Friday 29 February 2008

തീവണ്ടിയില്‍ പ്രസവം, കുഞ്ഞ്‌ പാളത്തില്‍

ഓടുന്ന തീവണ്ടിയിലെ കക്കൂസില്‍ യുവതി പ്രസവിച്ചു. ക്ളോസറ്റിലൂടെ റെയില്‍പാളത്തില്‍ വീണ കുഞ്ഞ്‌ വലിയ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. രാജസ്ഥാനിലെ ബുരികല്‍ബി(33)യാണ്‌ അഹമ്മദാബാദിലേക്കുള്ള തീവണ്ടിയില്‍ പ്രസവിച്ചത്‌. ഏഴുമാസം ഗര്‍ഭിണിയായ അവര്‍ വൈദ്യപരിശോധനക്കുവേണ്ടി അഹമ്മദാബാദിലേക്ക്‌ വരികയായിരുന്നു. യാത്രക്കിടയില്‍ അസ്വസ്ഥത തോന്നിയ യുവതി കക്കൂസില്‍ കേറി വളരെ സമയം കഴിഞ്ഞിട്ടും പുറത്തുവരാന്‍ വൈകുന്നതുകണ്ട്‌ ബന്ധുക്കള്‍ വാതിലില്‍ തട്ടി വിളിച്ചപ്പോഴാണ്‌ കുഞ്ഞ്‌ നഷ്ടപ്പെട്ട വാര്‍ത്ത എല്ലാവരും അറിയുന്നത്‌.



ഫോട്ടോ കടപ്പാട്‌, മാതൃഭൂമി (29/02/08)


ഉടനെ തന്നെ അപായചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി യാത്രക്കാര്‍ കിലോമിറ്ററോളം തിരച്ചില്‍ നടത്തിയപോഴാണ്‌ പാളത്തിലൊരു ഭാഗത്ത്‌ കരിങ്കല്‍ച്ചീളുകള്‍ക്കിടയില്‍ നവജാതശിശുവിനെ കണ്ടെത്തിയത്‌. 1.4 കിലോ ഭാരമുള്ള പെണ്‍കുഞ്ഞിനെ അഹമ്മദാബാദിലെ ഹോസ്പിറ്റലില്‍ ഉടന്‍ തന്നെ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞ്‌ അപകടനില തരണം ചെയ്തിട്ടുണ്ട്‌. (വാര്‍ത്ത മാതൃഭൂമിദിനപത്രത്തില്‍ 29/02/08)


വളരെ അതുഭുതകരമായി രക്ഷപെട്ട ആ കുഞ്ഞ്‌ ആരോഗ്യത്തോടെ ജീവിക്കട്ടെ. കരിങ്കല്‍ച്ചീളുകള്‍ക്കിടയിലേക്ക്‌ വന്നു വീണ ആ കുഞ്ഞിണ്റ്റെ വേദനയേക്കാള്‍ കുഞ്ഞിനെ ക്ളോസറ്റിലൂടെ നഷ്ടപ്പെട്ടെന്നറിഞ്ഞ ആ നിമിഷത്തില്‍ ആ മാതൃഹൃദയം അനുഭവിച്ച വേദനയായിരുന്നു എണ്റ്റെ മനസ്സില്‍ ഒരു വിങ്ങലായി അരിച്ചിറങ്ങിയത്‌

Thursday 28 February 2008

യമഹായും ട്രോഫിയും(നര്‍മം) yamaha & Trophy

വൈകിട്ട്‌ നാലരകഴിഞ്ഞപ്പോള്‍ ഒരു കാള്‍ വന്നു

" അളിയാ നമ്മുടെ മനുവിണ്റ്റെ കല്യാണം നാളെയല്ലെ. ഞാന്‍ നിണ്റ്റെ ഓഫീസിലേക്കിപ്പോള്‍ വരാം . ഗോപനും സജീദുമൊക്കെ ഇപ്പോള്‍ മനുവിണ്റ്റെ വീട്ടില്‍ വരും . അവരെല്ലാവരും അവിടെ കാത്തുനില്‍ക്കും.ഞാന്‍ ഉടനെ തന്നെ അങ്ങോട്ടു വരാം."

ഇത്രയും പറഞ്ഞ്‌ കാള്‍ കട്ട്‌ ചെയ്തു. വിളിച്ചത്‌ ബാലുവാണ്‌, അവണ്റ്റെ സ്ഥിരം നമ്പര്‍ ഇതാണ്‌, നമ്മുടെ അഭിപ്രായം പോലും ചോദിക്കാതെ ഓരോ പരിപാടികള്‍ ആസൂത്രണം ചെയ്യും. കൂട്ടുകാരെയെല്ലാവരും ഒത്തുകൂടുന്ന അവസരമായതിനാല്‍ എങ്ങനെയെങ്കിലും അതില്‍ പങ്കെടുക്കാമെന്ന് വിചാരിച്ച്‌ ഞാനും നേരത്തെയിറങ്ങി. പുറത്ത്‌ ഒരു കള്ളചിരിയുമായി അവന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
"നിനക്ക്‌ ബുദ്ധിമുട്ടൊന്നുമുണ്ടായില്ലല്ലോ നേരത്തെ ഇറങ്ങാന്‍"
അവണ്റ്റെ എരിതീയില്‍ എണ്ണയൊഴിക്കുന്ന ശീലം എനിക്ക്‌ നന്നായി അറിവുള്ളതിനാല്‍ അവനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു ഞാന്‍ ബൈക്കെടുത്തു

"മനുവിണ്റ്റെ വീട്‌ വരെ ഞാന്‍ ഓടിക്കാം നീ ചാവിയിങ്ങെട്‌?"

"ഏടാ പോലീസ്‌ ചെക്കിംഗ്‌ വല്ലതും വന്നാല്‍ കുഴപ്പമാവില്ലെ”

“ഓ പിന്നെ വന്നാല്‍ വരുന്നടത്തുവെച്ച്‌ കാണാടാ!”

പുറകില്‍ കേറിയിരുന്നാല്‍ നന്നായി വായ്നോട്ടം നടത്താന്‍ അവസരമുള്ളതിനാല്‍ ഞാന്‍ അതിന്‌ സമ്മതിച്ചു എണ്റ്റെ പുറകിലിരുന്നുള്ള വിശാലമായ റേഞ്ച്‌ നോട്ടം കണ്ടിട്ടാവാം അവന്‍ സഹികെട്ട്‌ പറഞ്ഞു.

"അളിയാ ഇങ്ങനങ്ങ്‌ തിന്നാതെ , കാര്യം "രണ്ട്‌ ദര്‍ശനസുഃഖം സമം ഒരു സ്പര്‍ശനസുഃഖം" ആണെങ്കിലും മുന്‍പില്‍ ഇതൊന്നും കണ്ട്‌ ആസ്വദിക്കാനാവാതെ ഒരുത്തന്‍ വണ്ടി ഓടിക്കുന്നകാര്യം നീ മറക്കരുത്‌.”

അവണ്റ്റെ ഉപമ കേട്ട്‌ ആസ്വദിച്ച്‌ ചിരിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ അടിപൊളി ഒരു ഐറ്റം ഇരുന്നിരുന്ന ബൈക്ക്‌ ഞങ്ങളുടെ ബൈക്കിനെ ഓവര്‍ടേക്ക്‌ ചെയ്തുപോയത്‌. ഞാന്‍ പുറകിലിരുന്നു അവനെ തോണ്ടി സിഗ്നല്‍ കൊടുത്തു.
"അളിയാ കൂടുതലങ്ങ്‌ വടകണ്ടാ, നടുക്ക്‌ Trophy യിരിക്കുന്നതു കണ്ടില്ലേ , വിട്ടേരെ"

രണ്ട്‌ വയസ്സുള്ള കുട്ടി നടുക്കിരിക്കുന്ന കണ്ടപ്പോഴാണ്‌ അവണ്റ്റെ ട്രോഫി പ്രയോഗം എനിക്ക്‌ മനസ്സിലായത്‌. അപ്പോഴാണ്‌ ശകുനം മുടക്കികളായി അവര്‍ പ്രത്യക്ഷപ്പെട്ടത്‌. ബാലു പതുക്കെ ബൈക്ക്‌ ചവിട്ടി നിര്‍ത്തി. പുറകെ ഞാനും ഇറങ്ങി.

ലൈസന്‍സില്ലാത്ത അവന്‌ ലൈ പറയാനുള്ള സെന്‍സുള്ളതിനാല്‍ എങ്ങെനെയെങ്കിലും രക്ഷപെടും എന്നു വിചാരിച്ചിരിക്കുമ്പോഴാണ്‌ അവന്‍ എന്നെ ദയനീയമായി നോക്കിയത്‌. അവണ്റ്റെ ആവനാഴിയില്‍ അസ്ത്രങ്ങളില്ലെന്ന് അറിഞ്ഞപ്പോള്‍ എണ്റ്റെ പോക്കറ്റ് ‌ഉടന്‍ തന്നെ കാലിയാകുമെന്ന് തോന്നി
"ഇങ്ങോട്ട്‌ മാറിനിക്കെടാ. "

കേരളാപോലീസിണ്റ്റെ വളരെ മാന്യമായ പെരുമാറ്റം കേട്ട്‌ ഞങ്ങള്‍ ഒതുങ്ങിനിന്നു.

ഇപ്പോള്‍ ലൈസെന്‍സെവിടെ എന്നു ചോദിക്കും , ഉടനെ കരഞ്ഞു കാലു പിടിക്കണം, നിമിഷനേരം കൊണ്ട്‌ നിരവധി നിരവധി ആശയങ്ങള്‍ മനസ്സിലൂടെ കടന്നുപോയി

"യമഹാ എന്നു പറയടാ"

ഞങ്ങള്‍ അന്തിച്ച്‌ പരസ്പരം നോക്കി.

“എന്താടാ പൊട്ടന്‍മാരാന്നോ ?”

അതുകേട്ടതും ബാലു വാ തുറന്ന് യമഹാ എന്നലറി. തൊട്ടുപുറകെ എക്കോ എന്നപോലെ ഞാനും അമറി. എന്തോ എണ്റ്റെ യമഹാ SI സാറിന്‌ ഇഷ്ടപ്പെട്ടില്ലെന്നു തോന്നി

അദ്ദേഹം എന്നോട്‌ മുന്‍പോട്ട്‌ വന്നിട്ട്‌ വീണ്ടും പറയാന്‍ പറഞ്ഞു.

ഞാന്‍ ഒരു വലിയ യമഹാ പാസ്സാക്കി. ഇപ്പോള്‍ ഏമാനതിഷ്ടപ്പെട്ടെന്ന് എനിക്കു തോന്നി

“ഉം രണ്ടാളും പൊയ്ക്കോ!

ഇതെന്ത്‌ മറിമായം എന്നറിയാതെ , പുന്നെല്ല് കണ്ട്‌ എലി ചിരിക്കുന്നതുപോലെ സന്തോഷത്തോടെ ചിരിച്ചുകൊണ്ട്‌ ബൈക്കില്‍ കയറിയ എന്നെ തോണ്ടിക്കൊണ്ട്‌ ബാലു ഞങ്ങള്‍ക്ക്‌ വളരെ പുറകിലായി വച്ചിരിക്കുന്ന BAR എന്ന ബോര്‍ഡ്‌ കാണിച്ചുതന്നപ്പോഴാണ്‌ യമഹായുടെ ഹായില്‍നിന്നും വരുന്ന മാദകഗന്ധമായിരുന്നു ഏമാന്‍മാര്‍ ചെക്ക്‌ ചെയ്തതെന്ന് മനസ്സിലായത്‌.

Wednesday 27 February 2008

ബില്‍ഗേറ്റ്സ്‌ നരകത്തില്‍(നര്‍മം)

നരകത്തിണ്റ്റെ കവാടത്തില്‍ വച്ച്‌ സാത്താന്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്സിനെ അഭിവാദ്യം ചെയ്തു.

"സ്വാഗതം, Mr. Gates ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു നിങ്ങള്‍ ജീവിതത്തിലുടനീളം വളരെ സ്വാര്‍ത്ഥനും പിശുക്കനും അതിനേക്കാളുപരി സമര്‍ത്ഥനായ ഒരു കള്ളനുമായിരുന്നു. പക്ഷെ നിങ്ങള്‍ക്ക്‌ നരകത്തില്‍ ഞങ്ങള്‍ ഒരു ഔദാര്യം നല്‍കുകയാണ്‌, 3 രീതിയിലുള്ള ശിക്ഷാവിധികളില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത്‌ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ നല്‍കും"

ഇങ്ങനെ പറഞ്ഞുകൊണ്ട്‌ സാത്താന്‍ ഗേറ്റ്സിനെ ഒരു വലിയ തീ തടാകത്തിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോയി. അവിടെ മില്യണ്‍ കണക്കിന്‌ പാപികളുടെ ആത്മാക്കള്‍ ക്രൂരമായ പീഡനമേറ്റ്‌ വെന്തെരിയുന്ന കാഴ്ചകണ്ട്‌ ഗേറ്റ്സിണ്റ്റെ ഹാര്‍ഡ്‌ ഡിസ്ക്ക്‌ തകര്‍ന്നു.

അതിനുശേഷം സാത്താന്‍ തുറന്ന ഒരു മൈതാനത്തിലേക്ക്‌ അദ്ദേഹത്തെ കൂട്ടിക്കൊണ്ട്‌ പോയി. ആ മൈതാനത്തില്‍ ആത്മാക്കളെ ,വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ ധാരാളം സിംഹങ്ങള്‍ കടിച്ച്‌ കീറി ക്കൊല്ലുന്ന കാഴ്ച കാണാന്‍ കഴിയാതെ ഗേറ്റ്സ്‌ തണ്റ്റെ മോണിറ്റര്‍ ഓഫ്‌ ചെയ്തു. അതിനുശേഷം സാത്താന്‍ ഗേറ്റ്സിനെ ഒരു കുടുസ്സു മുറിയിലേക്ക്‌ കൊണ്ട്‌ പോയി. ആമുറിയില്‍ വിലകൂടിയ വൈന്‍ നിറച്ച ഒരു കുപ്പി കണ്ടേറെ സന്തോഷിച്ച ബില്‍ഗേറ്റ്സ്‌ മുറിയുടെ മൂലക്ക്‌ ഒരു personal Computerകൂടിയിരിക്കുന്നതു കണ്ടപ്പോള്‍ അത്യധികം ആവേശത്തോടെ വിളിച്ച്‌ പറഞ്ഞു.
"സാത്താനെ എനിക്കീ ശിക്ഷമതി, ഞാന്‍ ഈ കുടുസ്സുമുറിയിലിരുന്ന്‌ ഇനിയുള്ളകാലം കഴിച്ചുകൂട്ടിക്കൊള്ളാം"

"ശരി നിങ്ങളുടെ ഇഷ്ടം പോലെ "

എന്ന് പറഞ്ഞുകൊണ്ട്‌ സാത്താന്‍ മുറി പൂട്ടി പുറത്തിറങ്ങി.
ഇതെല്ലാം കണ്ടു നിന്ന സാത്താണ്റ്റെ സന്തതസഹചാരി ലൂസിഫറിന്‌ സഹിച്ചില്ല

"അയ്യോ സാത്താനെ നിങ്ങള്‍ എന്താ ഈ കാട്ടിയത്‌, അയാള്‍ Bill Gates ആണ്‌. നിങ്ങള്‍ എന്തിനാണ്‌ അയാള്‍ക്ക്‌ ഇത്രയും നല്ല സ്ഥലം നല്‍കിയത്‌. "

സാത്താന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"അങ്ങനയേ നിങ്ങള്‍ക്ക്‌ തോന്നൂ. ദൂരെനിന്ന് നോക്കിയാല്‍ നിറഞ്ഞിരിക്കുന്ന ആ വൈന്‍ ബോട്ടില്‍ യഥാര്‍ത്ഥത്തില്‍ ശൂന്യമാണ്‌.”
"അപ്പോള്‍ ആ കമ്പ്യുട്ടറോ" ആകാംക്ഷ ആടക്കാനാവാതെ ലൂസിഫര്‍ ചോദിച്ചു.

"അതില്‍ WINDOWS 95 ആണുള്ളത്‌." സാത്താന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"പിന്നെ അതില്‍ മൂന്ന് കീകളുമില്ല"
"എതൊക്കെ" ലൂസിഫര്‍ അത്ഭുതത്തോടെ തിരക്കി
ഉത്തരം ഉടനെ തന്നെ വന്നു Control, Alt, Delete

Sunday 24 February 2008

അസിസ്റ്റണ്റ്റ്‌ ഗ്രേഡ്‌ /ക്ലര്‍ക്ക്‌ പരീക്ഷ(23/02/08)യുടെ സോള്‍വ്ഡ്‌ പേപ്പര്‍

അസിസ്റ്റണ്റ്റ്‌ ഗ്രേഡ്‌ /ക്ലര്‍ക്ക്‌ പരീക്ഷ(23/02/08)യുടെ സോള്‍വ്ഡ്‌ പേപ്പര്‍ നോക്കാന്‍
ഇവിടെ
http://questionforall.blogspot.com/2008/02/solved-question-paper-of-assistant.html

ക്ലിക്ക്‌ ചെയ്യുക

Friday 22 February 2008

ഇന്ത്യക്കാരനും അമേരിക്കക്കാരനും (നര്‍മ്മം)

ഒരു അമേരിക്കക്കാരനും ഇന്ത്യക്കാരനും ഒരുമിച്ചുള്ള വിമാനയാത്രയില്‍, അമേരിക്കക്കാരന്‍, ഉറക്കം തൂങ്ങാന്‍ തുടങ്ങുന്ന ഇന്ത്യക്കാരനെ ഒരു മത്സരത്തിനു ക്ഷണിച്ചു. അമേരിക്കന്‍ ചോദിക്കുന്ന ചോദ്യത്തിന്‌ ഉത്തരം പറഞ്ഞില്ലെങ്കില്‍ അയാള്‍ക്ക്‌ 5 ഡോളര്‍ തരണമെന്നും തിരിച്ച്‌ ഇന്ത്യന്‍ ചോദിക്കുന്ന ചോദ്യത്തിന്‌ ഉത്തരം പറഞ്ഞില്ലെങ്കില്‍ അയാള്‍ ഇന്ത്യക്കാരന്‌ 5 ഡോളര്‍ തരാമെന്നുമായിരുന്നു മത്സര വ്യവസ്ഥ.

പാതി മയക്കത്തിണ്റ്റെ മൂഡിലായിരുന്ന ഇന്ത്യക്കാരന്‍ ഇതൊന്നും തീരെ ഗൌനിക്കാതെ വീണ്ടും മയങ്ങുവാന്‍ തുടങ്ങി. അപ്പോള്‍ അമേരിക്കക്കാരന്‍, പുതിയൊരു ഓഫറുമായി രംഗത്തെത്തി. അതായത്‌ അയാള്‍ ചോദിക്കുന്ന ചോദ്യത്തിന്‌ ഉത്തരം പറഞ്ഞില്ലെങ്കില്‍ ഇന്ത്യക്കാരന്‍5 ഡോളര്‍ മാത്രം നല്‍കിയാല്‍ മതിയെന്നും, തിരിച്ച്‌ താന്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ 50 ഡോളര്‍ ഇന്ത്യക്കാരനു നല്‍കാമെന്നും അയാള്‍ പറഞ്ഞു. അതുകേട്ടതോടെ ഇന്ത്യക്കാരണ്റ്റെ കണ്ണുകള്‍ വെട്ടിത്തിളങ്ങി. അയാള്‍ മത്സരത്തിന്‌ സമ്മതിച്ചു

അമേരിക്കക്കാരണ്റ്റെ ആദ്യചോദ്യമിതായിരുന്നു
"ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരമെത്രയാണ്‌"

ഉത്തരം ആലോചിക്കാന്‍ പോലും മിനക്കെടാതെ ഇന്ത്യക്കാരന്‍ 5 ഡോളര്‍ അമേരിക്കക്കാരന്‌ നീട്ടി. ഇന്ത്യക്കാരണ്റ്റെവളരെ പരിമിതമായ അറിവിനെ പുച്ഛിച്ചുകൊണ്ട്‌ അയാള്‍ ആ ഡോളര്‍ സ്വീകരിച്ചു.
അടുത്തത്‌ ഇന്ത്യക്കാരണ്റ്റെ ഊഴമായിരുന്നു. അയാള്‍ ചോദിച്ചു.

"ഒരു കുന്നിണ്റ്റെ മുകളിലേക്ക്‌ മൂന്നു കാലുകളുമായി കയറിപ്പോകുകയും തിരിച്ച്‌ നാലു കാലുകളുമായി ഇറങ്ങിവരുന്നതുമായ ജീവി ഏതാണ്‌ "

ചോദ്യം കേട്ട്‌ അമേരിക്കക്കാരന്‍ ഞെട്ടി. അയാല്‍ തണ്റ്റെ LAPTOP എടുത്ത്‌ Internet ല്‍ കയറി ഉത്തരത്തിനുവേണ്ടി തകര്‍ത്ത്‌ ശ്രമമാരംഭിച്ചു. ഉത്തരം കിട്ടാതെ വിഷമിച്ച അയാള്‍ കൂട്ടുകാര്‍ക്കെല്ലാം email അയച്ച്‌ സഹായം അഭ്യര്‍ത്ഥിച്ചു. അരമണിക്കൂറിലേറെയുള്ള വിഫലമായ ശ്രമങ്ങള്‍ക്കു ശേഷം ഉറങ്ങിത്തുടങ്ങിയിരുന്ന ഇന്ത്യക്കാരനെ വിളിച്ചുണര്‍ത്തി 50 ഡോളര്‍ നല്‍കി.

വളരെ വിനയത്തോടെ അതു വാങ്ങിച്ച്‌ ഇന്ത്യക്കാരന്‍ വീണ്ടുമുറങ്ങാന്‍ തുടങ്ങിയപ്പോള്‍ദേഷ്യത്തോടെ അമേരിക്കക്കാരന്‍ ഇന്ത്യക്കാരനെ കുലുക്കിയുണര്‍ത്തി.

"അതുശരി, ഉത്തരം പറയാതെ വീണ്ടുമുറങ്ങുകയാണോ, നിങ്ങള്‍ ചോദിച്ച ചോദ്യത്തിണ്റ്റെ ഉത്തരമെന്താണ്‌ ?"

ഉടനെതന്നെ നമ്മുടെ ഇന്ത്യക്കാരന്‍ പോക്കറ്റില്‍ നിന്ന്‌ 5 ഡോളറെടുത്ത്‌ അമേരിക്കക്കാരനു കൊടുത്തിട്ട്‌ വീണ്ടും സുഖമായി ഉറങ്ങാന്‍ തുടങ്ങി.

Thursday 21 February 2008

അന്നും ഇന്നും

അന്നൊക്കെ സ്ത്രീജനങ്ങള്‍ എട്ടരയാവുമ്പോള്‍ കുത്തിയിരുന്ന്‌ കണ്ണീര്‍സീരിയലുകള്‍ കാണുമായിരുന്നു
ഇന്നെല്ലാവരും ആ സമയത്ത്‌ Idea Star Singer എന്ന സീരിയല്‍ കണ്ടുകൊണ്ടിരിക്കുന്നു.


അന്നൊക്കെ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്‌ ചെറുപ്പക്കാര്‍ക്ക്‌ രഹസ്യമായ ഹരമായിരുന്നു
ഇന്നതിനുപകരം അവര്‍ മന്ത്രി സുധാകരണ്റ്റെ സുധാമൊഴികള്‍ക്കായി കാതോര്‍ത്തിരിക്കുന്നു.


അന്ന്‌ ചെറുപ്പക്കാര്‍ സൊറ പറയാന്‍ കവലയിലും, അമ്പലങ്ങളിണ്റ്റെ മുന്‍പിലെ ആല്‍മരചോട്ടിലും ഒത്തുകൂടുമായിരുന്നു.
ഇന്ന്‌ ചെറുപ്പക്കാര്‍ സൊറ പറയാന്‍ റേന്‍ജോ (Range), കവറേജോ ഉള്ള സ്ഥലം നോക്കിപോകുന്നു


അന്ന്‌ ടി. വി,യില്‍ ഒരു സിനിമ കാണണമെങ്കില്‍ ദൂരദര്‍ശന്‍ കനിയണമായിരുന്നു.
ഇന്ന്‌ ടി.വി.യില്‍ ഒരു സിനിമ കാണാതിരിക്കണമെങ്കില്‍ കെ.എസ്‌.ഇ. ബി കനിയണം


അന്ന്‌ "അന്നും ഇന്നും" എഴുതി മാസികക്കയച്ചുകൊടുത്തിട്ട്‌ അത്‌ തിരിച്ചുവരുന്നതും കാത്തിരിക്കുമായിരുന്നു
ഇന്ന്‌ "അന്നും ഇന്നും" പോലുള്ളവ ഒരു കൂസലുമില്ലാതെ ബ്ളോഗിയിട്ട്‌ കമണ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു

മൊബൈല്‍ വ്യാജനാണോ എന്നു പരിശോധിക്കാന്‍ എളുപ്പമാര്‍ഗം

ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ 100 ശതമാനം സത്യമാണോ എന്നൌ ചോദിച്ചാല്‍ ഉത്തരമില്ല.
E-mail വഴി പ്രചരിച്ച ഒരു Information മാത്രമാണിത്‌.
Please Check it for a Curiosity.

നിങ്ങളുടെ മൊബൈലില്‍ *#06# എന്നു ടൈപ്പ്‌ ചെയ്യുക

International Mobile Equipment Iidentity (IMEI)നമ്പര്‍ തെളിഞ്ഞു വരും





ആ നമ്പരില്‍ ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ ശ്രദ്ധിക്കുക!
ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ 0,2 അല്ലെങ്കില്‍ 2,0 ആണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ Emiratesല്‍ Assemble ചെയ്തതാണ്‌. അതുകൊണ്ട്‌ തന്നെ അതിണ്റ്റെ Quality വളരെ മോശം ആയിരിക്കും

ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ 0,8 അല്ലെങ്കില്‍ 8,0 ആണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ Germany ല്‍ നിര്‍മ്മിച്ചതായിരിക്കും‌. എങ്കില്‍ അത്‌ തരക്കേടില്ലാത്ത Quality ആയിരിക്കും.


ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ 0,1 അല്ലെങ്കില്‍ 1,0 ആണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ Finland ല്‍ നിര്‍മ്മിച്ചതായിരിക്കും‌. എങ്കില്‍ അത്‌ Excellent Quality ആയിരിക്കും.

ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ 0,0 ആണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ Original Factory ല്‍ നിര്‍മ്മിച്ചതായിരിക്കും‌. എങ്കില്‍ അത്‌ Best Mobile Quality ആയിരിക്കും.



Just Try it !

Wednesday 20 February 2008

സംവിധായകന്‍ കമല്‍ മമ്മൂട്ടിക്കെതിരെ

മലയാള സിനിമയുടെ പ്രതിസന്ധിക്കു കാരണം സൂപ്പര്‍ താരങ്ങളാണെന്ന വിമര്‍ശവുമായി സംവിധായകന്‍ കമല്‍ രംഗത്തെത്തി. പലരും പറഞ്ഞ്‌ മടുത്തിട്ടുള്ള ഈ ന്യായത്തിനു മേമ്പൊടിയായി അദ്ദേഹം ഒരു കാര്യം കൂടി വെളിപ്പെടുത്തിയിരിക്കുന്നു. ഒരു ഇരുപതുകാരണ്റ്റെ അച്ഛനായി അഭിനയിക്കാന്‍ സൂപ്പര്‍താരം Mammootty മടികാട്ടാറുണ്ടത്രെ. എല്ലാ സംവിധായകരും സൂപ്പര്‍താരങ്ങളുടെ കഴിവു കൊണ്ട്‌ സൂപ്പര്‍ സംവിധായകരായി മാറുകയും അതുപോലെ താരങ്ങള്‍ സൂപ്പര്‍ സംവിധായകരുടെ സഹായത്താല്‍ സൂപ്പര്‍താരങ്ങളാകുന്നതും നമ്മള്‍ കണ്ട്‌ കഴിഞ്ഞിരിക്കുന്നു. കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ താരപരിവേഷമില്ലാത്ത ചിത്രമായിട്ടുകൂടി ബോക്സോഫീസ്‌ ഹിറ്റായിരുന്നല്ലോ !അപ്പോള്‍ താരങ്ങളല്ല കാര്യം, സിനിമയുടെ Subject ആണ്‌ പ്രധാനം. പിന്നെ ചില തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ സൂപ്പര്‍താരങ്ങളുടെ പരിവേഷത്താല്‍ ഹിറ്റായിട്ടുമുണ്ട്‌. (ഉദാ: ഹരികൃഷ്ണന്‍സ്‌). തീരെ സഹിക്കാന്‍ പറ്റാത്ത സൂപ്പര്‍താര ചിത്രങ്ങള്‍ പലതും എട്ടുനിലയില്‍ പൊട്ടിയിട്ടുമുണ്ട്‌. (ഉദാ:ഭാര്‍ഗ്ഗവ ചരിതം മൂന്നാം ഖണ്ഡം) നല്ല കഥ ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ കാണാനുണ്ടാവും. അല്ലാതെ മമ്മൂട്ടിയൊ മോഹന്‍ലാലിനെയോ കുറ്റം പറഞ്ഞിട്ടുകാര്യമില്ല.

വാല്‍ക്കഷണം: മമ്മൂട്ടിയെ പറ്റി ആരോപണം ഉന്നയിക്കുന്നത്‌ സൂക്ഷിച്ചു വേണം കമല്‍ സാറെ, തണ്റ്റെ കടുത്ത ആരാധകനെ വരെ തല്ലിയ മമ്മൂട്ടി അങ്ങയെ തല്ലാതെ വിട്ടാല്‍ കൊള്ളാം

വിനീത്‌ മോശം ഗായകനോ ?

“പലരും അനാവശ്യമായ പ്രാധാന്യം കൊടുത്തതുകൊണ്ട്‌ മാത്രം കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന ഗായകനാണ്‌ വിനീത്‌ ശ്രീനിവാസന്‍. ഒരു ഗായകനുവേണ്ട ഗുണങ്ങളെല്ലാം ഉണ്ടെന്ന് പറയുക വയ്യ. പ്രധാനമായും പാടുന്നതില്‍ ഒരു ഭാവവുമില്ല. ഗാനഭാഗം വ്യക്തമായിരിക്കണമെന്ന നിഷ്ക്കര്‍ഷ‌ അദ്ദേഹത്തിന്‌ ഇല്ലേയില്ല. അപ്പോള്‍ ഇത്തരത്തിലുള്ള ഒരു ഗായകനെ മുന്‍ നിരയില്‍ പ്രതിഷ്ഠിക്കുന്നതിണ്റ്റെ ഉദ്ദേശ്യമെന്താവാം "

ടി.പി.ശാസ്തമംഗലം.

“എണ്റ്റെ മാഷെ നിങ്ങളീപറയൂന്നതെല്ലാം വിനീത്‌ തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്‌. പുതിയ സിനിമകളേതൊക്കെ എന്നു ചോദിച്ചപ്പോള്‍ എതോ ഒരു സിനിമയുടെ പേരുപറയുകയും എന്നിട്ട്‌ ആ സിനിമയിലെ പാട്ട്‌ താന്‍ കുളമായി പാടിയതിനാല്‍ ചിലപ്പോള്‍ തന്നെ മാറ്റാനും ഇടയുണ്ടെന്നും വിനീത്‌ അഭിമുഖത്തില്‍ പറഞ്ഞതോര്‍ക്കുന്നു. ശബ്ദസൌകുമാര്യമൊന്നുമില്ലാതെ, ഭാവമൊന്നുമില്ലാതെ വിദ്യാസാഗറിനെ പോലുള്ള ഒരു സംഗീത സംവിധായകണ്റ്റെ കീഴില്‍ പാടാന്‍ കഴിഞ്ഞതു “ശ്രീനിവാസണ്റ്റെ മകന്‍” എന്ന പേരിലാണെന്നു വിശ്വസിക്കുന്നത്‌ മൂഢത്വമാണ്‌. ആദ്യനാളുകളില്‍ അതിമനോഹരമായി പാടിയിരുന്ന എം. ജിയണ്ണന്‍ ശബ്ദസൌകുമാര്യം നഷ്ടപ്പെട്ടിട്ടും ഇപ്പോഴും പാടുന്നില്ലേ ? എല്ലാം മറന്നേക്കൂ, മനോഹരമായ ശബ്ദത്തിണ്റ്റെ ഉടമയായ വേണുഗോപാലിനെതിരെ എം. ജിയണ്ണന്‍ ഉള്‍പ്പടെയുള്ള ലോബി കളിച്ചിട്ടായിരിക്കുമല്ലോ പാവം ഇപ്പോഴും ചില അനശ്വര ഗാനങ്ങളുടെ ഗായകനായി മാത്രം ഒതുങ്ങിനില്‍ക്കുന്നത്‌.


വിനീതിന്‌ ശാസ്ത്രീയമായ അടിത്തറ സംഗീതത്തില്‍ ഉണ്ടോ എന്നറിയില്ല, എങ്കിലും അദ്ദേഹത്തിണ്റ്റെ ശബ്ദമാധുര്യത്തിന്‌ തെളിവാണല്ലോ അയാളുടെ പാട്ടുകളുടെ പോപ്പുലാരിറ്റി. കര്‍ണ്ണാടക സംഗീതം അഭ്യസിക്കാത്ത S.P. Balasubrahmanyam ശങ്കരാഭരണത്തിലെ പാട്ടുകള്‍ അതിമനോഹരമായി പാടിയില്ലേ !"

Tuesday 19 February 2008

അമ്മയെ അഞ്ചുവര്‍ഷം അടച്ചിട്ട മകന്‍

കൊല്ലത്താണ്‌ മകന്‍ അമ്മയെ ഇങ്ങനെ അമിതമായി സ്നേഹിച്ചത്‌. രോഗശയ്യയില്‍ കിടക്കുന്ന വൃദ്ധയായ മാതാവിനെ സംരക്ഷിക്കാന്‍ കന്യാസ്ത്രീകളും ബന്ധുക്കളും മുന്നോട്ട്‌ വന്നിരുന്നെങ്കിലും അവരൊക്കെ സ്വത്ത്‌ തട്ടിയെടുക്കാന്‍ എത്തുകയാണെന്ന്‌ പറഞ്ഞ്‌ ഹോട്ടല്‍ തൊഴിലാളിയായ മകന്‍ അവരെ അകറ്റിയിരുന്നു. മലമൂത്രവിസര്‍ജ്യവസ്തുക്കള്‍ക്കിടയില്‍ അസ്ഥിമാത്രമായി കാണപ്പെട്ട വൃദ്ധയെ പോലീസെത്തി ബലം പ്രയോഗിച്ച്‌ പൂട്ടു തുറന്നാണ്‌ പുറത്തെടുത്തിയത്‌. ആശ്രാമം ഹോളിഫാമിലി ചര്‍ച്ചിനു സമീപം മിഷന്‍ കോമ്പൌണ്ടില്‍ ഉദയാനഗര്‍ മൂന്നില്‍ ആനി(82 വയസ്സ്‌) , മകന്‍ റോബര്‍ട്ട്‌(52) നൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്‌.ഒരു മുറി മാത്രമുള്ള വീട്ടില്‍ ചുറ്റിനും ചാക്കുകള്‍ കൊണ്ട്‌ കെട്ടി വേര്‍തിരിച്ച നിലയില്‍ കട്ടിലിലായിരുന്നു ആനി കിടന്നിരുന്നത്‌. പോലീസുകാര്‍ മുറി തുറക്കുമ്പോള്‍ മാസങ്ങള്‍ പഴകിയ ഭക്ഷണം അടുക്കളമുറിയില്‍ ഇരിപ്പുണ്ടായിരുന്നു.
(വാര്‍ത്ത ജനയുഗം പത്രത്തില്‍-18/02/08)


ആനിയെ ആശുപത്രിയിലേക്ക്‌ നീക്കുന്നു



മകന്‍ മാനസികരോഗിയാണെന്നു പറഞ്ഞുകൊണ്ട്‌ അവനെ രക്ഷപെടുത്താന്‍ ശ്രമം നടന്നേക്കാം പക്ഷെ മാതാപിതാക്കളെ വാര്‍ദ്ധക്യകാലത്ത്‌ എങ്ങനെയും ഒഴിവാക്കി വൃദ്ധസദനങ്ങളില്‍ എത്തിക്കാന്‍ ശ്രമം നടത്തുന്ന മനോരോഗമുള്ള മക്കളുടെ എണ്ണം നമ്മുടെ കേരളത്തില്‍ കൂടി വരുന്ന പ്രവണത നമുക്ക്‌ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. വാര്‍ദ്ധക്യം ഒരു ശാപമാണെന്നും തങ്ങള്‍ ആ അവസ്ഥയിലെത്തിച്ചേരുകയില്ല എന്നും വിശ്വസിക്കുന്ന ഈ മനോരോഗികള്‍ ഒന്നോര്‍ത്താല്‍ നന്ന്‌, നിങ്ങള്‍ ചെയ്യുന്നതെല്ലാം നിങ്ങളുടെ മക്കള്‍ ശ്രദ്ധിക്കുന്നുണ്ട്‌, നാളെ അവര്‍ നിങ്ങളുടെ വാര്‍ദ്ധക്യത്തില്‍, നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളോട്‌ പെരുമാറിയ രീതിയില്‍ തന്നെ പെരുമാറിയെന്നു വരും.
അതിനാല്‍ “പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കണ്ട!”

Sunday 17 February 2008

ചില മൊബൈല്‍ മുന്നറിയിപ്പുകള്‍

ഒരിക്കലും മൊബൈല്‍ ചാര്‍ജ്‌ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കാളുകള്‍ ATTEND ചെയ്യരുത്‌.


മരണം വിളിച്ചു വരുത്താന്‍ അത്‌ ഇടയായേക്കാം


ഈ ഫോട്ടോകള്‍ ശ്രദ്ധിക്കൂ.
















"Cell phones are a very useful modern invention. However, we must be aware that it can also be an instrument! Of death.Never use the cell phone while it is hooked to the electrical outlet! "


This warning originated from a doing a case study by a psychologist from Blacktown City Mental Health in the Sydney West Area Health Service.

Saturday 16 February 2008

ചില രസകരമായ നിര്‍വചനങ്ങള്‍(നര്‍മം)

എനിക്ക്‌ ഈമെയില്‍ വഴി ലഭിച്ച ചില നിര്‍വചനങ്ങള്‍!

ഈ മെയില്‍ കിട്ടിയിട്ടുള്ളവര്‍ ക്ഷമിക്കുക!

DEFINITIONS

School: A place where Papa pays and Son plays.



Life Insurance: A contract that kee ps you poor all your life so that you can die Rich.



Nurse
: A person who wakes u up to give you sleeping pills.


Marriage: It's an agreement in which a man loses his bachelor degree and a woman gains her masters.


Tears
: The hydraulic force by which masculine willpower is defeated by feminine waterpower.



Lecture
: An art of transferring information from the notes of the Lecturer to the notes of the students without passing through "the minds of either"



Conference: The confusion of one man multiplied by the number present.



Compromise
: The art of dividing a cake in such a way that everybody believes he got the biggest piece.



Dictionary: A place where success comes before work.



Conference Room: A place where everybody talks, nobody listens and everybody disagrees later on.



Father: A banker provided by nature.



Boss
: Someone who is early when you are late and late when you are early.



Politician: One who shakes your hand before elections and your Confidence after.



Doctor: A person who kills your ills by pills, and kills you by bills.


Classic: Books, which people praise, but do not read.



Smile: A curve that can set a lot of things straight.


Office: A place where you can relax after your strenuous home life.


Yawn: The only time some married men ever get to open their mouth.

Etc.: A sign to make others believe that you know more than you actually do.



Committee: Individuals who can do nothing individually and sit to decide that nothing can be done together.



Experience
: The name men give to their mistakes.



Atom Bomb: An invention to end all inventions.


Philosopher
: A fool who torments himself during life, to be wise after death




Source:Excitefun.net

Thursday 14 February 2008

ഒരു പ്രണയഗീതം

ഈ രാവില്‍ നീയെണ്റ്റെ സഖിയായി വന്നെങ്കില്‍
താരങ്ങളത്‌ കാണാന്‍ രാവില്‍ തെളിഞ്ഞേനെ!
മൌനമായ്‌ നാം മാറും സ്നേഹത്തിന്‍ ഭാവങ്ങള്‍
മനതാരിലെന്നെന്നും കുളിരായി പെയ്യുന്നു.


അറിയാതെയറിയുന്നു വിരഹത്തിന്‍ വേദനകള്‍
അതിലേറെയറിയുന്നു നിന്നാര്‍ദ്രഭാവങ്ങള്‍
കണ്ണടക്കുമ്പോളിളം തെന്നലാവും നീ
കണ്‍തുറന്നാലോ ഉഷസ്സായി മാറും നീ



എങ്ങനെ എന്‍ ദേവി നിന്നെ മറക്കും ഞാന്‍
അംഗനയാം നിണ്റ്റെ ഭാവങ്ങള്‍ കാണുമ്പോള്‍!!

Wednesday 13 February 2008

ഉപ്പുമാവും ഉപ്പുമാങ്ങയും (കൊച്ചുകഥ)

ഉച്ചഭക്ഷണം കൂട്ടുകാരുമായി പങ്കിട്ടതിനാല്‍ കുട്ടണ്റ്റെ വിശപ്പ്‌ സ്കൂള്‍ വിടാറായപ്പോഴേക്കും ഇരട്ടിച്ചിരുന്നു. വിദ്യാലയത്തിണ്റ്റെ തെക്കുഭാഗത്തു നിന്നിരുന്ന മാവില്‍ നിന്നും വിളഞ്ഞ മൂവാണ്ടന്‍ മാങ്ങ പറിച്ചു തിന്ന്‌ വിശപ്പടക്കിക്കൊണ്ടിരുന്നപ്പോഴാണ്‌ വിവിധതരം മാങ്ങകളെപ്പറ്റിയുള്ള വിവാദം അരങ്ങേറിയത്‌. ഓരോരുത്തരും തങ്ങളുടെ വീട്ടിലുള്ള മാങ്ങകളെപ്പറ്റി വിവരിക്കുകയായിരുന്നു, അവരില്‍ചിലര്‍ രംഗത്തിനു കൊഴുപ്പു കൂട്ടാന്‍ കല്ലു വെച്ച നുണകളും പറഞ്ഞു സ്കൂളിനല്‍പ്പമകലെയുള്ള പട്ടണത്തിലെ ഫ്ളാറ്റില്‍ കഴിയുന്ന കുട്ടന്‌ മാങ്ങകളെപ്പറ്റി പറയുവാനൊന്നുമില്ലായിരുന്നു. കൂട്ടുകാരില്‍ ചിലര്‍ കുട്ടനെ കളിയാക്കുവാന്‍ തുടങ്ങി. അവനപ്പോള്‍ ഗൌരവത്തോടെ മൊഴിഞ്ഞു.- "എണ്റ്റെ വീട്ടിലുമുണ്ട്‌ മാവും, മാങ്ങയും. മുഴുവന്‍ ഉപ്പ്‌. ഉപ്പുമാവും ഉപ്പുമാങ്ങയും

Monday 11 February 2008

അയലത്തെ കണ്ടക്ടര്‍.(നര്‍മ്മം)

അന്ന്‌ കോളേജില്‍ കലോത്സവത്തിണ്റ്റെ ലഹരിയിലായിരുന്നു എല്ലാവരും. പരിപാടിയൊക്കെ കഴിഞ്ഞ്‌ കൂവിയൊക്കെ തളര്‍ന്ന്‌ അവശരായെങ്കിലും അടുത്ത ഞൊളപ്പ്‌ എവിടെ കാട്ടണം എന്ന ഒരു കണ്‍ഫ്യുഷനിലായിരുന്നു കുറെ കുമാരന്‍മാര്‍. പക്ഷെ പെട്ടെന്ന് ഒരു ബസ്സ്‌ വന്നതും അതിലെ തിരക്ക്‌ കണ്ടതും അവര്‍ അതില്‍ കയറിപ്പറ്റാനുള്ള സാഹസികശ്രമം നടത്തി. കുമാരന്‍മാരെല്ലാം ഒരു വിധം ബസ്സില്‍കയറി, അവര്‍ക്ക്‌ പ്രോത്സാഹനമേകിക്കൊണ്ട്‌ കുറെ ഗോപികമാരും ബസ്സിലിടം പിടിച്ചു. പോരെ പുകില്‌, ഇവരുടെയൊക്കെ മുന്‍പില്‍ സ്മാര്‍ട്ടാവാതിരിക്കാന്‍ ആര്‍ക്കാ കഴിയുക. ബസ്സോടി ഒരു 25 മീറ്റര്‍ കടന്നപ്പോള്‍ ആദ്യത്തെ ബെല്ല്. ഡ്രൈവര്‍ Sudden Break ഇട്ടു, ദേഷ്യത്തൊടെ കണ്ടക്ടറെ നോക്കി. കണ്ടക്ടര്‍ അതുഗൌനിക്കാതെ ഡബിള്‍ബെല്ലടിച്ചു. വണ്ടി വീണ്ടും മുന്നോട്ട്‌ നീങ്ങി, ഇത്തവണ ഒരു 50 മീറ്റര്‍ കഴിഞ്ഞുകാണും ദാ വരുന്നു ബെല്ല്. ഡ്രൈവ ര്‍ വീണ്ടും ബ്രേക്കിട്ടു, എന്നിട്ട്‌ തിരിഞ്ഞു നിന്ന് അട്ടഹസിച്ചു.

"ആര്‍ക്കാടാ @#%~ണ്റ്റെ അസുഖം "
നാടന്‍പ്രയോഗത്തിലുള്ള ഡ്രൈവറുടെ ചോദ്യം കേട്ട്‌ ഏറേ ആഹ്ളാദിച്ചത്‌ യാത്രക്കാരേക്കാളും കുമാരന്‍മാരായിരുന്നു, അവര്‍ കൂട്ടച്ചിരികളൊടെ ആ ചോദ്യത്തെ സധൈര്യം നേരിട്ടു. ഡ്രൈവര്‍ തണ്റ്റെ ധൈര്യത്തില്‍ അഭിമാനിച്ചും, ഇനി ആരും ബെല്ലടിക്കാന്‍ ധൈര്യപ്പെടുകയില്ലെന്നും വിശ്വസിച്ച്‌ വണ്ടിയെടുത്തു. കുറെ ദൂരം വരെ ഒരു ശല്യവുമില്ല. ആപ്പോള്‍ ദാ വരുന്നു വീണ്ടും ബെല്‍.

ഡ്രൈവര്‍ ദേഷ്യത്തൊടെ പുറകോട്ട്‌ നോക്കിയതും ചരടില്‍ പിടിച്ച്‌ കണ്ടക്ടര്‍ താനടിച്ചതാണെന്ന് തെളിയിക്കുന്നുണ്ടായിരുന്നു. വീണ്ടും വണ്ടി തടസ്സങ്ങളൊന്നുമില്ലാതെ ഒരു 50 മീറ്ററോളം പിന്നിട്ടുകാണും ദാ വരുന്നു ബെല്‍. കൂടെ കൂട്ടചിരികളും. ഡ്രൈവര്‍ ബ്രേക്ക്‌ ചവിട്ടി അക്ഷമനായി തിരിഞ്ഞു നോക്കി.

കൂട്ടചിരികള്‍ക്കിടയിലൂടെ കണ്ടക്ടര്‍ ഉച്ചത്തില്‍ ചോദിച്ചു

"ഈ കൂട്ടത്തില്‍ ആരുടെ വീടിണ്റ്റെ അയലത്താടാ കണ്ടക്ടര്‍ താമസിക്കുന്നത്‌"

ഇത്തവണ പുറകിലുള്ള കൂട്ടചിരികള്‍ പെട്ടെന്ന് നിലച്ചു, പകരം യാത്രക്കാര്‍ നന്നായി ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ ആ യാത്രയിലങ്ങോളം ഡ്രൈവര്‍ക്ക്‌ Sudden Break ഇടേണ്ടി വന്നില്ല, പക്ഷേ കുമാരന്‍മാര്‍ Sudden Break ഇട്ടതുപോലെ ആയിരുന്നു.

Monday 4 February 2008

കല്യാണിയുടെ ദയ

ചേട്ടണ്റ്റെ മോളായ കല്യാണിയാണ്‌ കഥയിലെ നായിക. കക്ഷിക്ക്‌ ഇപ്പോള്‍ മൂന്നര വയസ്സുണ്ട്‌. രണ്ടര വയസ്സുള്ളപ്പോള്‍,പുള്ളിക്കാരത്തി മലവിസര്‍ജജനം നടത്തിക്കൊണ്ടിരുന്നത്‌, വീടിന്‌ സ്വല്‍പ്പമകലെ മതിലിനോട്‌ ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു. എവിടിരുന്ന് സാധിച്ചാലും, തണ്റ്റെ മലം അമ്മയെക്കൊണ്ട്‌ മാത്രമെ വാരിക്കാന്‍ അനുവദിക്കുകയുള്ളൂ എന്നുള്ള ഒരു അനാവശ്യ നിര്‍ബന്ധബുദ്ധി അവള്‍ക്കുണ്ടായിരുന്നു. എന്തായാലും, മലമല്ലേ, നമ്മള്‍ ഇക്കാര്യത്തിലത്ര വാശി പിടിക്കാനൊട്ടു പോയതുമില്ല. ഒരിക്കല്‍ അവളുടെ അമ്മ അമ്പലത്തില്‍ പോയ സമയത്താണ്‌ കക്ഷി സാധിച്ചത്‌. എണ്റ്റെ അമ്മ, മരുമകള്‍ വരുന്നത്‌ വരെ കാത്തിരിക്കണ്ട്‌ എന്ന് കരുതി സംഭവം വാരിയെടുക്കാനായി അവളുടെ അടുത്തേക്ക്‌ ചെന്നു. പോരേ പൂരം, അവള്‍ ഉച്ചത്തില്‍ കരയാനുള്ള ഭാവത്തോടെ വിളിച്ച്‌ പറഞ്ഞു. "അച്ചാമ്മ വാരണ്ട, എണ്റ്റെ അമ്മ വാരിയാല്‍ മതി" കരഞ്ഞു തുടങ്ങിയാല്‍, സൈറണ്‍ പോലെ ആയതിനാല്‍ അമ്മ തല്‍ക്കാലം പിന്‍വാങ്ങി.

രാത്രിയില്‍ കല്യാണിക്ക്‌ അച്ചാമ്മയെ വലിയ കാര്യമാണ്‌, മറ്റുള്ളവര്‍ ഹാളിലിരുന്ന് റ്റി.വി കാണുമ്പോള്‍ രണ്ട്‌ പേരും ഹാളിനെ വേര്‍തിരിച്ചിരിക്കുന്ന കര്‍ട്ടന്‌ പിറകിലിരുന്ന്‌ ചോറും കറിയും വെക്കുന്ന തിരക്കിലായിരിക്കും. അടുക്കളയില്‍ പകല്‍ നടക്കുന്ന പുകിലുകളെല്ലാം പുള്ളിക്കാരത്തി തന്‍മയത്തോട്‌ കൂടി അവതരിപ്പിക്കുന്നത്‌ അച്ചാമ്മയോട്‌ രാത്രിയില്‍ ഒത്ത്‌ ചേരുമ്പോഴാണ്‌. അങ്ങനൊരു ദിവസം, പേരക്കുട്ടിയോട്‌ വളരെ വാത്സല്യം തോന്നിയ വേളയില്‍, അച്ചാമ്മ അവളോട്‌ തണ്റ്റെ പരിഭവം അറിയിച്ചു. "രാത്രിയില്‍ നിണ്റ്റെ കൂടെ ചോറും,കറിയും വെച്ച്‌ കളിക്കാനൊക്കെ നിണ്റ്റെ അച്ചാമ്മവേണം. എന്നിട്ടും നിനക്ക്‌ അച്ചാമ്മയോട്‌ ഒരു സ്നേഹവുമില്ലല്ലോ ?"

അത്‌ കേട്ടപ്പോള്‍ അവളുടെ കുഞ്ഞ്‌ മനസ്സിലെ പരിഭവം , ആശ്വാസവാക്കുകളായി വന്നത്‌ ഇങ്ങനെയായിരുന്നു.

"നാളെ മുതല്‍ അച്ചാമ്മ എണ്റ്റെ തീട്ടം വാരിക്കോളൂ"

Friday 1 February 2008

ചില സുപ്രധാന കണ്ടുപിടുത്തങ്ങള്‍ (നര്‍മ്മം)

Important Discoveries



Man discovered weapons, invented hunting.
Woman discovered hunting, invented furs.


Man discovered colors, invented painting.
Woman discovered painting, invented make-up .


Man discovered speech, invented conversation.
Woman discovered conversation, invented gossip .


Man discovered agriculture, invented food.
Woman discovered food, invented diet.


Man discovered friendship, invented love.
Woman discovered love, invented marriage .


Man discovered trade, invented money.
Woman discovered money, man has never recovered

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS