ്പു ചോദിച്ചു.

"അതെങ്ങനെ ? എല്ലാ ചോദ്യത്തിണ്റ്റെയും ഉത്തരം എഴുതാന്‍ കഴിയുമായിരുന്നെങ്കില്‍ ആദ്യം എഴുതുമ്പോള്‍ തന്നെ പാസ്സാവില്ലേ ?”
“അതല്ലട മണ്ടാ ഞാന്‍ ഉദ്ദേശിച്ചത്‌. എല്ലാ ചോദ്യവും ചോദ്യപേപ്പറിലുള്ളതുപോലെ പകര്‍ത്താന്‍ നോക്കുക. എന്തായാലും ഒരു നാലഞ്ച്‌ ചോദ്യം തെറ്റായിരിക്കും. ചോദ്യനമ്പരെഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കും തെറ്റായ ചോദ്യത്തിന്‌.”


ചേട്ടനിത്ര പെരുത്ത ബുദ്ധിയുണ്ടായിട്ടും SSLCപരീക്ഷാ ഇത്ര തവണ എഴുതേണ്ടി വന്നതെന്തുകൊണ്ടാണെന്നു മാത്രം അപ്പുവിനു മനസ്സിലായില്ല. പിന്നെ എല്ലാവര്‍ഷവും നിണ്റ്റെ വീട്ടില്‍ നിന്നാരെങ്കിലും പരീക്ഷ എഴുതാന്‍ കാണും എന്ന് കൂട്ടുകാരന്‍ കളിയാക്കിയതിണ്റ്റെ ക്ഷീണം അപ്പുവില്‍ വാശികേറ്റിയിട്ടുമുണ്ട്‌. ജേതാവായ ചേട്ടണ്റ്റെ ഉപദേശം സ്വീകരിച്ചും ശരീരത്തിണ്റ്റെ പല ഭാഗങ്ങളിലും അറിവ്‌ ഒളിപ്പിച്ച്‌ വച്ചും അപ്പു ഇത്തവണ പരീക്ഷ എഴുതിയിട്ടുണ്ട്‌. 92ശതമാനം വിജയിച്ചു എന്ന പത്രവാര്‍ത്തയില്‍ സന്തോഷിച്ച്‌ റിസള്‍ട്ടിനായി കാത്തിരിക്കുകയാണ്‌ അപ്പു. ഇത്തവണ പരീക്ഷാ ജയിച്ചിട്ടുവേണം കൂലിപ്പണിക്ക്‌ പോകുന്നത്‌ നിര്‍ത്താന്‍. അപ്പു മനസ്സിലോരോ കണക്കുകൂട്ടലുകളുമായി ഈ വര്‍ഷത്തെ റിസള്‍ട്ടിനായി കാത്തിരിക്കുകയാണ്‌. ചോദ്യ നമ്പര്‍ വൃത്തിയായി എഴുതിയിട്ടുള്ളഅപ്പു ജയിച്ചില്ലെങ്കില്‍ പിന്നെ ആര്‌ ജയിക്കാന്‍ അല്ലേ ?

Friday 9 May 2008

SSLC പരീക്ഷാ ഫലം ഈ മെയില്‍ വഴി(SSLC Results through E-mail)

Result In Your Mail Box എന്ന സംവിധാനം വഴി , SSLC യുടെ പരീക്ഷാഫലം സര്‍ക്കാരിണ്റ്റെ ഔദ്യോഗിക Webportal ആയ www.kerala.gov.in ലും Public Relationsണ്റ്റെ Websiteആയ www.prd.kerala.gov.in ലും C-Dit ണ്റ്റെ Website ആയ www.cdit.org ലും അറിയാം

പ്രത്യേകം തയ്യാറാക്കിയ പേജില്‍ രജിസ്റ്റര്‍ നമ്പരും , ഈ മെയില്‍ അഡ്രസ്സും രേഖപ്പെടുത്തിയാല്‍ പരീക്ഷാഫലം ഔദ്യോഗികമായി പുറത്തു വന്നാലുടന്‍ തന്നെ ആവശ്യപ്പെട്ട രജിസ്റ്റര്‍നമ്പരുകളുടെ പരീക്ഷാഫലം ഈ മെയില്‍ വിലാസത്തിലെത്തും.

Tuesday 6 May 2008

മനസ്സറിയിക്കുന്ന റിമോട്ട്‌

ഒരു റിമോട്ട്‌ വിചാരിച്ചാല്‍ അച്ഛന്‌ മകനെ നന്നായി മനസ്സിലാക്കുവാന്‍ സാധിക്കുമോ ? എങ്ങനെ എന്നാണ്‌ ചോദ്യമെങ്കില്‍ നമ്മുടെ കഥാനായകനായ മനുവിന്‌ അതിനുത്തരമുണ്ട്‌. അല്ലെങ്കില്‍ ലോകത്താദ്യമായി റിമോട്ടിലൂടെ അച്ഛന്‍ മകനെ മനസ്സിലാക്കിയത്‌ തന്നിലൂടെയാണെന്ന കുറ്റബോധം കുറച്ചൊന്നുമല്ല മനുവിനെ അലട്ടുന്നത്‌.

ഒരവധി ദിവസം എല്ലാചാനലുകളും മാറ്റി മാറ്റി അടിച്ചുകൊണ്ട്‌ നയനമനോഹരമായ ഗാനങ്ങള്‍ക്കുവേണ്ടിയോ, ത്രില്ലടിപ്പിക്കുന്ന Cricket/Football മത്സരങ്ങള്‍ക്കുവേണ്ടിയോ വിരലുകള്‍ റിമോട്ടില്‍ പതിഞ്ഞുകൊണ്ടിരുന്നപ്പോഴാണ്‌ ഒരു ചാനല്‍ മനുവിണ്റ്റെ കണ്ണുകള്‍ക്ക്‌ കുളിരേകി കടന്ന് വന്നത്‌. നമ്മള്‍ വിചാരിക്കുന്നതുപോലെ Familyടെലിവിഷനായ എഫ്‌.ടി.വിയൊന്നുമല്ലായിരുന്നു അത്‌.. പക്ഷെ സംഗതിയുടെ പടപ്പുറപ്പാട്‌ കണ്ടപ്പോള്‍ ഇതൊക്കെ കണ്ട്‌ തയക്കവും പയക്കവും ഉള്ള മനുഹാളിലെ കര്‍ട്ടന്‍ മുഴുവനായി പിടിച്ച്‌ മറച്ചിട്ടു. പെട്ടെന്നാരു വന്നാലും സംഗതി സ്ളിപ്പാവരുതല്ലോ ! ഹാളിലിരുന്നുകൊണ്ട്‌ അടുക്കളയിലെ റേഞ്ച്‌ നോക്കി. അമ്മച്ചി മീന്‍ വെട്ടുന്ന തിരക്കിലാണ്‌. ജനലിലൂടെ വെളിയിലേക്ക്‌ നോക്കി, കേന്ദ്രം പറമ്പില്‍ അധ്വാനത്തിലാണ്‌. "ടൈം തന്നണ്ണാ ടൈം " എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഉത്സാഹത്തോടെ മനു തണ്റ്റെ ഹോട്ട്‌ ചാനല്‍ Tune ചെയ്തു.
സംഗതി തുടങ്ങിയതേ ഉള്ളൂ. ആ സിനിമയിലെ ചൂടന്‍ രംഗങ്ങള്‍ കണ്ട്‌ കണ്ണ്‌ രണ്ടും തള്ളി ടീ വിയെ ചൂഴ്ന്നെടുത്തുകൊണ്ടിരുന്നപ്പോഴാണ്‌ പെട്ടെന്നാരോ നടന്നു വരുന്നതായി മനുവിന്‌ തോന്നിയത്‌.വെപ്രാളത്തിന്‌ റിമോട്ടെടുത്ത്‌ അണ്ണന്‍ ഞെക്കടാ ഞെക്ക്‌. റിമോട്ട്‌ പിണങ്ങിയതാണെന്ന് മനുവിന്‌ മനസ്സിലായില്ല. അച്ഛന്‍ നടന്നുവന്നപ്പോള്‍ കണ്ട കാഴ്ച കോഴിപ്പോര്‌ പോലുള്ള ചുംബനയുദ്ധമാണ്‌. ഇതിനിടയില്‍ പാവം മനു ഒരു നൂറുവട്ടം റിമോട്ടില്‍ ഞെക്കിയിട്ടുണ്ടായിരിക്കണം. പക്ഷേ എന്തു ഫലം, റിമോട്ട്‌ ചതിയന്‍ ചന്തുവിനേക്കാള്‍ ക്രൂരനായി പെരുമാറുകയാണ്‌.

അച്ഛന്‍ ഒന്നും മിണ്ടാതെ മുറിയിലേക്ക്‌ കയറിപ്പോകുന്നത്‌ കണ്ട്‌ മനു അക്ഷമനായി ടി. വി യിലേക്കും റിമോട്ടിലേക്കും നോക്കി. ചുംബനരംഗം പര്യവസാനിച്ചിരിക്കുന്നു. അച്ഛണ്റ്റെ മുഃഖത്തെങ്ങനെ ഇനിനോക്കും എന്നാലോചിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ രണ്ട്‌ ബാറ്ററിയുമായി പിതാമഹന്‍ വീണ്ടും അവതരിച്ചത്‌.

"ദാ ഇതെടുത്ത്‌ റിമോട്ടിലിട്ടിട്ട്‌ പഴയതങ്ങ്‌ കളഞ്ഞേക്കൂ. ഇനി എനിക്കു പകരം നിണ്റ്റമ്മയെങ്ങാനും വന്നാലോ ? മോശമല്ലേ ?"

മനു വിളറി ചിരിക്കാന്‍ ശ്രമിച്ചു, പക്ഷെ എത്ര ശ്രമിച്ചിട്ടും അതിനു കഴിയുന്നില്ല.
Control പോയവണ്റ്റെ കയ്യിലിരുന്നു റിമോട്ട്‌,
കംട്രോളില്ലാതെ ചിരിക്കുന്നുണ്ടായിരുന്നു.

Saturday 3 May 2008

ഉരുളക്കുപ്പേരി(നര്‍മ്മം)

ചില Interview കള്‍ ഉദ്യോഗാര്‍ത്ഥികളുടെ ഉരുളക്കുപ്പേരി പോലുള്ള മറുപടി കൊണ്ട്‌ തന്നെ ശ്രദ്ധേയമാണ്‌. ചില Interview പാനലുകളില്‍ വളരെ irritated ആയി, തനി മലയാളത്തില്‍ പറഞ്ഞാല്‍ ചൊറിയാന്‍ വേണ്ടി ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരാള്‍ ഉണ്ടാവും. മിക്കവാറും അയാല്‍ ഒരു Psychiatrist ആയിരിക്കും. ഇത്തരം irritated questions കേട്ട്‌ നമ്മളുടെ മനോവീര്യം തകരുന്നുണ്ടോ എന്നറിയാനാണ്‌ ഇക്കൂട്ടരുടെ ശ്രമം.

എണ്റ്റെ ഒരു കൂട്ടുകാരണ്റ്റെ Interviewവില്‍ കേട്ടാല്‍ നമ്മുടെ സമനില തെറ്റുന്ന ഒരു ചോദ്യം വന്നു. ചോദ്യം ഇതായിരുന്നു.

“If I will say your mother is a Prostitute, how will you react ?”

അവണ്റ്റെ ഉത്തരം കേട്ട്‌ പാനല്‍ മെമ്പേഴ്സും ചോദ്യകര്‍ത്താവും കൈയ്യടിച്ചു.

“Yes sir, surely I agree with you. My mother is a Prostitute, but her only CUSTOMER is MY DAD “


എങ്ങനെയുണ്ട്‌ മറുപടി ?

Thursday 1 May 2008

ഹര്‍ത്താല്‍ പാരഡി(നര്‍മ്മം)

ദാ വീണ്ടും ഒരു ഹര്‍ത്താല്‍ കേരളത്തിലേക്ക്‌.
പണ്ടൊന്നു ബ്ളോഗിയ "ഹര്‍ത്താല്‍ പാരഡി" ഈ പ്രത്യേക ഹര്‍ത്താല്‍ ദിവസത്തിനു വീണ്ടും സമര്‍പ്പിക്കുന്നു.


"ഹര്‍ത്താല്‍ തന്നെ ജീവിതം

ഹര്‍ത്താല്‍ തന്നെ അമൃതം

ഹര്‍ത്താല്‍ പൂര്‍ണമായാല്‍

മൃതിയേക്കാള്‍ ഭയാനകം "



"കണ്ടു കണ്ടങ്ങിരിക്കും ദിനങ്ങളെ

ഹര്‍ത്താലാക്കി മാറ്റുന്നതും ചിലര്‍

രണ്ടുമൂന്നാലുഹര്‍ത്താലു കൊണ്ടിവര്‍

മണ്ടരാക്കുന്നുനമ്മളെയെപ്പോഴും"



"ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ഹര്‍ത്താല്‍ ഞരമ്പുകളില്‍"




"നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍

ഹര്‍ത്താല്‍ വാരിധി നടുവില്‍ ഞാന്‍

ഹര്‍ത്താലില്‍ നിന്നും കരകേറ്റീടണേ

തിരുകൊച്ചി വാഴും കോടതിയെ."

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS