Monday 28 April 2008

പേനയും പെന്‍സിലും(കൊച്ചുകഥ)

ഒരിക്കല്‍ ഒരു പേന പെന്‍സിലിനെ കളിയാക്കി

" എണ്റ്റെ കഴിവിണ്റ്റെ പകുതിപോലും നിനക്കില്ല. നിണ്റ്റെ അഗ്രഭാഗം വളരെ ദുര്‍ബലവും ഒന്നു താഴെ വീഴുമ്പോള്‍ തന്നെ ആയുസ്സറ്റ്‌ പോകുന്നവനുമാണ്‌ നീ. നിണ്റ്റെ എഴുത്തിനോ ഒരു ഭംഗിയുമില്ല, എണ്റ്റത്ര തെളിച്ചവുമില്ല. നിന്നേക്കാള്‍ വിലകൂടിയവനുമായ എനിക്ക്‌ നിന്നോട്‌ സഹതാപം തോന്നുന്നു, ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്‌"
ഇതെല്ലാം കേട്ടുകൊണ്ട്‌ നമ്മുടെ പെന്‍സില്‍ മിണ്ടാതെ , തണ്റ്റെ ദൌര്‍ബല്യങ്ങളെ പറ്റി ഓര്‍ത്ത്‌ വിഷമിച്ചിരുന്നു

അപ്പോഴാണ്‌ കൂട്ടുകാരനുമൊത്ത്‌ പേനയുടെ ഉടമസ്ഥനായ പയ്യന്‍ മുറിയിലേക്ക്‌ കയറിവന്നത്‌.

"അളിയാ ഇനി അങ്ങോട്ട്‌ project Workഉം Drawings ഉം തന്നെ . അതിനാല്‍ നമ്മുടെ പെന്‍സില്‍ തന്നെ ശരണം"
എന്നിട്ട്‌ അവന്‍ പെന്‍സിലെടുത്ത്‌ കൂട്ടുകാരനോടായി പറഞ്ഞു.

"എനിക്ക്‌ ഈ പെന്‍സില്‍ ഒരു ഐശ്വര്യമാ. ഇതുകൊണ്ട്‌ വരച്ചിട്ടുള്ള എല്ലാDrawingngsനും എനിക്ക്‌ 90ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ കിട്ടിയിട്ടുണ്ട്‌. "

ഇതൊക്കെ കേട്ട്‌ ഒരു പൊട്ടനെ പോലെ പേന മിണ്ടാതിരുന്നു. ഇപ്പോള്‍ തന്നെ പുകഴ്ത്തുമെന്ന് കരുതി അവന്‍ അഹങ്കാരത്തോടെ ഞെളിഞ്ഞു നിന്നു. പയ്യന്‍ പേനയെടുത്ത്‌ കൂട്ടുകാരനോട്‌ പറഞ്ഞു.
"ഈ പേനയും നല്ല ഉഗ്രന്‍ പേനയാ"

പേന നടുനിവര്‍ത്തി ഞെളിഞ്ഞുകൊണ്ട്‌പെന്‍സിലിനെ പുച്ഛത്തോടെ നോക്കി

"പക്ഷേ ഇപ്പോള്‍ ഇതില്‍ പഴയതുപോലെ മഷി ഇറങ്ങുന്നില്ല. മാത്രവുമല്ല ഇതിപ്പോള്‍ പഴയ ഫാഷനാണ്‌.എനിക്ക്‌ മാമന്‍ ഒരു പുതിയ ഫോറിന്‍ പേന തന്നിട്ടുണ്ട്‌. അതിനാല്‍ ഞാന്‍ ഇതു കളയുകയാണ്‌"

പേന ആ പയ്യണ്റ്റെ കയ്യിലിരുന്നു ഞെരിപിരികൊണ്ടു. ഫ്ളാറ്റിലെ ജനലുകള്‍ക്കിടയിലൂടെ അത്‌ താഴെയുള്ള റോഡില്‍ വന്നു വീണതും ഏതോ വാഹനം അതിവേഗം അതിണ്റ്റെ കഥ കഴിച്ചതും നിമിഷനേരങ്ങള്‍ക്കുള്ളിലായിരുന്നു. പഴയ പേനയുടെ സ്ഥാനത്ത്‌ ഫോറിന്‍പേന സ്ഥലം പിടിച്ചു. അവന്‍ കാഴ്ചയില്‍ അതി സുന്ദരനായിരുന്നു. തൊട്ടടുത്ത്‌ പെന്‍സിലിനെ കണ്ട അവന്‍ ആഹ്ളാദത്തോടെ പറഞ്ഞു.

"ഹോ കുറെ കാലം കൂട്ടുകാരെ ആരെയും കാണാതെ ആ നശിച്ച പാക്കറ്റിനുള്ളില്‍ ഞെരിപിരി കൊള്ളുകയായിരുന്നു. എന്തായാലും ഇനിയുള്ള കാലം നമുക്ക്‌ പായാരം പറഞ്ഞുകൊണ്ടിവിടിരിക്കാം"
അതുകേട്ട്‌ പെന്‍സിലിണ്റ്റെ മനസ്സ്‌ നിറഞ്ഞു. ആ നല്ല ചങ്ങാതിയുടെ സാമിപ്യം അവനില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കിയിരുന്നു.

Saturday 26 April 2008

ശ്രീശാന്തിനെ ഹര്‍ഭജന്‍ തല്ലി. (Harbhajan Slaps Sreesanth)


ഹര്‍ഭജന്‍ തല്ലിയതില്‍ കരയുന്ന ശ്രീശാന്ത്‌, ആശ്വസിപ്പിക്കുന്ന V.R.V. സിംഗും, നടി പ്രീതി സിന്റയും

IPL പൂരം പൊടിപൊടിക്കുകയാണ്‌. ബാറ്റുകൊണ്ടുള്ള തല്ലുകള്‍ കൊണ്ട്‌ അവശരാകുന്ന ബൌളര്‍മാരുടെ ദയനീയ ഭാവങ്ങള്‍ കണ്ട്‌ മടുത്ത cricketപ്രേമികള്‍ക്ക്‌ ഇന്നലെ നടന്ന മൊഹാലി ടീമും മുംബൈടീമും തമ്മിലുള്ള മത്സരംകൌതുകം ജനിപ്പിക്കുന്നതായി. മത്സരശേഷം മൊഹാലിടീമംഗമായ ശ്രീശാന്ത്‌, മുംബൈ ക്യാപ്റ്റന്‍ കൂടിയായ ഹര്‍ഭജന്‍ സിംഗിന്‌ കൈകൊടുത്ത്‌ പിരിയുന്ന വേളയില്‍ “HARD LUCK”എന്ന് പറഞ്ഞതാണ്‌ ഭാജിയെ പ്രകോപിപ്പിച്ചത്‌. മത്സരശേഷം ശ്രീ പൊട്ടിക്കരയുന്നത്‌ കണ്ട്‌ ടീമംഗങ്ങള്‍ ആശ്വസിപ്പിക്കാന്‍ എത്തിയതോടെയാണ്‌ ഹര്‍ഭജന്‍ ശ്രീയെ മുഃഖത്ത്‌ തല്ലിയെന്ന വാര്‍ത്ത പുറത്ത്‌ വരുന്നത്‌. മൊഹാലി ടീം ക്യാപ്റ്റന്‍, യുവരാജ്‌ സിംഗും, മൊഹാലിടീമിണ്റ്റെ ഉടമ പ്രീതി സിന്റയുംശ്രീ യെ ആശ്വസിപ്പിക്കാന്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവരാജ്‌ രംഗത്തെത്തിയിട്ടുണ്ട്‌.ഹര്‍ഭജന്‍ ഡ്രസ്സിംഗ്‌ റൂമിലെത്തി ശ്രീയോട്‌ മാപ്പ്‌ പറഞ്ഞതായും വാര്‍ത്തകളുണ്ട്‌.

ഹര്‍ഭജന്‍ ചെയ്തത്‌ ശരിയായില്ലെന്നും ക്രിക്കറ്റില്‍ ഒരിക്കലും ഇത്‌ സംഭവിച്ചുകൂടാ എന്നും പറഞ്ഞ യുവി ,ഹര്‍ഭജണ്റ്റെ ഈ വൃത്തികെട്ട പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയേക്കാനും സാധ്യതയുണ്ട്‌.എന്തായാലും വാദിയും പ്രതിയും മര്യാദകെട്ട പെരുമാറ്റങ്ങള്‍കൊണ്ട്‌ കളിക്കളത്തില്‍ പ്രശസ്തരാണെങ്കിലും ഹര്‍ഭജന്‍ കാട്ടിയത്‌ ചെറ്റത്തരമെന്നേ പറയാനാവൂ. അതുപോലെ ശ്രീക്കും ഇതൊരു പാഠമാവുന്നതും നല്ലതായിരിക്കും. ഹര്‍ഭജനെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്നും പുറത്താക്കാനുള്ള തണ്റ്റേടംBCCIകാട്ടണം, ഇല്ലെങ്കില്‍ ഇയാള്‍ Indian Cricketന്‌ ഇനിയും ചീത്തപേരുണ്ടാക്കും.

Wednesday 23 April 2008

കമ്പ്യുട്ടറിണ്റ്റെ ടാസ്ക്ക്‌ ബാറില്‍ പേരു ചേര്‍ക്കാനുള്ള എളുപ്പവഴി. (Make your name appear on the task bar of your computer)

Control Panel-->Regional and Language Settings എടുക്കുക.


അതിനുശേഷം Customize ല്‍ Click ചെയ്യുക


അതില്‍ നിന്നും time എന്ന ടാബ്‌ Select ചെയ്യുക

Time ണ്റ്റെ format h:mm:ss:tt (Hour , Minute Second , Time)
ആണെന്ന് ഉറപ്പ്‌ വരുത്തുക.

അതിനുശേഷം AMഎന്ന symbol നു നേരെ നിങ്ങളുടെ പേര്‌ ടൈപ്പ്‌ ചെയ്യുക.

PMഎന്ന symbol നു നേരെ നിങ്ങളുടെ പേര്‌ വീണ്ടും ടൈപ്പ്‌ ചെയ്യുക


ഇനി Apply യില്‍ click ചെയ്തിട്ട്‌ Ok ചെയ്യൂ. എന്നിട്ട്‌ ടാസ്ക്ക്‌ ബാറിണ്റ്റെ വലത്‌ ഭാഗത്തേക്ക്‌ നോക്കൂ നമ്മളുടെ പേരു അവിടെ Display ചെയ്തിരിക്കും.

Try it now and enjoy.

Tuesday 15 April 2008

ശ്രീനിവാസനും കോപ്പിയടി വീരനോ ?



കഴിഞ്ഞവര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ്‌കരസ്ഥമാക്കിയ “കഥ പറയുമ്പോള്‍”എന്നസിനിമയുടെ കഥ പറഞ്ഞത്‌ ശ്രീനിവാസനാണെന്നായിരുന്നു ഇതുവരെ എല്ലാവരും വിശ്വസിച്ചിരുന്നത്‌. എന്നാല്‍ ആ കഥ സത്യചന്ദ്രന്‍ എന്ന ഒരു കവിയുടെ തൂലികയില്‍ നിന്നും പിറവിയെടുത്തതെന്ന വാര്‍ത്ത ജന്‍മഭൂമി പത്രത്തില്‍.(April -13 ജന്‍മഭൂമി ദിനപത്രം വാരാദ്യം., ലേഖകന്‍:എം. കെ രമേഷ്കുമാര്‍ ) തമിഴിലേക്ക്‌ രജനിയെ നായകനാക്കി എടുക്കാന്‍ ഉദ്ദേശിക്കുന്ന ഈ സിനിമയുടെ കഥ സത്യത്തില്‍ താന്‍ എഴുതിയതാണെന്നും പറഞ്ഞ്‌ സത്യചന്ദ്രന്‍ രജനിക്ക്‌ കത്തെഴുതിയിരിക്കുന്നു.




ഹരിതം ബുക്സിണ്റ്റെ Proof Reader ആയിപ്രവര്‍ത്തിക്കവെ , ഏതാണ്ട്‌ ഒന്നര വര്‍ഷം മുമ്പ്‌, കണ്ണൂര്‍ കൈരളി ബുക്സിണ്റ്റെ ചെയര്‍മാനും നടനും സംവിധായകനുമായിരുന്ന ശ്രീനിവാസനോട്‌ സത്യന്‍ “കഥ പറയുമ്പോള്‍” എന്നതിണ്റ്റെ വണ്‍ലൈന്‍ ഫോണിലൂടെ പറയുകയുണ്ടായി. ഒരു ദിവസം രാത്രിയില്‍ ശ്രീനിയോട്‌ പറഞ്ഞ ഈ കഥ ശ്രീനിക്ക്‌ വളരെയധികം ഇഷ്ടപ്പെട്ടു.പരിയാരം മെഡിക്കല്‍ കോളേജില്‍ താന്‍ ഉടനെ വരുമെന്നും അപ്പോള്‍ കൈരളിയില്‍നിന്ന് കഥ വാങ്ങാമെന്നും പറഞ്ഞുവത്രേ. പറഞ്ഞ പ്രകാരം സത്യന്‍ കഥ ഏല്‍പ്പിച്ചു.പിന്നീട്‌ ശ്രീനിവാസനെ വിളിച്ച്‌ കഥ കിട്ടിയെന്ന് ഉറപ്പുവരുത്തി. അതിനിടെ സത്യണ്റ്റെ ചേട്ടന്‍ബൈക്കപകടത്തില്‍ പരിക്കേറ്റതോടെ, പ്രാരാബ്ധം പൊറുതിമുട്ടിച്ചസത്യന്‍ കഥയെല്ലാം താത്കാലികമായി മറന്നു.


“കഥ പറയുമ്പോള്‍”എന്ന ടൈറ്റിലില്‍ തന്നെ ശ്രീനിയുടെ സിനിമ റിലീസ്‌ ചെയതപ്പോള്‍ സത്യന്‍ വടകരയില്‍ പോയി സിനിമ കണ്ടു.കഥ തണ്റ്റേത്‌ തന്നെ. പക്ഷെ പേരു മാത്രമില്ല. കഥയും തിരക്കഥയുമെല്ലാം ശ്രീനിവാസന്‍ തന്നെ. തുടര്‍ന്നുംശ്രീനിയെ വിളിച്ചു പലപ്പോഴായി. എല്ലായ്പ്പോഴും പലതും പറഞ്ഞ്‌ അദ്ദേഹം ഒഴിഞ്ഞു മാറി. പോലീസില്‍ പരാതി നല്‍കി. പക്ഷേ ഡോക്യുമെണ്റ്ററി എവിഡന്‍സില്ലാത്തതിനാല്‍ ഒന്നിനും പുരോഗതിയുണ്ടായില്ല. 2003- ല്‍ സത്യണ്റ്റെ പേരില്‍ വെള്ളിനക്ഷത്രം സിനിമാവരികയില്‍ “കഥ പറയുമ്പോള്‍”എന്ന പേരില്‍ വന്ന വണ്‍ലൈന്‍, Documentary Evidence ആക്കി നിയമപരമായി മുന്‍പോട്ട്‌ നീങ്ങാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിക്കുന്നു. അതനുസരിച്ച്‌നിയമപരമായി തന്നെ ഈ മോഷണത്തെ നേരിടാന്‍ സത്യന്‍ തീരുമാനിച്ചിരിക്കുന്നു. 41 വയസ്സുള്ള കവിയും കഥാകാരനുമായ ഈ അര്‍ധപട്ടിണിക്കാരന്‍ പെങ്ങളുടെ ഓഹരിയില്‍ കിട്ടിയ അഞ്ച്സെണ്റ്റ്‌ ഭൂമിയിലെ രണ്ട്‌ മുറിയുള്ള ഓടിട്ട വീട്ടില്‍ താമസിക്കുന്നു. ദിവസം 50രൂപ കിട്ടിയാല്‍ സന്തുഷ്ടനാവുന്ന ഈ മനുഷ്യന്‍ നുണപരിശോധനക്ക്‌ വരെ തയ്യാറാണെന്ന് പറയുമ്പോള്‍ നമ്മുടെ സിനിമാ വിഗ്രഹങ്ങളുടെ മുഃഖം മൂടി അഴിഞ്ഞുവീഴുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മണിച്ചിത്രത്താഴിണ്റ്റെ കഥയുടെ കാര്യത്തില്‍ മധുമുട്ടത്തെ ഒഴിവാക്കി തമിഴിലും ഹിന്ദിയിലും അതിണ്റ്റെ കഥയുടെ പകര്‍പ്പവകാശത്തിണ്റ്റെ പണം സൂത്രത്തിലൂടെ തട്ടിയെടുക്കാന്‍ നടന്ന ശ്രമം ഫാസില്‍ എന്ന സംവിധായകനു നല്‍കിയ പേരുദോഷം ശ്രീനിവാസന്‍ മറന്നിട്ടുണ്ടാവില്ലല്ലോ ? അതോ സിനിമാക്കാരെല്ലാം മോഷണം ഒരു കലയാക്കാനുള്ള ശ്രമത്തിലാണോ ?

Sunday 13 April 2008

ചില നേരമ്പോക്കുകള്‍

സാംസ്ക്കാരിക നായകര്‍ = വിവാദങ്ങളില്‍ തല വച്ച്‌, വിവരക്കേടുകള്‍ ബുദ്ധിജീവിയുടെ ജാടയോടെ എഴുന്നള്ളിച്ച്‌, പത്രങ്ങളില്‍ തങ്ങളുടെ പേര്‌ എത്ര തവണ വന്നിട്ടുണ്ടെന്ന് കണക്കെടുത്ത്‌ അഭിമാനത്തോടെ ജീവിക്കുന്ന അപൂര്‍വ്വം ചിലര്‍.



ചിക്കുന്‍ ഗുനിയ = ഇപ്പോള്‍ പടര്‍ന്ന് പിടിച്ച്‌ കൊണ്ടിരിക്കുന്ന എല്ലാ പനികള്‍ക്കും,സന്ധിവേദനകള്‍ക്കും കാരണമായി ഡോക്ടര്‍ക്ക്‌ പറയാനുള്ള ഏക മറുപടി.



കോപ്പിയടി = ഒരു പുസ്തകത്തില്‍ നിന്ന് വള്ളിപുള്ളിവിസര്‍ഗ്ഗം വിടാതെ പകര്‍ത്തുന്ന മോശം പണി.

ഗവേഷണം = നിരവധി പുസ്തകങ്ങളില്‍ നിന്ന് അരികും മൂലയും വള്ളിപുള്ളിവിസര്‍ഗ്ഗം വിടാതെ പകര്‍ത്തി മനോഹരമായി എഡിറ്റ്‌ ചെയ്യുന്ന മാന്യമായ പണി.




വിവാദങ്ങള്‍ = വികസന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാന്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പ്രയോഗിക്കുന്ന അവസാനത്തെ ആയുധം



നോബെല്‍ സമാധാന സമ്മാനം = ഗാന്ധിക്ക്‌ കൊടുക്കാത്തതും ഹിറ്റ്ലറിന്‌ കിട്ടാത്തതുമായ അമൂല്യ പുരസ്ക്കാരം

Saturday 12 April 2008

“ജോലി കിട്ടാന്‍ പരിശ്രമം ജോലി കിട്ടിയാല്‍ വിശ്രമം” (Short Story)

രാവിലെ പത്രം മുഴുവന്‍ വായ്ച്ചുതീര്‍ത്ത്‌ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സമയം പത്തര. അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇന്ന്‌ താന്‍ പതിവിലും അര മണിക്കൂറ്‍ നേരത്തെയാണല്ലോ ? ഓഫീസിലേക്കുള്ള യാത്രക്കിടയില്‍ പരിചയക്കാരാരെയും വെറുതെ വിട്ടില്ല. എല്ലാവരോടും മനസ്സ്‌ നിറയെ സംസാരിച്ച്‌ ആരെയും വെറുപ്പിക്കാതെ ഓഫീസിലെത്തിയപ്പോള്‍ സമയം പതിനൊന്നേ കാല്‍. അയാള്‍ക്ക്‌ അയാളോട്‌ തന്നെ വലിയ ബഹുമാനം തോന്നി കാരണം അതു വരെ ആരും ഓഫീസില്‍ എത്തിയിട്ടില്ലായിരുന്നു. അറ്റെന്‍ഡന്‍സ്‌ രജിസ്റ്ററില്‍ അയാള്‍ ആത്മാഭിമാനത്തോടെ ഒപ്പിട്ടു. അതിനുശേഷം സീറ്റില്‍ വന്നിരുന്നപ്പോഴാണ്‌ പതിവ്‌ ചായയുടെ കാര്യം മനസ്സിലേക്കൊടിയെത്തിയത്‌. കൂട്ടിനാരെയും കിട്ടാത്ത ദേഷ്യത്തില്‍ അയാള്‍ ഓഫീസിലെ ഫോണ്‍ കയ്യിലെടുത്ത്‌ അര മണിക്കുറോളം ദൂരെയുള്ള അളിയനുമായി സംസാരിച്ച്‌കൊണ്ടിരുന്നപ്പോള്‍ അയാളുടെ സഹവര്‍ക്കന്‍മാരില്‍ ഒരാള്‍ എത്തി. "ഞാന്‍ ചായ കുടിക്കാന്‍ പോകുന്നു. വരുന്നുണ്ടോ ?"

വിളി കേട്ട പാതി അയാള്‍ ചായക്കടയിലേക്ക്‌ തിരിക്കുന്നു. അവിടെ വച്ച്‌ അന്ത്യകൂദാശയെപ്പറ്റിവിശദമായ ചര്‍ച്ച. ഓഫീസിലെത്തിയപ്പോള്‍ അയാള്‍ നന്നേ അവശനായിരുന്നു. ഫാന്‍ ഫുള്‍സ്പീഡിലിട്ടുകൊണ്ട്‌ ഒരാഴ്ച്ചയായി മേശപ്പുറത്തിരുന്ന ഫയലിന്‍മേല്‍ തല വച്ച്‌ അയാള്‍ സ്വസ്ഥമായി ഉറങ്ങി. സമയം ഒരു മണിയായപ്പോള്‍ സഹവര്‍ക്കന്‍മാരുടെ ബഹളം കൊണ്ടാവാം അയാള്‍ ഉണര്‍ന്നു. വിശപ്പിണ്റ്റെ വിളി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അയാള്‍ ഭക്ഷണം കഴിച്ച്‌കൊണ്ടിരുന്നപ്പോഴാണ്‌ Day & Night Cricket Match നെ പ്പറ്റി ഓര്‍മ്മ വന്നത്‌ . ഹാഫ്‌ ഡേ ലീവ്‌ ഒരു പ്രഹസനം പോലെ എഴുതിവച്ചിട്ട്‌ അയാള്‍ വീട്ടിലേക്ക്‌ തിരിച്ചു അയാളുടെ മനസ്സിലാകെ Toss നെ ക്കുറിച്ചുള്ള ടെന്‍ഷന്‍ ആയിരുന്നു.


ഗുണപാഠം

ഒരു ഹര്‍ത്താല്‍ വന്നാല്‍ ഗവന്‍മെണ്റ്റിന്‌ ഒരു കോടി ലാഭം

Thursday 10 April 2008

Windows XP യിലെ അനാവശ്യഫയലുകള്‍ നീക്കം ചെയ്യാന്‍(How to remove unwanted files in XP)

വിന്‍ഡോസ്‌ എക്സ്‌. പി യില്‍ prefetch എന്ന ഒരു സംവിധാനം ഉണ്ട്‌. നമ്മള്‍ അടുത്തസമയത്ത്‌ ഉപയോഗിച്ച എല്ലാ പ്രോഗ്രാമുകളുടെയും Shortcut കള്‍ prefetch എന്ന Folder ലാണ്‌ വന്നു ചേരുന്നത്‌. ഈ Folder വളരെ പഴയ പ്രോഗ്രാമുകള്‍കൊണ്ട്‌ നിറഞ്ഞിരിക്കും അതിനാല്‍ തന്നെ Windows install ചെയ്തിരിക്കുന്ന C-Drive ല്‍ കുറെയധികം സ്പേസ്‌ ഇത്തരം ഫയലുകള്‍ കൊണ്ട്‌ നിറഞ്ഞ prefetch ഉള്‍ക്കൊണ്ടിരിക്കും അതിനാല്‍ prefetch ലുള്ള contents ഇടക്കിടെ നീക്കം ചെയ്യുന്നത്‌ സിസ്റ്റത്തിണ്റ്റെ performance മെച്ചപ്പെടാന്‍ സഹായിക്കും അതിനായി
Start----> Run-----> prefetch എന്നു Type ചെയ്യുക.

എന്നിട്ട്‌ Control+A പ്രസ്സ്‌ ചെയ്ത്‌ എല്ലാ ഐറ്റംസും select ചെയ്യുക. എന്നിട്ട്‌ അവ delete ചെയ്ത്‌ C-Driveണ്റ്റെ സ്പേസ്‌ കൂട്ടുക. അതു വഴി സിസ്റ്റത്തിണ്റ്റെ performance മെച്ചപ്പെടുത്തൂ.

Tuesday 8 April 2008

മൊബൈലുംകംഫര്‍ട്ട്‌ സ്റ്റേഷനും (നര്‍മ്മം)

അതിയായ വെപ്രാളത്തില്‍ ഒരാള്‍ Comfort Station ലേക്ക്‌ കയറുക എന്നാല്‍ അയാളുടെ വെപ്രാളത്തിണ്റ്റെ തീവ്രത നമുക്കെല്ലാവര്‍ക്കും മനസ്സിലാകും, കാരണം ജീവിതത്തിലൊരിക്കലെങ്കിലും നമ്മള്‍ അതനുഭവിച്ചിട്ടുണ്ടാകുമല്ലോ . എന്തായാലും നമ്മുടെ രതീഷ്‌ കംഫര്‍ട്ട്‌ സ്റ്റേഷനില്‍ കയറി മരണവെപ്രാളത്തോടെ സംഭവം ഏതാണ്ട്‌ തുടങ്ങിയപ്പോഴാണ്‌ അപ്പുറത്തെ റൂമില്‍ നിന്നൊരു ചോദ്യം

"ഹലോ ആശാനെ എങ്ങനെയുണ്ട്‌"

പരിചയമില്ലാത്ത ആളിനോട്‌ കക്കൂസിലെ കാര്യം പറയേണ്ട ആവശ്യമില്ലാത്തതിനാല്‍ രതീഷ്‌ ഒന്നും മിണ്ടാതെ ഇരുന്നു. വിണ്ടും ചോദ്യം.

"ഹലോ കേള്‍ക്കുന്നില്ലെ എങ്ങനെയുണ്ട്‌"

അടുത്ത റൂമില്‍ സാധിച്ചുകൊണ്ടിരിക്കുന്നവണ്റ്റെ ചോദ്യം വീണ്ടും.

"കുഴപ്പമില്ല" രതീഷ്‌ ആശ്വാസത്തോടെ പറഞ്ഞു.

"സംഭവം നന്നായി പോകുന്നുണ്ടോ ?

"എല്ലാം നന്നായി പോയി വയറൊഴിഞ്ഞു. , അവിടെയോ ?"

ഉടനെ വന്ന മറുപടി കേട്ട്‌ രതീഷിണ്റ്റെ വയറു നിറഞ്ഞു.

"എടേ മച്ചൂ ഞാന്‍ നിന്നെ പിന്നെ വിളിക്കാടെ. ഇവിടെ നിന്നോട്‌ ചോദിക്കുന്ന ഓരോ ചോദ്യത്തിനും അപ്പുറത്തെ റൂമിലിരുന്നു ഒരു കൂതറ മറുപടി പറയുന്നു. "

മോഹന്‍ ലാല്‍ മികച്ച നടന്‍ മീര നടി (Best Actor-Mohanlal & Best Actress-Meera Jasmine)


മോഹന്‍ ലാല്‍ മികച്ച നടന്‍ മീര നടി
2008ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സാംസ്‌ക്കാരിക വകുപ്പ്‌ മന്ത്രി എം.എ ബേബിയാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌. പരദേശിയിലെ അഭിനയത്തിന്‌ മോഹന്‍ലാലിനെ മികച്ച നടനായും ഒരേകടലിലെ അഭിനയത്തിന്‌ മീര ജാസ്‌മിനെ മികച്ച നടിയായും തിരഞ്ഞെടുത്തു.
38 വിഭാഗങ്ങളിലായാണ്‌ അവാര്‍ഡുകള്‍ നല്‍കിയത്‌

അടയാളങ്ങള്‍ സംവിധാനം ചെയ്‌ത എം. ജി ശശിയാണ്‌ മികച്ച സംവിധായകന്‍. മികച്ച ചിത്രവും ഇതുതന്നെ. വിനോദയാത്രയുടെ തിരക്കഥ രചിച്ച സത്യന്‍ അന്തിക്കാടാണ്‌ മികച്ച തിരക്കഥാകൃത്ത്‌. വീരാളിപ്പട്ട്‌, അറബിക്കഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്‌ ജഗതി ശ്രീകുമാറിന്‌ പ്രത്യേക ജൂറി പുരസ്‌ക്കാരം നല്‍കും. അടയാളങ്ങള്‍, ഒറ്റക്കയ്യന്‍ എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്‌ചവെച്ച ടി.ജി രവിയെ പ്രത്യേക ജൂറി പരാമര്‍ശത്തോടെ ആദരിക്കും.

കടപ്പാട്‌- മാതൃഭൂമി ദിനപ്പത്രം








ഇനി വിവാദ പ്രസ്താവനകള്‍ക്കുവേണ്ടി നമുക്ക്‌ കാത്തിരിക്കാം. അതാണല്ലോ പതിവ്‌. അവാര്‍ഡ്‌ കിട്ടാത്തവരുടെ പരിഭവങ്ങളും കിട്ടിയവര്‍ തീരെ പ്രതീക്ഷിച്ചില്ല എന്നു പറയുന്നതും പത്രത്താളുകളില്‍ ഇടം പിടിക്കട്ടെ
അടൂരിണ്റ്റെ 'നാലു പെണ്ണുങ്ങള്‍'ക്ക്‌ പ്രതീക്ഷിച്ചത്ര അവാര്‍ഡുകള്‍ കിട്ടാത്തതുകൊണ്ട്‌ തന്നെ ഇത്തവണത്തെ അവാര്‍ഡ്‌വിവാദങ്ങള്‍ക്ക്‌ ആക്കം കൂട്ടിയേക്കും

Monday 7 April 2008

വിശ്വസിച്ചാലും ഇല്ലെങ്കിലും.(Beleive it or not )

75 വയസ്സുള്ള ഒരു മനുഷ്യന്‍ ഏകദേശം 23 വര്‍ഷം ഉറക്കത്തിലായിരിക്കും

ചിലിയിലെ അറ്റാകാമ മരുഭൂമിയിലെ ചില പ്രദേശങ്ങളില്‍ ഇതുവരെ മഴ പെയ്തിട്ടേ ഇല്ല.

മറ്റേതു കളറിനേക്കാളും കൊതുക്‌ ഇഷ്ടപ്പെടുന്ന കളര്‍ നീല നിറമാണ്‌.

ഏറ്റവും കൂടുതല്‍ അര്‍ത്ഥങ്ങളുള്ള English Word എതാണെന്നൊ ?

SET, ഈ വാക്കിനുണ്ട് 192 Definitions..

സ്രാവുകള്‍ ഏകദേശം 100 വര്‍ഷത്തോളം ജീവിച്ചിരിക്കും

കംഗാരുവിന്‌ ഒരിക്കലും പുറകോട്ട്‌ നടക്കാന്‍ കഴിയില്ല

Octopus ഹൃദയ സമ്പന്നനാണ്‌ ? കാരണം ഈ ജിവിക്ക്‌ 3ഹൃദയം ഉണ്ട്‌

മുന്‍ അമേരിക്കന്‍ പ്രസിഡണ്റ്റ്‌ ബില്‍ ക്ളിണ്റ്റണ്‍ തണ്റ്റെ 8 വര്‍ഷത്തെ പ്രസിഡണ്റ്റ്‌ ഭരണകാലത്ത്‌ ആകെ രണ്ട്‌ Email മാത്രമെ അയച്ചിട്ടുള്ളൂ.

Sunday 6 April 2008

വിദ്യാവാണിഭം

അപ്പൂപ്പനും അമ്മൂമ്മയും വല്ലാത്തൊരു കണ്‍ഫ്യുഷനിലാണ്‌. മകളുടെ കുഞ്ഞിന്‌ ഒരു വയസ്സ്‌ തികയാന്‍ പോവുകയാണ്‌. കുഞ്ഞിന്‌ എന്തെങ്കിലും വിശിഷ്ടമായ ഒരു ഉപഹാരം നല്‍കണം. അത്‌ തങ്ങള്‍ മരിച്ചാലും ഓര്‍ക്കത്തക്ക ഒന്നാവുകയും വേണം. അപ്പോഴാണ്‌ അമ്മൂമ്മക്ക്‌ ഒരു പുതിയ idea കിട്ടിയത്‌. അപ്പൂപ്പന്‌ അത്‌ കേട്ടപ്പോല്‍ ജീവിതത്തില്‍ ആദ്യമായി തണ്റ്റെ ഭാര്യയുടെ ബുദ്ധിയില്‍ അഭിമാനം തോന്നി. അവര്‍ ബാങ്കില്‍ നിന്നും രണ്ട്‌ ലക്ഷം രൂപയുമായി വീടിന്‌ തൊട്ടടുത്ത്‌ ഉള്ള Aided സ്ക്കൂളിലേക്ക്‌ തിരിച്ചു. അവിടെ മാനേജ്മെണ്റ്റിണ്റ്റെ നേതൃത്വത്തില്‍ ടീച്ചേഴ്സിനു വേണ്ടി ഒരു Internet Cafe നിര്‍മ്മിക്കുന്നതിന്‌ എങ്ങനെ ഫണ്ട്‌ സ്വരൂപിക്കണമെന്നുള്ള ചര്‍ച്ച നടക്കുകയായിരുന്നു. അവര്‍ രണ്ടുപേരും സ്ക്കൂളിലെ പഴയ അധ്യാപകരായിരുന്നതിനാല്‍ ചര്‍ച്ചയില്‍ അവര്‍ക്കും സ്വാഗതമരുളി. മാനേജര്‍ അവരോട്‌ അവരുടെ പുതിയ പ്രൊജക്ടിന്‌ സാമ്പത്തിക സഹായം നല്‍കണമെന്ന് തുടക്കത്തില്‍ തന്നെ അഭ്യര്‍ത്ഥിച്ചു.


ഇതൊരു നല്ല അവസരമാക്കി പേരക്കുട്ടിക്കുവേണ്ടിയുള്ള തങ്ങളുടെ ആവശ്യം അവര്‍ അവതരിപ്പിച്ചു.

"മകളുടെ കുഞ്ഞിന്‌ അടുത്ത മാസം ഒരു വയസ്സ്‌ തികയുകയാണ്‌. അവള്‍ പഠിച്ചിറങ്ങിക്കഴിയുമ്പോള്‍ അവള്‍ക്കിവിടെ ഒരു ജോലി ശരിപ്പെടുത്തികൊടുക്കണം . അതിന്‌ അഡ്വാന്‍സായി രണ്ട്‌ ലക്ഷം രൂപയുമായി വന്നിരിക്കുകയാണ്‌ ഞങ്ങള്‍"

ഇത്‌ കേട്ട്‌ മാനേജര്‍ സന്തോഷത്തോടെ പറഞ്ഞു. "അടുത്ത ഇരുപത്‌ വര്‍ഷത്തേക്ക്‌ അധ്യാപകരെ ബുക്ക്‌ ചെയ്ത്‌ കഴിഞ്ഞിരിക്കുന്നു. മകള്‍ക്ക്‌ ഒരു വയസ്‌ തികയുന്നത്‌ വരെ എന്തിനാണ്‌ കാത്തിരുന്നത്‌. എന്തായാലും ഇരുപതു വര്‍ഷം കഴിഞ്ഞു ജോലി മതിയെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കാം "

അപ്പോഴാണ്‌ വളരെ വൈകിപ്പോയെന്ന് അവര്‍ക്ക്‌ മനസ്സിലായത്‌. എങ്കിലും മകള്‍ക്ക്‌ ഇരുപത്‌ വയസ്സിനു ശേഷമുള്ള ജോലി ഉറപ്പിച്ച ശേഷം അവര്‍ അവിടെ നിന്നും മടങ്ങി.



ചിന്താശകലം :-
Aided School കള്‍ നമ്മുടെ വിദ്യാഭ്യാസരംഗത്തെ AIDS ആണ്‌. ശമ്പളം നല്‍കുന്നത്‌ സര്‍ക്കാര്‍, അധ്യാപകരെ നിയമിക്കുന്നത്‌ ലക്ഷങ്ങള്‍ കോഴ വാങ്ങി മാനേജ്‌ മെണ്റ്റുകള്‍.

Saturday 5 April 2008

കാള്‍ കണക്റ്റിംഗ്‌ !!!!!!!!!!!! (നര്‍മ്മം)

സ്കൂളിലെ പുതിയ ഓരോ നിയമങ്ങള്‍ ഉണ്ണിക്കുട്ടന്‌ തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടു കുറെനാളായി. കുറെ പ്രശ്നങ്ങളില്‍ നിന്നു ഒരുവിധം തലയൂരി വന്നുകൊണ്ടിരുന്നപ്പോഴാണ്‌ പുതിയൊരു പൂതിയുമായി ഹെഡ്മാഷ്‌ രംഗത്തെത്തുന്നത്‌. കുട്ടികളെല്ലാവരും വീട്ടിലെ നമ്പര്‍ അദ്ദേഹത്തിനു കൊടുക്കണമെന്ന അത്യുഗ്രന്‍ ആശയം എപ്പോഴാണോ എന്തോ ആ തലമണ്ടയിലുദിച്ചത്‌. എന്തായാലും കുറെ മണ്ടന്‍മാര്‍ കള്ളനമ്പര്‍ കൊണ്ടുക്കൊടുത്തതിണ്റ്റെ തെളിവായി ചൂരല്‍പാടുകള്‍ തുടയില്‍ പച്ച കുത്തിയതുപോലെ കൊണ്ട്നടക്കുന്നതു കണ്ടിട്ടാവാം ഉണ്ണിക്കുട്ടന്‍ മറ്റ്‌ മാര്‍ഗങ്ങളെപ്പറ്റി ഒരു ഗവേഷണം നടത്തിയത്‌. നമ്പര്‍ കൊണ്ട്കൊടുക്കേണ്ട ദിവസമായപ്പോഴേക്കും ഉണ്ണിക്കുട്ടന്‍ ഒരു ദയാഹര്‍ജിയുമായി മാഷിണ്റ്റെ അടുത്തെത്തി.


തല്‍ക്കാലം അടിയില്‍നിന്ന്‌ രക്ഷനേടാന്‍ വേണ്ടി, ചെന്ന്‌ ഐശ്വര്യമായി രണ്ട്‌ അടി ദാനമായി വാങ്ങിക്കാനായിരുന്നു അന്ന്‌ ഉണ്ണിക്കുട്ടണ്റ്റെ വിധി. അച്ഛന്‍ രാഷ്ട്രീയക്കാരനാണെന്നും വീട്ടില്‍ വിളിച്ചാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഉള്ള ഒരു കൂതറ ആശയം ദയാഹര്‍ജിയായി കൊണ്ടുവന്ന്‌ മാഷിണ്റ്റെ മുമ്പില്‍ സമര്‍പ്പിച്ചതും വരാനിരിക്കുന്ന അടിയുടെ ചൂട്‌ എത്രയുണ്ടെന്നു അറിയാനുള്ള സാമ്പിള്‍ വെടിക്കെട്ടായി മാഷിണ്റ്റെ ചൂരല്‍ തുടയില്‍ വീണതും ഉണ്ണിക്കുട്ടന്‍ മറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടക്ക്‌ അരിച്ചിറങ്ങുന്ന നീറ്റല്‍ ഒരു വില്ലനായി ഇപ്പോഴും അവനെ വേട്ടയാടുന്നുണ്ട്‌.

ആ നീറ്റലിണ്റ്റെ വേദനയില്‍ നിന്നാണ്‌ ആപുതിയ ആശയം അവണ്റ്റെ മനസ്സിലേക്കോടിയെത്തിയത്‌. പിറ്റേന്ന്‌ വളരെ ധൈര്യത്തോടെ ഹെഡ്മാഷിണ്റ്റെ റൂമിലേക്ക്‌ അവന്‍ കയറിച്ചെന്നു.

“എന്താടാ ഇന്നലെ കിട്ടിയതു പോരായോ? അതോ ബാക്കി വാങ്ങിക്കാനായിട്ടു വന്നതാണോ ?”
ഉണ്ണിക്കുട്ടന്‌ ചൊറിഞ്ഞുകേറിയതാണ്‌, പക്ഷെ ഇന്നലത്തെ അടിയെപറ്റി ഓര്‍ത്തപ്പോള്‍ അവന്‍ വിനയാന്വിതനായി.

"സര്‍ അച്ചന്‍ നമ്പര്‍ തന്നു. എപ്പഴും വിളിച്ചാല്‍ കിട്ടുകയൊന്നുമില്ലന്നു പറഞ്ഞേക്കാനും പറഞ്ഞു.

" ഓ നിണ്റ്റച്ചന്‍ മന്ത്രി വല്ലതുമാണോ ? വിളിച്ചാന്‍ കിട്ടാതിരിക്കാന്‍. നീ നമ്പര്‍ തന്നിട്ട്‌ പൊയ്ക്കോ ഞാന്‍ എപ്പോഴെങ്കിലും വിളിച്ചോളാം. പത്തില്‍ പഠിക്കുന്ന ഇവന്‍മാരുടെയൊക്കെ തന്തമാരുടെ നമ്പരുകളാ സഹിക്കാന്‍ വയ്യാത്തത്‌. "

“തന്തമാരില്ല, തന്തയെ ഉള്ളൂ ”എന്ന്‌ നാവില്‍ വന്നെങ്കിലും നമ്പര്‍ നല്‍കി ഉത്തമശിഷ്യനെ പോലെ ഉണ്ണിക്കുട്ടന്‍ നടന്നകന്നു.


ഒന്നു രണ്ടാഴ്ച്ചകഴിഞ്ഞപ്പോള്‍ ഹെഡ്മാഷ്‌ ഉണ്ണിക്കുട്ടണ്റ്റെ ക്ളാസ്സില്‍ വന്നു.
"എടാ നിണ്റ്റെ അച്ചന്‍ വീട്ടിലെങ്ങും ഇല്ലേടാ. നിണ്റ്റെ വീട്ടില്‍ ആരും ഫോണും ഏടുക്കുന്നുമില്ലല്ലോ ? എണ്റ്റെ പത്തിരുപതു കാളുപോയതു മാത്രം മിച്ചം"

“സാര്‍ ഞാന്‍ അന്ന്‌ സത്യം പറഞ്ഞപ്പോള്‍ സാറെന്നെ തല്ലി. അച്ചന്‍ പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി സെക്രട്ടറി ആയതിനാല്‍ വീട്ടില്‍ മിക്കവാറും കാണില്ല. അമ്മയാണെങ്കില്‍ പഞ്ചായത്തിലെ മെമ്പര്‍ ആയതിനാല്‍ വീട്ടില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല. അതാ സാറെ ഞാന്‍ നമ്പര്‍ തരാന്‍ മടിച്ചത്‌. "

"എന്നെങ്കിലും അവരെ എണ്റ്റെ കയ്യില്‍ കിട്ടും അന്ന് നിന്നെയൊക്കെ എന്തിനാ ഇങ്ങോട്ട്‌ പറഞ്ഞയക്കുന്നതെന്നു ചോദിക്കുന്നുണ്ട്‌?”

“അവിടെ തീരെ സഹിക്കാന്‍ പറ്റാത്തതുകൊണ്ടാ സാറെ ഇങ്ങോട്ട്‌ പറഞ്ഞു വിടുന്നത്‌”, അവന്‍ സ്വരം താഴ്ത്തി പറഞ്ഞു
ഹെഡ്മാഷിറങ്ങിപ്പോയപ്പോള്‍ കൂട്ടുകാര്‍ അവനെ പൊതിഞ്ഞു"അളിയാ നി എന്തു തരികിടയാ കാട്ടിയത്‌. നിണ്റ്റച്ചന്‍ ഗള്‍ഫിലല്ലേ? നിണ്റ്റെ അമ്മ വീട്ടിലും ഉണ്ടല്ലോ ? പിന്നെ എന്താ മാഷ്‌ വിളിച്ചിട്ട്‌ കിട്ടാതിരുന്നത്‌"

“ഞാന്‍ ASIANET JUKEBOX ണ്റ്റെ നമ്പരാ പുള്ളിക്കാരന്‌ കൊടുത്തത്‌, പാവം തകര്‍ത്തിരുന്നു വിളിച്ചു കാണും. അബദ്ധത്തില്‍ കാള്‍ കിട്ടിയാലും ആര്‌ ATTEND ചെയ്യാന്‍"”

സര്‍ദാര്‍ജിഫലിതം

ഒരു സര്‍ദാര്‍ജി ഫലിതം. മുന്‍പ്‌ കേട്ടിട്ടുള്ളവര്‍ ക്ഷമിക്കുക


ഒരു സര്‍ദാര്‍ജി‌ എങ്ങനെയും ലക്ഷപ്രഭു ആകണമെന്ന പെരുത്ത ആഗ്രഹത്തില്‍ നടക്കുകയായിരുന്നു. അപ്പോഴാണ്‌ കുട്ടികളെ തട്ടിക്കൊണ്ട്പോയി വിലപേശി കാശു സമ്പാദിക്കുന്നവരെ പറ്റി സര്‍ദാര്‍ജി അറിയാനിടയായത്‌. അങ്ങനെ സര്‍ദാജി തൊട്ടടുത്തുള്ള സ്ക്കൂള്‍ ഗ്രൌണ്ടിലെത്തി ഒരു കുട്ടിയെ കടന്നുപിടിച്ചുമരത്തിണ്റ്റെ പുറകിലേക്ക്‌ കൊണ്ട്പോയി.എന്നിട്ട്‌ അവനോടായി പറഞ്ഞു.

"ഞാന്‍ നിന്നെ തട്ടിക്കൊണ്ട്‌ പോകുകയാണ്‌"
സര്‍ദാര്‍ജി എന്നിട്ട്‌ ഒരു കത്ത്‌ എഴുതി കുട്ടിയുടെ പോക്കറ്റിലിട്ടു. എന്നിട്ട്‌ ആ കത്ത്‌ അവണ്റ്റെ അച്ച്ഛനെ ഏല്‍പ്പിക്കാനും പറഞ്ഞു

കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു
"ഞാന്‍ നിങ്ങളുടെ മകനെ തട്ടിയെടുത്തിരിക്കുകയാണ്‌. നാളെ രാവിലെ തന്നെ രണ്ട്‌ ലക്ഷം രൂപ കുട്ടിയുടെ ബാഗിലിട്ട്‌ കൊടുത്ത്‌ വിടണം. ഞാന്‍ സ്ക്കൂള്‍ ഗ്രൌണ്ടിണ്റ്റെ വടക്കുള്ള മരത്തിണ്റ്റെ പുറകില്‍ കാത്തു നില്‍ക്കും "
എന്ന്‌ സര്‍ദാര്‍ജി(ഒപ്പ്‌)

പിറ്റേദിവസം മരത്തിണ്റ്റെ പുറകില്‍ ബാഗുമായി കുട്ടി വന്നിരിക്കുന്നത്‌ കണ്ട സര്‍ദാര്‍ജി ഏറെ സന്തോഷിച്ചു. സര്‍ദാര്‍ജി ആവേശത്തോടെ ബാഗ്‌ തുറന്ന് നോക്കി, അതില്‍ ക്ര്യത്യം രണ്ടു ലക്ഷം രൂപയുണ്ടായിരുന്നു. രൂപയോടൊപ്പം ആ ബാഗിലും ഒരു കുറിപ്പുണ്ടായിരുന്നു.

"എങ്ങനെ ഒരു സര്‍ദാര്‍ജിക്ക്‌ മറ്റൊരു സര്‍ദാര്‍ജിയോട്‌ ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നുന്നു. നിങ്ങള്‍ പണമെടുത്തിട്ട്‌ ദയവായി എണ്റ്റെ കുട്ടിയെ വിട്ടയക്കുക "

Friday 4 April 2008

ചില കോളേജ്‌ തമാശകള്‍

കോളേജില്‍ പഠിക്കുന്ന കാലത്ത്‌ ലൈബ്രറിയായിരുന്നു കാമുകികാമുകന്‍മാരുടെ സുരക്ഷാകേന്ദ്രം. പലരും പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നത്‌ ഇവിടെ വച്ചായിരുന്നു. ബുക്ക്‌ ഷെല്‍ഫുകള്‍ക്കിടയിലൂടെ കണ്ണുകള്‍ ഇടയുന്നത്‌ നമ്മളുടെ സ്ഥിരം പ്രേമചിത്രങ്ങളിലെ ഒരു കാഴ്ച്ചയാണല്ലോ !. നമ്മുടെ കഥാനായകന്‍ , തല്‍ക്കാലം അവനെ രാഹുല്‍ എന്ന് വിളിക്കാം, കാഴ്ചയില്‍ സുമുഖനായിരുന്നെങ്കിലും കക്ഷിക്ക്‌ പ്രേമത്തിലൊന്നും താല്‍പര്യമില്ലായിരുന്നു. എങ്കിലും പെണ്ണുങ്ങളുമായി ആള്‍ വളരെ ഫ്രീയായി സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു കക്ഷി.


അന്ന് ഞങ്ങളുടെ ക്ളാസ്സില്‍ ഒരു സുന്ദരിക്കുട്ടിയുണ്ടായിരുന്നു, അതി സുന്ദരിയൊന്നുമില്ലെങ്കിലും അവളുടെ കണ്ണുകള്‍ വളരെ തിളക്കമുള്ളതായിരുന്നു. രാഹുലിണ്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ മാന്‍പേടയുടെ കണ്ണുകള്‍. പക്ഷെ കുറച്ച്‌ പേരെങ്കിലും തന്നെ ശ്രദ്ധിക്കുന്നതിണ്റ്റെ ഒരു ചെറിയ അഹങ്കാരം ഈ മാന്‍പേടയ്ക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ ലൈബ്രറിയില്‍ വച്ചാണ്‌ ഈ സംഭവവും നടക്കുന്നത്‌.

നമ്മളുടെ രാഹുല്‍ ഞങ്ങള്‍ കുറെ കൂട്ടുകാരെയും വിളിച്ച്‌ തണ്റ്റെ ജീവിതത്തില്‍ ഒരു വലിയ സംഭവം നടക്കാന്‍ പോകുകയാണെന്ന്‌ പറഞ്ഞുകൊണ്ട്‌ ലൈബ്രറിയിലേക്ക്‌ ചെല്ലുന്നു. അവിടെ ഒരു ഒഴിഞ്ഞ മൂലക്കിരുന്ന്‌ ഏതൊ പുസ്തകം തപ്പുകയാണ്‌ മാന്‍പേട. രാഹുല്‍ ഞങ്ങളോട്‌ തൊട്ടടുത്തുള്ള കസേരകളില്‍ ഇരിക്കാന്‍ പറഞ്ഞിട്ട്‌ , പത്രം വായിക്കുന്നതായി അഭിനയിച്ച്കൊണ്ട്‌ അവിടെ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയൊടെ രഹസ്യമായി വീക്ഷിക്കാന്‍ പറഞ്ഞു.

രാഹുല്‍ ഒരു കര്‍ച്ചീഫെടുത്ത്‌ കൊണ്ട്‌ നെറ്റിയിലെ വിയര്‍പ്പൊക്കെ തുടച്ച്‌ കൊണ്ട്‌ അവളുടെ അടുത്തെത്തി.

"വീണേ എനിക്ക്‌ ഒരു പ്രധാനകാര്യം വീണയോട്‌ സംസാരിക്കാനുണ്ടായിരുന്നു. വളരെ നാളുകളായി മനസ്സിലിരുന്ന്‌ വിങ്ങുകയാണ്‌, ഇന്നെന്തായാലും എനിക്കത്‌ പറഞ്ഞേ തീരൂ!"

ഇവനെന്ത്‌ പരിപാടിയാണ്‌ കാട്ടുന്നതെന്നറിയാതെ പത്രങ്ങളില്‍ മുഖം ഒളിപ്പിച്ച്‌ വച്ച്‌ കൊണ്ട്‌ ഞങ്ങള്‍ പരസ്പരം നോക്കി !

ചിരിയോടെ രാഹുലിനെ എതിരേറ്റ വീണയുടെ മുഖത്ത്‌ കാര്‍മേഖങ്ങള്‍ പെട്ടെന്ന്‌ ഇരുണ്ട്‌ കയറുകയായിരുന്നു.
സ്വല്‍പ്പം ഇടറിയ ശബ്ദത്തോടെ , ഞങ്ങള്‍പ്രതീക്ഷിച്ച മറുപടി മാന്‍പേടയില്‍ നിന്നും വന്നൂ.
"രാഹുല്‍ പറഞ്ഞോളൂ"
“ഞാനിതുവരെ ഒരു പെണ്‍കുട്ടിയോടും ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല. അതുകൊണ്ട്‌ എങ്ങനെ ഇത്‌ തുടങ്ങണമെന്നും എനിക്കറിയില്ല.”

രാഹുല്‍ ഇങ്ങനെ പറഞ്ഞിട്ട്‌, തൂവാല പോക്കറ്റില്‍നിന്നുമെടുത്ത്‌ വീണ്ടും മുഖമൊന്നു തുടച്ചു. വീണയുടെയും ഞങ്ങളുടെയും മുഖത്ത്‌ ടെന്‍ഷന്‍ ഇരട്ടിച്ചു.

"രാഹുല്‍ എന്തായലും പറഞ്ഞോളൂന്നെ"

"തനിക്ക്‌ ഞാന്‍ പറയുന്നത്‌ ഇഷ്ടപ്പെട്ടില്ലെങ്കില്‍ വെറുതെ ഇത്‌ മറ്റാരോടും പറഞ്ഞ്‌ എന്നെ നാണം കെടുത്തരുത്‌. ഇങ്ങനെ ഒരു കാര്യം ചോദിച്ചിട്ടില്ലെന്ന്‌ തന്നെ കരുതിയേക്കണം. കോളേജില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത്‌. "

ഞങ്ങളും വീണയും ക്ഷമയുടെ നെല്ലിപ്പലക കാണുകയായിരുന്നു.

അപ്പോള്‍ ഇടിമിന്നല്‍ പോലെ വന്നു രാഹുലിണ്റ്റെ ക്ളൈമാക്സ്‌.

"എനിക്കൊരു അന്‍പത്‌ രൂപ കടം തരണം, തരില്ലെന്ന്‌ പറഞ്ഞെന്നെ നാറ്റിക്കരുത്‌ "

കൂട്ടച്ചിരിയുടെ ശബ്ദത്തില്‍ വീണയുടെ ചിരിയും ഞങ്ങള്‍ക്ക്‌ കേള്‍ക്കാമായിരുന്നു.

Thursday 3 April 2008

മമ്മൂട്ടിയും ലാലും ദിലീപേട്ടനും

ഒരു ദിവസം ബസ്‌ സ്റ്റോപ്പില്‍ വണ്ടികാത്ത്‌ നിന്ന് ബോറടിച്ച്‌ നിന്നപ്പോഴാണ്‌ സ്ക്കൂള്‍ വിട്ട്‌ കുറേ കുട്ടികള്‍ സ്റ്റോപ്പിലേക്കെത്തിച്ചേര്‍ന്നത്‌. ഞാന്‍ മനസ്സില്‍ വിചാരിച്ചു. എന്തായാലും സീറ്റ്‌ കിട്ടുന്ന കാര്യത്തെ പറ്റി ചിന്തിക്കേണ്ടതില്ല, അതിവേഗത്തില്‍ ഈ വാനരപ്പട നുഴഞ്ഞുകയറിയാല്‍ നമുക്ക്‌ നില്‍ക്കാന്‍ ഇടം കിട്ടുമോ എന്ന് മാത്രം ചിന്തിച്ചാല്‍ മതി. ഇവര്‍ നിന്നാലോ, ബാഗും ഭണ്ഡാരവും വെക്കാനുള്ള സ്ഥലമായി നമ്മുടെ ദേഹം അവര്‍ കണ്ടെത്തും. പക്ഷെ എണ്റ്റെ ബോറടി ശരിക്കും മാറി മൂന്ന് പെണ്‍കുട്ടികളുടെ വര്‍ത്തമാനം കേട്ടപ്പോള്‍. മൂന്നിലോ നാലിലോ മറ്റോ ആവാം ആ കുട്ടികള്‍ പഠിച്ചിരുന്നതെന്നു തോന്നുന്നു. കുട്ടികളുടെ ഒരു പ്രത്യേകത അവര്‍ എപ്പോഴും അവരുടേതായ ലോകത്തായിരിക്കും എന്നതാണ്‌. ചുറ്റുപാടുകളെ പറ്റി പലപ്പോഴും അവര്‍ ചിന്തിക്കാറേയില്ല.

കൂട്ടത്തില്‍ ഒരാള്‍ ആവേശത്തോടെ മറ്റ്‌ രണ്ട്‌ പേരോടും പറയുകയാണ്‌.

“Mammoottyയുടെ പുതിയ പടം ഞങ്ങള്‍ ഈ ആഴ്ച കാണുമല്ലോ തിയേറ്ററില്‍ പോയി?”
അപ്പോള്‍ നടുക്ക്‌ ഇരുന്ന മഹതിയുടെ കമണ്റ്റ്‌.
“എനിക്കിഷ്ടം മോഹന്‍ ലാലിനെയാ, Mohanlal നന്നായി ഡാന്‍സ്‌ കളിക്കും, തമാശപറയും, മമ്മൂട്ടിയെ അതിനെങ്ങാനും കൊള്ളാമോ ? “
മൂന്നാമത്തെ ആള്‍ Dileep ഫാന്‍ ആയിരുന്നു
“ദിലീപേട്ടണ്റ്റെ സിനിമയാ കാണാന്‍ രസം, എല്ലാത്തിലും അടിപൊളി തമാശയുണ്ടാവും ?”


“എന്നാടെ ദിലീപ്‌ നിണ്റ്റെ ഏട്ടനായതു ?”
ലാല്‍ ഫാണ്റ്റെ ചോദ്യം കേട്ട്‌ മമ്മൂട്ടിഫാന്‍ പൊട്ടിച്ചിരിച്ചു. ഇതൊക്കെ കണ്ട്‌ ദിലീപ്‌ ഫാണ്റ്റെ മുഃഖം വല്ലാതെ വാടി.


“നോക്കിക്കോ നിങ്ങള്‍ രണ്ടാള്‍ക്കും എണ്റ്റെ മാമന്‍ ഗള്‍ഫില്‍നിന്നും വരുമ്പോള്‍ കൊണ്ടുവരുന്ന മുട്ടായിയും പേനയും തരത്തില്ല.”

അപ്പോഴേക്കും ബസ്സ്‌ വന്നു. മൂവര്‍സംഘം ബസ്സിലേക്ക്‌ തള്ളിക്കയറി. ഞെങ്ങിഞ്ഞെരുങ്ങി ഒരറ്റത്ത്‌ ഞാനും നിന്നു. എണ്റ്റെ കുട്ടിക്കാലത്ത്‌ ലാലിനും മമ്മൂട്ടിക്കുവേണ്ടി വക്കാലത്ത്‌ പിടിച്ച്‌ കൂട്ടുകാരുമായി വഴക്കിട്ടസംഭവങ്ങള്‍ , ഓര്‍മ്മകള്‍ക്ക്‌ സുഗന്ധം പരത്തുന്നുണ്ടായിരുന്നു.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS